Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
അനിശ്ചിതത്വങ്ങളിൽ ധീരമായ നേതൃത്വം
Thursday, October 8, 2020 11:26 PM IST
കോവിഡ് കാലഘട്ടം അനിശ്ചിതത്വത്തിന്റെ കാലമാണ്. ഭാവിയെക്കുറിച്ചുള്ള ആകുലതയോടെ ദിവസങ്ങൾ തള്ളിനീക്കുന്ന ഇക്കാലത്തെ ധീരതയോടെ നേരിടാൻ നമ്മെ സഹായിക്കുന്ന പുണ്യാത്മാവാണു ദൈവദാസൻ മാർ മാത്യു കാവുകാട്ട്. ജീവിതം മുഴുവനും കർത്താവിനുവേണ്ടി സ്വയം സമർപ്പിച്ച്, കാരുണ്യത്തിന്റെ മുഖവുമായി പിതൃവാത്സല്യമുള്ള ജീവിതത്തിന്റെ ഉടമയായി ജീവിച്ച്, കേരള സഭയുടെ യശസ് വാനോളം ഉയർത്തുകയും വെല്ലുവിളികൾ നിറഞ്ഞ കാലത്ത് സഭാമക്കളുടെ ജീവിതത്തിന്റെ ഉന്നമനത്തിനുവേണ്ടി അക്ഷീണം പ്രയത്നിക്കുകയും ചെയ്ത ധീരനായിരുന്നു ദൈവദാസൻ മാർ മാത്യു കാവുകാട്ട്.
പുരാതന ക്രൈസ്തവകേന്ദ്രത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന പാലാ പ്രവിത്താനം ഇടവകയിലെ പേരും പെരുമയുള്ള കാവുകാട്ടു കുടുംബത്തിലെ പൂർവപിതാതനായ അരീപ്പറന്പിൽ ഗീവറുഗീസ് കത്തനാരുടെ വംശാവലിയിലെ പുതു തലമുറക്കാരനായിരുന്നു മത്തച്ചൻ. ചെറുപ്പം മുതലേ ശാന്തവും വിനീത സ്വഭാവവുമുള്ള വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. എല്ലാവരോടും സ്നേഹത്തോടും സഹവർത്തിത്വത്തോട് കൂടിയുള്ള പെരുമാറ്റ ശൈലിയും കുട്ടിക്കാലം മുതലേ അദ്ദേഹം പിന്തുടർന്നിരുന്നു. ഭക്തിയിലും വിശ്വാസ തീക്ഷ്ണതയിലും അൽപംപോലും കുറവുവരുത്താതെ ആഴമായ ബോധ്യങ്ങൾ രൂപീകരിക്കാൻ അദ്ദേഹത്തിനു സാധിച്ചു. തന്നിലുള്ള ദൈവവിളി തിരിച്ചറിഞ്ഞ് കർത്താവിന്റെ കുരിശു ചുമക്കുവാൻ പൂർണമായി ജീവിതം സമർപ്പിച്ച് അദ്ദേഹം സഭയിലെ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു. യഥാർഥമായ ക്രിസ്തുസ്നേഹവും അനുകന്പ നിറഞ്ഞ മനസും പുതുമയാർന്ന പ്രവർത്തനങ്ങളുമായി താൻ സ്വീകരിച്ച പൗരോഹിത്യത്തിൽ അദ്ദേഹത്തിനു ജീവിക്കാനായി എന്നു നിസംശയം പറയാനാകും.
