ഈ അടുത്തകാലത്ത് 13 വയസുള്ള ഒരു കുട്ടിയെ ദുഃഖാർത്തരായ മാതാപിതാക്കൾ എന്റെ അടുക്കൽ കൊണ്ടുവന്നു. അവളുടെ പ്രധാന രോഗലക്ഷണം ദേഹമാസകലം ചൊറിച്ചിലായിരുന്നു. കൂടെക്കൂടെയുള്ള നിർബന്ധിതമായ ചൊറിച്ചിൽ ദേഹത്ത് ചുവന്ന പാടുകൾ വരുത്തി. കൂടാതെ സ്വഭാവത്തിലും ചില വ്യതിയാനങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ചെറിയ കാര്യങ്ങൾക്ക് അവൾ ക്ഷോഭിക്കുക, കരയുക, ക്ലാസിൽ ഗുരുക്കന്മാരെ അഭിമുഖീകരിച്ച് എന്തെങ്കിലും പറയേണ്ടിവരുന്പോൾ അമിതമായി കൈകൾ തണുക്കുക, വിറയ്ക്കുക, നെഞ്ചിടിപ്പ് വർധിക്കുക, ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ശ്രമിക്കുന്പോൾ പേടിച്ചുവിറച്ച് എല്ലാം മറന്നുപോകുക, കൂടെക്കൂടെ ആബ്സന്റ് മൈൻഡ് ആകുക തുടങ്ങിയ വിഷമതകളും അവളിൽ വർധിച്ചുകൊണ്ടിരുന്നു.
വീടിനു വെളിയിലിറങ്ങിയാൽ ശാന്തസ്വഭാവമുള്ള നല്ല കുട്ടി. വീട്ടിൽ തൊട്ടതിനും പിടിച്ചതിനുമൊക്കെ പൊട്ടിത്തെറിക്കുന്ന സ്വഭാവം. അധ്യാപകരായ മാതാപിതാക്കളിൽ തങ്ങളുടെ ഏകമകളുടെ ഇത്തരം പെരുമാറ്റത്തകരാറുകൾ ആദ്യം ഷോക്കുണ്ടാക്കിയെങ്കിലും ക്രമേണ വളർന്നുവരുന്പോൾ എല്ലാം മാറിക്കൊള്ളും എന്നവർ ആശ്വസിച്ചു.
എന്നിരുന്നാലും ശരീരത്തെ ചൊറിച്ചിൽ കൂടിക്കൂടി വരികയും പഠനം ദുഷ്കരമാകുകയും ചെയ്തപ്പോൾ അവർ മകളെ പല ഡോക്ടർമാരെയും കാണിച്ചു. അവർ നൽകിയ ആന്റി അലർജിക് മരുന്നുകൾ കൊടുത്തു. പക്ഷേ ഇത്തരം മരുന്നുകൾ ഒന്നുംതന്നെ പ്രതീക്ഷിച്ച ഗുണം ചെയ്യുന്നില്ലെന്നു കണ്ടപ്പോൾ അവർ അവളെ പ്രസിദ്ധനായ ഒരു അലർജി സ്പെഷലിസ്റ്റിനെ കാണിച്ചു. അവളുടെ രോഗം സൈക്കോജനിക് ഇച്ച് ഡിസോർഡർ ആണെന്ന് ഡോക്ടർ അവരെ പറഞ്ഞുമനസിലാക്കി. മനഃശാസ്ത്ര ചികിത്സ നൽകിയാൽ ഈ അവസ്ഥ ഭേദപ്പെടുത്താമെന്ന് ഡോക്ടർ പറഞ്ഞു. ഹാബിറ്റ് ഡിസോർഡർ ആയതിനാലാണ് അത് തുടരുന്നതെന്നും അദ്ദേഹം നടത്തിയ ബോധവത്കരണമാണ് മാതാപിതാക്കളെ എന്റെ അടുക്കൽ എത്തിച്ചത്.
