Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ലതയെയും നെഹ്റുവിനെയും കരയിച്ച പാട്ട്!
വിശ്വസിക്കുമോ.., ഒരുകാലത്ത് ഇന്ത്യൻ ദേശഭക്തിഗാനങ്ങൾ പാക്കിസ്ഥാനിൽ ഏറെ പ്രസിദ്ധമായിരുന്നു!. ദേശത്തോടും ലോകത്തോടുതന്നെയും സ്നേഹം കരുതിയ, ധീരതയും മനുഷ്യത്വവും വാക്കുകളിൽ നിറച്ച ഒരു കവി എഴുതിയ ഗാനങ്ങളായിരുന്നു അവ. സ്വന്തം നാടിനെക്കുറിച്ചു പറയുന്പോൾ കണ്ണീരണിഞ്ഞിരുന്ന അദ്ദേഹത്തിന്റെ പേരും കവി എന്നുതന്നെയായിരുന്നു- കവി പ്രദീപ്! അദ്ദേഹത്തിന്റെ ജന്മദിനമാണ് ചൊവ്വാഴ്ച.
റിപ്പബ്ലിക് ദിനാഘോഷം കഴിഞ്ഞതേയുള്ളൂ.., മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ വാർഷികവും... രാജ്യസ്നേഹം ചർച്ചാവിഷയമാകുന്ന കാലത്ത് ഒരു കവിയെ ഓർക്കേണ്ടതുണ്ട്- ഏ മേരേ വതൻ കേ ലോഗോം., സരാ ആഖ് മേ ഭർ ലോ പാനി എന്നെഴുതി കണ്ണുനിറച്ചുകൊണ്ടിരുന്ന കവി പ്രദീപ് എന്ന രാജ്യസ്നേഹിയെ. അദ്ദേഹം ഒരിക്കൽ പറഞ്ഞത് കേൾക്കുക:
ഒരാൾക്കും നിങ്ങളെ രാജ്യസ്നേഹിയാക്കാൻ കഴിയില്ല. അതു നിങ്ങളുടെ രക്തത്തിലുള്ളതാണ്. രാജ്യത്തെ സേവിക്കാനായി അതെങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതാണ് നിങ്ങളെ വ്യത്യസ്തനാക്കുന്നത്.
കവിയും സാഹിത്യകാരനുമായിരുന്ന അദ്ദേഹത്തെ ഒരു പാട്ടിന്റെയോ രചനയുടെയോ ചട്ടക്കൂടിൽ ഒതുക്കി വിലയിരുത്താനാവില്ല. കാലാതീതമായ വാക്കുകളും വ്യക്തിത്വവുമായിരുന്നു അദ്ദേഹത്തിന്റേത്.
കണ്ണീരിലെ സ്നേഹം
1963 ജനുവരി 26. ചൈനയുമായുള്ള യുദ്ധത്തിലെ തിരിച്ചടിക്കു ശേഷമുള്ള റിപ്പബ്ലിക് ദിനം. അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു രാജ്യത്തെ സൈനികർക്കും യുവാക്കൾക്കും നവജീവനേകാൻ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഡൽഹി നാഷണൽ സ്റ്റേഡിയത്തിലെ ആ വേദിയിൽ ആലപിക്കാൻ കവി പ്രദീപിനോട് ഒരു ഗാനം എഴുതാൻ ആവശ്യപ്പെട്ടു. അദ്ദേഹം എഴുതി- ഏ മേരേ വതൻ കേ ലോഗോം.. (എന്റെ രാജ്യത്തെ ജനങ്ങളേ, നിങ്ങളുടെ കണ്ണുകൾ അല്പമൊന്ന് ഈറനണിയട്ടെ..)
