Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ക്യാപ്റ്റൻ കുക്കും കങ്കാരുവും
കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന നീലക്കടൽ, പടുകൂറ്റൻ തിരമാലകൾ, ശക്തമായ അടിയൊഴുക്കുകൾ, കപ്പലുകളെ കുടുക്കുന്ന പായൽപ്പരപ്പുകൾ, അപകടകാരികളായ മഞ്ഞുമലകൾ, കടൽക്കൊള്ളക്കാർ, ഏതു നിമിഷവും ഉണ്ടായേക്കാവുന്ന കാറ്റും മഴയും. കണ്ടാൽ ശാന്തമെന്നു തോന്നുന്ന കടലിലെ സ്ഥിരം ഭീഷണികളാണ് ഇതൊക്കെ. ഇക്കാര്യങ്ങൾ കൊണ്ടുതന്നെ ക്യാപ്റ്റൻ ജയിംസ് കുക്കിന്റെ സമുദ്രയാത്രകളും വെല്ലുവിളികൾ നിറഞ്ഞതായിരുന്നു.
370 ടൺ കേവ് ഭാരമുള്ള "എൻഡവർ' എന്ന കപ്പലിൽ കുക്ക് കുറെ ശാസ്ത്രജ്ഞരോടൊത്തായിരുന്നു ഗവേഷണ യാത്ര. 1769 ഏപ്രിൽ 13ന് താഹിതിയിലെത്തി. അവിടൊരു വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചു. തുടർന്നു ന്യൂസിലൻഡിലേക്കാണ് തിരിച്ചത്. ഒരു നൂറ്റാണ്ടിനുമുന്പ് ടാസ്മാന്റെ കപ്പൽ അവിടെ അടുത്തതിനു ശേഷം ഓസ്ട്രേലിയയിലേക്കു പോകാൻ ആരും മുതിർന്നിരുന്നില്ല. കുക്ക് ന്യൂസിലൻഡിനെ പ്രദക്ഷിണം വച്ചു ഭൂപ്രകൃതിയെപ്പറ്റി വിലപ്പെട്ട വിവരങ്ങൾ ശേഖരിച്ചു. പിന്നീട് അദ്ദേഹം ഓസ്ട്രേലിയ ലാക്കാക്കി സാഹസയാത്ര ചെയ്തു.
കുക്കിന്റെ സാഹസിക യാത്ര
പ്രശസ്തനായ ഇംഗ്ലീഷ് നാവികസഞ്ചാരിയാണ് ക്യാപ്റ്റൻ ജയിംസ് കുക്ക്. 1728 ഒക്ടോബർ 27ന് ജനിച്ച അദ്ദേഹം കച്ചവടക്കാരനാകാനുള്ള ചില പരിശീലനങ്ങൾ നേടി. 1755ൽ നാവികസേനയിൽ ചേർന്നു. മൂന്നു കപ്പലുകളിൽ മാസ്റ്ററായി ജോലി നോക്കി. ലാബ്രഡോറിനു സമീപമുള്ള കടലിനെപ്പറ്റിയും കനേഡിയൻ കരകളെപ്പറ്റിയും എഴുതിയ വിവരങ്ങളാണ് കുക്കിനെ റോയൽ സൊസൈറ്റിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ജ്യോതിശാസ്ത്ര പാണ്ഡിത്യമുണ്ടായിരുന്ന കുക്കിന് ലഫ്റ്റനന്റ് സ്ഥാനം ലഭിച്ചു. തുടർന്നു റോയൽ സൊസൈറ്റി ചില ഗവേഷണങ്ങൾ നടത്താൻ അദ്ദേഹത്തെ ക്ഷണിച്ചു.
അങ്ങനെയൊരു ഗവേഷണ യാത്രയിലാണ് അദ്ദേഹം കിഴക്കൻ ഓസ്ട്രേലിയൻ തീരത്തെത്തിയത്. അവിടെ അദ്ദേഹം തന്പടിച്ചു. ചില ഗവേഷണങ്ങൾ നടത്തി ന്യൂ സൗത്ത് വെയിൽസ് എന്നു സ്ഥലത്തിനു പേരിട്ടു. അവിടം ബ്രിട്ടീഷ് അധീനതയിൽ കൊണ്ടുവരാനുള്ള നീക്കം അവിടെ ആരംഭിച്ചെന്നു പറയാം.
