Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ഹൃദയത്തിൽനിന്നെടുക്കുന്ന തീരുമാനങ്ങൾ
കുടുംബബന്ധങ്ങളിലെ മുറിവുകൾ ഉണക്കാൻ വിനയംകലർന്ന സ്നേഹം അനിവാര്യമാണ്. ഹൃദയത്തിൽനിന്നു വേണം തീരുമാനങ്ങളുണ്ടാവാൻ...
കന്നഡ സാഹിത്യത്തിലെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് ബാനു മുഷ്താക്. പത്രപ്രവർത്തക, റേഡിയോ ജേർണലിസ്റ്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അവർ ആറു ചെറുകഥാ സമാഹാരങ്ങൾ, ഒരു നോവൽ, ഒരു ലേഖനസമാഹാരം, ഒരു കവിതാ സമാഹാരം എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയിൽ ചില കൃതികൾ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, ഉറുദു ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടു.
1999ൽ കന്നഡ സാഹിത്യ അക്കാദമി അവാർഡ് നേടിയ ബാനുവിന്റെ ചില ചെറുകഥകൾ ഹാർട്ട് ലാന്പ് (ഹൃദയദീപം) എന്ന പേരിൽ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്. ദീപാ ഭാസ്തി വിവർത്തനംചെയ്ത ഈ ചെറുകഥാസമാഹാരത്തിന് 2025ലെ ഇന്റർനാഷണൽ ബുക്കർ സമ്മാനം ലഭിച്ചു. കന്നഡയിൽനിന്നു വിവർത്തനം ചെയ്യപ്പെട്ട ഒരു ചെറുകഥാസമാഹാരത്തിന് ആദ്യമായാണ് ബുക്കർ സമ്മാനം ലഭിക്കുന്നത്.
ഹൃദയദീപം എന്ന ചെറുകഥാ സമാഹാരത്തിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ഒരു ചെറുകഥയാണ് ഹൃദയത്തിന്റെ തീരുമാനം എന്ന അർഥം വരുന്ന "എ ഡിസിഷൻ ഓഫ് ദ ഹാർട്ട്'. കുടുംബബന്ധങ്ങളുടെ സങ്കീർണതയും അവ ഉയർത്തുന്ന വെല്ലുവിളികളും അതിമനോഹരമായി അവതരിപ്പിക്കുന്ന ഒരു കഥയാണിത്.
ഈ കഥയിൽ മൂന്നു പ്രധാന കഥാപാത്രങ്ങളാണുള്ളത്. ആദ്യത്തേത് യൂസഫ് എന്ന സാധാരണക്കാരൻ. അയാളുടെ ഭവനാംഗങ്ങളായി രണ്ടുപേരുണ്ട്- അമ്മയും ഭാര്യയും. അമ്മയോട് ഏറെ ബഹുമാനവും ഭാര്യയോട് വലിയ സ്നേഹവും അയാൾക്കുണ്ട്. എന്നാൽ അയാളുടെ ഹൃദയം തേങ്ങുകയാണ്. കാരണം തന്റെ ഭാര്യയായ അഖില അമ്മയോട് അത്ര താത്പര്യത്തിലല്ല. നേരേമറിച്ച് വലിയ ശത്രുതയിലാണ്.
ഭർത്താവിന്റെ സ്നേഹം വിഭജിച്ചുപോകുന്നതിലാണ് അവൾക്കു ദുഃഖം. സന്തോഷകരമായ കുടുംബജീവിതത്തിന് ഭർത്താവിന്റെ അമ്മ തടസമായി നിൽക്കുന്നു എന്നതാണ് അവളുടെ നിരന്തര പരാതി. തന്നെ കൊത്തിവിഴുങ്ങാൻ നിൽക്കുന്ന ഒരു കഴുകനെപ്പോലെയാണ് അവൾ ആ അമ്മയെ കാണുന്നത്.
എന്നാൽ അവൾ വിചാരിക്കുന്നതുപോലുള്ള സ്ത്രീയല്ല യൂസഫിന്റെ അമ്മ.
