Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ജീവിതം മാറിമാറി ജീവിച്ചാൽ
മറ്റൊരാളുടെ ജീവിതം നന്നായി പോകുന്നതായി കാണുന്പോൾ ആ വ്യക്തിയെപ്പോലെ ആയിരുന്നെങ്കിൽ എന്നു നാം ആഗ്രഹിച്ചേക്കാം. എന്നാൽ, അങ്ങനെ ജീവിക്കുന്നതുവഴി നമുക്കു പൂർണസന്തോഷമുണ്ടാകുമോ?
ബ്രിട്ടീഷ് ഗ്രന്ഥകാരനും പത്രപ്രവർത്തകനുമായ മാറ്റ് ഹെയ്ഗ് 2020ൽ പ്രസിദ്ധീകരിച്ച പ്രസിദ്ധമായ ഒരു നോവലാണ് "ദ മിഡ്നൈറ്റ് ലൈബ്രറി'. ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഏറെക്കാലം പ്രത്യക്ഷപ്പെട്ട ഈ നോവൽ നാൽപതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
നോറ സീഡ് എന്ന മുപ്പത്തിയാറുകാരിയാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം. നോറയുടെ കൗമാരപ്രായത്തിൽ പിതാവിനെ അവൾക്കു നഷ്ടപ്പെട്ടു. കുറെ വർഷം കഴിഞ്ഞപ്പോൾ അവളുടെ മാതാവിനെയും. തന്മൂലം ഏറെ കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടുനീക്കിക്കൊണ്ടിരുന്നത്.
എന്നാൽ, ഒരു ദിവസം അവളുടെ പൂച്ച ചത്തുപോയി. പിറ്റേന്നു മ്യൂസിക് സ്റ്റോറിലുണ്ടായിരുന്ന അവളുടെ ജോലി നഷ്ടപ്പെട്ടു. ഇതിനിടെ, അവളുടെ ബോയ് ഫ്രണ്ട് ആയിരുന്ന ഡാനിനെ വിവാഹം കഴിക്കാനുള്ള പ്ലാൻ ഉപേക്ഷിച്ചിരുന്നു. കാര്യങ്ങൾ പലതും പ്രതീക്ഷിക്കാത്ത രീതിയിൽ നീങ്ങുന്നതിനിടെ അവളുടെ സഹോദരനുമായുള്ള ബന്ധവും വഷളായി.
എന്തിനു ജീവിക്കണം?
ഈ പശ്ചാത്തലത്തിലാണ് നോറ തന്റെ ജീവിതത്തെ ആകെപ്പാടെ ഒന്നു വിലയിരുത്തിയത്. ജീവിതത്തിൽ നഷ്ടങ്ങളും പരാജയങ്ങളും മാത്രം. മുന്നോട്ടുപോവുക അസാധ്യമെന്ന് അവൾക്കു തോന്നി.
അതുപോലെ ജീവിക്കാൻ പ്രത്യേക കാരണമൊന്നും കാണുന്നില്ലെന്ന അവസ്ഥയിൽ അവളെത്തി. അങ്ങനെയാണ് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് ഇട്ട ശേഷം ജീവനൊടുക്കാൻ മുതിർന്നത്.നോറയ്ക്കു ബോധം വീണ്ടുകിട്ടുന്പോൾ അവൾ കാണുന്നത് താൻ വലിയ ഒരു ലൈബ്രറി കെട്ടിടത്തിന്റെ മുന്നിൽ നിൽക്കുന്നതായിട്ടാണ്.
അവൾ വേഗം ആ കെട്ടിടത്തിനുള്ളിൽ കടന്നു. എല്ലായിടത്തും പുസ്തകങ്ങൾ അടുക്കിവച്ചിരിക്കുന്നതു കണ്ടു. അവയുടെ ചുമതലക്കാരി അവൾ പണ്ട് പഠിച്ച സ്കൂളിലെ ലൈബ്രേറിയനായിരുന്ന മിസിസ് എൽമ് ആയിരുന്നു.“നീ വന്നിരിക്കുന്നത് ജീവനും മരണത്തിനുമിടയ്ക്കുള്ള ദ മിഡ്നൈറ്റ് ലൈബ്രറി എന്ന സ്ഥലത്താണ്''- എൽമ് അവളോടു പറഞ്ഞു. "ഇവിടെ സമയത്തിനു മാറ്റമില്ല.