മറ്റെവിടെയും കണ്ടിട്ടില്ലാത്ത തരം ജന്തുജീവികളെയാണ് ക്യാപ്റ്റൻ കുക്കിന് ഓസ്ട്രേലിയയിൽ കാണാനായത്. വിഷപ്പാന്പുകൾ ഉൾപ്പെടെ ധാരാളം ഇഴജന്തുക്കൾ. അവരെ ഏറ്റവും വിസ്മയിപ്പിച്ച കാഴ്ച ആ സഞ്ചിമൃഗമായിരുന്നു.
കാണാത്ത കങ്കാരു!
ആടിന്റേതു പോലുള്ള മുഖം, വലിയ ചെവികൾ, മുൻകാലുകളെ കൈകളെന്നു വിശേഷിപ്പിക്കാം, മനുഷ്യന്റെ കൈപോലെ. കുഞ്ഞിനെ എടുക്കാനും മല്ലിടാനുമൊക്കെ കൈകൾ ഉപകരിക്കുന്നു. കൈയിൽ അഞ്ചു വിരലുകൾ, ആവശ്യാനുസരണം മടക്കാനും നിവർക്കാനും പറ്റും. വിരലുകളിൽ കൂർത്ത നഖങ്ങളുമുണ്ട്. പിൻകാലുകൾ നീളമേറിയതും ബലവത്തുമാണ്. പുല്ലും കുറ്റിച്ചെടികളുമാണ് തീറ്റ. വിശ്രമത്തിനായി തട്ടിക്കൂട്ടിയ റെഡിമെയ്ഡ് ഏറുമാടത്തിലിരുന്ന് കുക്ക് കങ്കാരുവിനെ സൂക്ഷ്മമായി നിരീക്ഷിച്ചുപഠിച്ചു.
പുൽമേട്ടിലൂടെ വേഗത്തിലാണവ ചാടിപ്പോകുന്നത്. പിൻകാലുകളും വാലുമൊക്കെ ചാട്ടത്തിനു സഹായിക്കുന്നുണ്ട്. നിവർന്നിരിക്കുന്പോൾ താങ്ങാവുന്നതും കങ്കാരുവിന്റെ വാൽ തന്നെ. ശരാശരി 25 കിലോമീറ്റർ വേഗത്തിലാണ് ഓട്ടം. ആടിനെപ്പോലെ വലിയ നീന്തൽക്കാരല്ല കങ്കാരുക്കൾ. എന്നാൽ, ശത്രുഭീഷണിയുണ്ടായാൽ ജലാശയങ്ങൾ നീന്തിക്കടക്കാനും മടിക്കില്ല.
ഷെൽട്ടറിനടുത്തായി കങ്കാരുവിന് ഇഷ്ടഭോജനമായ കുറ്റിച്ചെടികൾ ധാരാളമുണ്ടായിരുന്നു. അതു തേടി കങ്കാരുക്കൾ വരുന്നുണ്ടായിരുന്നു. കുട്ടിക്കാലം കഴിഞ്ഞ ഒരു കങ്കാരു അധികം വൈകാതെ കുക്കിന്റെ ഷെൽട്ടറിനെ ചുറ്റിപ്പറ്റി വന്നുതുടങ്ങി. കുക്ക് ചില ആഹാരസാധനങ്ങൾ അതിന് ഇട്ടുകൊടുത്തു. തൊട്ടടുത്ത വിജനപ്രദേശത്തു കങ്കാരുക്കൾ കിടന്ന് അയവിറക്കുന്ന കാഴ്ചയുണ്ട്. രണ്ട് കങ്കാരു അമ്മമാർ സഞ്ചിയിൽ കുഞ്ഞുമായി നിൽക്കുന്നു.