മരുമകളിൽനിന്ന് അവഗണനയും അധിക്ഷേപവും ഉണ്ടാകുന്പോൾ ആ സ്ത്രീ മകനോട് പരാതിപറയുന്നില്ല. സ്നേഹവും സേവനവും ത്യാഗവും നിറഞ്ഞ ഒരു ജീവിതമാണ് അവരുടേത്. അത് യൂസഫിന് നന്നായി അറിയുകയും ചെയ്യാം. അതാണ് അയാളെ ഏറെ ദുഃഖിതനാക്കുന്നതും.
ഭാര്യ തന്റെ അമ്മയുടെ നന്മ മനസിലാക്കി അവരെ സ്നേഹിച്ചിരുന്നെങ്കിൽ എന്ന് യൂസഫ് ആഗ്രഹിക്കാത്ത ദിവസങ്ങളില്ല. എന്നാൽ തന്റെ എതിരാളിയായി മാത്രമേ അഖിലയ്ക്ക് തന്റെ അമ്മായിയമ്മയെ കാണാൻ സാധിക്കുന്നുള്ളൂ. അവരെ സ്നേഹിക്കാനോ ശുശ്രൂഷിക്കാനോ അവൾ തയാറല്ല. അവർ മാറിപ്പോയിരുന്നെങ്കിലെന്ന് അവൾ ആശിച്ചു.
ഇവർ രണ്ടുപേരെക്കാളും ഏറെ വേദനിച്ചത് യൂസഫായിരുന്നു. തന്റെ ഭാര്യയുടെ പോരായ്മകൾ അറിഞ്ഞുകൊണ്ടുതന്നെ അയാൾ അവളെ സ്നേഹിച്ചു. അതേസമയം അമ്മയെ ആ തടവറയിൽനിന്നു രക്ഷിക്കണമെന്നും അയാൾ തീരുമാനിച്ചു. അങ്ങനെയാണ് ആരും പ്രതീക്ഷിക്കാത്ത ഒരു തീരുമാനത്തിൽ അയാളെത്തിയത്. വിധവയായ തന്റെ അമ്മയെ സ്നേഹസന്പന്നനായ ഒരുവന് വിവാഹം കഴിപ്പിച്ചുകൊടുക്കുക എന്നതായിരുന്നു ആ തീരുമാനം.
യാഥാസ്ഥിതികരായ ബന്ധുക്കളും സുഹൃത്തുക്കളും ആ തീരുമാനത്തെ എതിർത്തു. എന്നാൽ യൂസഫ് തന്റെ തീരുമാനം നടപ്പാക്കി. അങ്ങനെ സ്നേഹസന്പന്നനായ ഒരാളെ ആ വിധവയ്ക്ക് ഭർത്താവായി ലഭിച്ചു. കാര്യങ്ങൾ ഇപ്രകാരം പുരോഗമിച്ചപ്പോൾ അഖിലയ്ക്കു കുറ്റബോധമുണ്ടായി. അവൾ ഭർതൃമാതാവിനോട് മാപ്പപേക്ഷിച്ചു. അങ്ങനെ യൂസഫിന്റെ ധീരമായ ഒരു തീരുമാനം ആ കുടുംബത്തിൽ സമാധാനം പുനഃസ്ഥാപിച്ചു.
എന്താണ് ഈ കഥ നൽകുന്ന സന്ദേശം? അമ്മായിയമ്മ വിധവയാണെങ്കിൽ അവരെ കെട്ടിച്ചയയ്ക്കാൻ മരുമകളും മകനും മുൻകൈയെടുക്കണമെന്നോ? ഒരിക്കലുമല്ല. അമ്മായിയമ്മ വിധവയും ചെറുപ്പവുമാണെങ്കിൽ അവർക്കു വീണ്ടും വിവാഹംകഴിക്കാൻ സാധിച്ചാൽ അതു നല്ലകാര്യംതന്നെ. യൂസഫ് എടുത്ത ആ തീരുമാനം അയാളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഒരു നല്ലകാര്യമായിരുന്നു. നിരന്തരമായ ഒരു കുടുംബകലഹം തീർക്കാൻ അതു സഹായിച്ചു.
