Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
"ഡബ്സ്മാഷ് ചെയ്യുന്ന കാലം മുന്‍പു സിനിമ ചെയ്തു' - വർഷ ബോലമ്മ
Saturday, February 3, 2018 4:27 PM IST
സതുരൻ, യാനും തീയവൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ കൂർഗ് സുന്ദരി വർഷ ബോലമ്മ നായികയായ "കല്യാണം' തിയറ്ററുകളിലേക്ക്. എസ്കേപ്പ് ഫ്രം ഉഗാണ്ട, സാൾട്ട് മാംഗോട്രീ എന്നിവയ്ക്കുശേഷം രാജേഷ് നായർ സംവിധാനം ചെയ്ത കല്യാണത്തിൽ മുകേഷിന്റെയും സരിതയുടെയും മകൻ ശ്രാവണ്‍ മുകേഷാണു നായകൻ. "ഏറെ ഹെൽപ്ഫുൾ ആയിരുന്നു ശ്രാവണ്‍. ശ്രീനിവാസൻ സാർ, മുകേഷ് സാർ എന്നിവർക്കൊപ്പം അഭിനയിക്കുന്നു എന്നതുതന്നെ പ്രചോദനമായിരുന്നു. മലയാളത്തിൽ എന്റെ ആദ്യ ചിത്രമല്ലേ കല്യാണം. അതുതന്നെ പ്രചോദനം നല്കുന്ന കാര്യമാണല്ലോ..' കല്യാണത്തിൽ നായികാ കഥാപാത്രം ശാരിയായി വേഷമിട്ട യുവതാരം വർഷ ബോലമ്മ സംസാരിക്കുന്നു.
സിനിമയിലേക്കുള്ള വഴി..?
ചെറുപ്പം മുതൽ സിനിമയും അഭിനയവും തന്നെയാണ് എന്റെ പാഷൻ. അമ്മയുടെ ഫേവറിറ്റ് മലയാളം സിനിമകളാണ്. ചെറുപ്പം തൊട്ടു ഞാനും മലയാളം സിനിമകളാണു കാണുന്നത്. ഞങ്ങളുടെ ഭക്ഷണരീതികൾക്ക് കേരളത്തിലെ ഭക്ഷണരീതിയുമായി സാദൃശ്യമുണ്ടായിരുന്നു. ബംഗളൂരുവിൽ ബിഎസ് സി മൈക്രോബയോളജിക്കു പഠിക്കുന്പോഴാണ് രാജീവ് പ്രസാദ് സംവിധാനം ചെയ്ത സതുരൻ എന്ന തമിഴ്ചിത്രത്തിൽ ഓഡിഷനിലൂടെ അവസരം കിട്ടിയത്. ഒരു രാത്രി നടക്കുന്ന സംഭവങ്ങളാണ് അതിന്റെ പ്രമേയം. ത്രില്ലർ മൂവി. അതിനുശേഷം യാനും തീയവൻ എന്ന തമിഴ് ചിത്രം. മിസ്റ്ററി ത്രില്ലറാണ്. സിങ്കം2 ൽ അസിസ്റ്റന്റായിരുന്ന പ്രശാന്ത് ജി. ശേഖറായിരുന്നു സംവിധായകൻ. അതിലും നായികാവേഷം. പുതുമുഖം അശ്വിൻ ആയിരുന്നു നായകൻ. രാജു സുന്ദരം മാസ്റ്ററായിരുന്നു വില്ലൻ വേഷം ചെയ്തത്. അതിനുശേഷം തമിഴിൽ 96 എന്ന സിനിമ ചെയ്തു. അതിൽ വിജയ് സേതുപതി സാറാണു നായകൻ. അതിന്റെ ഷൂട്ടിംഗ് കഴിഞ്ഞപ്പോഴാണ് കല്യാണം സിനിമയിൽ ജോയ്ൻ ചെയ്തത്.
സിനിമയിലെത്താൻ തുണയായതു ഡബ്സ്മാഷ് ആണെന്ന് ചില ഓണ്‍ലൈൻ റിപ്പോർട്ടുകൾ..?
ഡബ്സ് മാഷ് ചെയ്തിട്ടാണ് എനിക്കു സിനിമ കിട്ടിയതെന്ന് ചില മീഡിയാ റിപ്പോർട്ടുകളിൽ വന്നിരുന്നു. അതിൽ വാസ്തവമില്ല. ഓഡിഷനിലൂടെ തന്നെയാണു ഞാൻ സിനിമയിലേക്കു വന്നത്. വാസ്തവത്തിൽ സിനിമയിലെത്തിയ ശേഷമാണ് ഞാൻ ഡബ്സ്മാഷ് ചെയ്യാൻ തുടങ്ങിയത്. ഡബ്സ്മാഷിന് ഒരു ആപ്പുണ്ടെന്ന് ആരോ പറഞ്ഞു. ടൈംപാസിനു വേണ്ടിയാണു തുടങ്ങിയത്. രേവതിചേച്ചിയുടെ കിലുക്കത്തിലെ വട്ടാണല്ലേ..എന്ന ഡയലോഗാണ് ആദ്യം തുടങ്ങിയത്. രാജാറാണിയിലെ ഡബ്സ് മാഷ് ഏറെ വൈറലായി.
