Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
എസ്എഫ്ഐക്കാർക്കു കോപ്പിയടിക്കാൻ പ്രത്യേക സംവിധാനം: പ്രഫ. എസ്. വർഗീസ്
Friday, July 19, 2019 12:01 AM IST
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐക്കാർക്കു കോപ്പിയടിക്കാനായി മെയിൻ ബ്ലോക്കിനു പിന്നിലെ ഗാലറിയിൽ പ്രത്യേക സംവിധാനമൊരുക്കുമായിരുന്നെന്ന് 2001-2002 കാലയളവിൽ അവിടെ പ്രിൻസിപ്പലായിരുന്ന പ്രഫ. എസ്. വർഗീസ്. ഇടത് അധ്യാപക സംഘടനയാണ് അതിന് എല്ലാ ഒത്താശയും ചെയ്തുകൊടുത്തിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പ്രഫ. എസ്. വർഗീസിന്റെ ഓർമകളിലൂടെ:
പ്രിൻസിപ്പലും അധ്യാപകരും എസ്എഫ്ഐക്കാരുടെ ആജ്ഞാനുവർത്തികളായിരുന്ന ഒരു കാലത്താണ് ഞാൻ 2001 ൽ അവിടെ പ്രിൻസിപ്പലായി ചാർജെടുത്തത്. അവർക്കെതിരേ പ്രവർത്തിച്ചാൽ അവരുടെ കണ്ണിലെ കരടാകുമെന്ന് ഉറപ്പായിരുന്നു. എങ്കിലും കോളജിന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചു മാത്രമാണു പ്രവർത്തിച്ചത്.
കോളജിലെ എസ്എഫ്ഐയുടെ സംഘടനാ സംവിധാനം എന്തു മോശം പ്രവർത്തനങ്ങളും നടത്താൻ പ്രാപ്തമായിരുന്നു. അതിനുവേണ്ട രാഷ്ട്രീയ പിന്തുണയും അവർക്കു ലഭിക്കുന്നു. യുജിസി നൽകിയ ഫണ്ട് ഉപയോഗിച്ചു നിർമിച്ച കെട്ടിടത്തിലാണ് എസ്എഫ്ഐയുടെ യൂണിയൻ ഓഫീസ് പ്രവർത്തിക്കുന്നത്. ക്ലാസ് സമയത്തും ഈ ഓഫീസ് സജീവം.
ഒരിക്കൽ ക്ലാസ് സമയത്തുള്ള യൂണിയൻ ഓഫീസിന്റെ പ്രവർത്തനം തടഞ്ഞു. ക്ലാസ് സമയത്ത് ഓഫീസ് പൂട്ടിക്കൊണ്ടായിരുന്നു തുടക്കം. ക്ലാസ് കഴിഞ്ഞു തുറന്നുകൊടുക്കും. വലിയ ഭീഷണിയാണ് എസ്എഫ്ഐയിൽ നിന്ന് ഉണ്ടായത്. പിന്നീട് വൈകുന്നേരം ഏഴുവരെ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകി. എന്നാൽ, അവർ സമ്മതിച്ചില്ല. ഈ മുറികളിൽ രാത്രിയും പതിനഞ്ചോളം പേർ സ്ഥിരതാമസമുണ്ടായിരുന്നുവെന്നു പരിശോധനയിൽ കണ്ടെത്തിയിരുന്നു.
വിദ്യാർഥികളിൽനിന്നു പണവും മദ്യവും വാങ്ങി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു സഹായിക്കുന്ന അധ്യാപകർ പോലും യൂണിവേഴ്സിറ്റി കോളജിലുണ്ടായിരുന്നു. കോളജിൽ നടക്കുന്ന കൂട്ടകോപ്പിയടി ആർക്കും പുതുമയുള്ള കാര്യമല്ല. കോളജിലെ അധ്യാപകർ മാത്രമല്ല അനധ്യാപകരും ഇതിനു പിന്തുണ നൽകുന്നു. യൂണിവേഴ്സിറ്റിയുടെ പ്രധാന പരീക്ഷകൾക്കു ബെഞ്ചിൽ നമ്പരിടുന്ന പ്യൂണ്‍ മുതൽ ഇൻവിജിലേറ്റർമാർ വരെയുള്ളവർ ഇവരുടെ കളിപ്പാവകളാണ്.
