ഗാർഡൻ സിറ്റിയിലെ മാർളി അങ്കിൾമാർ
Saturday, August 14, 2021 12:34 PM IST
ലോകത്തിൽ വ്യവസായം തുടങ്ങാൻ പറ്റിയ ഏറ്റവും നല്ല നഗരമായി സി.എൻ.എൻ തെരഞ്ഞെടുത്ത നഗരം ബംഗളുരുവായിരുന്നു. നൈജീരിയൻ ഡ്രഗ് മാഫിയ സിന്തറ്റിക് മയക്കുമരുന്നുകൾ നിർമിക്കാനുള്ള ഏറ്റവും നല്ല സ്ഥലമായി ഇന്ത്യയിൽ കണ്ടെത്തിയതും ബംഗളുരുവായിരുന്നു.
അങ്ങനെ ഇന്ത്യയുടെ സിലിക്കണ്‍ വാലിയിൽ, ഉദ്യാന നഗരത്തിൽ മാർളി അങ്കിൾമാരെത്തി....ഹൈറ്റും വെയ്റ്റുമുള്ള ഇട്ടിക്കണ്ടപ്പൻമാരായ മാർളി അങ്കിൾമാർ....അവർ പൂന്തോട്ടങ്ങളുടെ നഗരത്തിന് ലഹരിയുടെ പുതിയ മാനങ്ങൾ നൽകി....മാർളി അങ്കിൾമാരെ തേടി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഹരിയിലാറാടാൻ യുവത്വം പബ് സിറ്റിയിലേക്കൊഴുകി... കൂട്ടത്തിൽ നമ്മുടെ കൊച്ചു കേരളത്തിൽ നിന്നുള്ളവരും....

എല്ലാവരും മാർളി അങ്കിൾമാരാണ്....
സിന്തറ്റിക് ഡ്രഗുകൾ വൻതോതിൽ നിർമിക്കുന്ന ബംഗളുരുവിലും ഗോവയിലും ഈ ബിസിനസിന് ചുക്കാൻ പിടിക്കുന്നവരുടെ തലപ്പത്തിരിക്കുന്നവരെല്ലാം അറിയപ്പെടുന്നത് മാർളി അങ്കിളെന്നാണ്. ഇടപാടിനെത്തുന്നവരോട് ഇവർ വെളിപ്പെടുത്തുന്ന പേര് മാർളി അങ്കിൾ എന്നാണ്.
മാർളി അങ്കിളിന് പണവും പെണ്ണുമാണ് കന്പം. ഇടപാടുകാരുടെ കൈയിൽ പണം കുറവാണെങ്കിൽ ഈ അങ്കിൾമാർ അഡ്ജസ്റ്റ് ചെയ്യും...ഉദാരമനസ്കതയോടെ സ്റ്റഫ് കൊടുക്കും....അടുത്ത തവണ വരുന്പോൾ ഗേൾഫ്രണ്ടിനേയും കൂട്ടി വന്നാൽ കുറച്ചു സ്റ്റഫ് ഫ്രീയായി തരാമെന്ന ഓഫറും കൊടുക്കും..

നമുക്കൊന്ന് ബാംഗ്ലൂര്
പോയി വന്നാലോ മോളേ.....
ഇതും കെട്ടുകഥയല്ല....സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിക്കാൻ പോകുന്നതുമായ യഥാർഥ സംഭവങ്ങളാണ്....ഇരയാക്കപ്പെട്ടവരും വേട്ടയാടിയവരും വീട്ടുകാർക്കും പോലീസുകാർക്കും മുന്നിൽ നടത്തിയ കുറ്റസമ്മതങ്ങളുടെ ചൂടും ചൂരുമുണ്ട് ഈ കഥയല്ലാ കഥകൾക്ക്.....