ഇവിടെ എപ്പോഴും അർധരാത്രി ആയിരിക്കും.'' ഇതിനുശേഷം "ദ ബുക്ക് ഒാഫ് റിഗ്റെറ്റ്സ്' എന്ന പുസ്തകം അവളെ പരിചയപ്പെടുത്തി. ഖേദങ്ങളുടെ ആ പുസ്തകം നിറയെ എഴുതപ്പെട്ടിരുന്നത് നോറ തന്റെ ജീവിതത്തെക്കുറിച്ചോർത്തു വിലപിച്ച കാര്യങ്ങളായിരുന്നു.
എന്നാൽ, അവിടെ ഉണ്ടായിരുന്ന മറ്റ് പുസ്തകങ്ങളിൽ എഴുതപ്പെട്ടിരുന്നതു നോറയുടെ ജീവിതത്തിന്റെ മറ്റു ചില ഭാഷ്യങ്ങളായിരുന്നു. അവൾ ഏതു പുസ്തകം തെരഞ്ഞെടുത്താലും അവയിൽ വായിക്കാൻ സാധിച്ചത് അവൾ ജീവിക്കാൻ ആഗ്രഹിച്ച രീതിയിലുള്ള ജീവിതങ്ങളായിരുന്നു.
നോറ ആദ്യം വായിച്ച പുസ്തകം അവൾ തന്റെ ബോയ് ഫ്രണ്ട് ഡാനിനെ വിവാഹം കഴിക്കുന്നതും അതേത്തുടർന്നു സംഭവിച്ച കാര്യങ്ങളുമായിരുന്നു. വിവാഹശേഷം അവർ ഒരു ബിസിനസ് തുടങ്ങി. എന്നാൽ, ഡാനിന്റെ ജീവിതത്തിലെ താളപ്പിഴകൾ മൂലം അവളുടെ സന്തോഷം നഷ്ടമാകുന്നതായിട്ടാണ് പുസ്തകത്തിൽ വായിക്കാനായത്.
പല ജീവിതങ്ങൾ
ആ പുസ്തകം തിരികെ കൊടുത്തശേഷം നോറ മറ്റൊന്നെടുത്തു. അതിൽ തന്റെ പിതാവിന്റെ ആഗ്രഹപ്രകാരം താൻ ഒരു ഒളിന്പിക് നീന്തൽ താരമായി മാറുന്നതായിട്ടാണ് കണ്ടത്. എന്നാൽ, ആ ജീവിതവും സന്തോഷത്തോടെ മുന്നോട്ടുപോകുന്നതായി അവൾ കണ്ടില്ല. അവളുടെ വേറൊരു ആഗ്രഹം വലിയ ഒരു റോക്ക്സ്റ്റാർ ആയിത്തീരണമെന്നായിരുന്നു. ആ കഥയാണ് മറ്റൊരു പുസ്തകത്തിൽ എഴുതപ്പെട്ടിരുന്നത്.
പക്ഷേ, ആ കഥയുടെ അന്ത്യവും സന്തോഷകരമായിരുന്നില്ല. നോറ ജീവിച്ച വിവിധ ജീവിതങ്ങളിൽ ഏറ്റവും അവസാനം അവൾ വായിച്ചത് സന്തോഷകരമായ ഒരു കുടുംബജീവിതം നയിക്കുന്നതിന്റെ കഥയായിരുന്നു. എന്നാൽ, ആ കഥ നോറ വായിച്ചപ്പോൾ താൻ ഇതുവരെ അതു നേടിയെടുത്തതല്ല എന്ന ദുഃഖം ബാക്കി നിന്നു.
