Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
നാം മറക്കരുതാത്ത കാര്യം
ഇക്വഡോറിലെ ആമസോൺ വനാന്തരഭാഗത്തു താമസിക്കുന്ന ഒരു ഗോത്രവർഗമാണ് വൗറാനി. ഒരു കാലത്തു പുറംലോകവുമായി ബന്ധപ്പെടാൻ വിസമ്മതിച്ച ഈ ഗോത്രവർഗക്കാർ മറ്റു ഗോത്രക്കാരോടും വിദേശികളോടും ശത്രുതാമനോഭാവത്തോടെയായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇക്കാര്യം വ്യക്തമായി അറിയാമായിരുന്ന ഒരു അമേരിക്കൻ മിഷണറിയാണ് ജിം എലിയറ്റ് (1927-1956).
1952 ഫെബ്രുവരി 21നു നാലു സഹമിഷണറിമാരോടൊപ്പം എലിയറ്റ് ഇക്വഡോറിൽ എത്തി. വൗറാനി ഗോത്രക്കാരുടെയിടയിൽ പ്രവർത്തിച്ച് അവരുടെ ജീവിതത്തിൽ വെളിച്ചം പകരുകയായിരുന്നു എലിയറ്റിന്റെയും മറ്റും ലക്ഷ്യം.
എന്നാൽ, അധികകാലം അവർക്ക് അവിടെ പ്രവർത്തിക്കാൻ കഴിഞ്ഞില്ല. അവരുടെ പ്രവർത്തനങ്ങളിൽ കുപിതരായ വൗറാനി ഗോത്രവർഗക്കാർ 1956 ജനുവരി എട്ടിന് എലിയറ്റിനെയും മറ്റു നാലുപേരെയും നിർദയം കൊലപ്പെടുത്തി. അക്കാലത്ത് അതു വലിയ ഒരു വാർത്തയായിരുന്നു.
നന്മയിൽ ശ്രദ്ധിച്ചപ്പോൾ
ഏറെപ്പേരും എലിയറ്റിന്റെയും സഹപ്രവർത്തകരുടെയും മരണവാർത്തയറിഞ്ഞു ദുഃഖിച്ചപ്പോൾ, മറ്റു ചിലർ അവർ അവിടെ പോയതിനെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. വേറെ ചിലരാകട്ടെ, മറ്റുള്ളവർക്കു നന്മ ചെയ്യാൻ പോയവരെ ദൈവം എന്തിനു കൈവിട്ടു എന്നാണ് ചോദിച്ചത്.
എലിയറ്റിന്റെയും സഹപ്രവർത്തകരുടെയും ദൗത്യം വലിയ പരാജയമായിട്ടാണ് അവർ കണ്ടത്.
കുറെ വർഷം കഴിഞ്ഞപ്പോൾ എലിയറ്റിന്റെ ഭാര്യ എലിസബത്ത്, മറ്റു ചിലരോടൊപ്പം ഇക്വഡോറിലെ ഇതേ ഗോത്രത്തിൽ മിഷണറി പ്രവർത്തനത്തിനെത്തി.
അവളുടെ മനസിൽ അപ്പോൾ പകയോ പ്രതികാരദാഹമോ ഇല്ലായിരുന്നു. നേരേമറിച്ച്, തന്റെ ഭർത്താവിനെ കൊന്നവരോട് ഏറെ സ്നേഹപൂർവമാണ് എലിസബത്ത് പെരുമാറിയത്. അവരുടെ നന്മയിലായിരുന്നു എലിസബത്തിന്റെ ശ്രദ്ധ മുഴുവനും.
അധികം താമസിയാതെ, നിരവധി ഗോത്രക്കാർ എലിസബത്ത് പ്രവർത്തിച്ചു കാണിച്ച സ്നേഹസന്ദേശം സന്തോഷപൂർവം സ്വീകരിച്ചു. അക്കൂട്ടത്തിൽ എലിയറ്റിന്റെ ഘാതകരുമുണ്ടായിരുന്നു! എലിസബത്തിനെ സംബന്ധിച്ചിടത്തോളം എലിയറ്റിന്റെ ജീവിതം മരണത്തിൽ അവസാനിച്ചില്ല. പ്രത്യുത, അതു വൗറാനി ഗോത്രവർഗക്കാരുടെ ഉത്ഥാനത്തിനു വഴിയൊരുക്കുകയാണ് ചെയ്തത്.
