കണ്ണുകൾ തുറിച്ചു നോക്കുന്നു
Tuesday, September 14, 2021 4:08 PM IST
പ്രേതങ്ങൾ വാഴും ദ്വീപ്

ഗവേഷകർ ദ്വീപിൽ നടത്തിയ അന്വേഷണങ്ങൾക്കിടെ എല്ലാവർക്കും പൊതുവായി പറയാനുണ്ടായിരുന്നത് ഒറ്റക്കാര്യമായിരുന്നു. ദ്വീപിലേക്ക് ഇറങ്ങുമ്പോൾ മുതൽ തങ്ങൾക്കു നേരെ ഒട്ടേറെ കണ്ണുകൾ തുറിച്ചു നോക്കുന്ന അനുഭവം. നടക്കുന്നതിനിടെ ആരോ തള്ളിയിടുക, ശരീരത്തിൽ നഖം കൊണ്ട് കോറുക എന്നീ കുഴപ്പങ്ങളുമുണ്ട്. ഇരുട്ടിൽ നിന്ന് ചെവി തുളയ്ക്കും വിധം അലറിക്കരച്ചിലുകൾ സഹിക്കാനാകാതെ രായ്ക്കുരാമാനം ദ്വീപ് വിട്ടോടിയവരും ഏറെ.

അസ്ഥി പൊടിഞ്ഞ മണ്ണ്

അൽപ്പമെങ്കിലും ഭയം മനസിലുണ്ടെങ്കിൽ ദ്വീപിലേക്ക് പോകരുതെന്നാണ് ഇവിടുത്തുകാർ പറയുന്നതു തന്നെ. പോയാൽ രാത്രി ഒരു കാരണവശാലും നിൽക്കാനും പാടില്ല.

ഗവേഷണത്തിനായി വന്നവര്‍ക്കുപോലും ഒരു രാത്രി പോലും ഇവിടെ തങ്ങാനായിട്ടില്ലെന്നും പറയുന്നുണ്ട്. പ്രേതങ്ങള്‍ കൂട്ടത്തോടെ ശാന്തികിട്ടാതെ അലയുണ്ടെന്നും അസാധാരണമായ നിലവിളി ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടെന്നുമാണ് സമീപ ദ്വീപുകളില്‍ താമസിക്കുന്നവര്‍ ഇന്നും പറയുന്നത്. ദ്വീപിലെ മേല്‍മണ്ണ് അവിടെ കുഴിച്ചുമൂടിയവരുടെ അസ്ഥി പൊടിഞ്ഞുണ്ടായതത്രേ.


അയാൾക്ക് എന്തിനായിരിക്കും

ഒടുവിൽ പൊവേലിയ ദ്വീപ് ഇറ്റലി സ്വകാര്യ ഗ്രൂപ്പിന് വിറ്റിരിക്കുകയാണ് ഇപ്പോൾ. ബിസിനസുകാരനായ ലൂയ്ജി ബ്രുഞാറോയാണ് 18 ഏക്കറോളം വരുന്ന ദ്വീപിലെ ഭാഗം വാങ്ങിയത്. നാലു ലക്ഷം പൗണ്ടിനായിരുന്നു കച്ചവടം. ഇതുപ്രകാരം 99 വർഷത്തേക്കാണ് ബ്രുഞാറോയ്ക്ക് ദ്വീപിന്‍റെ ഉടമസ്ഥാവകാശം. ഇവിടെ പക്ഷേ എന്താണ് ചെയ്യാൻ പോകുന്നതെന്നു മാത്രം ഉടമ വ്യക്തമായിട്ടില്ല.

ആ സാഹസത്തിന് മുതിരേണ്ട

1.62 കോടി പൗണ്ടെങ്കിലും ചെലവിട്ടാലേ ഇവിടുത്തെ കെട്ടിടങ്ങളെ പുനർനിർമിച്ചെടുക്കാനാകുകയുള്ളൂ. അതിനിടെ ദ്വീപിലെ മൊത്തം അവസ്ഥയെപ്പറ്റി ഇപ്പോഴും അധികമാർക്കും അറിയുകയുമില്ല. ശവക്കുഴികളെല്ലാം തുറന്ന് ലക്ഷക്കണക്കിന് അസ്ഥികൂടങ്ങൾ നീക്കം ചെയ്യേണ്ടതു പോലുമുണ്ട്. ദ്വീപിലെ ആത്മാക്കളെ ശല്യപ്പെടുത്തി റിസോർട്ട് നിർമിക്കാനോ മറ്റോ ആണ് ശ്രമമെങ്കിൽ ആ നീക്കം ഒഴിവാക്കുന്നതായിരിക്കും നല്ലതെന്ന് പ്രേതാന്വേഷികൾ ഇപ്പോഴേ മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്.

അവസാനിച്ചു
തയാറാക്കിയത്: നിയാസ് മുസ്തഫ