നസ്രിയയുമായി മുഖസാദൃശ്യമെന്നു കമന്റുകൾ വന്നിരുന്നു....
എന്റെ ഫോട്ടോ കണ്ട് കോളജിലെ സുഹൃത്തുക്കൾ ഞാൻ സിനിമയിൽ എത്തുന്നതിനു മുന്‍പുതന്നെ അങ്ങനെ കമന്റ് ചെയ്തിരുന്നു. നസ്രിയയുമായി മുഖസാദൃശ്യമുള്ളതായി ഏറെ ആളുകൾ പറയാറുണ്ട്. അതു നല്ലതല്ലേ. പ്രശസ്തയായ നടിയല്ലേ നസ്രിയ. അങ്ങനെ കേൾക്കുന്നത് പോസിറ്റീവായി തോന്നുന്നു. എനിക്കു വ്യക്തിപരമായി നസ്രിയയുടെ സിനിമകൾ ഇഷ്ടമാണ്. ബാംഗളൂർ ഡേയ്സ് ആറേഴു തവണ കണ്ടിട്ടുണ്ട്. ഓം ശാന്തി ഓശാന കണ്ടിട്ടുണ്ട്. നസ്രിയയെ ഇതുവരെ നേരിൽ കണ്ടിട്ടില്ല. നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്.
കല്യാണത്തിലേക്കുള്ള വഴി...?
ഞാൻ അഭിനയിച്ച യാനും തീയവൻ എന്ന തമിഴ് സിനിമയുടെ സംവിധായകന്റെ സുഹൃത്ത് കല്യാണത്തിന്റെ കാമറാമാന്റെ സുഹൃത്താണ്. അങ്ങനെ ഡയറക്ടർ രാജേഷ് സാർ എന്നെ നേരിട്ടു വിളിക്കുകയായിരുന്നു. ഫാമിലി എന്റർടെയ്നറാണ് കല്യാണം. തൊണ്ണൂറുകളിലെ കഥയാണു പറയുന്നത്. ആ കാലഘട്ടത്തിലെ സ്റ്റൈലിങ്ങും മേക്കപ്പുമാണ് ചെയ്തിരിക്കുന്നത്. ശ്രീനിവാസൻ , മുകേഷ് , പാർവതി , ആശ അരവിന്ദ്, ഗ്രിഗറി, ഹരീഷ് കണാരൻ...തുടങ്ങി വലിയ താരനിര തന്നെയുണ്ട്്. എന്റെ കാരക്ടർ ശാരി ഒരു സാധാരണ കോളജ് പെണ്‍കുട്ടി. സാന്പത്തികശേഷിയുള്ള നായർ കുടുംബത്തിലെ പെണ്‍കുട്ടി. ഏറെക്കുറെ ശാരിയെപ്പോലെ തന്നെയാണു ഞാനും. ശരത് എന്ന നായക കഥാപാത്രത്തെയാണ് ശ്രാവണ്‍ അവതരിപ്പിക്കുന്നത്. ഏറെ എനർജറ്റിക്കാണ് ശരത്. ശാരിയെ ഇഷ്ടമാണെന്നു പറയാൻ ഒരുപാടു ശ്രമിക്കുന്നുവെങ്കിലും ശരത്തിന് അതിനു കഴിയുന്നില്ല. കല്യാണം - ഒരു ക്ലീഷേ ലവ് സ്റ്റോറി എന്നാണല്ലോ ടാഗ് ലൈൻ. ശാരിയും ശരത്തും തമ്മിലുള്ള കല്യാണം നടക്കുമോ ഇല്ലയോ എന്നതാണ് ഈ സിനിമയുടെ കഥ.
നായകൻ ശ്രാവണ്‍...?
ഏറെ സിംപിൾ വ്യക്തിയാണു ശ്രാവണ്‍. സെറ്റിൽ നന്നായി തമാശകൾ പറഞ്ഞിരുന്നു. ശ്രാവണുമൊത്തു വർക്ക് ചെയ്യുന്നത് ഏറെ കംഫർട്ടബിൾ ആയിരുന്നു. മലയാളം വാക്കുകളുടെ അർഥമൊക്കെ പറഞ്ഞുതന്ന് ശ്രാവണ്‍ എറെ സഹായിച്ചിരുന്നു.
കുടുംബന്ധങ്ങൾക്കു പ്രാധാന്യമുള്ള സിനിമയാണോ കല്യാണം...?