കുരിശിലൂടെ വിജയം നേടുക. ദൈവപുത്രനായ യേശു നമുക്കു കാണിച്ചുതന്ന വിജയമാർഗം അതാണ്. യേശു അന്യായമായി ശിക്ഷിക്കപ്പെടുകയും ക്രൂശിക്കപ്പെട്ടു മരിക്കുകയും ചെയ്തപ്പോൾ അതു അവിടത്തെ അവസാനമായി പലരും കണ്ടു. എന്നാൽ, മൂന്നാം ദിവസം മഹത്വത്തോടെ അവിടന്ന് ഉയിർത്തെഴുന്നേറ്റു.
പൗലോസ് അപ്പസ്തോലൻ പറയുന്നു: ""ഞാൻ അഭിമാനിക്കുന്നത് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും അല്ല''(ഗലാ 6:14).
ലോകത്തിനു കുരിശ് പരാജയവും ലജ്ജയും ആകുന്പോൾ യേശുവിന്റെ മാതൃക അനുകരിക്കുന്നവർക്ക് അത് അന്തിമമായ വിജയത്തിലേക്കുള്ള വഴിയാണ്. യേശു തന്റെ അനുയായികളോടു പറഞ്ഞു: ""എന്റെ പിന്നാലെ വരുവാൻ ആഗ്രഹിക്കുന്നവൻ അനുദിനം തന്റെ കുരിശെടുത്തുകൊണ്ട് എന്റെ പിന്നാലെ വരട്ടെ'' (ലൂക്കാ 9:23).
നാം ഏതു ജീവിതരംഗത്തുള്ളവരായാലും നമ്മുടെ ജീവിതത്തിൽ വിവിധ രീതിയിലുള്ള കുരിശുകൾ നമുക്കു ചുമക്കേണ്ടിവരും. ചിലപ്പോൾ, അവയുടെ ഭാരത്താൽ നാം തളർന്നുവീണു എന്നുവരാം. അപ്പോൾ നാം ഓർമിക്കണം, കുരിശു വഹിച്ചുകൊണ്ട് നമ്മുടെ മുന്പേ പോയവനായ യേശുവും കുരിശിന്റെ ഭാരത്താൽ തളർന്നു വീണിട്ടുണ്ടെന്ന്.
എന്നാൽ, വീണിടത്തു കിടക്കാതെ ആ കുരിശ് വീണ്ടും ചുമന്നുകൊണ്ട് അവിടന്ന് മുന്നോട്ടുപോവുകയാണ് ചെയ്തത്. ആ യാത്ര അവസാനിച്ചതാകട്ടെ കാൽവരിയിലെ കുരിശുമരണത്തിലും. പിതാവായ ദൈവം തന്നെ കൈവിട്ടു എന്നു തോന്നിയ നിമിഷങ്ങളായിരുന്നു അവ.
എങ്കിലും, ""എല്ലാം പൂർത്തിയായി'' എന്നു പറഞ്ഞു പിതാവായ ദൈവത്തിനു തന്നെത്തന്നെ സമർപ്പിക്കാൻ യേശുവിനു സാധിച്ചു. അതിനു കാരണം, തന്റെ സഹനവും കുരിശുമരണവും വഴിയാണ് ലോകത്തിനു രക്ഷ കൈവരാൻ പോകുന്നതെന്ന് അവിടത്തേക്ക് അറിയാമായിരുന്നു.
സഹനത്തിന്റെ മൂല്യം
നമ്മുടെ സഹനത്തിന്റെയും രക്ഷാകരവശം നാം കാണാതെ പോകരുത്. നമ്മുടെ സഹനം നമുക്കെന്നപോലെ മറ്റുള്ളവർക്കും ഏറെ നന്മയ്ക്കുപകരിക്കും. എന്നാൽ, അതിനു നാം നമ്മുടെ കുരിശുകളെ യേശുവിന്റെ സഹനത്തോടു ചേർത്തുകൊണ്ട് മുന്നോട്ടു പോകണം. അപ്പോഴാണ് നമ്മുടെ കുരിശുകൾക്കും സഹനങ്ങൾക്കും മൂല്യമുണ്ടാവുക.