ഒറ്റ നോട്ടത്തിൽത്തന്നെ ഭയവും ഉത്കണ്ഠയും അവളെ ഉലച്ചിട്ടുണ്ടെന്നും പെരുമാറ്റ പ്രതികരണങ്ങളെല്ലാം വല്ലാതെ ഒതുങ്ങി ഉൾവലിഞ്ഞ് അവൾ സ്തബ്ധയാകുന്നതും മനഃശാസ്ത്രജ്ഞൻ അതിവേഗം മനസിലാക്കി. സഹകരിച്ചു പ്രവർത്തിച്ചാൽ ടെൻഷൻ കുറച്ച് വീണ്ടും മിടുക്കിയായി പഠിക്കാൻ കഴിയുമെന്ന് പ്രത്യാശ നൽകിയപ്പോൾ അവൾ ആ സന്ദേശം ഉൾക്കൊള്ളാൻ തുടങ്ങി. എന്നാൽ ഇത്രയധികം ഉത്കണ്ഠ ഇവളിൽ ഉടലെടുക്കാൻ കുടുംബാന്തരീക്ഷത്തിൽനിന്ന് ഉളവായ സബ് കോൺഷ്യസ് പ്രോഗ്രാമിംഗ് എന്താണെന്ന് കണ്ടുപിടിക്കുന്നതിനുള്ള മനഃശാസ്ത്ര അന്വേഷണമായിരുന്നു പിന്നീടു ഞാൻ നടത്തിയത്.
വെറും രോഗലക്ഷണങ്ങൾ തത്കാലത്തേക്ക് കുറയ്ക്കുന്നതിനുള്ള മെക്കാനിക്കൽ സ്ട്രാറ്റജികൊണ്ടു തൃപ്തിപ്പെടാതെ അതുളവാക്കാനിടയായ കാഷ്വൽ ലിങ്ക്സിനെ നിരുത്സാഹപ്പെടുത്തുന്ന ഒരു സൈക്കോളജിക്കൽ കണ്ടീഷനിംഗ് ആയിരുന്നു എന്റെ ഫോക്കസ്. മാതാപിതാക്കളിൽ വരുത്തേണ്ട റീസ്ട്രക്ചറിംഗിന് ആവശ്യമായ ബിഹേവിയറൽ കൗൺസലിംഗ് ആരംഭിച്ചു. കൂടാതെ ബിഹേവിയർ തെറാപ്പിയിലെ ഡീപ് മസിൽ റിലാക്സേഷൻ തെറാപ്പി, സിസ്റ്റമാറ്റിക് ഡീസെൻസിറ്റൈസേഷൻ സെൽഫ് ഹിപ്നോട്ടിക് സബ്കോൺഷ്യസ് റീപ്രോഗ്രാമിംഗ്, തോട്ട് കൺട്രോൾ ടെക്നോളജീസ് എന്നീ ക്ലിനിക്കൽ സൈക്കോളജിയിലെ മരുന്നില്ലാത്ത
ചികിത്സാമാർഗങ്ങൾ നിരന്തരം പ്രയോഗിച്ചപ്പോൾ അവളുടെ രോഗലക്ഷണങ്ങൾ പടിപടിയായി കുറച്ചു പഠിച്ച് മുന്നേറുന്നതിന് അവൾക്കു കുറേനാളുകൾകൊണ്ട് കഴിഞ്ഞു. തലച്ചോറിനെ റിലാക്സേഷൻ റെസ്പോൺസിലേക്ക് കൊണ്ടുപോയി കണ്ടീഷനിംഗ് നടത്തുന്നതിന് മനഃശാസ്ത്ര പരിശീലനങ്ങൾ ഇന്നും അവൾ ചെയ്തുകൊണ്ടിരിക്കുന്നു.
ഞാൻ മേൽപറഞ്ഞ കേസ് ഇവിടെ ഉദ്ധരിച്ചത് സംഘർഷനിബിഡമായ ആധുനികലോകത്ത് നമുക്ക് ഏൽക്കുന്ന ആഘാതങ്ങൾ നമ്മുടെ ശരീരത്തിന്റെ ബയോളജിയെ എങ്ങനെ മാറ്റിമറിക്കുന്നുവെന്ന് ഉദാഹരിക്കുന്നതിനുവേണ്ടിയാണ്. നാം നിത്യജീവിതത്തിൽ നേരിടുന്ന അനേകം അന്ത:സംഘർഷങ്ങൾ നമ്മുടെ മറഞ്ഞിരിക്കുന്ന ക്വാണ്ടം വേൾഡിൽ മാത്രമല്ല മാക്രോസ്കോപിക് ആയ നമ്മുടെ ശരീരത്തിന്റെ മെറ്റീരിയൽ ഫോമിലും സമൂലമായ മാറ്റങ്ങൾ ഉണ്ടാക്കുന്നു. നെഗറ്റീവ് അനുഭവങ്ങളുണ്ടാക്കുന്ന നെഗറ്റീവ് തോട്ട്സ് നമ്മുടെ മെറ്റീരിയൽ ബോഡിയിൽ നെഗറ്റീവ് എനർജിയുടെ സ്വാധീനമുണ്ടാക്കുകയും അതു പല ശാരീരിക രോഗങ്ങൾക്കും അടിത്തറയിടുന്നതായും പഠനങ്ങൾ വെളിവാക്കുന്നു.