നീ ബാംഗ്ലൂര് പോയിട്ടുണ്ടോ...ഈ വീക്കെൻഡില് നമുക്കൊന്ന് പോയി വന്നാലോ...വെള്ളിയാഴ്ച വൈകീട്ട് പോയിട്ട് ഞായാറാഴ്ച വൈകീട്ട് മടങ്ങാം - മാർളി അങ്കിളിനെ സന്തോഷിപ്പിക്കാൻ മയക്കുമരുന്നു കടത്തുകാരനായ യുവാവ് തന്‍റെ വലയിലുള്ള ഡാൽഫിഷിനെ ചൂണ്ടയിട്ടു നോക്കുകയാണ്. ഡാൽഫിഷ്, ചിക്ക്, ബട്ടർഫ്ളൈ എന്നൊക്കെയാണ് കേരളത്തിലേക്ക് മയക്കുമരുന്നു കടത്തുന്നവർ തങ്ങൾ വലയിലാക്കി വെച്ചിരിക്കുന്ന പെണ്‍കുട്ടികളെ പറയുന്ന കോഡ്.
പ്രണയം നടിച്ചും സൗഹൃദം അഭിനയിച്ചും സമ്മാനങ്ങൾ നൽകിയുമെല്ലാം സുഖിപ്പിച്ചു നിർത്തിയിരിക്കുന്ന പെണ്‍കുട്ടികൾ താൻ പെട്ടിരിക്കുന്ന കെണിയെക്കുറിച്ചറിയാതെ ആ ചൂണ്ടയിൽ കൊത്തും. അവളറിയാതെ തന്നെ അപ്പോഴേക്കും മയക്കുമരുന്നുകൾ അവളുടെ ശരീരത്തിലെത്തിക്കഴിഞ്ഞിരിക്കും. പേരറിയാത്ത അസ്വസ്ഥത തോന്നുന്പോൾ പഞ്ചസാരപ്പൊതികളുമായി അവളുടെ പ്രിയപ്പെട്ടവൻ അവൾക്കരികിലേക്കെത്തുകയും ചെയ്യും. അങ്ങനെ എന്തിനും കൂടെ കട്ടയ്ക്കു നിൽക്കുന്നവൻ ഒരു യാത്രക്കു ക്ഷണിച്ചാൽ പോകാതിരിക്കുന്നതെങ്ങിനെ....വീട്ടിൽ ഇന്‍റർവ്യൂ ഉണ്ടെന്ന് പറഞ്ഞ് മുങ്ങാമെന്ന ഐഡിയയും കാമുകൻ നൽകും.

കൂട്ടുകാരിയും ചേട്ടനും കൂടെയുണ്ടെന്നും അതിനാൽ വീട്ടിൽ നിന്നാരും കൂട്ടുവരേണ്ടെന്നും പറഞ്ഞു ഫലിപ്പിക്കാനും വിശ്വസിപ്പിക്കാനും ചട്ടം കെട്ടും. ഇതൊക്കെ വർക്കൗട്ടാകുമെന്ന് കണക്കുകൂട്ടിയാണ് ഡാൽഫിഷിനെക്കൊണ്ട് പറയിപ്പിക്കുക.

ഒരു സ്കൂൾ നാടകത്തിൽ പോലും അഭിനയിച്ചിട്ടില്ലാത്ത പെണ്‍കുട്ടി മികച്ച അഭിനേത്രിയായി വീട്ടിൽ തിളങ്ങും. അച്ഛനമ്മമാർ കടം മേടിച്ചു കൊടുത്ത കാശ് പേഴ്സിൽ തിരുകി അവരെ സമർത്ഥമായി കബളിപ്പിച്ച് ടൂറിനിറങ്ങിപ്പുറപ്പെടുന്പോൾ പാവം അവളറിയില്ല, അവളെ കാത്തിരിക്കുന്ന മാർളി അങ്കിളിനെക്കുറിച്ച്... നൈജീരിയൻ ഡ്രഗ് മാഫിയയിലെ സെക്സ് ഗാംബ്ലർമാരെക്കുറിച്ച്...

പിന്നെയെല്ലാം എത്രയോ തവണ കണ്ടും കേട്ടും പഴകിയ കാര്യങ്ങൾ...ഇവിടെ ഇരയും പ്രതിക്കൂട്ടിലാകുന്ന സ്ഥിതിയുണ്ട്. കാരണം സ്വന്തം അച്ഛനമ്മമാരേക്കാൾ ഇന്നലെ പരിചയപ്പെട്ട ഒരു അന്യപുരുഷനെ വിശ്വസിച്ച് വീട്ടുകാരറിയാതെ ബംഗളുരുവിലേക്കും ഉൗട്ടിയിലേക്കും ഗോവയിലേക്കും ടൂറു പോവുക എന്നു പറയുന്പോൾ അവിടെ പെണ്‍കുട്ടിയെ കുറ്റം പറയാനേറെ ആൾക്കാരുണ്ടാകും.