നമ്മുടെ കുരിശുകളുടെ ഭാരം വർധിക്കുകയും നാം തളരുകയും ചെയ്യുന്നു എന്നു തോന്നുന്പോൾ നമ്മുടെ നാഥന്റെ വചനങ്ങൾ അനുസ്മരിക്കുക. അവിടന്നു പറയുന്നു: ""അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരും എന്റെ അരികിൽ വരിക. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം'' (മത്താ11:28).
തന്റെ ജീവിതത്തിലെ കുരിശ് ചുമക്കുന്നതിനു യേശുവിൽ ഏറെ ആശ്വാസം കണ്ടെത്തിയ അപ്പസ്തോലനാണ് പൗലോസ്. അദ്ദേഹം പറയുന്നു: ""എന്നെ ശക്തിപ്പെടുത്തുന്ന കർത്താവിൽ എനിക്കെല്ലാം സാധിക്കും'' (ഫിലി 4: 13). യേശു നല്കിയ ശക്തിയാലാണ് അദ്ദേഹം തന്റെ കുരിശുകളെല്ലാം ചുമന്നത്. നാമും ചെയ്യേണ്ടത് ഇതുതന്നെയാണ്.
യേശുവിൽനിന്നു ശക്തി സ്വീകരിച്ചു കുരിശ് ചുമക്കണം. അപ്പോൾ, നമ്മുടെ കുരിശുകൾ രക്ഷാമാർഗമായി മാറും. അതായത്, യേശുവിനെപ്പോലെ നാം കുരിശിലൂടെ വിജയം വരിക്കുമെന്നു തീർച്ച. കുരിശിന്റെ സന്ദേശം ഭ്രാന്തായി ചിലപ്പോൾ തോന്നാം. എന്നാൽ, പൗലോസ് അപ്പസ്തോലൻ പറയുന്നതുപോലെ, ""അതു ദൈവത്തിന്റെ ശക്തി''യാണ് (1 കോറി1:18). അക്കാര്യം നാം മറക്കേണ്ട.
നാശത്തിന്റെ മുന്നോടി
ആംഗലേയ സാഹിത്യകാരന്മാരിൽ അതുല്യ പ്രതിഭയാണ് ജോൺ മിൽട്ടൺ (1608-1674). അദ്ദേഹത്തിന്റെ കീർത്തി ഇന്നും നിലനിർത്തുന്ന മഹാ
അദൃശ്യവേലി കെട്ടുന്ന ദൈവം
വെയിൽസിൽ കനത്ത ബോംബാക്രമണം ഉണ്ടായി. കോളജ് നിന്നിരുന്ന സ്ഥലത്തിനു ചുറ്റുമുള്ള ഒട്ടേറെ കെട്ടിടങ്ങൾ ബോംബാക്രമണത്തിൽ
ദൈവത്തിന്റെ സമയം ഏറ്റവും നല്ല സമയം
തന്റെ ജനതയെ ഈജിപ്തിൽനിന്നു കാനാൻ ദേശത്ത് എത്തിക്കാൻ മോശയ്ക്ക് 40 വർഷം വേണ്ടിവന്നു. അതേസമയം, നിയമാവർത്തന പുസ്തക
മാധുര്യമുള്ള വാക്കും പ്രവൃത്തിയും
അമേരിക്കൻ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കന്റെ ജീവിതത്തിൽനിന്ന് ഒരു കഥ. ഒരിക്കൽ ഒരു വിധവ അദ്ദേഹത്തിന്റെ അരികിൽ ഒ
എല്ലാം മാറ്റിമറിക്കുന്ന സത്യം
1815 ജൂൺ. യൂറോപ്പ് മുഴുവനും ശ്വാസമടക്കിപ്പിടിച്ചു നിന്ന ദിവസങ്ങൾ. നിരവധി ദിവസം നീണ്ട ഒരുക്കത്തിനുശേഷം, റഷ്യയുമായി സ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച....