സി. രാമചന്ദ്രയുടെ ഈണത്തിൽ ലതാ മങ്കേഷ്കറാണ് ഗാനം ആലപിച്ചത്. രാഷ്ട്രപതി ഡോ.എസ്. രാധാകൃഷ്ണനും പ്രധാനമന്ത്രി നെഹ്റുവും അടക്കമുള്ള കേൾവിക്കാർക്കു മുന്നിൽ പാടുന്പോൾ ലതാ മങ്കേഷ്കർ കരഞ്ഞുപോയി, നെഹ്റുവും. പാട്ടുതീർന്നപ്പോൾ ലതയെ സ്റ്റേജിനു പിന്നിൽച്ചെന്നു കണ്ട് അദ്ദേഹം പറഞ്ഞു - മോളേ, ഇന്നു നീ എന്നെ കരയിച്ചു.. രാത്രി സ്വന്തം വസതിയിൽ ഒരുക്കിയ സത്കാരത്തിലേക്കു ലതയെ ക്ഷണിച്ച് അദ്ദേഹം പെട്ടെന്ന് അവിടെനിന്നു പോവുകയും ചെയ്തു.
ആദ്യം വിസമ്മതം
റിഹേഴ്സലിനു സമയമില്ലെന്ന കാരണത്താൽ ആദ്യം ഈ പാട്ടുപാടാൻ ലതാ മങ്കേഷ്കർ വിസമ്മതിച്ചിരുന്നുവെന്നതാണ് യാഥാർഥ്യം. ലതയുടെ ഓർമ ഇങ്ങനെ: അനശ്വരമായ വരികൾ എഴുതിയ പ്രദീപ് ജി തന്നെയാണ് പാട്ടുപാടണമെന്ന് എന്നോട് ആവശ്യപ്പെട്ടത്. പരിശീലനത്തിന് ഒട്ടും സമയമില്ലാതിരുന്നതിനാൽ ഞാനാ ആവശ്യം നിരസിച്ചു.
അക്കാലത്തു ഞാൻ രാപകലില്ലാതെ ജോലിചെയ്യുകയായിരുന്നു. ഈ പാട്ടിനു പ്രത്യേക ശ്രദ്ധ കൊടുക്കുക എന്നത് അസാധ്യവുമായിരുന്നു. എന്നാൽ, പ്രദീപ് ജി നിർബന്ധിച്ചു. വലിയ ആശങ്കയോടെയും പേടിയോടെയുമാണ് ആ വേദിയിലെത്തിയത്.
സിനിമാപ്പാട്ട് അല്ലാത്തതിനാൽ ഇതിനു വലിയ സ്വാധീനമുണ്ടാകില്ലെന്നാണ് താൻ കരുതിയിരുന്നതെന്ന് ലത പറഞ്ഞിട്ടുണ്ട്. എന്നാൽ, പിന്നീട് അവരുടെ ഒരു സംഗീത പരിപാടിയും ഈ പാട്ടുപാടാതെ അവസാനിപ്പിച്ചിട്ടില്ല. ലതയുടെ സിഗ്നേച്ചർ ട്യൂണ്‍ എന്ന നിലയിലേക്ക് അത് ഉയർന്നു.
ഡൽഹിയിലെ പരിപാടിയിലേക്കു കവി പ്രദീപിനു ക്ഷണമില്ലായിരുന്നു എന്നതാണ് വിരോധാഭാസം. എന്നാൽ, രണ്ടു മാസം കഴിഞ്ഞ് മുംബൈയിലെ ആർഎം ഹൈസ്കൂളിൽവച്ച് അദ്ദേഹം പ്രധാനമന്ത്രിക്കുവേണ്ടി ഇതേ ഗാനം പാടി. സ്വന്തം കൈപ്പടയിൽ ആദ്യമെഴുതിയ വരികൾ നെഹ്റുവിനു സമ്മാനിക്കുകയും ചെയ്തു.
പാട്ടിൽനിന്നു ലഭിക്കുന്ന റോയൽറ്റി തുക സൈനികരുടെ കുടുംബത്തിനു നൽകണമെന്നതായിരുന്നു കവി പ്രദീപിന്റെ അന്ത്യാഭിലാഷം. 2005ൽ ബോംബെ ഹൈക്കോടതിയുടെ നിർദേശപ്രകാരം മ്യൂസിക് കന്പനിയായ എച്ച്എംവി ആർമി വെൽഫെയർ ഫണ്ടിലേക്കു തുക കൈമാറി.