അവൾ വീണ്ടും മറ്റൊരു പുസ്തകമെടുക്കാൻ തുനിയുമ്പോൾ ലൈബ്രറിയിൽ പെട്ടെന്ന് തീപടർന്നു പിടിക്കാൻ തുടങ്ങി. ഉടനെ അവളുടെ വാച്ചിന്റെ സൂചികളും ചലിച്ചുതുടങ്ങി.നോറ പെട്ടെന്ന് ഉറക്കമുണർന്നു. ജീവിക്കാൻ കൊതിച്ച അവൾ ഒരു അയൽക്കാരന്റെ സഹായത്തോടെ ആശുപത്രിയിൽ ചികിത്സ തേടി. അങ്ങനെ ജീവൻ രക്ഷിച്ചു. തുടർന്നു പിണങ്ങി നിന്നിരുന്ന സഹോദരനുമായി രമ്യപ്പെട്ടു.
താൻ ഉപേക്ഷിച്ച ഒരു സുഹൃത്തുമായി വീണ്ടും സൗഹൃദം സ്ഥാപിച്ചു. പിന്നീടവൾ മിസിസ് എൽമുമായി ചെസ് കളിച്ചുകൊണ്ടിരിക്കുന്നതോടെയാണ് നോവൽ അവസാനിക്കുന്നത്.ജീവിതം മാറി മാറി ജീവിച്ചാൽ നമുക്കു സന്തോഷമുണ്ടാകുമോ? മറ്റൊരാളുടെ ജീവിതം നന്നായി പോകുന്നതായി കാണുന്പോൾ ആ വ്യക്തിയെപ്പോലെ ആയിരുന്നെങ്കിൽ എന്നു നാം ആഗ്രഹിച്ചേക്കാം.
എന്നാൽ, അങ്ങനെ ജീവിക്കുന്നതുവഴി നമുക്കു പൂർണസന്തോഷമുണ്ടാകുമോ? ഇല്ലെന്നാണ് നോറയുടെ അനുഭവം വ്യക്തമാക്കുന്നത്. ദൈവവചനം പഠിപ്പിക്കുന്നതുപോലെ ദൈവത്തിനു നമ്മെക്കുറിച്ച് ഒരു പദ്ധതിയുണ്ട്. അതു നമ്മുടെ നാശത്തിനല്ല, പ്രത്യുത ക്ഷേമത്തിനുള്ള പദ്ധതിയാണ് (ജറ 29:11).
ദൈവത്തിന്റെ ഈ പദ്ധതിയനുസരിച്ചു പോകുമ്പോഴാണ് ജീവിതം അർഥപൂർണമാകുന്നതും സന്തോഷകരമാകുന്നതും. ദൈവവചനം വീണ്ടും അനുസ്മരിപ്പിക്കുന്നതുപോലെ ദൈവം നമുക്ക് തന്നിരിക്കുന്ന ദാനങ്ങളുപയോഗിച്ചാണ് ജീവിതം കരുപ്പിടിപ്പിക്കേണ്ടത് (1 പത്രോസ് 4:10). നമുക്കു ലഭിച്ചിട്ടില്ലാത്ത ദാനങ്ങളെക്കുറിച്ച് വിലപിക്കേണ്ട. പകരം ലഭിച്ചിട്ടുള്ള ദാനങ്ങളെക്കുറിച്ചു നന്ദിപറഞ്ഞ് അവയുടെ സഹായത്തോടെ നമ്മുടെ ജീവിതം കരുപ്പിടിപ്പിക്കുകയാണ് വേണ്ടത്.
നോറ മനസിലാക്കിയതുപോലെ എല്ലാ ജീവിതത്തിലും സഹനങ്ങളും താളപ്പിഴകളുമുണ്ട്. എന്നാൽ, അവയൊന്നും നമ്മെ തളർത്താൻ അനുവദിക്കരുത്. അതിനു പകരം ഇതു കർത്താവ് നൽകിയ ദിവസമാണ്. നമുക്ക് ഇന്നു സന്തോഷിച്ച് ആനന്ദിക്കാം (സങ്കീ 118:24) എന്നു സങ്കീർത്തകനോടൊപ്പം പാടണം. അപ്പോഴാണ് ദൈവത്തിന്റെ സമൃദ്ധമായ ജീവൻ നമ്മിലേക്ക് പ്രവഹിക്കുക. അവിടന്ന് നൽകുന്ന ആ ജീവൻ മാത്രം മതി നമ്മുടെ ജീവിതം സന്തോഷ പൂർണമാകാൻ.