ഹോളിവുഡ് പുറത്തിറക്കിയിട്ടുള്ള സിനിമകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഒരെണ്ണമാണ് "ബെൻഹർ'. 1959ൽ നിർമിക്കപ്പെട്ട ഈ
സൗഭാഗ്യങ്ങളും ദൗർഭാഗ്യങ്ങളും
"ലിവിംഗ് ലൈഫ് ഓൺ പർപസ്' എന്ന ഗ്രന്ഥത്തിൽ ഗ്രെഗ് ആൻഡേഴ്സൺ പറയുന്ന ഒരു കഥ: ഒരിക്കൽ ഒരാളുടെ ഭാര്യ അയാളെ വിട്ടുപോയി. അവ
സ്വതന്ത്രരാക്കപ്പെടുന്ന തടവുകാർ
1956ൽ, സൗത്ത് ആഫ്രിക്കയിൽ വർണവിവേചനം കൊടുന്പിരികൊണ്ടിരിക്കുന്ന കാലം. ഒരുദിവസം ഒരു കറുത്ത ബാലൻ തന്റെ അമ്മയോടൊപ്പം വ
ദാവീദിനെപ്പോലെയോ? നെപ്പോളിയനെപ്പോലെയോ?
ഒരുകാലത്തു യൂറോപ്പിനെ കിടുകിടാ വിറപ്പിച്ച ഫ്രഞ്ച് ചക്രവർത്തിയായിരുന്നു നെപ്പോളിയൻ ബോണപ്പാർട്. ഒരു സാധാരണക്കാരനായ
സ്വർണം കൂട്ടിവയ്ക്കുന്നതിനേക്കാൾ...
സ്കോട്ലൻഡിലായിരുന്നു ആൻഡ്രു കാർണെഗിയുടെ ജനനം (1835-1919). പന്ത്രണ്ട് വയസുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം അമേരിക്ക
ദൈവത്തോടും മനുഷ്യരോടും അടുക്കാൻ...
നമ്മുടെ ഉപവാസം ഫലപ്രദമാക്കാൻ സഹായിക്കുന്ന മറ്റൊരു കാര്യം അതു സ്നേഹത്തോടെ ചെയ്യുക എന്നതാണ്. അപ്പോൾ, അതു നമ്മെ കൂട
പ്രാർഥനയ്ക്കു രണ്ടു ചിറകുകൾ...
1960ൽ ഇംഗ്ലണ്ടിലെ ലിവർപൂളിൽ ആരംഭിച്ച ഒരു റോക്ക് ബാൻഡ് ആയിരുന്നു "ദ ബീറ്റിൽസ്'.ജോൺ ലെനൺ, പോൾ മക്കാർട്ട്നി, ജോർജ് ഹാര
മനസിലെ വേലിക്കെട്ടുകൾ
ഇംഗ്ലണ്ടിലെ ബ്രിസ്റ്റൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഡ്മൻ ആനിമേഷൻസ് നിർമിച്ച ആനിമേഷൻ സിനിമയാണ് "ചിക്കന് റൺ'. മു
നാം ചെയ്യേണ്ട പ്രധാനപ്പെട്ട യുദ്ധം
ജാപ്പനീസ് ചരിത്രനോവലിസ്റ്റുകളിൽ ഏറെ പ്രസിദ്ധനാണ് എയ്ജിയോഷിക്കാവ (1892-1962). മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവായ അദ
നന്മയുടെ ഭണ്ഡാരത്തിലേക്കുള്ള സംഭാവന
1981 മുതൽ 1993 വരെ കൊക്കോ കോള കന്പനിയുടെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായിരുന്നു ഡൊണാൾഡ് കിയോ (1926-2015). "
പണ്ടോറയും ഇളക്കാനാവാത്ത പ്രതീക്ഷയും
ഗ്രീക്ക് പുരാണകഥകൾ വായിച്ചിട്ടുള്ളവർക്ക് ഏറെ പരിചിതമായേക്കാവുന്ന ഒരു കഥ ഇവിടെ അനുസ്മരിക്കട്ടെ. സീയൂസ് ദേവൻ എപ്പി
സംസാരശേഷി നഷ്ടപ്പെട്ട വിദ്യാർഥിനിയും കാഴ്ചക്കുറവുള്ള അധ്യാപകനും
2024ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ സൗത്ത് കൊറിയൻ വനിതയാണ് ഹാൻ കാംഗ്. സാഹിത്യവാസനയുള്ള കുടുംബമാണ് ഹാനിന്റേ
