കുവൈറ്റ് സിറ്റി: ഈ വർഷത്തെ ആദ്യ പകുതിയിലുണ്ടായ വിവിധ തീപിടിത്തങ്ങളിൽ രാജ്യത്താകെയുണ്ടായ സാമ്പത്തിക നഷ്ടം 17 മില്ല്യൺ വരുമെന്ന് അഗ്നിശമന വകുപ്പ് അറിയിച്ചു.
ജനുവരി ഒന്ന് മുതൽ ജൂൺ അവസാനം വരെയുള്ള കണക്കാണിത്. 2108 തീപിടിത്തങ്ങളാണ് ഈ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
താമസ കേന്ദ്രങ്ങളിലെ തീപിടിത്തം മൂലമുണ്ടായ നഷ്ടം അര മില്ല്യണിന് മുകളിലാണെങ്കിൽ വ്യാവസായിക വാണിജ്യ ഇടങ്ങളിലെ തീപിടിത്തങ്ങളിലൂടെ ഉണ്ടായ നഷ്ടം 14 മില്ല്യണാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഗതാഗത മേഖലയിലെ നഷ്ടമാകട്ടെ ഒന്നര മില്ല്യനു മുകളിൽ വരും.