Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കോണ്‍ഗ്രസ് എങ്ങോട്ട്?
Friday, October 23, 2020 10:54 PM IST
ജനാധിപത്യമുന്നണിയുടെ പുത്തൻ കണ്‍വീനർ എം.എം. ഹസൻ ഒക്ടോബർ 20ന് ജമാഅത്തെ ഇസ്ലാമിയുടെ അമീർ എം.ഐ. അബ്ദുൾ അസീസിനെ അദ്ദേഹത്തിന്റെ നിലന്പൂരിലെ വസതിയിലെത്തി സന്ദർശിച്ചതും ചർച്ച നടത്തിയതും കേരളത്തിലെ ജനാധിപത്യമുന്നണി സ്വീകരിക്കാൻ പോകുന്ന രാഷ്ട്രീയ നിലാപാടിനെക്കുറിച്ചു വലിയ സന്ദേഹങ്ങളാണു മതേതര വിശ്വാസികളിൽ ഉയർത്തുന്നത്.
തികച്ചും രഹസ്യമാക്കി വയ്ക്കാൻ ഹസൻ ഉദ്ദേശിച്ച സന്ദർശനമായിരുന്നു അതെന്നാണു പ്രചാരണം. നിലന്പൂരിലെ കോണ്‍ഗ്രസ് നേതാവായ ആര്യാടൻ പോലും അറിയാതെയാണു ഹസൻ സന്ദർശനം ക്രമീകരിച്ചത് എന്നുവരെ പ്രചാരണമുണ്ട്. ഹസന്റെ മതേതര സമീപനങ്ങളെ സംശയമില്ലാത്തവർക്കുപോലും ഈ നടപടി മനംപുരട്ടലുണ്ടാക്കി.
അതുപോലെയാണു കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അഭിപ്രായപ്രകടനത്തെക്കുറിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പ്രതികരണവും. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കേന്ദ്ര ആരോഗ്യമന്ത്രി കുറ്റപ്പെടുത്തിയതു ശരിയായില്ല എന്ന രാഹുലിന്റെ നിലപാടാണു രമേശിനെ ചൊടിപ്പിച്ചത്. ഇവിടത്തെ കാര്യങ്ങൾ പറയാൻ തങ്ങളുണ്ട് എന്ന മട്ടിലായിരുന്നു രമേശിന്റെ പ്രതികരണം. പണ്ട് ഇന്ദിരയുടെ കാലത്തായിരുന്നെങ്കിൽ ഇന്നു കേരളത്തിൽ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തു വേറൊരാൾ ആകുമായിരുന്നു.
കർണാടക മുഖ്യമന്ത്രി ആയിരുന്ന ഗുണ്ടുറാവുവിന്റെ അനുഭവം ഓർമ വരുന്നു. ഒരു വിരുന്നിൽ വച്ച് ലഹരിപിടിച്ച് ഗുണ്ടുറാവു ഇന്ദിരയ്ക്കെതിരെ എന്തോ പറഞ്ഞത് ഒരു മാധ്യമ പ്രവർത്തകൻ റിപ്പോർട്ട് ചെയ്യുകയും സംഭവം അച്ചടിച്ചുവന്ന ഉടൻ ഗുണ്ടുറാവുവിനെ പുറത്താക്കുകയും ചെയ്തതായാണ് അക്കാലത്ത് പ്രചരിച്ച കഥകൾ. കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ ഇന്നത്തെ സ്ഥിതിയുടെ ചിത്രമല്ലേ രമേശിന്റെ പ്രതികരണം തരുന്നത്?
ജമാ അത്തെ ഇസ്ലാമി ബന്ധം
ഹസന്റെ യാത്രയും ചർച്ചകളും വിവാദമായപ്പോൾ താൻ രാഷ്ട്രീയ ചർച്ചകൾ നടത്തിയില്ലെന്നും കരാറൊന്നും ഉണ്ടാക്കിയില്ലെന്നും തന്റേത് സൗഹൃദ സന്ദർശനമായിരുന്നു എന്നും ഹസൻ വിശദീകരിച്ചു. എന്നാൽ, സിപിഎമ്മിനോടും ബിജെപിയോടും മാത്രമാണ് ജനാധിപത്യമുന്നണിക്ക് അസ്പൃശ്യത ഉള്ളതെന്നു കൂട്ടിച്ചേർക്കാനും ഹസൻ മറന്നില്ല. വെൽഫെയർ പാർട്ടിയുമായി ധാരണകളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നു ഹസൻ പറഞ്ഞപ്പോൾ, ജനാധിപത്യമുന്നണി നേതാക്കൾ തങ്ങളുമായി തെരഞ്ഞെടുപ്പു ചർച്ചകൾ നടത്തി എന്നു വെൽഫയർ പാർട്ടിയുടെ നേതാക്കൾ വെളിപ്പെടുത്തി. തന്റെ അറിവോടും സമ്മതത്തോടുംകൂടിയാണ് ഹസൻ അമീറിനെ കാണാൻ പോയത് എന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻതന്നെ ഏറ്റുപറഞ്ഞതോടെ അത്ര വിശുദ്ധമല്ലല്ലോ കാര്യങ്ങൾ എന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം തോന്നി.