എപ്പോഴും സന്തോഷിക്കാൻ എന്താണ് വഴി
ഗായകൻ, ഗാനരചയിതാവ്, ടെലിവിഷൻ താരം എന്നീ നിലകളിൽ പ്രശസ്തനായ അമേരിക്കൻ പ്രതിഭയാണ് ലയണൽ റിച്ചി. 1949ൽ ജനിച്ച അദ്ദേ
നാം ധരിക്കുന്ന കണ്ണട
ദൈവവചനം പറയുന്നു: ""സ്നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീ
ഹൃദയംകൊണ്ട്, വാക്കുകൊണ്ട്, ശബ്ദംകൊണ്ട്
1618 മുതൽ 1648 വരെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന യുദ്ധങ്ങളുടെ ഒരു പരന്പരയാണു ‘തേർട്ടി ഇയേഴ്സ് വാർ’ എന്നു ചരിത്ര
നാശത്തിന്റെ മുന്നോടി
ആംഗലേയ സാഹിത്യകാരന്മാരിൽ അതുല്യ പ്രതിഭയാണ് ജോൺ മിൽട്ടൺ (1608-1674). അദ്ദേഹത്തിന്റെ കീർത്തി ഇന്നും നിലനിർത്തുന്ന മഹാ
അദൃശ്യവേലി കെട്ടുന്ന ദൈവം
വെയിൽസിൽ കനത്ത ബോംബാക്രമണം ഉണ്ടായി. കോളജ് നിന്നിരുന്ന സ്ഥലത്തിനു ചുറ്റുമുള്ള ഒട്ടേറെ കെട്ടിടങ്ങൾ ബോംബാക്രമണത്തിൽ
ദൈവത്തിന്റെ സമയം ഏറ്റവും നല്ല സമയം
തന്റെ ജനതയെ ഈജിപ്തിൽനിന്നു കാനാൻ ദേശത്ത് എത്തിക്കാൻ മോശയ്ക്ക് 40 വർഷം വേണ്ടിവന്നു. അതേസമയം, നിയമാവർത്തന പുസ്തക
മാധുര്യമുള്ള വാക്കും പ്രവൃത്തിയും
അമേരിക്കൻ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കന്റെ ജീവിതത്തിൽനിന്ന് ഒരു കഥ. ഒരിക്കൽ ഒരു വിധവ അദ്ദേഹത്തിന്റെ അരികിൽ ഒ
എല്ലാം മാറ്റിമറിക്കുന്ന സത്യം
1815 ജൂൺ. യൂറോപ്പ് മുഴുവനും ശ്വാസമടക്കിപ്പിടിച്ചു നിന്ന ദിവസങ്ങൾ. നിരവധി ദിവസം നീണ്ട ഒരുക്കത്തിനുശേഷം, റഷ്യയുമായി സ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച....
ഹോളിവുഡ് പുറത്തിറക്കിയിട്ടുള്ള സിനിമകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഒരെണ്ണമാണ് "ബെൻഹർ'. 1959ൽ നിർമിക്കപ്പെട്ട ഈ
സൗഭാഗ്യങ്ങളും ദൗർഭാഗ്യങ്ങളും
"ലിവിംഗ് ലൈഫ് ഓൺ പർപസ്' എന്ന ഗ്രന്ഥത്തിൽ ഗ്രെഗ് ആൻഡേഴ്സൺ പറയുന്ന ഒരു കഥ: ഒരിക്കൽ ഒരാളുടെ ഭാര്യ അയാളെ വിട്ടുപോയി. അവ
സ്വതന്ത്രരാക്കപ്പെടുന്ന തടവുകാർ
1956ൽ, സൗത്ത് ആഫ്രിക്കയിൽ വർണവിവേചനം കൊടുന്പിരികൊണ്ടിരിക്കുന്ന കാലം. ഒരുദിവസം ഒരു കറുത്ത ബാലൻ തന്റെ അമ്മയോടൊപ്പം വ
ദാവീദിനെപ്പോലെയോ? നെപ്പോളിയനെപ്പോലെയോ?
ഒരുകാലത്തു യൂറോപ്പിനെ കിടുകിടാ വിറപ്പിച്ച ഫ്രഞ്ച് ചക്രവർത്തിയായിരുന്നു നെപ്പോളിയൻ ബോണപ്പാർട്. ഒരു സാധാരണക്കാരനായ
സ്വർണം കൂട്ടിവയ്ക്കുന്നതിനേക്കാൾ...