യഥാർഥത്തിൽ എന്നെ രക്ഷിച്ചത്...
എക്കാലത്തെയും ഏറ്റവും മികച്ച സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന അസാധാരണ പ്രതിഭയാണ് ആന്റൺ ചെക്കോവ് (1860-1904
മാറ്റങ്ങൾ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടോ
മാറ്റങ്ങൾ പലപ്പോഴും വലിയ അസ്വസ്ഥതകൾ സൃഷ്ടിക്കുക സ്വാഭാവികം. പരിചിതമായ ശീലങ്ങൾ, സ്ഥലങ്ങൾ, ബന്ധങ്ങൾ, ദിനചര്യകൾ
അസാധ്യമായതു സാധ്യമാക്കിയ മൈക്കിളാഞ്ചലോ
പ്രതിമയുടെ കൊത്തുപണി രഹസ്യത്തിലായിരിക്കാൻ വേണ്ടി മാർബിളിനു ചുറ്റും ഒരു ഷെഡ് കെട്ടിയതിനു ശേഷമായിരുന്നു അദ്ദേഹം ത
തടവറവാതിൽ തുറന്നുകിടക്കുന്പോൾ
അപ്പോൾ അദ്ദേഹം ഒരു സ്വരം കേട്ടു. ശാന്തമായ ഒരു സ്വരം: "ഇത് ഇങ്ങനെതന്നെ ആയിരിക്കണമെന്നില്ല!'
ഒരു വലിയ ഷിപ്
ആധ്യാത്മിക പാപ്പരത്തം അപകടംപിടിച്ചത്
എക്കാലത്തെയും ഏറ്റവും പ്രമുഖരായ എഴുത്തുകാരിൽ എണ്ണപ്പെടുന്ന പ്രതിഭാധനനാണ് ടോൾസ്റ്റോയി (1828-1910). റഷ്യയിലെ അതിസന്പ
ഉച്ചസ്വരത്തിൽ ശബ്ദിക്കുന്ന പ്രവൃത്തി
നാം പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നതുപോലെ പ്രവർത്തിക്കുന്നവരാണോ? എങ്കിൽ മറ്റുള്ളവർ നമ്മുടെ വാക്കുകളെ വിശ്വസ
എവിടെയാണ് നങ്കൂരം ഇടേണ്ടത്
ഒരിക്കൽ ഒരു നേവി സബ്മറീൻ ഒരു പരീക്ഷണ ദൗത്യവുമായി സമുദ്രത്തിന്റെ അഗാധങ്ങളിൽ ഏറെ മണിക്കൂറുകൾ ചെലവഴിച്ചു. ദൗത്യമെല
നാശത്തിന്റെ മുന്നോടി
ആംഗലേയ സാഹിത്യകാരന്മാരിൽ അതുല്യ പ്രതിഭയാണ് ജോൺ മിൽട്ടൺ (1608-1674). അദ്ദേഹത്തിന്റെ കീർത്തി ഇന്നും നിലനിർത്തുന്ന മഹാ
അദൃശ്യവേലി കെട്ടുന്ന ദൈവം
വെയിൽസിൽ കനത്ത ബോംബാക്രമണം ഉണ്ടായി. കോളജ് നിന്നിരുന്ന സ്ഥലത്തിനു ചുറ്റുമുള്ള ഒട്ടേറെ കെട്ടിടങ്ങൾ ബോംബാക്രമണത്തിൽ
ദൈവത്തിന്റെ സമയം ഏറ്റവും നല്ല സമയം
തന്റെ ജനതയെ ഈജിപ്തിൽനിന്നു കാനാൻ ദേശത്ത് എത്തിക്കാൻ മോശയ്ക്ക് 40 വർഷം വേണ്ടിവന്നു. അതേസമയം, നിയമാവർത്തന പുസ്തക
മാധുര്യമുള്ള വാക്കും പ്രവൃത്തിയും
അമേരിക്കൻ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കന്റെ ജീവിതത്തിൽനിന്ന് ഒരു കഥ. ഒരിക്കൽ ഒരു വിധവ അദ്ദേഹത്തിന്റെ അരികിൽ ഒ
നാം മറക്കരുതാത്ത കാര്യം
ഇക്വഡോറിലെ ആമസോൺ വനാന്തരഭാഗത്തു താമസിക്കുന്ന ഒരു ഗോത്രവർഗമാണ് വൗറാനി. ഒരു കാലത്തു പുറംലോകവുമായി ബന്ധപ്പെടാൻ വി
എല്ലാം മാറ്റിമറിക്കുന്ന സത്യം
1815 ജൂൺ. യൂറോപ്പ് മുഴുവനും ശ്വാസമടക്കിപ്പിടിച്ചു നിന്ന ദിവസങ്ങൾ. നിരവധി ദിവസം നീണ്ട ഒരുക്കത്തിനുശേഷം, റഷ്യയുമായി സ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച....