അതിലൊരു അമ്മയുടെ വലിയ കുട്ടിയാണ് കുക്കിനോട് ഇഷ്ടം കൂടിയിരിക്കുന്നത്. അദ്ദേഹം അതിനെ "ഓസ്ട്രോ’’ എന്നു പേരിട്ടുവിളിച്ചു. മറ്റു കങ്കാരുക്കൾ അകന്നു പോകുന്പോഴും ഓസ്ട്രോ ലൊക്കേഷൻ വിട്ടില്ല.
ഇടയ്ക്ക് അമ്മക്കങ്കാരുവിന്റെ ഉദരസഞ്ചിയിൽനിന്നു കങ്കാരുക്കുഞ്ഞ് താഴേക്കിറങ്ങി നടക്കാനും ഓടാനും പഠിക്കുന്ന കാഴ്ച. ഇടയ്ക്ക് എന്തോ അപകടസൂചന കിട്ടിയപ്പോൾ ഞൊടിനേരംകൊണ്ട് അത് ഓടിവന്ന് അമ്മയുടെ ഉദരസഞ്ചിക്കുള്ളിൽ അഭയം തേടുന്നു. തല പുറത്തേക്കിട്ടു പതിയിരിക്കുന്ന കങ്കാരുക്കുഞ്ഞ്. അമ്മയെ പിരിയാനാകാത്തവരാണ് കങ്കാരുക്കുഞ്ഞുങ്ങൾ. ഉദരത്തോടു ചേർന്നു കാണുന്ന മാർസൂപ്പിയം എന്ന സഞ്ചിയുള്ള സസ്തനികളെ മാർസൂച്ചിയലുകൾ അഥവാ പൗച്ച്ഡ് മാമൽസ് എന്നറിയപ്പെടുന്നു.
ഒാസ്ട്രോയുടെ യാത്ര
ക്യാപ്റ്റൻ കുക്കിന് ഏറെ ആകാംക്ഷ ഉണ്ടാക്കുന്ന കാര്യങ്ങളാണ് പിന്നെ നടന്നത്. ഓസ്ട്രോ അദ്ദേഹത്തിന്റെ വരുതിയിലായി. അദ്ദേഹം അതിനെ ലാളിച്ചു. മടിയിൽകിടത്തി ഓമനിച്ചു. കുക്കിനും കൂട്ടർക്കും ആ വലിയ ദ്വീപ് വിടേണ്ട സമയമായി. കപ്പൽ സജ്ജമായി തീരത്തു കിടക്കുന്നു. അവർ സാമഗ്രികളുമായി കപ്പലിൽ കയറി. ഓസ്ട്രോയെയും കൊണ്ടാണ് കുക്ക് കപ്പലിലേക്കു കയറിയത്. കങ്കാരുക്കൾ പരസ്പരം ഉമ്മ കൊടുക്കുന്ന ചാരുതയാർന്ന കാഴ്ച പ്രസിദ്ധമാണ്. അതുപോലെ ഓസ്ട്രോ കുക്കിനു മുത്തമിട്ടുകൊണ്ടിരുന്നു.
പെട്ടെന്നാണ് ഓസ്ട്രോയുടെ അമ്മ അവിടെ പ്രത്യക്ഷപ്പെട്ടത്. അടിവയറ്റിലെ പൗച്ചിൽ രണ്ടാമത്തെ കുഞ്ഞിനെയാക്കി ആ അമ്മ ഓസ്ട്രോയെ നോക്കി നിലവിളിക്കുന്നു. ദയനീയമായിരുന്നു ആ കരച്ചിൽ! കപ്പൽ തീരം വിടുകയാണ്. ആ അമ്മ നിലവിളിച്ചുകൊണ്ട് തീരത്തേക്ക് ഓടിയണഞ്ഞു. പൗച്ചിലെ പൊടിക്കുഞ്ഞും കരയുന്നുണ്ട്. പിന്നെ താമസിച്ചില്ല. കുക്കിന്റെ നിർദേശപ്രകാരം കപ്പൽ തീരത്തേക്ക് അടുപ്പിച്ചു.