സ്കോട്ലൻഡിലായിരുന്നു ആൻഡ്രു കാർണെഗിയുടെ ജനനം (1835-1919). പന്ത്രണ്ട് വയസുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം അമേരിക്ക
ദൈവത്തോടും മനുഷ്യരോടും അടുക്കാൻ...
നമ്മുടെ ഉപവാസം ഫലപ്രദമാക്കാൻ സഹായിക്കുന്ന മറ്റൊരു കാര്യം അതു സ്നേഹത്തോടെ ചെയ്യുക എന്നതാണ്. അപ്പോൾ, അതു നമ്മെ കൂട
പ്രാർഥനയ്ക്കു രണ്ടു ചിറകുകൾ...
1960ൽ ഇംഗ്ലണ്ടിലെ ലിവർപൂളിൽ ആരംഭിച്ച ഒരു റോക്ക് ബാൻഡ് ആയിരുന്നു "ദ ബീറ്റിൽസ്'.ജോൺ ലെനൺ, പോൾ മക്കാർട്ട്നി, ജോർജ് ഹാര
മനസിലെ വേലിക്കെട്ടുകൾ
ഇംഗ്ലണ്ടിലെ ബ്രിസ്റ്റൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഡ്മൻ ആനിമേഷൻസ് നിർമിച്ച ആനിമേഷൻ സിനിമയാണ് "ചിക്കന് റൺ'. മു
നാം ചെയ്യേണ്ട പ്രധാനപ്പെട്ട യുദ്ധം
ജാപ്പനീസ് ചരിത്രനോവലിസ്റ്റുകളിൽ ഏറെ പ്രസിദ്ധനാണ് എയ്ജിയോഷിക്കാവ (1892-1962). മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവായ അദ
നന്മയുടെ ഭണ്ഡാരത്തിലേക്കുള്ള സംഭാവന
1981 മുതൽ 1993 വരെ കൊക്കോ കോള കന്പനിയുടെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായിരുന്നു ഡൊണാൾഡ് കിയോ (1926-2015). "
പണ്ടോറയും ഇളക്കാനാവാത്ത പ്രതീക്ഷയും
ഗ്രീക്ക് പുരാണകഥകൾ വായിച്ചിട്ടുള്ളവർക്ക് ഏറെ പരിചിതമായേക്കാവുന്ന ഒരു കഥ ഇവിടെ അനുസ്മരിക്കട്ടെ. സീയൂസ് ദേവൻ എപ്പി
സംസാരശേഷി നഷ്ടപ്പെട്ട വിദ്യാർഥിനിയും കാഴ്ചക്കുറവുള്ള അധ്യാപകനും
2024ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ സൗത്ത് കൊറിയൻ വനിതയാണ് ഹാൻ കാംഗ്. സാഹിത്യവാസനയുള്ള കുടുംബമാണ് ഹാനിന്റേ
എപ്പോഴും സന്തോഷിക്കാൻ എന്താണ് വഴി
ഗായകൻ, ഗാനരചയിതാവ്, ടെലിവിഷൻ താരം എന്നീ നിലകളിൽ പ്രശസ്തനായ അമേരിക്കൻ പ്രതിഭയാണ് ലയണൽ റിച്ചി. 1949ൽ ജനിച്ച അദ്ദേ
നാം ധരിക്കുന്ന കണ്ണട
ദൈവവചനം പറയുന്നു: ""സ്നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീ
ഹൃദയംകൊണ്ട്, വാക്കുകൊണ്ട്, ശബ്ദംകൊണ്ട്
1618 മുതൽ 1648 വരെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന യുദ്ധങ്ങളുടെ ഒരു പരന്പരയാണു ‘തേർട്ടി ഇയേഴ്സ് വാർ’ എന്നു ചരിത്ര
സമയം പുതുവർഷ നാണയം
അമേരിക്കൻ സാഹിത്യകാരനായ വാഷിംഗ്ടൺ എർവിംഗിന്റെ (1783-1859) പ്രസിദ്ധമായ ഒരു ചെറുകഥയാണ് ദ ഡെവിൾ ആൻഡ് ടോം വാക്കർ. അമ
അസന്തുഷ്ടരുടെ ക്രിസ്മസ് വിരുന്ന്
മതവിശ്വാസത്തിലും ധാർമികതയിലും ഊന്നിനിന്നുകൊണ്ട് നിരവധി ചെറുകഥകളും നോവലുകളും രചിച്ച അമേരിക്കൻ സാഹിത്യകാരനാണ് ന
