ബാങ്ക് ബാലൻസ് 130 കോടി, 90 കോടിയുടെ സ്വർണം, 17 വാഹനങ്ങൾ; അമിതാഭ്-ജയ ബച്ചൻ ആസ്തി ഇങ്ങനെ
Friday, February 16, 2024 9:28 AM IST
130 കോടിയിലധികം ബാങ്ക് ബാലൻസ്, 90 കോടിയിലധികം സ്വർണം, കോടികൾ വിലമതിക്കുന്ന സ്ഥലങ്ങളും വാഹനങ്ങളും. ബോളിവുഡ് താരദന്പതികൾ അമിതാഭ് ബച്ചന്‍റെയും ജയ ബച്ചന്‍റെയും ആസ്തികളിൽ ചിലതുമാത്രമാണ് മേൽപറഞ്ഞത്. ഇവരുടെ ആസ്തി കേട്ട് അന്പരന്നിരിക്കുകയാണ് ആരാധകരും.

തുടർച്ചയായി അഞ്ചാം തവണയും സമാജ്‌വാദി പാർട്ടി ജയാ ബച്ചനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതോടെയാണ് താരം സ്വത്തു വിവരം വെളിപ്പെടുത്തിയത്. ഭർത്താവ് അമിതാഭ് ബച്ചന്‍റേത് ഉൾപ്പടെ 1,578 കോടി രൂപയുടെ സ്വത്തുവിവരമാണ് ജയ ബച്ചൻ സമർപ്പിച്ചത്.

ജയ സമർപ്പിച്ച തെരഞ്ഞെടുപ്പ് സത്യവാംഗ്മൂലത്തിൽ, 2022-23 സാമ്പത്തിക വർഷത്തിൽ സ്വന്തം ആസ്തി 1,63,56,190 രൂപയും അമിതാഭ് ബച്ചന്‍റെ ആസ്തി 273,74,96,590 രൂപയുമാണ്. ഇതിൽ ജയയുടെയും അമിതാഭിന്‍റെയും ആഭരണങ്ങളും കാറുകളും ഉൾപ്പെടുന്നു.

അമിതാഭ് ബച്ചന്‍റെയും ജയയുടെയും സംയുക്ത ജംഗമ സ്വത്തിന്‍റെ മൂല്യം 849.11 കോടിയാണ്. ഇരുവരുടെയും സ്ഥാവര ആസ്തി 729.77 കോടിയാണ്. ജയയുടെ ബാങ്ക് ബാലൻസ് 10 കോടിയിലധികവും (10, 11,33,172) അമിതാഭിന്‍റേത് 120 കോടി (120,45,62,083) രൂപയിലധികവുമാണ്.

40.97 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും 9.82 ലക്ഷം രൂപ വിലയുള്ള ഒരു ഫോർ വീലറും ജയയുടെ വെളിപ്പെടുത്തിയ ആസ്തിയിൽ പെടുന്നു.

അമിതാഭിന് 54.77 കോടി രൂപ വിലമതിക്കുന്ന ആഭരണ ശേഖരവും രണ്ട് മെഴ്‌സിഡീസും റേഞ്ച് റോവറും ഉൾപ്പെടെ 16 വാഹനങ്ങളുടെ ആകെ മതിപ്പ് വില 18 കോടിയോളം രൂപയാണ്.

ഫെബ്രുവരി 27ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ 15 സംസ്ഥാനങ്ങളിലായി 56 സീറ്റുകളിലാണ് സമാജ് വാദി പാർട്ടി മത്സരിക്കുന്നത്.

രൺവീർ സിംഗ്–ആലിയ ഭട്ട് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’ എന്ന കരണ്‍ ജോഹര്‍ ചിത്രത്തിലാണ് ജയ ബച്ചൻ ഒടുവിൽ അഭിനയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.