ഹോളിവുഡ് പുറത്തിറക്കിയിട്ടുള്ള സിനിമകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഒരെണ്ണമാണ് "ബെൻഹർ'. 1959ൽ നിർമിക്കപ്പെട്ട ഈ
സൗഭാഗ്യങ്ങളും ദൗർഭാഗ്യങ്ങളും
"ലിവിംഗ് ലൈഫ് ഓൺ പർപസ്' എന്ന ഗ്രന്ഥത്തിൽ ഗ്രെഗ് ആൻഡേഴ്സൺ പറയുന്ന ഒരു കഥ: ഒരിക്കൽ ഒരാളുടെ ഭാര്യ അയാളെ വിട്ടുപോയി. അവ
സ്വതന്ത്രരാക്കപ്പെടുന്ന തടവുകാർ
1956ൽ, സൗത്ത് ആഫ്രിക്കയിൽ വർണവിവേചനം കൊടുന്പിരികൊണ്ടിരിക്കുന്ന കാലം. ഒരുദിവസം ഒരു കറുത്ത ബാലൻ തന്റെ അമ്മയോടൊപ്പം വ
ദാവീദിനെപ്പോലെയോ? നെപ്പോളിയനെപ്പോലെയോ?
ഒരുകാലത്തു യൂറോപ്പിനെ കിടുകിടാ വിറപ്പിച്ച ഫ്രഞ്ച് ചക്രവർത്തിയായിരുന്നു നെപ്പോളിയൻ ബോണപ്പാർട്. ഒരു സാധാരണക്കാരനായ
സ്വർണം കൂട്ടിവയ്ക്കുന്നതിനേക്കാൾ...
സ്കോട്ലൻഡിലായിരുന്നു ആൻഡ്രു കാർണെഗിയുടെ ജനനം (1835-1919). പന്ത്രണ്ട് വയസുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം അമേരിക്ക
ദൈവത്തോടും മനുഷ്യരോടും അടുക്കാൻ...
നമ്മുടെ ഉപവാസം ഫലപ്രദമാക്കാൻ സഹായിക്കുന്ന മറ്റൊരു കാര്യം അതു സ്നേഹത്തോടെ ചെയ്യുക എന്നതാണ്. അപ്പോൾ, അതു നമ്മെ കൂട
പ്രാർഥനയ്ക്കു രണ്ടു ചിറകുകൾ...
1960ൽ ഇംഗ്ലണ്ടിലെ ലിവർപൂളിൽ ആരംഭിച്ച ഒരു റോക്ക് ബാൻഡ് ആയിരുന്നു "ദ ബീറ്റിൽസ്'.ജോൺ ലെനൺ, പോൾ മക്കാർട്ട്നി, ജോർജ് ഹാര
യഥാർഥത്തിൽ എന്നെ രക്ഷിച്ചത്...