കവി ജനിക്കുന്നു
ഉജ്ജയിനിക്കു സമീപം ഭട്നാഗറിൽ 1915 ഫെബ്രുവരി ആറിനായിരുന്നു കവി പ്രദീപിന്റെ ജനനം. രാമചന്ദ്ര നാരായണ്‍ജി ദ്വിവേദി എന്നായിരുന്നു യഥാർഥ നാമം. ഇൻഡോറിലും അലഹബാദിലും ലഖ്നൗവിലുമായി വിദ്യാഭ്യാസം. ഹിന്ദി കവിതകളോടുള്ള താത്പര്യത്താൽ പഠനകാലത്തുതന്നെ കവിസമ്മേളനങ്ങളിൽ പങ്കെടുത്തുതുടങ്ങി.
അധ്യാപകനാവുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 1939ൽ ബോംബെയിൽ ഒരു കവിസമ്മേളനത്തിൽവച്ച് ബോംബെ ടാക്കീസ് സ്റ്റുഡിയോ ഉടമ ഹിമാൻഷു റായിയെ പരിചയപ്പെട്ടു. കവി പ്രദീപിന്റെ എഴുത്തിൽ ആകൃഷ്ടനായ അദ്ദേഹം കങ്കണ് എന്ന ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതാൻ ആവശ്യപ്പെട്ടു.
മൂന്നു പാട്ടുകൾ അദ്ദേഹംതന്നെ പാടി. എല്ലാം ജനപ്രിയമായി. ഹൃദയംതൊടുന്ന ഒരു നിര പാട്ടുകളുടെ ആരംഭമായിരുന്നു അവിടെ. 1954ലെ ജാഗൃതി എന്ന ചിത്രത്തിലെ പാട്ടുകളുണ്ടാക്കിയ ചലനം അനന്യമായിരുന്നു. ഈ ചിത്രത്തിന്റെ മാതൃക അനുകരിച്ചു പാക്കിസ്ഥാനിൽ ബേദാരി എന്നൊരു സിനിമയിറങ്ങി. പാട്ടുകളും അതേ കോപ്പി. വരികളിലെ ഹിന്ദുസ്ഥാൻ എന്ന വാക്ക് പാക്കിസ്ഥാൻ എന്നാക്കി മാറ്റുകയേ ചെയ്തുള്ളൂ!
അറുപതുകളിൽ ഹിന്ദി ചലച്ചിത്രഗാനരംഗം പാശ്ചാത്യ സംഗീതത്തിലേക്കും ഫാസ്റ്റ് നന്പറുകളിലേക്കും തിരിയുന്നതുവരെ കവി പ്രദീപിന്റെ രചനകൾ തിളങ്ങിനിന്നു. 1998 ഡിസംബർ 11ന് മുംബൈ വിലെ പാർലെയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ആജ് ഹിമാലയ് കി ചോഠി സേ, ഇൻസാഫ് കി ഡഗർ പേ, ആവോ ബച്ചോ തുമ്ഹേ ദിഖായേ, ഹം ലായേ ഹേ തൂഫാൻ സേ, ചൽ അകേലാ തുടങ്ങിയ പാട്ടുകൾക്ക് ഇന്നുമുണ്ട് ആരാധകർ. അദ്ദേഹത്തിന്റെ ഭജനുകൾ കേട്ട് ദിവസം തുടങ്ങുന്ന നൂറുകണക്കിനു വീടുകളുമുണ്ട്.
സ്ഥലകാലഭേദമില്ലാതെ സ്നേഹപ്രപഞ്ചമൊരുക്കുകയാണ് കവി പ്രദീപിന്റെ വരികൾ. ഏ മേരേ വതൻ കേ ലോഗോം എന്നു കേൾക്കുന്പോൾ നിങ്ങളുടെ കണ്ണുകളും ഈറനണിയുന്നില്ലേ.. ഉള്ളിൽ അഭിമാനം നിറയുന്നില്ലേ...