ഓസ്ട്രോയെ തീരത്തേക്കു വിട്ടു. കുട്ടിക്കങ്കാരുവിനെ അമ്മയ്ക്കുതന്നെ വിട്ടുകൊടുത്തുകൊണ്ട് ക്യാപ്റ്റൻ കുക്ക് യാത്രയായി. തീരത്ത് അമ്മയോടൊപ്പം നിന്ന ഓസ്ട്രോയുടെ ഉദ്വേഗം നിറഞ്ഞ കണ്ണുകൾ അകലുന്ന പായ്ക്കപ്പലിലായിരുന്നു.
ഓസ്ട്രോയുടെ പേരിനെ ഒാർമിച്ചാണ് ക്യാപ്റ്റൻ ആ വലിയ ദ്വീപിന് ഓസ്ട്രേലിയ എന്നു പേരിട്ടതെന്നു ചരിത്രകഥ!
മാത്യൂസ് ആർപ്പൂക്കര
ഇങ്ങനെയും ഒരു അപകടം; അവിശ്വസനീയം!
"പെട്ടെന്ന്, ഒരു വലിയ ശബ്ദം, സ്ഫോടനം പോലെ... ശക്തമായ മർദമാറ്റം അനുഭവപ്പെട്ടു. ഞാൻ മുന്നിലേക്കു നോക്കി, വിമാനത്തിന്റെ മു
2,000 വർഷം മുന്‍പു തകർന്ന കപ്പലിൽ മിന്നിത്തിളങ്ങും ചില്ലുപാത്രങ്ങൾ
ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള കടലിനടിയിൽ തകർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത വസ്തുക
റാണി കി വാവ് ആഴങ്ങളിലെ അദ്ഭുതം
എഡി പതിനൊന്നാം നൂറ്റാണ്ടിലെ ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണി ന
ഇരുന്പുയുഗത്തിലെ ആല
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത് അതിപുരാതന ആലയും അവശിഷ്ടങ്ങളും
ഇരുന്പുയു
പാട്ടിൽ തെളിഞ്ഞ കുഞ്ഞു സ്റ്റാറുകൾ
സ്വരമാധുര്യംകൊണ്ട് ഹൃദയതന്ത്രികൾ മീട്ടി അവർ പാടിയ ഗാനം എല്ലാവരും ആദ്യാവസാനം കേട്ടു. അത്രയും ഹൃദയ സ്പർശിയായാണ്
ഗ്രീസിൽ 1,600 വർഷം പഴക്കമുള്ള വൈൻഷോപ്പ്!
നൂറ്റാണ്ടുകൾ പഴക്കമുള്ള, ചരിത്രവിസ്മയങ്ങൾ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരാറുണ്ട്
ലതയെയും നെഹ്റുവിനെയും കരയിച്ച പാട്ട്!
വിശ്വസിക്കുമോ.., ഒരുകാലത്ത് ഇന്ത്യൻ ദേശഭക്തിഗാനങ്ങൾ പാക്കിസ്ഥാനിൽ ഏറെ പ്രസിദ്ധമായിരുന്നു!. ദേശത്തോടും ലോകത്തോ
ആമസോൺ വനത്തിൽ 2,500 വർഷം പഴക്കമുള്ള നഗരം!
കേരളത്തിന്റെ 138 ഇരട്ടിയിലേറെ വലിപ്പമുള്ള, ഒന്‍പതു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ മഴക്കാടുകൾ അദ്ഭുതങ്ങ
പാതി പെണ്ണും പാതി ആണും; ഗ്രീൻ ഹണിക്രീപ്പർ പിടിയിൽ!
പാതി പെണ്ണും പാതി ആണുമായ ഒരു ജീവിവർഗത്തെ സങ്കല്പ്പിക്കാൻ കഴിയുമോ? അദ്ഭുതങ്ങളുടെ കലവറയായ പ്രകൃതിയിൽ എന്തെല്ലാം മ
കടൽ അടക്കിവാണ രാക്ഷസൻ !