സഭയ്ക്കും സമൂഹത്തിനും എതിരെ ഉണ്ടാകുന്ന വെല്ലുവിളികളെ ചങ്കുറപ്പോടെ നേരിടുന്നതിൽ പിതാവ് എപ്പോഴും മുന്പിലായിരുന്നു. തന്റെ മുൻഗാമിയായ മാർ ജയിംസ് കാളാശേരി പിതാവിനുണ്ടായതിൽനിന്നു തികച്ചും വിഭിന്നമായിരിക്കില്ല തന്റെ ഭരണകാലമെന്ന് പിതാവിനു മുൻകൂട്ടി അറിയാമായിരുന്നു. വിദ്യാഭ്യാസ ബില്ലുകൾ ഗവണ്മെന്റിന്റെ താത്പര്യങ്ങൾക്കനുസരിച്ച് തയാറാക്കിയപ്പോൾ അതു ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള കടന്നാക്രമണമാണെന്നു തിരിച്ചറിഞ്ഞ് അവയ്ക്കെതിരെ സഭാമക്കൾക്കു പ്രതികരിക്കാനുതകുംവിധം അവരെ സർക്കുലറുകളിലൂടെ പ്രബോധിപ്പിക്കുകയും സഭാനേതൃത്വത്തോടുചേർന്ന് അതിശക്തപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്ത് അഭിനവ മോശയെപ്പോലെ മുന്നിൽ നിന്നത് മാർ മാത്യു കാവുകാട്ട് പിതാവായിരുന്നു. അക്രമരാഷ്ട്രീയത്തെ അതേ നാണയത്തിൽ തിരിച്ചടിച്ചതിന്റെ വലിയ തെളിവാണു വിമോചനസമരം.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി മുന്നിട്ടിറങ്ങിയപ്പോഴും പിതാവിന്റെ ഏക ആശ്രയം കുരിശിൽ കിടന്ന കർത്താവായിരുന്നു. വിമോചനസമരത്തിന്റെ വിജയം തന്റെ ശക്തിയും കഴിവുമാണെന്ന് ഒരിക്കലും പിതാവ് അഭിമാനിച്ചിരുന്നില്ല. ഗവണ്മെന്റുകൾക്കെതിരെ ശക്തമായ പ്രക്ഷോഭറാലി നടത്തുന്പോഴും രാഷ്ട്രീയ നേതൃത്വം തെരഞ്ഞത് പിതാവിനെയായിരുന്നു. പക്ഷേ ആരാലും കാണപ്പെടാതെ അരമന ചാപ്പലിൽ പ്രാർഥനാനിമഗ്നായിരിക്കുന്ന പിതാവിനെയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. ആഴമായ ദൈവാശ്രയത്തിൽ ചലിക്കുന്നവർക്കു മാത്രമേ ഇതു പ്രാപ്തമാവുകയുള്ളു.
കാവുകാട്ട് പിതാവ് തന്റെ സഹനങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചു. സ്വതസിദ്ധമായി അദ്ദേഹത്തിൽ വിളങ്ങിയിരുന്ന ശാന്തസ്വഭാവം അദ്ദേഹത്തിന്റെ സഹനങ്ങളിലും ദർശിക്കാനാവുമായിരുന്നു. ചങ്ങനാശേരി രൂപത അതിരൂപതയായി ഉയർത്തപ്പെട്ടപ്പോൾ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായതു കാവുകാട്ട് പിതാവാണ്. പിതാവിന്റെ അടുത്തുനിന്നും ആർക്കും മ്ലാനമുഖത്തോടെ തിരികെ പോകേണ്ടിവന്നിട്ടില്ല എന്നു ജനസമൂഹം ഇന്നും സാക്ഷ്യപ്പെടുത്തുന്നു. അരമനയിൽ തന്നെ കാണാൻ വരുന്ന എല്ലാവരോടും ചെറുപുഞ്ചിരി തൂകി എളിമയോടെ എഴുന്നേറ്റു നിൽക്കുന്ന പിതാവ് കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും മൂർത്തീഭാവമാണ്. മനസലിവും ഹൃദയാർദ്രതയുള്ളവനും വ്യക്തിബന്ധങ്ങൾ സൂക്ഷിക്കുന്നതിൽ നിപുണനുമായിരുന്നു കാവുകാട്ട് പിതാവ്.
പാവങ്ങളോടുള്ള ദീനാനുകന്പയും ആർദ്രമായ സ്നേഹവും പിതാവിന്റെ അജപാലന ജീവിതത്തെ കൂടുതൽ പ്രശോഭിതമാക്കുന്നു. അതിനുള്ള ഉത്തമ ഉദാഹരണമാണ് പിതാവിന്റെ ജൂബിലി ആഘോഷങ്ങളെല്ലാം മാറ്റിവച്ച് അതിനുവേണ്ടി സമാഹരിച്ച തുക പാവപ്പെട്ട മനുഷ്യരുടെ ഭവനനിർമിതിക്കായി ചെലവഴിക്കാൻ നിർദേശിച്ചത്. തന്റെ വിദേശയാത്രകൾക്കിടയിലും പാവപ്പെട്ട കുടുംബങ്ങളുടെ പുനരുദ്ധാരണത്തിനുവേണ്ടി പണം സമാഹരിക്കാൻ പിതാവ് പ്രത്യേകം ശ്രദ്ധപുലർത്തിയിരുന്നു.