ഹരിപ്രസാദ്
ഇങ്ങനെയും ഒരു അപകടം; അവിശ്വസനീയം!
"പെട്ടെന്ന്, ഒരു വലിയ ശബ്ദം, സ്ഫോടനം പോലെ... ശക്തമായ മർദമാറ്റം അനുഭവപ്പെട്ടു. ഞാൻ മുന്നിലേക്കു നോക്കി, വിമാനത്തിന്റെ മു
2,000 വർഷം മുന്‍പു തകർന്ന കപ്പലിൽ മിന്നിത്തിളങ്ങും ചില്ലുപാത്രങ്ങൾ
ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള കടലിനടിയിൽ തകർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത വസ്തുക
റാണി കി വാവ് ആഴങ്ങളിലെ അദ്ഭുതം
എഡി പതിനൊന്നാം നൂറ്റാണ്ടിലെ ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണി ന
ഇരുന്പുയുഗത്തിലെ ആല
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത് അതിപുരാതന ആലയും അവശിഷ്ടങ്ങളും
ഇരുന്പുയു
ക്യാപ്റ്റൻ കുക്കും കങ്കാരുവും
കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന നീലക്കടൽ, പടുകൂറ്റൻ തിരമാലകൾ, ശക്തമായ അടിയൊഴുക്കുകൾ, കപ്പലുകളെ കുടു
പാട്ടിൽ തെളിഞ്ഞ കുഞ്ഞു സ്റ്റാറുകൾ
സ്വരമാധുര്യംകൊണ്ട് ഹൃദയതന്ത്രികൾ മീട്ടി അവർ പാടിയ ഗാനം എല്ലാവരും ആദ്യാവസാനം കേട്ടു. അത്രയും ഹൃദയ സ്പർശിയായാണ്
ഗ്രീസിൽ 1,600 വർഷം പഴക്കമുള്ള വൈൻഷോപ്പ്!
നൂറ്റാണ്ടുകൾ പഴക്കമുള്ള, ചരിത്രവിസ്മയങ്ങൾ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരാറുണ്ട്
ആമസോൺ വനത്തിൽ 2,500 വർഷം പഴക്കമുള്ള നഗരം!
കേരളത്തിന്റെ 138 ഇരട്ടിയിലേറെ വലിപ്പമുള്ള, ഒന്‍പതു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ മഴക്കാടുകൾ അദ്ഭുതങ്ങ
പാതി പെണ്ണും പാതി ആണും; ഗ്രീൻ ഹണിക്രീപ്പർ പിടിയിൽ!
പാതി പെണ്ണും പാതി ആണുമായ ഒരു ജീവിവർഗത്തെ സങ്കല്പ്പിക്കാൻ കഴിയുമോ? അദ്ഭുതങ്ങളുടെ കലവറയായ പ്രകൃതിയിൽ എന്തെല്ലാം മ
കടൽ അടക്കിവാണ രാക്ഷസൻ !
ചില കണ്ടെത്തലുകൾ അപ്രതീക്ഷിതമാണ്! ഒരിക്കൽ, യുകെ ഡോർസെറ്റിലെ കടൽത്തീരത്ത് നടക്കുന്പോൾ ഫോസിൽ ഗവേഷകനായ ഫിൽ ജേക്കബ്
പൊളി പാട്ടുകളുമായി മലയാളത്തിന്റെ 23
ഇപ്പോഴത്തെ പാട്ടൊക്കെ എന്ത്, പണ്ടത്തെ പാട്ടല്ലേ പാട്ട് എന്നു നെടുവീർപ്പിടുന്നവരെ പുതിയ കാലം വിളിക്കുന്ന പേര് എഴുപതു
പച്ചപ്പിന്റെ പരീക്ഷണശാല
കർഷകരുടെ അധ്വാനം കുറയ്ക്കാനും അവരെ കൃഷിയിൽ സഹായിക്കാനും കഴിയുന്ന പുത്തൻ കണ്ടുപിടിത്തങ്ങളുമായി നാടിനെ വിസ്മയിപ്
അതിശയം, ആ കോസ്മിക് ക്രിസ്മസ് ട്രീ
നാസ ടെലിസ്കോപ്പ് പകർത്തിയ 2,500 പ്രകാശവർഷം അകലെയുള്ള നക്ഷത്രങ്ങളുടെ ക്രിസ്മസ്ട്രീ..!