ചില കണ്ടെത്തലുകൾ അപ്രതീക്ഷിതമാണ്! ഒരിക്കൽ, യുകെ ഡോർസെറ്റിലെ കടൽത്തീരത്ത് നടക്കുന്പോൾ ഫോസിൽ ഗവേഷകനായ ഫിൽ ജേക്കബ്
പൊളി പാട്ടുകളുമായി മലയാളത്തിന്റെ 23
ഇപ്പോഴത്തെ പാട്ടൊക്കെ എന്ത്, പണ്ടത്തെ പാട്ടല്ലേ പാട്ട് എന്നു നെടുവീർപ്പിടുന്നവരെ പുതിയ കാലം വിളിക്കുന്ന പേര് എഴുപതു
പച്ചപ്പിന്റെ പരീക്ഷണശാല
കർഷകരുടെ അധ്വാനം കുറയ്ക്കാനും അവരെ കൃഷിയിൽ സഹായിക്കാനും കഴിയുന്ന പുത്തൻ കണ്ടുപിടിത്തങ്ങളുമായി നാടിനെ വിസ്മയിപ്
അതിശയം, ആ കോസ്മിക് ക്രിസ്മസ് ട്രീ
നാസ ടെലിസ്കോപ്പ് പകർത്തിയ 2,500 പ്രകാശവർഷം അകലെയുള്ള നക്ഷത്രങ്ങളുടെ ക്രിസ്മസ്ട്രീ..!
ലോകം ക്രിസ്മസ്-പുതു
മഞ്ഞുമല ദിവസവും ഒഴുകുന്നത് അഞ്ച് കിലോമീറ്ററോളം
അമേരിക്കൻ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡിസിയുടെ ഇരുപത് ഇരട്ടിയിലധികം വലിപ്പം! 400 മീറ്ററിലേറെയാണ് കനം! കുത്തബ് മി
രുചിയൂറും ചില മിസ്റ്റേക്കുകൾ: റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജ
വനം വിഴുങ്ങിയ ബത്തേശ്വര്!
2002ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രസിദ്ധ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് പ്രാദേശിക കൊള്ളസംഘ
കണ്ണൂർ സ്ക്വാഡിലെ ജോർജ് സാർ ഇവിടെയുണ്ട്
യൂണിഫോമില്ല, കൃത്യമായ ഡ്യൂട്ടി സമയങ്ങളോ ഡ്യൂട്ടി സ്ഥലങ്ങളോ ഇല്ല. സ്വതന്ത്രമായി പറക്കാം. പക്ഷേ, ജീവൻ പണയം വച്ചുള്ള കള
ഈ ജയിലിൽ പരമസുഖം!
നാടിന് അപകടകാരികളായ ക്രിമിനലുകളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച കൂറ്റൻ ജയിൽ കുറ്റവാളികളുടെതന്നെ ഉടമസ്ഥതയിലാ
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
ഇങ്ങനെയും ഒരു അപകടം; അവിശ്വസനീയം!
"പെട്ടെന്ന്, ഒരു വലിയ ശബ്ദം, സ്ഫോടനം പോലെ... ശക്തമായ മർദമാറ്റം അനുഭവപ്പെട്ടു. ഞാൻ മുന്നിലേക്കു നോക്കി, വിമാനത്തിന്റെ മു
2,000 വർഷം മുന്‍പു തകർന്ന കപ്പലിൽ മിന്നിത്തിളങ്ങും ചില്ലുപാത്രങ്ങൾ
ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള കടലിനടിയിൽ തകർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത വസ്തുക
റാണി കി വാവ് ആഴങ്ങളിലെ അദ്ഭുതം
എഡി പതിനൊന്നാം നൂറ്റാണ്ടിലെ ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണി ന
ഇരുന്പുയുഗത്തിലെ ആല
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത് അതിപുരാതന ആലയും അവശിഷ്ടങ്ങളും
ഇരുന്പുയു
പാട്ടിൽ തെളിഞ്ഞ കുഞ്ഞു സ്റ്റാറുകൾ
സ്വരമാധുര്യംകൊണ്ട് ഹൃദയതന്ത്രികൾ മീട്ടി അവർ പാടിയ ഗാനം എല്ലാവരും ആദ്യാവസാനം കേട്ടു. അത്രയും ഹൃദയ സ്പർശിയായാണ്
ഗ്രീസിൽ 1,600 വർഷം പഴക്കമുള്ള വൈൻഷോപ്പ്!