എന്നാൽ എല്ലാ കുടുംബങ്ങളുടെയും കാര്യത്തിൽ സ്വീകരിക്കാവുന്ന ഒരു നടപടിയല്ല ഇത്. പ്രത്യേകിച്ചും ചില സാമൂഹിക പശ്ചാത്തലങ്ങളിൽ ഇത് അചിന്തനീയവുമാണ്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ കുടുംബാംഗങ്ങൾ എന്താണു ചെയ്യേണ്ടതെന്ന ആഴമുള്ള പല സന്ദേശങ്ങളും ഈ കഥയിലുണ്ട്.
അതിൽ പ്രധാനപ്പെട്ടത് ഓരോരുത്തരുടെയും വ്യക്തിത്വത്തെ മാനിക്കാൻ പഠിക്കുക എന്നതാണ്. അമ്മായിയമ്മയുടെ വ്യക്തിത്വത്തെ മാനിക്കാൻ സാധിക്കാതെപോയതായിരുന്നു അഖിലയുടെ പരാജയം. അതു മനസിലാക്കാനും തിരുത്താനും അമ്മായിയമ്മയ്ക്ക് ഒരു വിവാഹം വേണ്ടിവന്നത് അഖിലയുടെ മറ്റൊരു പരാജയം.
കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാകുന്പോൾ പലരും ചെയ്യുക അവയെ നിശബ്ദമായി അവഗണിച്ചു മുന്നോട്ടുപോവുക എന്നതാണ്. പ്രശ്നപരിഹാരം എളുപ്പമല്ലെങ്കിൽ ഒന്നും ചെയ്യാതെ അവർ മുന്നോട്ടുപോകും. എന്നാൽ യൂസഫ് തെരഞ്ഞെടുത്തത് അതല്ലായിരുന്നു. പ്രത്യുത അയാളുടെ കുടുംബത്തിൽ സ്നേഹവും സമാധാനവും സ്ഥാപിക്കാനുള്ള മാർഗമായിരുന്നു. അതിന് കുറേയേറെ ആത്മധൈര്യം വേണ്ടിവന്നു എന്നതു വേറേകാര്യം.
വിപ്ലവകരമായ നടപടിയായിരുന്നു യൂസഫിന്റേത്. എന്നാൽ ഈ നടപടിയെ പ്രതീകാത്മകമായിമാത്രം നാം മനസിലാക്കിയാൽ മതി. അതായത് കുടുംബകലഹങ്ങളും മറ്റു പ്രശ്നങ്ങളും തീർക്കാൻ ഭാവനാപൂർണമായ നടപടികൾ നാം സ്വീകരിക്കണമെന്നു സാരം.
ഈ കഥയിലെ മറ്റൊരു സന്ദേശം കുടുംബബന്ധങ്ങളിലെ മുറിവുകൾ ഉണക്കാൻ വിനയംകലർന്ന സ്നേഹം അനിവാര്യമാണെന്നതാണ്. അഖിലയുടെ കാര്യത്തിൽ അതു സംഭവിച്ചപ്പോഴാണ് ആ കുടുംബത്തിൽ യഥാർഥ സമാധാനമുണ്ടായത്. ഹൃദയത്തിൽനിന്നെടുത്ത ഒരു തീരുമാനംവഴിയാണ് യൂസഫ് തന്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും പുനഃസ്ഥാപിച്ചത്. നാം എടുക്കുന്ന തീരുമാനങ്ങൾ ഹൃദയംനിറഞ്ഞ സ്നേഹത്തിൽനിന്നെടുക്കുന്നവയാണെങ്കിൽ അവ എപ്പോഴും കുടുംബങ്ങളിൽ സമാധാനം സംസ്ഥാപിക്കുകതന്നെ ചെയ്യും.
കാണാതെപോകുന്ന അദ്ഭുതങ്ങൾ
ദൈവം എപ്പോഴും നമുക്കു രോഗശാന്തി തന്നുവെന്നു വരില്ല. എന്നാൽ ദുഃഖദുരിതങ്ങൾക്കിടയിലും വിശ്വാസം നഷ്ടപ്പെടാതെ നാം നി
നഷ്ടപ്പെടുന്പോൾ മാത്രം...