ലോകം ക്രിസ്മസ്-പുതു
മഞ്ഞുമല ദിവസവും ഒഴുകുന്നത് അഞ്ച് കിലോമീറ്ററോളം
അമേരിക്കൻ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡിസിയുടെ ഇരുപത് ഇരട്ടിയിലധികം വലിപ്പം! 400 മീറ്ററിലേറെയാണ് കനം! കുത്തബ് മി
രുചിയൂറും ചില മിസ്റ്റേക്കുകൾ: റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജ
വനം വിഴുങ്ങിയ ബത്തേശ്വര്!
2002ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രസിദ്ധ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് പ്രാദേശിക കൊള്ളസംഘ
കണ്ണൂർ സ്ക്വാഡിലെ ജോർജ് സാർ ഇവിടെയുണ്ട്
യൂണിഫോമില്ല, കൃത്യമായ ഡ്യൂട്ടി സമയങ്ങളോ ഡ്യൂട്ടി സ്ഥലങ്ങളോ ഇല്ല. സ്വതന്ത്രമായി പറക്കാം. പക്ഷേ, ജീവൻ പണയം വച്ചുള്ള കള
ഈ ജയിലിൽ പരമസുഖം!
നാടിന് അപകടകാരികളായ ക്രിമിനലുകളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച കൂറ്റൻ ജയിൽ കുറ്റവാളികളുടെതന്നെ ഉടമസ്ഥതയിലാ
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
ഇങ്ങനെയും ഒരു അപകടം; അവിശ്വസനീയം!
"പെട്ടെന്ന്, ഒരു വലിയ ശബ്ദം, സ്ഫോടനം പോലെ... ശക്തമായ മർദമാറ്റം അനുഭവപ്പെട്ടു. ഞാൻ മുന്നിലേക്കു നോക്കി, വിമാനത്തിന്റെ മു
2,000 വർഷം മുന്‍പു തകർന്ന കപ്പലിൽ മിന്നിത്തിളങ്ങും ചില്ലുപാത്രങ്ങൾ
ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള കടലിനടിയിൽ തകർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത വസ്തുക
റാണി കി വാവ് ആഴങ്ങളിലെ അദ്ഭുതം
എഡി പതിനൊന്നാം നൂറ്റാണ്ടിലെ ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണി ന
ഇരുന്പുയുഗത്തിലെ ആല
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത് അതിപുരാതന ആലയും അവശിഷ്ടങ്ങളും
ഇരുന്പുയു
ക്യാപ്റ്റൻ കുക്കും കങ്കാരുവും
കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന നീലക്കടൽ, പടുകൂറ്റൻ തിരമാലകൾ, ശക്തമായ അടിയൊഴുക്കുകൾ, കപ്പലുകളെ കുടു
പാട്ടിൽ തെളിഞ്ഞ കുഞ്ഞു സ്റ്റാറുകൾ
സ്വരമാധുര്യംകൊണ്ട് ഹൃദയതന്ത്രികൾ മീട്ടി അവർ പാടിയ ഗാനം എല്ലാവരും ആദ്യാവസാനം കേട്ടു. അത്രയും ഹൃദയ സ്പർശിയായാണ്
ഗ്രീസിൽ 1,600 വർഷം പഴക്കമുള്ള വൈൻഷോപ്പ്!
നൂറ്റാണ്ടുകൾ പഴക്കമുള്ള, ചരിത്രവിസ്മയങ്ങൾ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരാറുണ്ട്
ആമസോൺ വനത്തിൽ 2,500 വർഷം പഴക്കമുള്ള നഗരം!