നൂറ്റാണ്ടുകൾ പഴക്കമുള്ള, ചരിത്രവിസ്മയങ്ങൾ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരാറുണ്ട്
ലതയെയും നെഹ്റുവിനെയും കരയിച്ച പാട്ട്!
വിശ്വസിക്കുമോ.., ഒരുകാലത്ത് ഇന്ത്യൻ ദേശഭക്തിഗാനങ്ങൾ പാക്കിസ്ഥാനിൽ ഏറെ പ്രസിദ്ധമായിരുന്നു!. ദേശത്തോടും ലോകത്തോ
ആമസോൺ വനത്തിൽ 2,500 വർഷം പഴക്കമുള്ള നഗരം!
കേരളത്തിന്റെ 138 ഇരട്ടിയിലേറെ വലിപ്പമുള്ള, ഒന്‍പതു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ മഴക്കാടുകൾ അദ്ഭുതങ്ങ
പാതി പെണ്ണും പാതി ആണും; ഗ്രീൻ ഹണിക്രീപ്പർ പിടിയിൽ!
പാതി പെണ്ണും പാതി ആണുമായ ഒരു ജീവിവർഗത്തെ സങ്കല്പ്പിക്കാൻ കഴിയുമോ? അദ്ഭുതങ്ങളുടെ കലവറയായ പ്രകൃതിയിൽ എന്തെല്ലാം മ
കടൽ അടക്കിവാണ രാക്ഷസൻ !
ചില കണ്ടെത്തലുകൾ അപ്രതീക്ഷിതമാണ്! ഒരിക്കൽ, യുകെ ഡോർസെറ്റിലെ കടൽത്തീരത്ത് നടക്കുന്പോൾ ഫോസിൽ ഗവേഷകനായ ഫിൽ ജേക്കബ്
പൊളി പാട്ടുകളുമായി മലയാളത്തിന്റെ 23
ഇപ്പോഴത്തെ പാട്ടൊക്കെ എന്ത്, പണ്ടത്തെ പാട്ടല്ലേ പാട്ട് എന്നു നെടുവീർപ്പിടുന്നവരെ പുതിയ കാലം വിളിക്കുന്ന പേര് എഴുപതു
പച്ചപ്പിന്റെ പരീക്ഷണശാല
കർഷകരുടെ അധ്വാനം കുറയ്ക്കാനും അവരെ കൃഷിയിൽ സഹായിക്കാനും കഴിയുന്ന പുത്തൻ കണ്ടുപിടിത്തങ്ങളുമായി നാടിനെ വിസ്മയിപ്
അതിശയം, ആ കോസ്മിക് ക്രിസ്മസ് ട്രീ
നാസ ടെലിസ്കോപ്പ് പകർത്തിയ 2,500 പ്രകാശവർഷം അകലെയുള്ള നക്ഷത്രങ്ങളുടെ ക്രിസ്മസ്ട്രീ..!
ലോകം ക്രിസ്മസ്-പുതു
മഞ്ഞുമല ദിവസവും ഒഴുകുന്നത് അഞ്ച് കിലോമീറ്ററോളം
അമേരിക്കൻ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡിസിയുടെ ഇരുപത് ഇരട്ടിയിലധികം വലിപ്പം! 400 മീറ്ററിലേറെയാണ് കനം! കുത്തബ് മി
രുചിയൂറും ചില മിസ്റ്റേക്കുകൾ: റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജ
വനം വിഴുങ്ങിയ ബത്തേശ്വര്!
2002ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രസിദ്ധ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് പ്രാദേശിക കൊള്ളസംഘ
കണ്ണൂർ സ്ക്വാഡിലെ ജോർജ് സാർ ഇവിടെയുണ്ട്
യൂണിഫോമില്ല, കൃത്യമായ ഡ്യൂട്ടി സമയങ്ങളോ ഡ്യൂട്ടി സ്ഥലങ്ങളോ ഇല്ല. സ്വതന്ത്രമായി പറക്കാം. പക്ഷേ, ജീവൻ പണയം വച്ചുള്ള കള
ഈ ജയിലിൽ പരമസുഖം!
