ബ്രിസ്‌കയുടെ ഓണാഘോഷം ഗംഭീരമായി
Wednesday, September 27, 2023 11:03 AM IST
ജെഗി ജോസഫ്
ബ്രിസ്റ്റോൾ: ബ്രിസ്‌കയുടെ ഓണാഘോഷം ശനി‌യാഴ്ച ബ്രിസ്‌റ്റോള്‍ സിറ്റി ഹാളില്‍ സംഘടിപ്പിച്ചു. 1100-ലേറെ പേര്‍ പരിപാടിയുടെ ഭാഗമായി. ബ്രിസ്റ്റോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ ഓണാഘോഷം ബ്രിസ്‌ക ഒരുക്കിയത്.

ബ്രിസ്‌കയുടെ ഓണാഘോഷം ആദ്യമായാണ് ബ്രിസ്‌റ്റോള്‍ സിറ്റി ഹാളില്‍ ആഘോഷം നടക്കുന്നത്. ആദ്യം തീരുമാനിച്ച വേദി ചില അസൗകര്യങ്ങള്‍ കൊണ്ട് ലഭിക്കാതെ വന്നപ്പോള്‍ ബ്രിസ്‌റ്റോള്‍ മേയര്‍ തന്നെയാണ് പുതിയ വേദി അനുവദിച്ച് കൊടുത്തത്.

ഒത്തൊരുമയോടെ അസോസിയേഷന്‍ നേതൃത്വവും അംഗങ്ങളും ആഘോഷത്തിന്‍റെ ഭാഗമായതോടെ അച്ചടക്കത്തോടെയുള്ള ഒരു പരിപാടിയാണ് അരങ്ങേറിയത്. ബ്രിസ്‌കയുടെ അംഗ അസോസിയേഷനുകള്‍ അവതരിപ്പിച്ച പരിപാടികള്‍ കാണികളുടെ കൈയടി നേടി.



മനോഹരമായ പൂക്കളമാണ് ഒരുക്കിയിരുന്നത്. ശ്രുതി സുദര്‍ശനന്‍ നായര്‍, വര്‍ണ്ണ സഞ്ജീവ്, ഷൈല നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൂക്കളം ഒരുക്കിയത്. വെല്‍ക്കം ഡാന്‍സിനു ശേഷം ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനമാണ് ആദ്യം നടന്നത്.

പ്രസിഡന്‍റ് സാജന്‍ സെബാസ്റ്റ്യനും സെക്രട്ടറി ഡെന്നിസ് സെബാസ്റ്റ്യനും ട്രഷറര്‍ ഷാജി സ്‌കറിയയും മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളും ചേര്‍ന്ന് വിളക്ക് കൊളുത്തി ഓണാഘോഷത്തിന് തുടക്കം കുറിച്ചു.പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്ന എല്ലാവര്‍ക്കും സാജന്‍ സെബാസ്റ്റ്യന്‍ നന്ദി പറഞ്ഞു.

പിന്നീട് ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് വരവേറ്റു. എല്ലാവര്‍ക്കും മാവേലി ഓണാശംസകള്‍ നേര്‍ന്നു. ജിസിഎസ് ഇ എ ലെവല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് മാവേലി അവാര്‍ഡുകള്‍ സമ്മാനിച്ചു.

ഓണപ്പാട്ടും ഡാന്‍സും നാടകവും ഒക്കെയായി ബ്രിസ്‌കയുടെ വിവിധ അംഗ അസോസിയേഷനുകളിലെ കുട്ടികള്‍ മികവാര്‍ന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഷേക്സ്പിയന്‍റെ മാക്ബത്ത് വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ അത് കാണികളില്‍ പുതിയ അനുഭവമായി.


മലയാളത്തില്‍ അവതരിപ്പിച്ച നാടകം വേഷവിധാനത്തിലും അവതരണ മികവിലും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ജിജോയാണ് നാടകം സംവിധാനം ചെയ്തത്. പശ്ചാത്തല സംഗീതം ക്ലമന്‍സ് നിര്‍വഹിച്ചു. അഭിനയിച്ച ഓരോരുത്തരും മികവ് പുലര്‍ത്തി.

അനുശ്രീയ പരിപാടിയുടെ എംസിയായി പ്രവർത്തിച്ചു. ജിജി ലൂക്കോസിന്‍റെ നേതൃത്വത്തില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് വേദിയെ കൂടുതല്‍ മികവുറ്റതാക്കി. ഫോട്ടോ അജി സാമുവല്‍ മനോഹരമായി ഒപ്പിയെടുത്തു.



എക്സിക്യൂട്ടിവ് അംഗങ്ങളും അയല്‍ക്കൂട്ട അംഗങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതാണ് ആയിരത്തി ഒരുന്നൂറിലേറെ പേരുടെ ആഘോഷം ഭംഗിയായി പൂര്‍ത്തിയാക്കാനായത്. സമയ ക്രമം പാലിച്ചുള്ളതായിരുന്നു പരിപാടി.

ബ്രിസ്‌ക ആര്‍ട്‌സ് കോഓർഡിനേറ്റര്‍മാരായ ബ്രിജിത്തും മിനി സ്‌കറിയയും ലിസി പോളും സ്‌പോര്‍ട്‌സ് കോഓർഡിനേറ്റര്‍മാരായ ജെയിംസും സജിന്‍ സ്വാമിയും പരിപാടികൾക്ക് നേതൃത്വം നല്‍കി.

പ്രസിഡന്‍റ് സാജന്‍ സെബാസ്റ്റ്യനും സെക്രട്ടറി ഡെന്നിസ് സെബാസ്റ്റ്യനും ട്രഷറര്‍ ഷാജി സ്‌കറിയയും ബിജു രാമനും ഷാജി വര്‍ക്കിയും സജി വര്‍ഗീസും ഉള്‍പ്പെടെ വലിയൊരു ബ്രിസ്‌ക ടീം തന്നെ അണിയറയില്‍ പ്രവര്‍ത്തിച്ചു.

യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡ്വൈസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് പരിപാടിയുടെ മുഖ് സ്പോണ്‍സേഴ്സായിരുന്നു.