നീറുന്ന വേദനകളുമായി തന്റെ അടുക്കലേക്കു കടന്നുവരുന്നവർക്കു ശാരീരിക ബുദ്ധിമുട്ടുകളും അസ്വസ്ഥകളും മാറ്റിവച്ച് അവരുടെ വേദനകളിൽ സഹാനുഭൂതിയോടെ പങ്കുചേർന്ന് ആശ്വസിപ്പിക്കുന്ന തേജസാർന്ന മുഖമുള്ള വത്സല പിതാവിന്റെ സ്നേഹം അനുഭവിച്ചറിഞ്ഞവരിൽ നിന്നു കേൾക്കാനിടയായിട്ടുണ്ട്. ശരീരത്തിലെ വേദനകളേക്കാൾ പിതാവിന്റെ മനസിനെ പിടിച്ചുകുലുക്കിയത് മറ്റൊരു സംഭവമായിരുന്നു.
മറിയക്കുട്ടി കൊലക്കേസിൽ തന്റെ പുരോഹിതഗണത്തിലെ ബനഡിക്ട് ഓണംകുളം അച്ചനെ വധശിക്ഷയ്ക്കു വിധിച്ചതാണ് ആ സംഭവം. ആ വിധി തീർത്തും പിതാവിനെ തളർത്തി. കർത്താവിന്റെ പുരോഹിതനെ വധശിക്ഷയ്ക്കു വിധിച്ചത് പിതാവിന് ഉൾക്കൊള്ളാനായില്ല. മുൾക്കിരീടം അണിഞ്ഞ ഈശോ അനുഭവിച്ച അതേ വേദനയുടെ നിമിഷങ്ങളിലൂടെയാണ് ആ സമയം പിതാവ് കടന്നുപോയത്. ജയിലിലായിരുന്നപ്പോഴും തുടർച്ചയായി കത്തുകളിലൂടെ പിതാവ് ബനഡിക്ട് അച്ചനെ ആശ്വസിപ്പിക്കാൻ ശ്രദ്ധിച്ചിരുന്നു. പിന്നീട് അച്ചൻ നിരപരാധിയെന്നു സുപ്രീംകോടതി വിധിച്ചപ്പോൾ അദ്ദേഹത്തിന് ഏറെ ആശ്വാസമായി.
എല്ലാ മതവിഭാഗങ്ങളും വലിയ താത്പര്യത്തോടെയാണ് പിതാവിനോട് ഇടപെട്ടിരുന്നത്. കാരണം വലിയവനെന്നോ ചെറിയവനെന്നോ മേൽജാതിയെന്നോ കീഴ് ജാതിയെന്നോ സന്പന്നനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ കാണാൻ പിതാവിനു സാധിച്ചത് നലം തികഞ്ഞ എളിമ മൂലമാണ്. മറ്റു മതസ്തർക്കുപോലും നേതാവിനെപ്പോലെയായിരുന്നു പിതാവ്. പ്രത്യേകിച്ച് നായർ സർവീസ് സൊസൈറ്റിയുടെ സിരാകേന്ദ്രമായ ചങ്ങനാശേരിയിലെ പല സമുദായ പ്രമുഖരും പിതാവിന്റെ ആത്മമിത്രങ്ങളായിരുന്നു.
നിർധനരോടും നിരാലംബരോടും സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരോടുമുള്ള പിതാവിന്റെ കരുതലിന്റെ തെളിവാണ് തെക്കൻ മേഖലയിലെ കന്യാകുമാരി മിഷൻ. ഇപ്പോൾ തക്കല രൂപതയിലെ നിദ്രവിള ആസ്ഥാനമാക്കിയുള്ള മിഷൻ പ്രവർത്തനത്തിനു ചുക്കാൻ പിടിച്ചത് കാവുകാട്ടു പിതാവാണ്. പട്ടിണിയും സാന്പത്തിക ബുദ്ധിമുട്ടുമില്ലാതെ സാധാരണ മനുഷ്യർക്ക് ജീവിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും ദൈവജനത്തിന്റെ ആത്മീയപോഷണത്തിനുതകുംവിധം വിശ്വാസത്തിനു ചേർന്ന രീതിയിൽ വളരാനാവശ്യമായ ഉറച്ച അടിത്തറ പാകാനും ഇടയായത് പിതാവിന്റെ അക്ഷീണ പ്രവർത്തനത്തിന്റെ ഫലമായാണ്.