ഇതു ഹീറോ-ഹീറോയിൻ കഥ മാത്രമല്ല. എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യമുള്ള സിനിമയാണ്. ശരത്തിന്റെയും ശാരിയുടെയും കുടുംബങ്ങൾക്കും കഥയിൽ പ്രാധാന്യമുണ്ട്. ശരത്തിന്റെ അച്ഛൻവേഷത്തിലാണ് ശ്രീനിവാസൻ സാർ വരുന്നത്. ശ്രീനിവാസൻ - പാർവതി കോംബിനേഷൻ ഒരു പ്രത്യേക ട്രാക്കിൽ പ്രാധാന്യത്തോടെ വരുന്നുണ്ട്. മുകേഷേട്ടനാണ് എന്റെ കഥാപാത്രം ശാരിയുടെ അച്ഛൻവേഷത്തിൽ വരുന്നത്. മുകേഷ്-ആശാ അരവിന്ദ് കോംബിനേഷനും കഥയിൽ പ്രാധാന്യമുണ്ട്. ഗ്രിഗറി മറ്റൊരു പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
സംവിധായകൻ രാജേഷ് നായരുടെ പിന്തുണ...
ഒരു സീനെടുക്കുന്പോൾ ഡയലോഗ് ഷീറ്റുണ്ടെങ്കിലും സ്പോട്ടിൽ നിന്ന് ഇൻസ്പിറേഷൻ കണ്ടെത്താൻ ശ്രമിക്കുന്ന സംവിധായകനാണ് അദ്ദേഹം. അതിനനസരിച്ചു ഡയലോഗുകൾ മാറ്റിയെഴുതിയിരുന്നു. അഭിനേതാക്കൾക്ക് ഏറെ ഫ്രീഡം തന്നിരുന്നു. നമ്മുടെ അഭിപ്രായങ്ങൾ അദ്ദേഹം കേൾക്കും, നല്ലതാണെങ്കിൽ അതു സ്വീകരിക്കാനും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.
മുകേഷുമൊത്തുള്ള അനുഭവങ്ങൾ...
ഞാനും ശ്രാവണും ഒന്നിച്ചുള്ള സീനുകൾ ചെയ്യുന്പോൾ മുകേഷ് സാറിന്റെ സാന്നിധ്യം ഏറെ എനർജി തന്നിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം എനർജി ബ്ലാസ്റ്റ് പോലെ ആയിരുന്നു. പ്രചോദനം തന്നെയായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം. ശ്രീനിവാസൻ സാറിനൊപ്പവും മുകേഷ് സാറിനൊപ്പവും ഡയലോഗ് റിഹേഴ്സൽ ചെയ്യുന്പോൾ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ അവർ അതു കറക്ട് ചെയ്തു തന്നിരുന്നു.
ശ്രീനിവാസന് ഒപ്പമുള്ള അനുഭവങ്ങൾ...
ശ്രീനിവാസൻ സാറിന്റെ വലിയ ഒരു ഫാനാണ് എന്റെ അമ്മ. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും അമ്മ കണ്ടിട്ടുണ്ട്. ഞാൻ ശ്രീനിവാസൻ സാറിനൊപ്പമാണ് അഭിനയിച്ചതെന്നു പറഞ്ഞപ്പോൾ അമ്മ ഏറെ ഹാപ്പിയായി. ഞാനും അദ്ദേഹത്തിന്റെ ഏറെ സിനിമകൾ കണ്ടിട്ടുണ്ട്. അദ്ദേഹം ഏറെ ഹംപിൾ ആണ്. ഏറെ ഡൗണ്‍ റ്റു എർത്താണ്. അദ്ദേഹത്തിനൊപ്പമുള്ള അഭിനയം വളരെ നല്ല അനുഭവമായിരുന്നു.
ശാരിയുടെ സ്റ്റൈലിംഗ്...
ഒരു സാധാരണ പട്ടണത്തിൽ സംഭവിക്കുന്ന കഥയാണിത്. നോർമൽ-കംഫർട്ടബിൾ സ്റ്റൈലിംഗ് ആയിരുന്നു. തൊണ്ണുറുകളിലെ കഥ ആയതിനാൽ ചുരിദാറുകളാണ് ശാരിയുടെ കോസ്റ്റ്യൂം. സ്വാഭാവികവും ലളിതവും സ്കിൻ ടോണിനു യോജ്യവുമായ മേക്കപ്പാണ് ഉപയോഗിച്ചത്.
മലയാളം ഇൻഡസ്ട്രി എത്രത്തോളം കംഫർട്ടബിൾ ആയിരുന്നു...