പണ്ടു സോളാർ വിവാദം നിന്ന കാലത്ത് ജനാധിപത്യമുന്നണിയിലെ ഒരു എംഎൽഎ വിവാദനായികയുമായി രാത്രി 120 മിനിറ്റോളം സംസാരിച്ചതായി വാർത്ത പുറത്തുവന്നപ്പോൾ കെ. മുരളീധരൻ ചോദിച്ചത്, രാത്രി അവർക്കു ഭാഗവതം വായിച്ചു കൊടുക്കുകയായിരുന്നോ ആ നേതാവ് എന്നാണ്. അതുപോലെ ഹസൻ ഖുറാൻ പഠിക്കാനാണോ നിലന്പൂരിൽ അമീറിനെ കാണാൻ പോയത് എന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നു.
വെൽഫെയർ പാർട്ടിയുമായി തെരഞ്ഞെടുപ്പു സഖ്യം ഉണ്ടാക്കുന്നതിനെ താൻ സ്വാഗതം ചെയ്യുന്നതായി കെപിസിസിയുടെ വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞുകഴിഞ്ഞു. കെ. മുരളീധരനും വെൽഫയർ പാർട്ടിയോടു ചങ്ങാത്തം കൂടുന്നതിന് അനുകൂലമാണ്. വടകരയിലെ അദ്ദേഹത്തിന്റെ വിജയത്തിനു പിന്നിൽ അവരുടെ സഹായം ഉണ്ടായിരുന്നത്രെ. വെൽഫെയർ പാർട്ടിയുമായി തെരഞ്ഞെടുപ്പു സഖ്യം ഉണ്ടാക്കില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിട്ടുണ്ട്. അതോടെ ഹസൻ പറയുന്നതിൽ ഉള്ളതിനെക്കാൾ സത്യം ഒളിച്ചുവയ്ക്കപ്പെടുന്നു എന്ന ചിന്ത ശക്തമാവുകയായി.
കോണ്‍ഗ്രസിനൊപ്പം മുസ്ലിം ലീഗ് വലിയ ആധിപത്യം പുലർത്തുന്ന ജനാധിപത്യമുന്നണി വെൽഫയർ പാർട്ടിയുമായിക്കൂടി സഖ്യമുണ്ടാക്കിയാൽ ബിജെപിയുടെ ദേശീയ ജനാധിപത്യ സഖ്യം ഹിന്ദു വർഗീയമുന്നണിയായി ചിത്രീകരിക്കപ്പെടുന്നതുപോലെ ജനാധിപത്യ മുന്നണിയെ മുസ്ലിം വർഗീയമുന്നണിയായി ചിത്രീകരിക്കാൻ വിമർശകർക്കു സാധിക്കും. അങ്ങനെയാകുന്നതിനെ ഭയപ്പെടുന്നവർക്കു ബിജെപി മുന്നണിയിലോ ഇടതുമുന്നണിയിലോ കൂടേണ്ടിയും വരും.
