Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accused Arrested

Kollam

മദ്യപാനത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച പ്രതി പിടിയിൽ

കൊല്ലം: തട്ടാര്‍ക്കോണം വഞ്ചിമുക്കിന് സമീപത്തെ വീട്ടില്‍ മദ്യപാനത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ വെട്ടുകത്തി കൊണ്ട് മാരകമായി ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍.

കൊറ്റങ്കര പേരൂര്‍ തട്ടാര്‍ക്കോണം മനക്കര മേലൂട്ട് കാവ് വയലി വീട്ടില്‍ ചിതല്‍ മണികണ്ഠന്‍ എന്ന സാബു (46) ആണ് അറസ്റ്റിലായത്. ആറിനു വൈകുന്നേരം നാലോടെയാണ് സംഭവം. പരിക്കേറ്റ രാജീവും പ്രതിയും രാജീവിന്‍റെ വീട്ടില്‍ മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് പ്രതി അടുക്കളയില്‍നിന്ന് വെട്ടുകത്തി എടുത്ത് രാജീവിനെ പിന്തുടര്‍ന്ന് മാരകമായി ആക്രമിക്കുകയുമായിരുന്നു.

കിളികൊല്ലൂര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയായ സാബു മുന്‍പും നിരവധി കേസുകളില്‍ പ്രതിയാണ്.

കൊട്ടാരക്കര പൊലിസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. പ്രതിയുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം പരിഗണിച്ച് കാപ്പ ചുമത്തുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

 

District News

ബലാത്സംഗ കേസ്; പ്രതി പിടിയില്‍

കോഴിക്കോട്:വെള്ളയില്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ച് യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി കോട്ടൂളി സ്വദേശി മമ്മിളി മീത്തല്‍ വീട്ടില്‍ അഷിത്തി (26) നെ പോലീസ് പിടികൂടി.

2025 ഓഗസ്റ്റില്‍ യുവതിയെ സുഹൃത്തായ പ്രതി വെള്ളയില്‍ ഹാര്‍ബറിന് സമീപത്തു വച്ച് ബലാത്സംഗം ചെയ്യുകയും മൊബൈലില്‍ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വീണ്ടും ഉപദ്രവിച്ചുവെന്നുമാണ് കേസ്. പൊതു സ്ഥലത്തു വച്ച് മദ്യപിച്ചതിനും സരോവരത്ത് വച്ച് യുവതിയെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചതിനും കേസുകള്‍ നിലവിലുണ്ട്.

District News

വീട്ടിലേക്കു നാടൻബോംബെറിഞ്ഞ കേസിലെ പ്രതി പിടിയിൽ

ഇളന്തുരുത്തി: പെരുവാംകുളങ്ങരയിൽ യുവാവിന്‍റെ വീട്ടിലേക്ക് നാടൻ ബോംബ് എറിഞ്ഞശേഷം ഒളിവിൽപോയ പ്രതിയെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. പൂത്തോൾ സ്വദേശി താന്നിക്കൽവീട്ടിൽ ആകാശ്(33) ആണ് പിടിയിലായത്.

2025 ജൂൺ 20 രാത്രിയിലാണ് കേസിനാസ്‌പദമായ സംഭവം. പെരുവാംകുളങ്ങരയിലുള്ള നിധിൻ എന്നയാളുടെ വീട്ടിലേക്ക് രാത്രി 11 മണിയോടെ കാറിലെത്തിയ സംഘം നാടൻ ബോംബ് എറിഞ്ഞശേഷം രക്ഷപ്പെടുകയായിരുന്നു.

സൈബർ സെല്ലിന്‍റെ സാങ്കേതിക സഹായത്തോടെയുള്ള അന്വേഷണത്തിൽ കൃത്യത്തിന് ഉപയോഗിച്ച വാഹനം ബംഗളൂരുവിൽനിന്നു കണ്ടെത്തുകയും പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുകയുംചെയ്തു. രണ്ടാംപ്രതി നെടുപുഴ സ്വദേശി ആരോമലിനെ പോലീസ് നേരത്തെ പിടികൂടി യിരുന്നുവെങ്കിലും സൂത്രധാരനായ ആകാശ് ഒളിവിൽതന്നെയായിരുന്നു.

മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതിരുന്ന പ്രതി തമിഴ്നാട്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞതിനുശേഷം തൃശൂരിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചയുടൻ ഒല്ലൂർ പോലീസ് പിടികൂടുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒല്ലൂർ അസിസ്റ്റന്‍റ് കമ്മീഷണർ എസ്പി സുധീരൻ, ഇൻസ്‌പെക്ടർ ബൈജു, എസ്ഐമാരായ ജീസ് മാത്യു, അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടർമാരായ എം.എ. അജിത്, വി.എ. മാധവൻ, സിവിൽ പോലീസ് ഓഫീസർമാരായ കെ.എൻ. നിരാജ്മോൻ, പി.പി. അജിത്, എസ്. വിനീത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

Kerala

റെയില്‍വേ സ്‌റ്റേഷനില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗീകാതിക്രമം; പ്രതി പിടിയിൽ

കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗീകാതിക്രമം കാട്ടിയെന്ന പരാതിയിൽ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം കീഴാരൂര്‍ സ്വദേശി സജീവാണ് റെയില്‍വേ പലീസിന്‍റെ പിടിയിലായത്. പ്രതിയുടെ അതിക്രമത്തിന്റെ വിഡിയോ ഉള്‍പ്പെടെ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

പുനെ- കന്യാകുമാരി എക്‌സ്പ്രസിൽ തൃശൂരിലേക്ക് പോകാനായാണ് യുവതി കഴിഞ്ഞ ദിവസം റെയില്‍വേ സ്റ്റേഷനിലെത്തിയത്. യുവതി ട്രെയിനിലേക്ക് കയറാന്‍ തുടങ്ങുമ്പോഴായിരുന്നു സജീവിന്‍റെ അതിക്രമം.

യുവതി ബഹളം വയ്ക്കുകയും പ്രതിയുടെ മുഖത്തടിക്കുകയും ചെയ്തു. യുവതി കാമറ ഓണ്‍ ചെയ്ത് വീഡിയോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ ഇയാളെ ഓടിച്ചിട്ട് പിടിക്കുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

Latest News

Corehub Up