വെൽക്കം ടു ദി ഗാർഡൻ സിറ്റി ഓഫ് ഇന്ത്യ....

ഇന്ത്യയുടെ ഉദ്യാന നഗരത്തിലേക്ക് സ്വാഗതം എന്ന് അതിർത്തി കടക്കുന്പോൾ ഏതെങ്കിലും മൊബൈൽ കന്പനിക്കാർ വെൽക്കം മെസേജ് അയക്കും. പിഴുതെറിയപ്പെടാനായി ഈ ഉദ്യാനനഗരത്തിലേക്ക് താനെത്തുകയാണെന്നറിയാതെ ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ നിന്നുള്ള പനിനീർപൂക്കൾ ബംഗളുരുവിലെത്തും.
തന്‍റെ പ്രിയപ്പെട്ടവന്‍റെ കൂടെ ശനിയാഴ്ച രാവിലെ ബംഗളുരുവിലിറങ്ങിയാൽ അധികം വൈകാതെ അവർ മാർളി അങ്കിളിന്‍റെ അടുത്തെത്തും.

വെൽക്കം ഡ്രിങ്ക് നൽകി അങ്കിൾ അവരെ സ്വാഗതം ചെയ്യും...കടും നിറങ്ങളുടെ ചുമരുകളുള്ള, മുടി നീട്ടി വളർത്തിയ ആളുകളും കൈയിലും ശരീരത്തിലും പച്ചകുത്തിയവരും കണ്ണുകളിൽ ചുവപ്പൻ നിറം കൂടുകൂട്ടിയവരുമായി ഒരുപാടാളുകളുള്ള അങ്കിളിന്‍റെ വീട്....

അധികം വൈകാതെ അവൾ അങ്കിളിന്‍റെ തോളിൽ തൂങ്ങി ആ കടും നിറങ്ങളിലേക്ക് നടന്നുനീങ്ങും. തന്‍റെ കൂടെ വന്നവനെപോലും മറന്നുകൊണ്ട്.....

അതാണ് സിന്തറ്റിക് ഡ്രഗുകളിലെ പ്രത്യേക തരം മരുന്നിന്‍റെ ഇഫക്ട്....മൂന്ന് തരം ഉ - കളാണ് സിന്തറ്റിക് ഡ്രഗിലുള്ളതെന്നാണ് വിതരണക്കാർക്ക് ആദ്യം പഠിപ്പിക്കുന്ന പാഠം..

മാർളി അങ്കിളിന്‍റെ തോളിൽ കൈയിട്ട് കടും നിറങ്ങളിലേക്ക് നടന്നുനീങ്ങിയ ആ പൂവിന്‍റെ ഇതളുകൾ ആ ഉദ്യാനഗരിയിൽ ചവിട്ടിയരക്കപ്പെട്ടു. സുബോധം കൈക്കുന്പിളിൽ നിന്നു ചോർന്നുപോയ അവളെപോലുള്ള ഒരുപാട് പനിനീർപൂക്കൾ പൂന്തോട്ടനഗരിയിലെ മാർളി അങ്കിൾമാരുടെ കിടക്കകളിൽ ഞെരിഞ്ഞമർന്നുപോയിട്ടുണ്ട്..

മദ്യപിച്ചാൽ ആണുങ്ങൾ വഴിയരികിലോ ബസ് സ്റ്റോപ്പിലോ കടത്തിണ്ണയിലോ ഫിറ്റായി കിടന്നുറങ്ങും. എന്നാൽ പെണ്ണുങ്ങളുടെ കാര്യം അങ്ങനെയാണോ..അങ്ങനെ തോന്നുന്നിടത്ത് കിടന്നുറങ്ങാൻ പറ്റുവോ...ഇല്ല...അതറിയാവുന്ന മയക്കുമരുന്നു മാഫിയ സംഘങ്ങൾ അവർക്കായി ഹോം സ്റ്റേ സൗകര്യം ചെയ്തു കൊടുക്കും...ഇത് ബംഗളരുവിലോ ഗോവയിലോ അല്ല...നമ്മുടെ കേരളത്തിൽ.... (തുടരും)

സ്റ്റാഫ് ലേഖകൻ