ജനാധിപത്യമുന്നണിയിൽ തന്നെ സംഭവം പ്രശ്നമായി. മുസ്ലിം സംഘടനയായ സമസ്തയുടെ നേതാക്കൾ ലീഗ് നേതാക്കളെ കണ്ട് ജമാഅത്തെക്കാരുടെ പാർട്ടിയുമായി ബന്ധം പാടില്ല എന്നു പറഞ്ഞിരിക്കുകയാണ്. യൂത്ത് ലീഗും ഈ നിലപാടിലാണ്. ആരു പറഞ്ഞാലും വെൽഫെയർ പാർട്ടിയുമായി ബന്ധം ഉണ്ടാക്കുമെന്നു കുറേക്കാലം മുന്‍പ് ലീഗ് നേതാവ് കെ.പി.എ. മജീദ് പറഞ്ഞിരുന്നു. ജനാധിപത്യ മുന്നണിയുടെ തീരുമാനമാവും അതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വർഗീയ കൂട്ടുകെട്ടുകൾ
പ്രതിസന്ധിയുടെ നാളുകളിൽ ഏതു പ്രസ്ഥാനവുമായി കൂട്ടുകൂടാനും കേരളത്തിലെ കോണ്‍ഗ്രസ് ശ്രമിച്ചിട്ടുണ്ട്. 1979ൽ അടിയന്തരാവസ്ഥയുടെ പാപഭാരം പേറിയ ഇന്ദിരാ കോണ്‍ഗ്രസിൽനിന്ന് ആന്റണിയുടെ നേതൃത്വത്തിൽ വലിയ വിഭാഗം പുറത്തു പോവുകയും കരുണാകരനും കെ.എം. ചാണ്ടിയും നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് കേരള രാഷ്ട്രീയത്തിൽ അസ്പൃശ്യരാകുകയും ചെയ്ത കാലത്ത് എൻഎസ്എസിന്റെ രാഷ്ട്രീയ പാർട്ടി ആയിരുന്ന എൻഡിപിയെയും എസ്എൻഡി പിയുടെ പാർട്ടിയായിരുന്ന എസ്ആർപിയെയും എല്ലാം കൂട്ടി പിടിച്ചുനിൽക്കാൻ കരുണാകരൻ ശ്രമിച്ചിട്ടുണ്ട്. പിന്നീട് ഇടതുമുന്നണിയിൽനിന്നു പല അടവുകളിലൂടെ ആന്റണിയെയും മാണിയെയും പുറത്തുചാടിച്ചു കൂടെക്കൂട്ടി നില ഭദ്രമാക്കിയ കരുണാകരൻ ഒരു തെരഞ്ഞെടുപ്പ് കഴിയുന്നതിനു മുന്‍പു തന്നെ എൻഡിപിയെയും എസ്ആർപിയെയും എല്ലാം ഇല്ലാതാക്കി എന്നതും ചരിത്രം.
എന്നാൽ, ഈ പരിപ്പു വേകുന്ന കലമല്ല മുസ്ലിം പാർട്ടികൾ. ഏതു മുന്നണികൊണ്ടും അവർ വളരുകയായിരുന്നു. അതിന് കുറേയെങ്കിലും വിപരീതം സംഭവിച്ചത് ഇടതുമുന്നണിയിൽ മാത്രമാണ്. ചത്ത കുതിര എന്നു കോണ്‍ഗ്രസ് ചിത്രീകരിച്ച ലീഗിന് ജീവശ്വാസം കൊടുത്തത് 1960ൽ കോണ്‍ഗ്രസാണെങ്കിലും അധികാരത്തിൽ പങ്കാളിത്തം കൊടുത്തത് മാർക്സിസ്റ്റ് ആചാര്യൻ ഇ.എം.എസായിരുന്നു. എന്നാൽ, 1969ലെ ചതിക്കു ശേഷം അദ്ദേഹം വളരെ സൂക്ഷിച്ചാണ് ലീഗിനെ കൈകാര്യം ചെയ്തത്. 1973ൽ അച്യുതമേനോൻ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ഒരു ലീഗ് കഷണം സിപിഎമ്മിനൊപ്പം വന്നെങ്കിലും താഴോട്ടാണ് വളർന്നത്.
1990 ൽ ഷാബാനു കേസും ശരിയത്ത് നിയമവും വിവാദമായപ്പോൾ ഇടതുപക്ഷ ലൈൻ സ്വീകരിക്കാതിരുന്നതിന് അഖിലേന്ത്യാ ലീഗിന് മുന്നണി വിടേണ്ടി വന്നു. 1993ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനെത്തുടർന്ന് ലീഗ് കോണ്‍ഗ്രസിനൊപ്പം കഴിയുന്നതിൽ പാർട്ടിയിൽ കലാപമുണ്ടായി. സുലൈമാൻ സേട്ട് നേതൃത്വം കൊടുക്കുന്ന ഇന്ത്യൻ നാഷണൽ ലീഗുണ്ടായി. ഇടതു സഹയാത്ര തുടങ്ങി. പക്ഷേ ഘടകകക്ഷി പട്ടം പോലും കിട്ടിയത് 30 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ്. ഇടയ്ക്ക് കേരളത്തിൽ അധികാരം പിടിക്കാൻ ലീഗുമായി കൂടണം എന്ന പ്രലോഭനത്തിൽപ്പെട്ട് ബദൽ രേഖ ഉണ്ടാക്കിയതിന് സാക്ഷാൽ ഇ.കെ. നായനാർ അടക്കമുള്ളവരെ സെൻഷർ ചെയ്യുകയും അവരുടെ തീപ്പൊരി നേതാവായിരുന്ന എം.വി. രാഘവനെയും ഇടതുമുന്നണി കണ്‍വീനർ ആയിരുന്ന കുഞ്ഞിക്കണ്ണനെയും, പരമസാത്വികനായിരുന്ന പുത്തലത്ത് നാരായണനെയും സിപിഎം പുറത്താക്കുകയും ചെയ്തു.