1870ലെ യുദ്ധം എന്നറിയപ്പെടുന്ന ഫ്രാങ്കോ-പ്രഷ്യൻ യുദ്ധം (ജൂലൈ 19, 1870-ജനുവരി 28, 1871) യൂറോപ്പിലെ ഫ്രാൻസിന്റെ ആധിപത്യത്ത
എല്ലാ ദിവസവും ഏറ്റവും നല്ല ദിവസങ്ങളാകാൻ..
ഓരോ ദിവസവും ഏറ്റവും നല്ല ദിവസമാകാം. ഓരോ നിമിഷവും ഏറ്റവും നല്ല നിമിഷവും. നിങ്ങൾക്കതു കാണാൻ കഴിയണമെന്നുമാത്രം..<
തീ കൊളുത്തുവാൻ അറിയാവുന്നതുകൊണ്ടുമാത്രം
പത്രപ്രവർത്തകൻ, നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ നിലകളിൽ പ്രസിദ്ധനായ അമേരിക്കൻ എഴുത്തുകാരനാണ് ജാ
ആത്മധൈര്യത്തിന്റെ ഉറവിടം
ദൈവം മോശയോടൊപ്പം എന്നും ഉണ്ടായിരുന്നു. ദൈവത്തിന്റെ ഈ സാന്നിധ്യമാണ് ഫറവോയെ നേരിടാനും ഇസ്രായേൽകാരെ ഈജിപ്റ്റിലെ അ
തുറന്നുകിടക്കുന്ന തടവറകൾ
സ്വതന്ത്രമായി ജീവിക്കുക അല്ലെങ്കിൽ മരിക്കുക- അമേരിക്കയിലെ ന്യൂഹാന്പ്ഷെർ എന്ന കൊച്ചു സംസ്ഥാനത്തിന്റെ ആദർശവാക്യമാണി
യഥാർഥത്തിൽ എന്നെ രക്ഷിച്ചത്...
എക്കാലത്തെയും ഏറ്റവും മികച്ച സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന അസാധാരണ പ്രതിഭയാണ് ആന്റൺ ചെക്കോവ് (1860-1904
മാറ്റങ്ങൾ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടോ
മാറ്റങ്ങൾ പലപ്പോഴും വലിയ അസ്വസ്ഥതകൾ സൃഷ്ടിക്കുക സ്വാഭാവികം. പരിചിതമായ ശീലങ്ങൾ, സ്ഥലങ്ങൾ, ബന്ധങ്ങൾ, ദിനചര്യകൾ
അസാധ്യമായതു സാധ്യമാക്കിയ മൈക്കിളാഞ്ചലോ
പ്രതിമയുടെ കൊത്തുപണി രഹസ്യത്തിലായിരിക്കാൻ വേണ്ടി മാർബിളിനു ചുറ്റും ഒരു ഷെഡ് കെട്ടിയതിനു ശേഷമായിരുന്നു അദ്ദേഹം ത
തടവറവാതിൽ തുറന്നുകിടക്കുന്പോൾ
അപ്പോൾ അദ്ദേഹം ഒരു സ്വരം കേട്ടു. ശാന്തമായ ഒരു സ്വരം: "ഇത് ഇങ്ങനെതന്നെ ആയിരിക്കണമെന്നില്ല!'