ജനമനസിൽ വിടർന്ന് പുഞ്ചിരിച്ചു നിൽക്കുന്ന പുഷ്പമായിരുന്ന അഭിവന്ദ്യ പിതാവിനെ സ്വർഗീയപിതാവ് തന്റെ അടുക്കലേക്ക് വിളിച്ചതിന്റെ 51 - ാം വാർഷികത്തിൽ പിതാവിനെ വിശേഷിപ്പിക്കാനാകുന്ന ഒരു നാമം ‘കാരുണ്യത്തിന്റെ വിശുദ്ധൻ’ എന്നല്ലാതെ മറ്റൊന്നല്ല. ഈ സ്വർഗീയ പുഷ്പം പ്രസരിപ്പിക്കുന്ന വിശുദ്ധ സൗരഭ്യം കരുണയുടെ വഴിത്താരയിൽ നമുക്കു മാർഗദീപമാകട്ടെ.
മാർ തോമസ് തറയിൽ (ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഭക്ഷണം മരുന്നാവണം
“നമ്മുടെ ഭക്ഷണം മരുന്നാവണം, നമ്മുടെ മരുന്ന് ഭക്ഷണമാവണം’’ - ഗ്രീക
ഭൂമിയിലെ ജീവന്റെ തുടിപ്പുകൾ ഇനി എത്രനാൾ?
ഇന്നു ലോക ജൈവവൈവിധ്യ ദിനം. 2022 ഡിസംബർ ഏഴു മുതൽ 19 വരെ കാ
കർക്കശം, നിലപാടുകള്‍
കിഴക്കൻ അസർബൈജാനിലെ ജോല്‍ഫ മേഖലയില്‍ മോശം കാലാവസ്ഥ
തത്കാലം ആശങ്ക അകലെ; വിപണികൾ ശാന്തം
ഇറാനിൽ എന്തും സംഭവിക്കാം. അതുകൊണ്ടുതന്നെ ആശങ്കയും വർ
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
Latest News
വാടക വീട് കേന്ദ്രീകരിച്ച് വില്പന നടത്തിയിരുന്ന രണ്ട് കോടിയുടെ ലഹരി മരുന്ന് പോലീസ് പിടികൂടി
താനൂര്‍ കസ്റ്റഡി മരണം; പോലീസുകാരുടെ തിരിച്ചറിയല്‍ പരേഡ് വീണ്ടും
ശുചിമുറിയിൽ മൊബൈൽ ഉപയോഗിച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ പകര്‍ത്തിയ യൂത്ത് കോൺഗ്രസ് നേതാവിന് ജാമ്യം
രാമേശ്വരം കഫേ സ്ഫോടനം; പ്രതികളെ നിയന്ത്രിച്ചത് വിദേശത്ത് നിന്നെന്ന് എൻഐഎ
യുപിയിൽ യുവാവിനെ കൊന്ന് മൃതദേഹം അഴുക്കുചാലിൽ തള്ളി; രണ്ടുപേർ പിടിയിൽ
Latest News
വാടക വീട് കേന്ദ്രീകരിച്ച് വില്പന നടത്തിയിരുന്ന രണ്ട് കോടിയുടെ ലഹരി മരുന്ന് പോലീസ് പിടികൂടി
താനൂര്‍ കസ്റ്റഡി മരണം; പോലീസുകാരുടെ തിരിച്ചറിയല്‍ പരേഡ് വീണ്ടും
ശുചിമുറിയിൽ മൊബൈൽ ഉപയോഗിച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ പകര്‍ത്തിയ യൂത്ത് കോൺഗ്രസ് നേതാവിന് ജാമ്യം
രാമേശ്വരം കഫേ സ്ഫോടനം; പ്രതികളെ നിയന്ത്രിച്ചത് വിദേശത്ത് നിന്നെന്ന് എൻഐഎ
യുപിയിൽ യുവാവിനെ കൊന്ന് മൃതദേഹം അഴുക്കുചാലിൽ തള്ളി; രണ്ടുപേർ പിടിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top