ലോകപ്രസിദ്ധ ഫിസിസിസ്റ്റ് ഐൻസ്റ്റൈന്റെ എനർജി തിയറി ഇവിടെ പ്രസക്തമാണ്. നമ്മുടെ നെഗറ്റീവ് ചിന്തകൾ നെഗറ്റീവ് എനർജിയായി മാറുന്നു. അത് നമ്മുടെ ശരീരത്തിൽ മെറ്റീരിയൽ എഫക്ട് ഉണ്ടാക്കുന്നു. നമ്മുടെ മനസും ശരീരവും അഭേദ്യമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മുടെ മനസിലേക്ക് പൊന്തിവരുന്ന ദുഃഖത്തിന്റെ സന്ദേശം ഞൊടിയിടയിൽ കണ്ണീരായി കൺവേർട്ട് ചെയ്യുന്നതുപോലെ നിരന്തര മനോസംഘർഷങ്ങൾ നമ്മുടെ ഡിഎന്എയുടെയും ജീനുകളുടെയും എക്സ്പ്രഷനിൽ വരെ മാറ്റങ്ങൾ വരുത്തുന്നതായി എപ്പിജെനിറ്റിക്സ് എന്ന ശാസ്ത്രത്തിൽ വന്നുകൊണ്ടിരിക്കുന്ന വിപ്ലവകരമായ ഗവേഷണങ്ങൾ അവിതർക്കിതമായി തെളിയിക്കുന്നു.
പ്രൈമറി കെയർ ഫിസിഷ്യൻസിനെ കാണാൻപോകുന്ന രോഗികളിൽ 75 ശതമാനം മുതൽ 90 ശതമാനം വരെയുള്ള രോഗങ്ങളിൽ മനോസംഘർഷം ഒരു പ്രധാന ഘടകമാണെന്ന് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് കണക്കാക്കിയിരിക്കുന്നു. (stress and heart disease http/www.stress.org/stress and heart disease.)
അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ഒരു പ്രധാന പഠനത്തിൽ ശാരീരിക രോഗങ്ങളുമായി വരുന്ന കേസുകളിൽ 75 ശതമാനവും സ്ട്രെസ് റിലേറ്റഡ് ആണെന്ന് വ്യക്തമാക്കുന്നു. (Sheldon cohen et.al “ psychological stress and disease” JAMA 14(2007)1685.)
കാൻസറിനെപ്പറ്റി ഗവേഷണം നടത്തുന്ന ഇന്റർനാഷണൽ ഏജൻസിയും വേൾഡ് ഹെൽത്ത് ഓർഗനൈസേഷനും കൂടി കൂട്ടായി എത്തിയിരിക്കുന്ന നിഗമനം 80 ശതമാനം വരുന്ന കാൻസറുകളും നമ്മുടെ ജീവിതശൈലിയിൽ വരുന്ന തകരാറുകൾ മൂലമാണെന്നാണ്.(“Cancer statistics and views of causes” Science news 115, No 2, January 13, 1979)23.
ഡോ.ജോസഫ് ഐസക്,
(റി. അസിസ്റ്റൻറ് പ്രഫസർ ഓഫ് ക്ലിനിക്കൽ സൈക്കോളജി, മെഡിക്കൽ കോളജ്) കാളിമഠത്തിൽ, അടിച്ചിറ റെയിൽവേ ക്രോസിനു സമീപം, തെളളകം പി.ഒ.കോയം 686 016
ഫോണ് നന്പർ 9847054817
www.drjosephisaac.com