1969 മുതൽ കോണ്‍ഗ്രസ് മുന്നണിയിൽ ഉള്ള ലീഗ് അവിടെ തഴയ്ക്കുന്നതായാണു ചരിത്രം. കേരളത്തിലെ മുസ്ലിം ജനസംഖ്യയിൽ ഉണ്ടായ വളർച്ചയും സാഹചര്യങ്ങളെ തന്ത്രപൂർവം കൈകാര്യം ചെയ്തതും അതിനു കാരണമായി. കരുണാകരനും ആന്റണിയും ഉമ്മൻ ചാണ്ടിയുമെല്ലാം ലീഗിന്റെ കളിയിൽ പരിക്കു പറ്റിയവരാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദവികൾ തന്ത്രപൂർവം കൈക്കലാക്കിക്കൊണ്ടു വെൽഫെയർ പാർട്ടിയും ഈ സഞ്ചാരപഥമാണു ലക്ഷ്യംവയ്ക്കുന്നത്. കൂടെക്കൂടുന്ന പാർട്ടികളെ തങ്ങളുടെ വളർച്ചയ്ക്കായി എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനു മുസ്ലിം പാർട്ടികൾ കാണിക്കുന്ന മാതൃക നിരീക്ഷിക്കേണ്ടതുണ്ട്.
ഇടതു തന്ത്രങ്ങൾ
ശിവശങ്കറും കൂട്ടുകാരും ഉണ്ടാക്കുന്ന തലവേദനകൾ ചില്ലറയല്ലെങ്കിലും ഇടതുമുന്നണി തന്ത്രങ്ങളുമായി മുന്നോട്ടാണ്. മുഖ്യമന്ത്രിക്കു ക്ലീൻ ചീറ്റാണ് ശിവശങ്കർ നല്‍കുന്നത്. വിവാദനായിക മുഖ്യമന്ത്രിയുടെ വസതിയിൽ പോയി എന്നത് ഇപ്പോൾ സംശയമില്ലാത്ത കാര്യമായി. സ്പ്രിങ്ക്ളർ വിവാദത്തിൽ കുരുക്കുകൾ മുറുകുകയാണ്. മന്ത്രി കെ.ടി. ജലീലിനെക്കുറിച്ച് പുറത്തുവരുന്ന വാർത്തകളും നല്ലതല്ല. സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ ഉണ്ടായ തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലം ഉണ്ടായതല്ലെന്നു ഫോറൻസിക്കുകാർ കണ്ടെത്തിയതു തലവേദനയായി. പത്രസ്വാതന്ത്ര്യത്തിനു നേരേയും മുഖ്യമന്ത്രിയിൽ അധികാരകേന്ദ്രീകരണം നടത്താനുമൊക്കെ നടക്കുന്ന നീക്കങ്ങൾ വിവാദങ്ങളാണ്.
പ്രതിപക്ഷ നേതാവിനെതിരേ ബിജു രമേശ് ഉന്നയിച്ച ആരോപണം അന്വേഷിക്കില്ലെന്നു സർക്കാർ സമീപനമില്ല. ആറന്മുളയിൽ ഒരു പണം തട്ടിപ്പു കേസിൽ, പരമസാത്വികനായ കുമ്മനം പ്രതിയാക്കപ്പെടുന്നു. ലീഗ് നേതാവ് കെ.എം. ഷാജിയുടെ വീടും മറ്റും വിവാദത്തിലായി. ഒന്നും ആകസ്മികമാകാൻ ഇടയില്ല. മോദിയെപ്പോലെ, എതിരാളികൾക്കെതിരേ സർക്കാരിനു സാധ്യമായവ എല്ലാം ഉപയോഗിക്കാനാണു നീക്കം എന്നു തോന്നുന്നു. എന്നാലും ടൈറ്റാനിയം കേസ് അന്വേഷിക്കില്ലെന്നു സിബിഐ പറഞ്ഞതു കട്ടിയായിപ്പോയി.