ഒരു വലിയ ഷിപ്
ആധ്യാത്മിക പാപ്പരത്തം അപകടംപിടിച്ചത്
എക്കാലത്തെയും ഏറ്റവും പ്രമുഖരായ എഴുത്തുകാരിൽ എണ്ണപ്പെടുന്ന പ്രതിഭാധനനാണ് ടോൾസ്റ്റോയി (1828-1910). റഷ്യയിലെ അതിസന്പ
ഉച്ചസ്വരത്തിൽ ശബ്ദിക്കുന്ന പ്രവൃത്തി
നാം പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നതുപോലെ പ്രവർത്തിക്കുന്നവരാണോ? എങ്കിൽ മറ്റുള്ളവർ നമ്മുടെ വാക്കുകളെ വിശ്വസ
എവിടെയാണ് നങ്കൂരം ഇടേണ്ടത്
ഒരിക്കൽ ഒരു നേവി സബ്മറീൻ ഒരു പരീക്ഷണ ദൗത്യവുമായി സമുദ്രത്തിന്റെ അഗാധങ്ങളിൽ ഏറെ മണിക്കൂറുകൾ ചെലവഴിച്ചു. ദൗത്യമെല
ജീവിതം മാറിമാറി ജീവിച്ചാൽ
മറ്റൊരാളുടെ ജീവിതം നന്നായി പോകുന്നതായി കാണുന്പോൾ ആ വ്യക്തിയെപ്പോലെ ആയിരുന്നെങ്കിൽ എന്നു നാം ആഗ്രഹിച്ചേക്കാം. എന്നാ
നാശത്തിന്റെ മുന്നോടി
ആംഗലേയ സാഹിത്യകാരന്മാരിൽ അതുല്യ പ്രതിഭയാണ് ജോൺ മിൽട്ടൺ (1608-1674). അദ്ദേഹത്തിന്റെ കീർത്തി ഇന്നും നിലനിർത്തുന്ന മഹാ
അദൃശ്യവേലി കെട്ടുന്ന ദൈവം
വെയിൽസിൽ കനത്ത ബോംബാക്രമണം ഉണ്ടായി. കോളജ് നിന്നിരുന്ന സ്ഥലത്തിനു ചുറ്റുമുള്ള ഒട്ടേറെ കെട്ടിടങ്ങൾ ബോംബാക്രമണത്തിൽ
ദൈവത്തിന്റെ സമയം ഏറ്റവും നല്ല സമയം
തന്റെ ജനതയെ ഈജിപ്തിൽനിന്നു കാനാൻ ദേശത്ത് എത്തിക്കാൻ മോശയ്ക്ക് 40 വർഷം വേണ്ടിവന്നു. അതേസമയം, നിയമാവർത്തന പുസ്തക
മാധുര്യമുള്ള വാക്കും പ്രവൃത്തിയും
അമേരിക്കൻ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കന്റെ ജീവിതത്തിൽനിന്ന് ഒരു കഥ. ഒരിക്കൽ ഒരു വിധവ അദ്ദേഹത്തിന്റെ അരികിൽ ഒ
നാം മറക്കരുതാത്ത കാര്യം
ഇക്വഡോറിലെ ആമസോൺ വനാന്തരഭാഗത്തു താമസിക്കുന്ന ഒരു ഗോത്രവർഗമാണ് വൗറാനി. ഒരു കാലത്തു പുറംലോകവുമായി ബന്ധപ്പെടാൻ വി
എല്ലാം മാറ്റിമറിക്കുന്ന സത്യം
1815 ജൂൺ. യൂറോപ്പ് മുഴുവനും ശ്വാസമടക്കിപ്പിടിച്ചു നിന്ന ദിവസങ്ങൾ. നിരവധി ദിവസം നീണ്ട ഒരുക്കത്തിനുശേഷം, റഷ്യയുമായി സ
കാണാതെപോകുന്ന അദ്ഭുതങ്ങൾ
ദൈവം എപ്പോഴും നമുക്കു രോഗശാന്തി തന്നുവെന്നു വരില്ല. എന്നാൽ ദുഃഖദുരിതങ്ങൾക്കിടയിലും വിശ്വാസം നഷ്ടപ്പെടാതെ നാം നി
നഷ്ടപ്പെടുന്പോൾ മാത്രം...
1870ലെ യുദ്ധം എന്നറിയപ്പെടുന്ന ഫ്രാങ്കോ-പ്രഷ്യൻ യുദ്ധം (ജൂലൈ 19, 1870-ജനുവരി 28, 1871) യൂറോപ്പിലെ ഫ്രാൻസിന്റെ ആധിപത്യത്ത
എല്ലാ ദിവസവും ഏറ്റവും നല്ല ദിവസങ്ങളാകാൻ..