എസ്എഫ്ഐക്കാർക്കു കോപ്പിയടിക്കാനായി മെയിൻ ബ്ലോക്കിനു പിന്നിലെ ഗാലറിയിലാണു പ്രത്യേക സംവിധാനമൊരുക്കുന്നത്. ഇവിടെ നിയോഗിക്കപ്പെടുന്ന ഇൻവിജിലേറ്റർമാർ നിർവഹിക്കുന്നതു യൂണിവേഴ്സിറ്റി ഏല്പിക്കുന്ന ജോലിയല്ല, മറിച്ച് എസ്എഫ്ഐ ഏല്പിക്കുന്ന ജോലിയാണ്. പാഠപുസ്തകങ്ങളും ഗൈഡുകളും ഉപയോഗിച്ചു കോപ്പിയടിക്കുക മാത്രമല്ല ഇവർ ചെയ്യുന്നത്. എഴുതി തയാറാക്കിയ ഉത്തരക്കടലാസുകൾ ചോദ്യനമ്പർ ഇട്ട് പ്രധാന ഷീറ്റിനൊപ്പം ചേർക്കുകയും ചെയ്യും.
ഇടത് അധ്യാപക സംഘടനയാണ് ഇവർക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്നത്. എന്തു കാണിച്ചാലും അവർ തടയില്ല. എസ്എഫ്ഐക്കാരായ വിദ്യാർഥികൾക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനുള്ള തന്റേടം പ്രിൻസിപ്പൽമാർ കാണിക്കാറുമില്ല. പേടിച്ചിട്ടാണ്.
ഒരിക്കൽ കോളജിൽ യൂണിവേഴ്സിറ്റി പരീക്ഷ നടക്കുന്നതിനിടെ യൂണിവേഴ്സിറ്റിയുടെ എക്സ്റ്റേണൽ സ്ക്വാഡ് പരിശോധനയ്ക്കെത്തി. നിരവധി വിദ്യാർഥികളുടെ കോപ്പിയടി പിടികൂടി. രേഖകളുമായി പുറത്തേക്കുപോയ അധ്യാപകരെ കോളജ് ഗേറ്റിൽ എസ്എഫ്ഐക്കാർ തടഞ്ഞു. അന്ന് ക്രൂരമായാണ് ആ അധ്യാപകരെ മർദിച്ചത്.
കോളജിലെ നല്ലൊരു വിഭാഗം അഡ്മിഷനും എസ്എഫ്ഐയുടെ ഓഫീസിലാണു നടന്നിരുന്നത്. ഇതിനായി കുട്ടികളെയും മാതാപിതാക്കളെയും ആദ്യം എത്തിക്കുന്നതു യൂണിയൻ ഓഫീസിലാണ്. പ്രിൻസിപ്പലിന്റെ ഓഫീസിനു മുന്നിലും മേശയിട്ട് എസ്എഫ്ഐ പ്രവർത്തകർ ഇരിക്കും. അഡ്മിഷനൊപ്പം യൂണിയൻ ഫണ്ടിലേക്കുള്ള പണപ്പിരിവും നടത്തും. ഇതിനെ ഞാൻ എതിർത്തു. അപ്പോഴാണ് കോളജ് പ്രവേശനത്തിൽ ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി എനിക്കെതിരേ അവർ രംഗത്തുവന്നത്.
ഞാൻ പ്രിൻസിപ്പലായി വന്ന കാലത്ത് യൂണിവേഴ്സിറ്റി കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പിനു നോമിനേഷൻ കൊടുക്കാൻ പോലും സാധാരണ വിദ്യാർഥികൾക്കു ഭയമായിരുന്നു. എന്നാൽ, ഞാൻ ഒരു വിട്ടുവീഴ്ചയ്ക്കും തയാറായില്ല. ആ വർഷം സാധാരണ രീതിയിൽ തെരഞ്ഞെടുപ്പു നടന്നു. എസ്എഫ്ഐക്കൊപ്പം കെഎസ്യുവും മത്സരിച്ചു. ഇലക്ഷൻ ദിവസം കോളജിലേക്കു വന്ന എന്റെ കാർ എസ്എഫ്ഐക്കാർ തടഞ്ഞു. പിന്നീട് കാർ ജൂബിലി ആശുപത്രിയുടെ മുന്നിലിട്ടിട്ടു നടന്നാണ് കോളജിലേക്കു പോയത്.