ചാനൽ ചർച്ചകൾ
കേരളസമൂഹത്തെ മലിനപ്പെടുത്തുന്നതിൽ വലിയ സംഭാവന ചെയ്യുന്ന ചാനൽ ചർച്ചകളുടെ നടത്തിപ്പുകാർക്കുപോലും അസഹ്യമാവുകയാണ് അവിടെ ഉയരുന്ന വാക്കുകൾ. ഒക്ടോബർ 21 ന് ഒരു ചാനലിലെ ചർച്ചയിൽ ആരോ പറഞ്ഞ കമന്റുകളെക്കുറിച്ച് രണ്ടാം പക്കവും അവതാരകൻ പൊതുജനത്തോടു മാപ്പു പറയുന്നതു കേട്ടു. മറ്റൊരു ചാനലിൽനിന്ന് ഒരു പാനൽ അംഗത്തെ ഇറക്കി വിടുകയും ചെയ്തു. ചാനൽ ചർച്ചയ്ക്കു വിളിക്കപ്പെടുന്നവരുടെ അന്തസില്ലാത്ത വാക്കുകളെയും പെരുമാറ്റങ്ങളെയും റേറ്റിംഗ് കൂട്ടാൻ വേണ്ടി ഉപയോഗിച്ചിരുന്നവർക്കുതന്നെ ലജ്ജ തോന്നിത്തുടങ്ങി.
അനന്തപുരി/ദ്വിജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഭക്ഷണം മരുന്നാവണം
“നമ്മുടെ ഭക്ഷണം മരുന്നാവണം, നമ്മുടെ മരുന്ന് ഭക്ഷണമാവണം’’ - ഗ്രീക
ഭൂമിയിലെ ജീവന്റെ തുടിപ്പുകൾ ഇനി എത്രനാൾ?
ഇന്നു ലോക ജൈവവൈവിധ്യ ദിനം. 2022 ഡിസംബർ ഏഴു മുതൽ 19 വരെ കാ
കർക്കശം, നിലപാടുകള്‍
കിഴക്കൻ അസർബൈജാനിലെ ജോല്‍ഫ മേഖലയില്‍ മോശം കാലാവസ്ഥ
തത്കാലം ആശങ്ക അകലെ; വിപണികൾ ശാന്തം
ഇറാനിൽ എന്തും സംഭവിക്കാം. അതുകൊണ്ടുതന്നെ ആശങ്കയും വർ
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
Latest News
60 വർഷത്തെ ഭരണത്തിൽ കോൺഗ്രസിന് ചെയ്യാൻ കഴിയാത്തത് 10 വർഷം കൊണ്ട് ബിജെപി ചെയ്തു: നിതിൻ ഗഡ്കരി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിനുള്ളിൽ വച്ച് പീഡിപ്പിച്ചു; പ്രതികൾ പിടിയിൽ
വനിതാ ഡോക്ടറെ പീഡിപ്പിച്ചു; ഋഷികേശ് എയിംസിലെ നഴ്സിംഗ് ഓഫീസർ അറസ്റ്റിൽ
രാജസ്ഥാനിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് അടിച്ചു കൊന്നു
ഇറാൻ പ്രസിഡന്റിന്റെ സംസ്കാര ചടങ്ങിൽ ഉപരാഷ്ട്രപതി പങ്കെടുക്കും
Latest News
60 വർഷത്തെ ഭരണത്തിൽ കോൺഗ്രസിന് ചെയ്യാൻ കഴിയാത്തത് 10 വർഷം കൊണ്ട് ബിജെപി ചെയ്തു: നിതിൻ ഗഡ്കരി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിനുള്ളിൽ വച്ച് പീഡിപ്പിച്ചു; പ്രതികൾ പിടിയിൽ
വനിതാ ഡോക്ടറെ പീഡിപ്പിച്ചു; ഋഷികേശ് എയിംസിലെ നഴ്സിംഗ് ഓഫീസർ അറസ്റ്റിൽ
രാജസ്ഥാനിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് അടിച്ചു കൊന്നു
ഇറാൻ പ്രസിഡന്റിന്റെ സംസ്കാര ചടങ്ങിൽ ഉപരാഷ്ട്രപതി പങ്കെടുക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top