ഓരോ ദിവസവും ഏറ്റവും നല്ല ദിവസമാകാം. ഓരോ നിമിഷവും ഏറ്റവും നല്ല നിമിഷവും. നിങ്ങൾക്കതു കാണാൻ കഴിയണമെന്നുമാത്രം..<
തീ കൊളുത്തുവാൻ അറിയാവുന്നതുകൊണ്ടുമാത്രം
പത്രപ്രവർത്തകൻ, നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ നിലകളിൽ പ്രസിദ്ധനായ അമേരിക്കൻ എഴുത്തുകാരനാണ് ജാ
ആത്മധൈര്യത്തിന്റെ ഉറവിടം
ദൈവം മോശയോടൊപ്പം എന്നും ഉണ്ടായിരുന്നു. ദൈവത്തിന്റെ ഈ സാന്നിധ്യമാണ് ഫറവോയെ നേരിടാനും ഇസ്രായേൽകാരെ ഈജിപ്റ്റിലെ അ
തുറന്നുകിടക്കുന്ന തടവറകൾ
സ്വതന്ത്രമായി ജീവിക്കുക അല്ലെങ്കിൽ മരിക്കുക- അമേരിക്കയിലെ ന്യൂഹാന്പ്ഷെർ എന്ന കൊച്ചു സംസ്ഥാനത്തിന്റെ ആദർശവാക്യമാണി
യഥാർഥത്തിൽ എന്നെ രക്ഷിച്ചത്...
എക്കാലത്തെയും ഏറ്റവും മികച്ച സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന അസാധാരണ പ്രതിഭയാണ് ആന്റൺ ചെക്കോവ് (1860-1904
മാറ്റങ്ങൾ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടോ
മാറ്റങ്ങൾ പലപ്പോഴും വലിയ അസ്വസ്ഥതകൾ സൃഷ്ടിക്കുക സ്വാഭാവികം. പരിചിതമായ ശീലങ്ങൾ, സ്ഥലങ്ങൾ, ബന്ധങ്ങൾ, ദിനചര്യകൾ
അസാധ്യമായതു സാധ്യമാക്കിയ മൈക്കിളാഞ്ചലോ
പ്രതിമയുടെ കൊത്തുപണി രഹസ്യത്തിലായിരിക്കാൻ വേണ്ടി മാർബിളിനു ചുറ്റും ഒരു ഷെഡ് കെട്ടിയതിനു ശേഷമായിരുന്നു അദ്ദേഹം ത
തടവറവാതിൽ തുറന്നുകിടക്കുന്പോൾ
അപ്പോൾ അദ്ദേഹം ഒരു സ്വരം കേട്ടു. ശാന്തമായ ഒരു സ്വരം: "ഇത് ഇങ്ങനെതന്നെ ആയിരിക്കണമെന്നില്ല!'