നാടിന് അപകടകാരികളായ ക്രിമിനലുകളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച കൂറ്റൻ ജയിൽ കുറ്റവാളികളുടെതന്നെ ഉടമസ്ഥതയിലാ
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
പ്രഫ. ശങ്കരപ്പിള്ള അന്നു നൽകിയ ക്ലൂ!
"ജോസേട്ടൻ ധാരാളം നാടകങ്ങളെഴുതിയിട്ടുള്ള ആളല്ലേ? പിന്നെ എന്തിനാ ഈ ശില്പശാലയിൽ പങ്കെടുത്തത്?'' - നെടുമുടി വേണു ചോ
രജനി സ്റ്റൈൽ, അത് വേറെ മാതിരി!
സ്റ്റൈൽ മന്നൻ എന്ന പേരിന് ഇളക്കം തട്ടാതെ 73-ാം വയസിലേക്ക് കടക്കുന്ന രജനികാന്ത് തിയറ്ററിൽ നിറഞ്ഞാടുകയാണ്. ആ സ്റ്റൈൽ ന
വിജനദേശത്തെ ചിക്താൻ കോട്ട
ദുരൂഹതകളുടെ നിരവധി കഥകൾ ഈ കോട്ടയെ ചുറ്റിപ്പറ്റിയുണ്ട്. വന്യവും പൈശാചികവുമായവ മുതല്‍ അദ്ഭുതകഥകള്‍ വരെ ചിക്താ
അതിഥിതാരങ്ങളുടെ വിസ്മയഭാവങ്ങള്‍
ജയിലറുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയ രജനീകാന്ത് ഫാന്‍സുകാര്‍ക്കുപോലും പറയാനുണ്ടായിരുന്നത് അണ്ണന്റെ പെര്ഫോമന്സിനേക
ഗാണ്ടിക്കോട്ട ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ
അമേരിക്കയിലെ അരിസോണയിലുള്ള പ്രകൃതിവിസ്മയമായ ഗ്രാൻഡ് കാന്യനെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ ഗാണ്ടിക്കോ
ഉനാകോടി, വടക്കു-കിഴക്കിന്റെ അങ്കോർ വട്
ഉനാകോടി- വടക്കു കിഴക്കിന്റെ അങ്കോർ വട് എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് നൂറുകണക്കിനുള്ള അദ്ഭുതകരങ്ങളായ ശിലാബിം
ഒരു സുന്ദരിയുടെ കഥ
സൗന്ദര്യവും അശ്ലീലവും തമ്മിലുള്ള അതിർവരന്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്. പഴയകാല സംവിധായകരും നിർമാതാക്കളും സി
മായാതെ ശാരദനിലാവ്
ഗ്ലാമർ താരങ്ങൾക്ക് ആരാധകരേറെയുണ്ടെങ്കിലും മലയാളികൾ എക്കാലത്തും ഹൃദയപൂർവം ആദരിക്കുന്ന നടിയാണ് ശാരദ. അന്താരാ
ഓർമയിൽ തിക്കുറിശി
നാടകവേദിയിലും ചലച്ചിത്രലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച പ്രതിഭയാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവി, നാ
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
Latest News
തിരുവനന്തപുരത്ത് സുഹൃത്തുകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
വൈദ്യുതി ആവശ്യകത സർവകാല റിക്കാർഡിൽ
ഇ.പി. ജയരാജനെതിരേ നടപടിയുണ്ടാകില്ലെന്നു രമേശ് ചെന്നിത്തല
അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ: ഇന്ത്യാ മുന്നണിക്കെതിരെ നരേന്ദ്ര മോദി
പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം
Latest News
തിരുവനന്തപുരത്ത് സുഹൃത്തുകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
വൈദ്യുതി ആവശ്യകത സർവകാല റിക്കാർഡിൽ
ഇ.പി. ജയരാജനെതിരേ നടപടിയുണ്ടാകില്ലെന്നു രമേശ് ചെന്നിത്തല
അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ: ഇന്ത്യാ മുന്നണിക്കെതിരെ നരേന്ദ്ര മോദി
പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top