എക്കാലത്തെയും ഏറ്റവും മികച്ച സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന അസാധാരണ പ്രതിഭയാണ് ആന്റൺ ചെക്കോവ് (1860-1904
മാറ്റങ്ങൾ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടോ
മാറ്റങ്ങൾ പലപ്പോഴും വലിയ അസ്വസ്ഥതകൾ സൃഷ്ടിക്കുക സ്വാഭാവികം. പരിചിതമായ ശീലങ്ങൾ, സ്ഥലങ്ങൾ, ബന്ധങ്ങൾ, ദിനചര്യകൾ
അസാധ്യമായതു സാധ്യമാക്കിയ മൈക്കിളാഞ്ചലോ
പ്രതിമയുടെ കൊത്തുപണി രഹസ്യത്തിലായിരിക്കാൻ വേണ്ടി മാർബിളിനു ചുറ്റും ഒരു ഷെഡ് കെട്ടിയതിനു ശേഷമായിരുന്നു അദ്ദേഹം ത
തടവറവാതിൽ തുറന്നുകിടക്കുന്പോൾ
അപ്പോൾ അദ്ദേഹം ഒരു സ്വരം കേട്ടു. ശാന്തമായ ഒരു സ്വരം: "ഇത് ഇങ്ങനെതന്നെ ആയിരിക്കണമെന്നില്ല!'
ഒരു വലിയ ഷിപ്
ആധ്യാത്മിക പാപ്പരത്തം അപകടംപിടിച്ചത്
എക്കാലത്തെയും ഏറ്റവും പ്രമുഖരായ എഴുത്തുകാരിൽ എണ്ണപ്പെടുന്ന പ്രതിഭാധനനാണ് ടോൾസ്റ്റോയി (1828-1910). റഷ്യയിലെ അതിസന്പ
ഉച്ചസ്വരത്തിൽ ശബ്ദിക്കുന്ന പ്രവൃത്തി
നാം പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നതുപോലെ പ്രവർത്തിക്കുന്നവരാണോ? എങ്കിൽ മറ്റുള്ളവർ നമ്മുടെ വാക്കുകളെ വിശ്വസ
എവിടെയാണ് നങ്കൂരം ഇടേണ്ടത്
ഒരിക്കൽ ഒരു നേവി സബ്മറീൻ ഒരു പരീക്ഷണ ദൗത്യവുമായി സമുദ്രത്തിന്റെ അഗാധങ്ങളിൽ ഏറെ മണിക്കൂറുകൾ ചെലവഴിച്ചു. ദൗത്യമെല
നാശത്തിന്റെ മുന്നോടി
ആംഗലേയ സാഹിത്യകാരന്മാരിൽ അതുല്യ പ്രതിഭയാണ് ജോൺ മിൽട്ടൺ (1608-1674). അദ്ദേഹത്തിന്റെ കീർത്തി ഇന്നും നിലനിർത്തുന്ന മഹാ
അദൃശ്യവേലി കെട്ടുന്ന ദൈവം
വെയിൽസിൽ കനത്ത ബോംബാക്രമണം ഉണ്ടായി. കോളജ് നിന്നിരുന്ന സ്ഥലത്തിനു ചുറ്റുമുള്ള ഒട്ടേറെ കെട്ടിടങ്ങൾ ബോംബാക്രമണത്തിൽ
ദൈവത്തിന്റെ സമയം ഏറ്റവും നല്ല സമയം
തന്റെ ജനതയെ ഈജിപ്തിൽനിന്നു കാനാൻ ദേശത്ത് എത്തിക്കാൻ മോശയ്ക്ക് 40 വർഷം വേണ്ടിവന്നു. അതേസമയം, നിയമാവർത്തന പുസ്തക
മാധുര്യമുള്ള വാക്കും പ്രവൃത്തിയും
അമേരിക്കൻ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കന്റെ ജീവിതത്തിൽനിന്ന് ഒരു കഥ. ഒരിക്കൽ ഒരു വിധവ അദ്ദേഹത്തിന്റെ അരികിൽ ഒ
നാം മറക്കരുതാത്ത കാര്യം
ഇക്വഡോറിലെ ആമസോൺ വനാന്തരഭാഗത്തു താമസിക്കുന്ന ഒരു ഗോത്രവർഗമാണ് വൗറാനി. ഒരു കാലത്തു പുറംലോകവുമായി ബന്ധപ്പെടാൻ വി
എല്ലാം മാറ്റിമറിക്കുന്ന സത്യം
1815 ജൂൺ. യൂറോപ്പ് മുഴുവനും ശ്വാസമടക്കിപ്പിടിച്ചു നിന്ന ദിവസങ്ങൾ. നിരവധി ദിവസം നീണ്ട ഒരുക്കത്തിനുശേഷം, റഷ്യയുമായി സ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച....