ഒരു വലിയ ഷിപ്
ആധ്യാത്മിക പാപ്പരത്തം അപകടംപിടിച്ചത്
എക്കാലത്തെയും ഏറ്റവും പ്രമുഖരായ എഴുത്തുകാരിൽ എണ്ണപ്പെടുന്ന പ്രതിഭാധനനാണ് ടോൾസ്റ്റോയി (1828-1910). റഷ്യയിലെ അതിസന്പ
ഉച്ചസ്വരത്തിൽ ശബ്ദിക്കുന്ന പ്രവൃത്തി
നാം പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നതുപോലെ പ്രവർത്തിക്കുന്നവരാണോ? എങ്കിൽ മറ്റുള്ളവർ നമ്മുടെ വാക്കുകളെ വിശ്വസ
എവിടെയാണ് നങ്കൂരം ഇടേണ്ടത്
ഒരിക്കൽ ഒരു നേവി സബ്മറീൻ ഒരു പരീക്ഷണ ദൗത്യവുമായി സമുദ്രത്തിന്റെ അഗാധങ്ങളിൽ ഏറെ മണിക്കൂറുകൾ ചെലവഴിച്ചു. ദൗത്യമെല
ജീവിതം മാറിമാറി ജീവിച്ചാൽ
മറ്റൊരാളുടെ ജീവിതം നന്നായി പോകുന്നതായി കാണുന്പോൾ ആ വ്യക്തിയെപ്പോലെ ആയിരുന്നെങ്കിൽ എന്നു നാം ആഗ്രഹിച്ചേക്കാം. എന്നാ
നാശത്തിന്റെ മുന്നോടി
ആംഗലേയ സാഹിത്യകാരന്മാരിൽ അതുല്യ പ്രതിഭയാണ് ജോൺ മിൽട്ടൺ (1608-1674). അദ്ദേഹത്തിന്റെ കീർത്തി ഇന്നും നിലനിർത്തുന്ന മഹാ
അദൃശ്യവേലി കെട്ടുന്ന ദൈവം
വെയിൽസിൽ കനത്ത ബോംബാക്രമണം ഉണ്ടായി. കോളജ് നിന്നിരുന്ന സ്ഥലത്തിനു ചുറ്റുമുള്ള ഒട്ടേറെ കെട്ടിടങ്ങൾ ബോംബാക്രമണത്തിൽ
ദൈവത്തിന്റെ സമയം ഏറ്റവും നല്ല സമയം
തന്റെ ജനതയെ ഈജിപ്തിൽനിന്നു കാനാൻ ദേശത്ത് എത്തിക്കാൻ മോശയ്ക്ക് 40 വർഷം വേണ്ടിവന്നു. അതേസമയം, നിയമാവർത്തന പുസ്തക
മാധുര്യമുള്ള വാക്കും പ്രവൃത്തിയും
അമേരിക്കൻ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കന്റെ ജീവിതത്തിൽനിന്ന് ഒരു കഥ. ഒരിക്കൽ ഒരു വിധവ അദ്ദേഹത്തിന്റെ അരികിൽ ഒ
നാം മറക്കരുതാത്ത കാര്യം
ഇക്വഡോറിലെ ആമസോൺ വനാന്തരഭാഗത്തു താമസിക്കുന്ന ഒരു ഗോത്രവർഗമാണ് വൗറാനി. ഒരു കാലത്തു പുറംലോകവുമായി ബന്ധപ്പെടാൻ വി
എല്ലാം മാറ്റിമറിക്കുന്ന സത്യം
1815 ജൂൺ. യൂറോപ്പ് മുഴുവനും ശ്വാസമടക്കിപ്പിടിച്ചു നിന്ന ദിവസങ്ങൾ. നിരവധി ദിവസം നീണ്ട ഒരുക്കത്തിനുശേഷം, റഷ്യയുമായി സ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച....
ഹോളിവുഡ് പുറത്തിറക്കിയിട്ടുള്ള സിനിമകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഒരെണ്ണമാണ് "ബെൻഹർ'. 1959ൽ നിർമിക്കപ്പെട്ട ഈ
സൗഭാഗ്യങ്ങളും ദൗർഭാഗ്യങ്ങളും
"ലിവിംഗ് ലൈഫ് ഓൺ പർപസ്' എന്ന ഗ്രന്ഥത്തിൽ ഗ്രെഗ് ആൻഡേഴ്സൺ പറയുന്ന ഒരു കഥ: ഒരിക്കൽ ഒരാളുടെ ഭാര്യ അയാളെ വിട്ടുപോയി. അവ
സ്വതന്ത്രരാക്കപ്പെടുന്ന തടവുകാർ
1956ൽ, സൗത്ത് ആഫ്രിക്കയിൽ വർണവിവേചനം കൊടുന്പിരികൊണ്ടിരിക്കുന്ന കാലം. ഒരുദിവസം ഒരു കറുത്ത ബാലൻ തന്റെ അമ്മയോടൊപ്പം വ
ദാവീദിനെപ്പോലെയോ? നെപ്പോളിയനെപ്പോലെയോ?