കേരളത്തിന്റെ 138 ഇരട്ടിയിലേറെ വലിപ്പമുള്ള, ഒന്‍പതു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ മഴക്കാടുകൾ അദ്ഭുതങ്ങ
പാതി പെണ്ണും പാതി ആണും; ഗ്രീൻ ഹണിക്രീപ്പർ പിടിയിൽ!
പാതി പെണ്ണും പാതി ആണുമായ ഒരു ജീവിവർഗത്തെ സങ്കല്പ്പിക്കാൻ കഴിയുമോ? അദ്ഭുതങ്ങളുടെ കലവറയായ പ്രകൃതിയിൽ എന്തെല്ലാം മ
കടൽ അടക്കിവാണ രാക്ഷസൻ !
ചില കണ്ടെത്തലുകൾ അപ്രതീക്ഷിതമാണ്! ഒരിക്കൽ, യുകെ ഡോർസെറ്റിലെ കടൽത്തീരത്ത് നടക്കുന്പോൾ ഫോസിൽ ഗവേഷകനായ ഫിൽ ജേക്കബ്
പൊളി പാട്ടുകളുമായി മലയാളത്തിന്റെ 23
ഇപ്പോഴത്തെ പാട്ടൊക്കെ എന്ത്, പണ്ടത്തെ പാട്ടല്ലേ പാട്ട് എന്നു നെടുവീർപ്പിടുന്നവരെ പുതിയ കാലം വിളിക്കുന്ന പേര് എഴുപതു
പച്ചപ്പിന്റെ പരീക്ഷണശാല
കർഷകരുടെ അധ്വാനം കുറയ്ക്കാനും അവരെ കൃഷിയിൽ സഹായിക്കാനും കഴിയുന്ന പുത്തൻ കണ്ടുപിടിത്തങ്ങളുമായി നാടിനെ വിസ്മയിപ്
അതിശയം, ആ കോസ്മിക് ക്രിസ്മസ് ട്രീ
നാസ ടെലിസ്കോപ്പ് പകർത്തിയ 2,500 പ്രകാശവർഷം അകലെയുള്ള നക്ഷത്രങ്ങളുടെ ക്രിസ്മസ്ട്രീ..!
ലോകം ക്രിസ്മസ്-പുതു
മഞ്ഞുമല ദിവസവും ഒഴുകുന്നത് അഞ്ച് കിലോമീറ്ററോളം
അമേരിക്കൻ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡിസിയുടെ ഇരുപത് ഇരട്ടിയിലധികം വലിപ്പം! 400 മീറ്ററിലേറെയാണ് കനം! കുത്തബ് മി
രുചിയൂറും ചില മിസ്റ്റേക്കുകൾ: റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജ
വനം വിഴുങ്ങിയ ബത്തേശ്വര്!
2002ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രസിദ്ധ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് പ്രാദേശിക കൊള്ളസംഘ
കണ്ണൂർ സ്ക്വാഡിലെ ജോർജ് സാർ ഇവിടെയുണ്ട്
യൂണിഫോമില്ല, കൃത്യമായ ഡ്യൂട്ടി സമയങ്ങളോ ഡ്യൂട്ടി സ്ഥലങ്ങളോ ഇല്ല. സ്വതന്ത്രമായി പറക്കാം. പക്ഷേ, ജീവൻ പണയം വച്ചുള്ള കള
ഈ ജയിലിൽ പരമസുഖം!
നാടിന് അപകടകാരികളായ ക്രിമിനലുകളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച കൂറ്റൻ ജയിൽ കുറ്റവാളികളുടെതന്നെ ഉടമസ്ഥതയിലാ
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
പ്രഫ. ശങ്കരപ്പിള്ള അന്നു നൽകിയ ക്ലൂ!
"ജോസേട്ടൻ ധാരാളം നാടകങ്ങളെഴുതിയിട്ടുള്ള ആളല്ലേ? പിന്നെ എന്തിനാ ഈ ശില്പശാലയിൽ പങ്കെടുത്തത്?'' - നെടുമുടി വേണു ചോ
രജനി സ്റ്റൈൽ, അത് വേറെ മാതിരി!