മലയാളം സിനിമ ചെയ്യാൻ ഏറെ കംഫർട്ടബിൾ ആയിരുന്നു. രാജേഷ് സാർ ഏറെ ഫ്രീഡം തന്നു. എഴുതിവച്ചതുപോലെ തന്നെ ചെയ്യണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചിട്ടില്ല. നാച്വറലായി ചെയ്യണമെന്നാണു പറഞ്ഞിട്ടുള്ളത്. അങ്ങനെ ചെയ്യുന്നതാണല്ലോ ഇവിടെയുള്ളവർക്കും ഇഷ്ടം. ഫുഡും കൂർഗിലെപ്പോലെ ആയിരുന്നു. ദിവസവും ആ ഭക്ഷണം കഴിക്കുന്പോൾ എനിക്കു കൂർഗിനെ ഓർമവരും. എന്റെ ഹോംടൗണിൽ ഷൂട്ട് ചെയ്തതുപോലെ ഫീൽ ചെയ്തു.
മലയാളത്തിൽ തുടർന്നും അഭിനയിക്കില്ലേ...
മലയാളത്തിൽ അഭിനയം വളരെ സ്വാഭാവികമാണ്. ഹൃദയത്തോടു ചേർന്നുനില്ക്കുന്നവയാണ് ഇവിടത്തെ കഥകൾ. എന്റെ അടുത്ത സിനിമയും മലയാളമാണ്. വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന മന്ദാരം. ആസിഫ് അലി നായകനായ റൊമാന്റിക് ഫിലിം. കല്യാണം ചെയ്തു കഴിഞ്ഞപ്പോഴാണ് മന്ദാരത്തിൽ നിന്ന് ഓഫർ വന്നത്. ഫാഷൻ ഡിസൈനിംഗ് വിദ്യാർഥിനിയുടെ വേഷമാണു മന്ദാരത്തിൽ. എല്ലാ കഥാപാത്രങ്ങൾക്കും തുല്യ പ്രാധാന്യമുള്ള ചിത്രം. അതിന്റെ ഷൂട്ടിംഗ് പൂർത്തിയായിട്ടില്ല. തെലുങ്കിൽ നിന്നും ഓഫറുണ്ട്. പടം തുടങ്ങിയിട്ടില്ല. കന്നടയിൽ നിന്നും ഓഫറുകൾ വന്നിരുന്നുവെങ്കിലും ചെയ്തിട്ടില്ല. മലയാളത്തിൽ നിന്ന് ചില ഓഫറുകൾ വരുന്നുണ്ട്. മന്ദാരം ഷൂട്ട് കഴിഞ്ഞശേഷം കമിറ്റ് ചെയ്യാമെന്നു വിചാരിക്കുന്നു.
റോൾ സെലക്ഷൻ...
ഹീറോയിൻ റോളാണു പരിഗണിക്കുന്നത്. മലയാളത്തിൽ നിന്നു ചലഞ്ചിംഗ് റോൾ ആണു വരുന്നത്. അഭിനയസാധ്യതയുള്ള വേഷങ്ങളാണ് എനിക്കിഷ്ടം. അത്തരം ഓഫറുകൾ തെരഞ്ഞെടുക്കാനാണു താത്പര്യം. മലയാളത്തിൽ ധാരാളം സെൻസിബിൾ സിനിമകളുണ്ട്. അത്തരം സിനിമകളുടെ ഭാഗമാകുന്നതിന് ആഗ്രഹമുണ്ട്.
ആരുടെ നായികയാവണം എന്നാണ് വലിയ ഡ്രീം...
നല്ല സിനിമകൾ ചെയ്യാനാണു താത്പര്യം. കിലുക്കത്തിൽ രേവതിചേച്ചി ചെയ്തതു പോലെയുള്ള റോളുകൾ ചെയ്യാൻ താത്പര്യമുണ്ട്. രേവതിചേച്ചിയാണ് എന്റെ റോൾമോഡൽ. ചേച്ചിയെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്.
വീട്ടുവിശേഷങ്ങൾ...?
സ്വദേശം കൂർഗ്. മാതൃഭാഷ കൊടവ അഥവാ കൂർഗ്. ഇപ്പോൾ ബംഗളൂരുവിൽ താമസിക്കുന്നു. അമ്മ ശാന്തി വീട്ടമ്മ. ഇപ്പോൾ ഫുൾ ടൈം എനിക്കൊപ്പമാണ്. അമ്മയാണ് എന്റെ കാര്യങ്ങൾ മാനേജ് ചെയ്യുന്നത്. അച്ഛൻ മധു കൂർഗിലാണ്. സഹോദരൻ വൈശാഖ് ബംഗളൂരുവിൽ മോഡലിംഗ് ചെയ്യുന്നു.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
കേരളം വിധിയെഴുതി; പോളിംഗ് ശതമാനം കുറഞ്ഞു
Latest News
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
കേരളം വിധിയെഴുതി; പോളിംഗ് ശതമാനം കുറഞ്ഞു
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top