ഹോളിവുഡ് പുറത്തിറക്കിയിട്ടുള്ള സിനിമകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഒരെണ്ണമാണ് "ബെൻഹർ'. 1959ൽ നിർമിക്കപ്പെട്ട ഈ
സൗഭാഗ്യങ്ങളും ദൗർഭാഗ്യങ്ങളും
"ലിവിംഗ് ലൈഫ് ഓൺ പർപസ്' എന്ന ഗ്രന്ഥത്തിൽ ഗ്രെഗ് ആൻഡേഴ്സൺ പറയുന്ന ഒരു കഥ: ഒരിക്കൽ ഒരാളുടെ ഭാര്യ അയാളെ വിട്ടുപോയി. അവ
സ്വതന്ത്രരാക്കപ്പെടുന്ന തടവുകാർ
1956ൽ, സൗത്ത് ആഫ്രിക്കയിൽ വർണവിവേചനം കൊടുന്പിരികൊണ്ടിരിക്കുന്ന കാലം. ഒരുദിവസം ഒരു കറുത്ത ബാലൻ തന്റെ അമ്മയോടൊപ്പം വ
ദാവീദിനെപ്പോലെയോ? നെപ്പോളിയനെപ്പോലെയോ?
ഒരുകാലത്തു യൂറോപ്പിനെ കിടുകിടാ വിറപ്പിച്ച ഫ്രഞ്ച് ചക്രവർത്തിയായിരുന്നു നെപ്പോളിയൻ ബോണപ്പാർട്. ഒരു സാധാരണക്കാരനായ
സ്വർണം കൂട്ടിവയ്ക്കുന്നതിനേക്കാൾ...
സ്കോട്ലൻഡിലായിരുന്നു ആൻഡ്രു കാർണെഗിയുടെ ജനനം (1835-1919). പന്ത്രണ്ട് വയസുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം അമേരിക്ക
ദൈവത്തോടും മനുഷ്യരോടും അടുക്കാൻ...
നമ്മുടെ ഉപവാസം ഫലപ്രദമാക്കാൻ സഹായിക്കുന്ന മറ്റൊരു കാര്യം അതു സ്നേഹത്തോടെ ചെയ്യുക എന്നതാണ്. അപ്പോൾ, അതു നമ്മെ കൂട
പ്രാർഥനയ്ക്കു രണ്ടു ചിറകുകൾ...