സ്റ്റൈൽ മന്നൻ എന്ന പേരിന് ഇളക്കം തട്ടാതെ 73-ാം വയസിലേക്ക് കടക്കുന്ന രജനികാന്ത് തിയറ്ററിൽ നിറഞ്ഞാടുകയാണ്. ആ സ്റ്റൈൽ ന
വിജനദേശത്തെ ചിക്താൻ കോട്ട
ദുരൂഹതകളുടെ നിരവധി കഥകൾ ഈ കോട്ടയെ ചുറ്റിപ്പറ്റിയുണ്ട്. വന്യവും പൈശാചികവുമായവ മുതല്‍ അദ്ഭുതകഥകള്‍ വരെ ചിക്താ
അതിഥിതാരങ്ങളുടെ വിസ്മയഭാവങ്ങള്‍
ജയിലറുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയ രജനീകാന്ത് ഫാന്‍സുകാര്‍ക്കുപോലും പറയാനുണ്ടായിരുന്നത് അണ്ണന്റെ പെര്ഫോമന്സിനേക
ഗാണ്ടിക്കോട്ട ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ
അമേരിക്കയിലെ അരിസോണയിലുള്ള പ്രകൃതിവിസ്മയമായ ഗ്രാൻഡ് കാന്യനെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ ഗാണ്ടിക്കോ
ഉനാകോടി, വടക്കു-കിഴക്കിന്റെ അങ്കോർ വട്
ഉനാകോടി- വടക്കു കിഴക്കിന്റെ അങ്കോർ വട് എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് നൂറുകണക്കിനുള്ള അദ്ഭുതകരങ്ങളായ ശിലാബിം
ഒരു സുന്ദരിയുടെ കഥ
സൗന്ദര്യവും അശ്ലീലവും തമ്മിലുള്ള അതിർവരന്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്. പഴയകാല സംവിധായകരും നിർമാതാക്കളും സി
മായാതെ ശാരദനിലാവ്
ഗ്ലാമർ താരങ്ങൾക്ക് ആരാധകരേറെയുണ്ടെങ്കിലും മലയാളികൾ എക്കാലത്തും ഹൃദയപൂർവം ആദരിക്കുന്ന നടിയാണ് ശാരദ. അന്താരാ
ഓർമയിൽ തിക്കുറിശി
നാടകവേദിയിലും ചലച്ചിത്രലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച പ്രതിഭയാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവി, നാ
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
Latest News
സൈഡ് നൽകിയില്ലെന്ന് ആരോപണം; തിരുവനന്തപുരം മേയർ കെഎസ്ആർടിസി ബസ് തടഞ്ഞു
ഇന്ത്യാ സഖ്യം ബീഫ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു: യോഗി ആദിത്യനാഥ്
ഇ.പിക്ക് ജാഗ്രതക്കുറവുണ്ടായി, സിപിഎം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു: ബിനോയ് വിശ്വം
വന്ദേ മെട്രോയുടെ പരീക്ഷണ ഓട്ടം ജൂലൈ മുതല്‍
തനിക്കെതിരേ ഗൂഢാലോചന നടന്നു, തന്നിലൂടെ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ: ഇ.പി
Latest News
സൈഡ് നൽകിയില്ലെന്ന് ആരോപണം; തിരുവനന്തപുരം മേയർ കെഎസ്ആർടിസി ബസ് തടഞ്ഞു
ഇന്ത്യാ സഖ്യം ബീഫ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു: യോഗി ആദിത്യനാഥ്
ഇ.പിക്ക് ജാഗ്രതക്കുറവുണ്ടായി, സിപിഎം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു: ബിനോയ് വിശ്വം
വന്ദേ മെട്രോയുടെ പരീക്ഷണ ഓട്ടം ജൂലൈ മുതല്‍
തനിക്കെതിരേ ഗൂഢാലോചന നടന്നു, തന്നിലൂടെ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ: ഇ.പി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top