ആത്മാവിനു വേണ്ട ഓക്സിജൻ
ന്യൂസിലൻഡുകാരനായ പർവതാരോഹകനായിരുന്നു ആൻഡി ഹാരിസ് (1964-1996). നിരവധി പർവതങ്ങൾ കയറിയിറങ്ങിയിട്ടുള്ള അദ്ദേഹം 19
കൈയിലെടുക്കുന്ന കനൽക്കട്ട
അമേരിക്കയുടെ മൂന്നാമത്തെ വൈസ് പ്രസിഡന്റായിരുന്ന രാഷ്ട്രീയ നേതാവായിരുന്നു ഏറൺ ബർ (1756-1836). സന്പന്നമായ ഒരു കുടുംബ
കണ്ണാടിയിൽ കണ്ട ജീവിതം
1997ൽ കഥാസാഹിത്യത്തിനുള്ള പുലിറ്റ്സർ സമ്മാനം നേടിയ അമേരിക്കൻ സാഹിത്യകാരനാണ് സ്റ്റീവൻ മിൽഹൗസർ. കോളജിൽ സാഹിത്യ അധ്യ
ആത്മാവിനെ അനുദിനം പൊതിയേണ്ട വസ്ത്രം
കുറേ വർഷം മുന്പ് അമേരിക്കയിലെ ഒരു റേഡിയോ സ്റ്റേഷൻ ഒരു മത്സരം നടത്തി. ആ റേഡിയോ സ്റ്റേഷൻ ട്യൂൺ ചെയ്യുന്നവരുടെ എണ്ണം കൂട്
ആർച്ചിംബോൾഡോയുടെ പോർട്രേറ്റുകൾ
പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്നു ജുസേപ്പേ ആർച്ചിംബോൾദോ (1527-1593). മിലാനിൽ
ശരിയായ മുറിയിലെ സന്തോഷം
ലോകമെന്പാടുമുള്ള വായനക്കാർ ഏറെ ഇഷ്ടപ്പെടുന്ന ഒരു കാർട്ടൂൺ കോമിക് സ്ട്രിപ്പാണ് പീനട്സ്. ചാൾസ് എം. ഫുൾസ് (1922-2000) എന്ന
ലോകത്തിന്റെ കണ്ണീർ ഒപ്പുന്നതിനു തുല്യം
2007ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനു നാമനിർദേശം ചെയ്യപ്പെട്ട ഒരു ധീരവനിതയാണ് ഐറീന സെൻഡ്ലർ. എങ്കിലും, നൊബേൽ
ലാബിറിന്തുകളിൽനിന്നു പുറത്തു കടക്കാൻ
ലോകപ്രശസ്തനായ ഒരു സ്പാനിഷ് സാഹിത്യകാരനാണ് ജോർജ് ലൂയിസ് ബോർഹസ് (1899-1986). അർജന്റീനയിലെ ബ്യൂണസ് ഐറസിൽ ജനിച്ച അദ്
Latest News
വയനാട്ടില് കാട്ടാന ആക്രമണം; വയോധികന് ഗുരുതര പരിക്ക്
കടലുണ്ടി പുഴയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി
കോവിഡ് കേസുകൾ ഉയരുന്നു; സാഹചര്യം വിലയിരുത്തി കേന്ദ്രം, മരുന്നുകളും ഓക്സിജനും കിടക്കകളും സജ്ജമാക്കണം
കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാൾക്കൂടി അറസ്റ്റിൽ
ഉള്ള്യേരിയിലെ കനാലില് അജ്ഞാത മൃതദേഹം കണ്ടെത്തി
Latest News
വയനാട്ടില് കാട്ടാന ആക്രമണം; വയോധികന് ഗുരുതര പരിക്ക്
കടലുണ്ടി പുഴയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി
കോവിഡ് കേസുകൾ ഉയരുന്നു; സാഹചര്യം വിലയിരുത്തി കേന്ദ്രം, മരുന്നുകളും ഓക്സിജനും കിടക്കകളും സജ്ജമാക്കണം
കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാൾക്കൂടി അറസ്റ്റിൽ
ഉള്ള്യേരിയിലെ കനാലില് അജ്ഞാത മൃതദേഹം കണ്ടെത്തി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top