1960ൽ ഇംഗ്ലണ്ടിലെ ലിവർപൂളിൽ ആരംഭിച്ച ഒരു റോക്ക് ബാൻഡ് ആയിരുന്നു "ദ ബീറ്റിൽസ്'.ജോൺ ലെനൺ, പോൾ മക്കാർട്ട്നി, ജോർജ് ഹാര
മനസിലെ വേലിക്കെട്ടുകൾ
ഇംഗ്ലണ്ടിലെ ബ്രിസ്റ്റൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഡ്മൻ ആനിമേഷൻസ് നിർമിച്ച ആനിമേഷൻ സിനിമയാണ് "ചിക്കന്‍ റൺ'. മു
നാം ചെയ്യേണ്ട പ്രധാനപ്പെട്ട യുദ്ധം
ജാപ്പനീസ് ചരിത്രനോവലിസ്റ്റുകളിൽ ഏറെ പ്രസിദ്ധനാണ് എയ്ജിയോഷിക്കാവ (1892-1962). മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവായ അദ
നന്മയുടെ ഭണ്ഡാരത്തിലേക്കുള്ള സംഭാവന
1981 മുതൽ 1993 വരെ കൊക്കോ കോള കന്പനിയുടെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായിരുന്നു ഡൊണാൾഡ് കിയോ (1926-2015). "
പണ്ടോറയും ഇളക്കാനാവാത്ത പ്രതീക്ഷയും
ഗ്രീക്ക് പുരാണകഥകൾ വായിച്ചിട്ടുള്ളവർക്ക് ഏറെ പരിചിതമായേക്കാവുന്ന ഒരു കഥ ഇവിടെ അനുസ്മരിക്കട്ടെ. സീയൂസ് ദേവൻ എപ്പി
സംസാരശേഷി നഷ്ടപ്പെട്ട വിദ്യാർഥിനിയും കാഴ്ചക്കുറവുള്ള അധ്യാപകനും
2024ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ സൗത്ത് കൊറിയൻ വനിതയാണ് ഹാൻ കാംഗ്. സാഹിത്യവാസനയുള്ള കുടുംബമാണ് ഹാനിന്റേ
എപ്പോഴും സന്തോഷിക്കാൻ എന്താണ് വഴി
ഗായകൻ, ഗാനരചയിതാവ്, ടെലിവിഷൻ താരം എന്നീ നിലകളിൽ പ്രശസ്തനായ അമേരിക്കൻ പ്രതിഭയാണ് ലയണൽ റിച്ചി. 1949ൽ ജനിച്ച അദ്ദേ
നാം ധരിക്കുന്ന കണ്ണട
ദൈവവചനം പറയുന്നു: ""സ്നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീ
ഹൃദയംകൊണ്ട്, വാക്കുകൊണ്ട്, ശബ്ദംകൊണ്ട്
1618 മുതൽ 1648 വരെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന യുദ്ധങ്ങളുടെ ഒരു പരന്പരയാണു ‘തേർട്ടി ഇയേഴ്സ് വാർ’ എന്നു ചരിത്ര
സമയം പുതുവർഷ നാണയം
അമേരിക്കൻ സാഹിത്യകാരനായ വാഷിംഗ്ടൺ എർവിംഗിന്റെ (1783-1859) പ്രസിദ്ധമായ ഒരു ചെറുകഥയാണ് ദ ഡെവിൾ ആൻഡ് ടോം വാക്കർ. അമ
അസന്തുഷ്ടരുടെ ക്രിസ്മസ് വിരുന്ന്
മതവിശ്വാസത്തിലും ധാർമികതയിലും ഊന്നിനിന്നുകൊണ്ട് നിരവധി ചെറുകഥകളും നോവലുകളും രചിച്ച അമേരിക്കൻ സാഹിത്യകാരനാണ് ന
Latest News
ഐഎസ്ആര്‍ഒയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അഞ്ച് പേര് അറസ്റ്റില്‍
തേങ്ങ പറിച്ചതിനെ ചൊല്ലി കൈയാങ്കളി; കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷന് എതിര്‍ത്തതിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചന: സതീശന്
കോതമംഗലത്ത് യുവാവിന്റെ മരണം കൊലപാതകം; പെൺസുഹൃത്ത് അറസ്റ്റിൽ
ദി കേരള സ്റ്റോറിക്ക് ലഭിച്ച അംഗീകാരം അങ്ങേയറ്റം ഖേദകരമെന്ന് മന്ത്രി വി. ശിവൻകുട്ടി
Latest News
ഐഎസ്ആര്‍ഒയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അഞ്ച് പേര് അറസ്റ്റില്‍
തേങ്ങ പറിച്ചതിനെ ചൊല്ലി കൈയാങ്കളി; കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷന് എതിര്‍ത്തതിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചന: സതീശന്
കോതമംഗലത്ത് യുവാവിന്റെ മരണം കൊലപാതകം; പെൺസുഹൃത്ത് അറസ്റ്റിൽ
ദി കേരള സ്റ്റോറിക്ക് ലഭിച്ച അംഗീകാരം അങ്ങേയറ്റം ഖേദകരമെന്ന് മന്ത്രി വി. ശിവൻകുട്ടി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top