എസ്എഫ്ഐക്കാർ തീർത്ത ബാരിക്കേടുകൾക്കിടയിലൂടെയാണ് അന്നു കോളജിൽ പ്രവേശിച്ചത്. എസ്എഫ്ഐക്ക് വോട്ടു ചെയ്യുമെന്നുറപ്പുള്ളവരെ മാത്രമായിരുന്നു അന്ന് അവർ അകത്തേക്കു കടത്തിവിട്ടത്. 3500 ഓളം പേർ പഠിക്കുന്ന കോളജിൽ അന്ന് വോട്ടു ചെയ്തത് ആയിരത്തിൽ താഴെ വിദ്യർഥികൾ മാത്രം. അന്നും വിജയം എസ്എഫ്ഐക്കു തന്നെ.
ഒരു ദിവസം പോലും ക്ലാസിൽ കയറാത്ത കുട്ടികൾക്കു മുഴുവൻ ഹാജരും ഇതിനുള്ള ഇന്റേണൽ മാർക്കും ലഭിക്കും. സ്പോർട്സിൽ ഒന്നും അറിയാത്തവർക്കും സ്പോർട്സ് ക്വോട്ടയിൽ സർട്ടിഫിക്കറ്റും അതിനുള്ള വെയിറ്റേജും കിട്ടും. എല്ലാം നടക്കുന്നതു യൂണിവേഴ്സിറ്റി കോളജിൽ മാത്രം: പ്രഫ. വർഗീസ് പറഞ്ഞുനിർത്തി.
തയാറാക്കിയത്:
റിച്ചാർഡ് ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഭക്ഷണം മരുന്നാവണം
“നമ്മുടെ ഭക്ഷണം മരുന്നാവണം, നമ്മുടെ മരുന്ന് ഭക്ഷണമാവണം’’ - ഗ്രീക
ഭൂമിയിലെ ജീവന്റെ തുടിപ്പുകൾ ഇനി എത്രനാൾ?
ഇന്നു ലോക ജൈവവൈവിധ്യ ദിനം. 2022 ഡിസംബർ ഏഴു മുതൽ 19 വരെ കാ
കർക്കശം, നിലപാടുകള്‍
കിഴക്കൻ അസർബൈജാനിലെ ജോല്‍ഫ മേഖലയില്‍ മോശം കാലാവസ്ഥ
തത്കാലം ആശങ്ക അകലെ; വിപണികൾ ശാന്തം
ഇറാനിൽ എന്തും സംഭവിക്കാം. അതുകൊണ്ടുതന്നെ ആശങ്കയും വർ
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
Latest News
ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വർണ മാല കവർന്ന് മോഷ്ടാക്കൾ രക്ഷപ്പെട്ടു
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്
എംഡിഎംഎയുമായി യുവാവ് പിടിയില്‍
വാടക വീട് കേന്ദ്രീകരിച്ച് വില്പന നടത്തിയിരുന്ന രണ്ട് കോടിയുടെ ലഹരി മരുന്ന് പോലീസ് പിടികൂടി
താനൂര്‍ കസ്റ്റഡി മരണം; പോലീസുകാരുടെ തിരിച്ചറിയല്‍ പരേഡ് വീണ്ടും
Latest News
ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വർണ മാല കവർന്ന് മോഷ്ടാക്കൾ രക്ഷപ്പെട്ടു
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്
എംഡിഎംഎയുമായി യുവാവ് പിടിയില്‍
വാടക വീട് കേന്ദ്രീകരിച്ച് വില്പന നടത്തിയിരുന്ന രണ്ട് കോടിയുടെ ലഹരി മരുന്ന് പോലീസ് പിടികൂടി
താനൂര്‍ കസ്റ്റഡി മരണം; പോലീസുകാരുടെ തിരിച്ചറിയല്‍ പരേഡ് വീണ്ടും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top