ഒരുകാലത്തു യൂറോപ്പിനെ കിടുകിടാ വിറപ്പിച്ച ഫ്രഞ്ച് ചക്രവർത്തിയായിരുന്നു നെപ്പോളിയൻ ബോണപ്പാർട്. ഒരു സാധാരണക്കാരനായ
സ്വർണം കൂട്ടിവയ്ക്കുന്നതിനേക്കാൾ...
സ്കോട്ലൻഡിലായിരുന്നു ആൻഡ്രു കാർണെഗിയുടെ ജനനം (1835-1919). പന്ത്രണ്ട് വയസുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം അമേരിക്ക
ദൈവത്തോടും മനുഷ്യരോടും അടുക്കാൻ...
നമ്മുടെ ഉപവാസം ഫലപ്രദമാക്കാൻ സഹായിക്കുന്ന മറ്റൊരു കാര്യം അതു സ്നേഹത്തോടെ ചെയ്യുക എന്നതാണ്. അപ്പോൾ, അതു നമ്മെ കൂട
പ്രാർഥനയ്ക്കു രണ്ടു ചിറകുകൾ...
1960ൽ ഇംഗ്ലണ്ടിലെ ലിവർപൂളിൽ ആരംഭിച്ച ഒരു റോക്ക് ബാൻഡ് ആയിരുന്നു "ദ ബീറ്റിൽസ്'.ജോൺ ലെനൺ, പോൾ മക്കാർട്ട്നി, ജോർജ് ഹാര
മനസിലെ വേലിക്കെട്ടുകൾ
ഇംഗ്ലണ്ടിലെ ബ്രിസ്റ്റൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഡ്മൻ ആനിമേഷൻസ് നിർമിച്ച ആനിമേഷൻ സിനിമയാണ് "ചിക്കന് റൺ'. മു
നാം ചെയ്യേണ്ട പ്രധാനപ്പെട്ട യുദ്ധം
ജാപ്പനീസ് ചരിത്രനോവലിസ്റ്റുകളിൽ ഏറെ പ്രസിദ്ധനാണ് എയ്ജിയോഷിക്കാവ (1892-1962). മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവായ അദ
നന്മയുടെ ഭണ്ഡാരത്തിലേക്കുള്ള സംഭാവന
1981 മുതൽ 1993 വരെ കൊക്കോ കോള കന്പനിയുടെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായിരുന്നു ഡൊണാൾഡ് കിയോ (1926-2015). "
Latest News
ജന്മദിനത്തിൽ പ്രധാനമന്ത്രി മധ്യപ്രദേശിൽ; ഒരുപിടി പദ്ധതികൾ നാടിനു സമർപ്പിക്കും
അമീബിക് മസ്തിഷ്ക ജ്വരം ചർച്ച ചെയ്യാൻ നിയമസഭ; അടിയന്തര പ്രമേയത്തിന് അനുമതി
നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴ; കൂടുതൽ വിവാദമുണ്ടാക്കാനാണ് ചിലരുടെ ശ്രമം: സുരേഷ് ഗോപി
പാർക്കിൻസൺസിനോടു പോരാടണം, ഗോപനു കൈത്താങ്ങേകാം
യുകെ സന്ദർശത്തിന് ട്രംപും ഭാര്യയും ലണ്ടനിൽ
Latest News
ജന്മദിനത്തിൽ പ്രധാനമന്ത്രി മധ്യപ്രദേശിൽ; ഒരുപിടി പദ്ധതികൾ നാടിനു സമർപ്പിക്കും
അമീബിക് മസ്തിഷ്ക ജ്വരം ചർച്ച ചെയ്യാൻ നിയമസഭ; അടിയന്തര പ്രമേയത്തിന് അനുമതി
നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴ; കൂടുതൽ വിവാദമുണ്ടാക്കാനാണ് ചിലരുടെ ശ്രമം: സുരേഷ് ഗോപി
പാർക്കിൻസൺസിനോടു പോരാടണം, ഗോപനു കൈത്താങ്ങേകാം
യുകെ സന്ദർശത്തിന് ട്രംപും ഭാര്യയും ലണ്ടനിൽ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top