Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anticipatory Bail

പാസ്‌പോർട്ട് വിവാദം: പവൻ ഖേര മുൻകൂർ ജാമ്യത്തിനായി സുപ്രീം കോടതിയിൽ

ന്യൂഡൽഹി: അസം മുഖ്യമന്ത്രിയുടെ ഭാര്യ റിനികി ഭുയാൻ ശർമയ്ക്ക് ഒന്നിലധികം വിദേശ പാസ്‌പോർട്ടുകളും വിദേശത്ത് അനധികൃത സ്വത്തുക്കളും ഉണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് വക്താവ് പവൻ ഖേര സുപ്രീംകോടതിയെ സമീപിച്ചു. ഗുവാഹത്തി ഹൈക്കോടതി അദ്ദേഹത്തിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഈ നീക്കം.

ഏപ്രിൽ ആദ്യവാരം ഡൽഹിയിലും ഗുവാഹത്തിയിലും നടത്തിയ വാർത്താസമ്മേളനങ്ങളിൽ, അസം മുഖ്യമന്ത്രിയുടെ ഭാര്യക്ക് യുഎഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾ ഉണ്ടെന്നും വിദേശത്ത് വലിയ നിക്ഷേപങ്ങൾ ഉണ്ടെന്നും പവൻ ഖേര ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി റിനികി ഭുയാൻ ശർമ നൽകിയ പരാതിയിൽ ഗുവാഹത്തി ക്രൈം ബ്രാഞ്ച് ഖേരയ്ക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തു.

ഏപ്രിൽ 24-ന് പവൻ ഖേരയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഗുവാഹത്തി ഹൈക്കോടതി ഉത്തരവിട്ടു. ഇത് വെറും അപകീർത്തിക്കേസ് മാത്രമല്ലെന്നും, വ്യാജരേഖകൾ ചമച്ചതുമായി ബന്ധപ്പെട്ട ഗൗരവകരമായ തെളിവുകൾ പ്രഥമദൃഷ്ട്യാ ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണവുമായി സഹകരിക്കാൻ അദ്ദേഹത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും കോടതി വ്യക്തമാക്കി.

നേരത്തെ തെലങ്കാന ഹൈക്കോടതി പവൻ ഖേരയ്ക്ക് ട്രാൻസിറ്റ് മുൻകൂർ ജാമ്യം നൽകിയിരുന്നെങ്കിലും സുപ്രീം കോടതി അത് സ്റ്റേ ചെയ്തിരുന്നു. തുടർന്ന് അസമിലെ കോടതിയെ സമീപിക്കാൻ നിർദേശിച്ചതിനെത്തുടർന്നാണ് അദ്ദേഹം ഗുവാഹത്തി ഹൈക്കോടതിയിൽ എത്തിയത്. അവിടെ തിരിച്ചടി നേരിട്ടതോടെയാണ് ഇപ്പോൾ വീണ്ടും സുപ്രീംകോടതിയുടെ സഹായം തേടിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കാലമായതിനാൽ ഈ കേസ് രാഷ്ട്രീയമായും വലിയ ചർച്ചയായിട്ടുണ്ട്. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഭീഷണിപ്പെടുത്തി വായടപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു. അതേസമയം, വ്യാജരേഖകൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തിയതിനാണ് കേസെടുത്തതെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കുന്നു. മെയ് 4-ന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമേ കേസിന്റെ ഗതി വ്യക്തമാകൂ എന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രതികരിച്ചു.

Kerala

ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

ആരോഗ്യകാരണങ്ങൾ കണക്കിലെടുത്ത് മൂൻകൂർ ജാമ്യം വേണമെന്നാണ് ആവശ്യം. ശബരിമലയിലെ കട്ടിളപ്പാളികളില്‍ സ്വര്‍ണം പൊതിഞ്ഞതിനു രേഖകളുണ്ടോ എന്ന നിര്‍ണായക ചോദ്യമുയര്‍ത്തിയിരിക്കുകയാണ് ഹൈക്കോടതി.

സ്വര്‍ണക്കൊളളയില്‍ ജയിലില്‍ കഴിയുന്ന മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍.വാസുവിന്‍റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ ചോദ്യം. കട്ടിളപ്പാളികള്‍ ചെമ്പ് പൊതിഞ്ഞതെന്നാണ് ജാമ്യ ഹര്‍ജിയില്‍ വാസു ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

 

Kerala

രാഹുലിന് ആശ്വാസം; ആദ്യകേസിൽ അറസ്റ്റ് തടഞ്ഞ ഉത്തരവ് തുടരും

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ആദ്യ പീഡന പരാതിയിൽ അറസ്റ്റ് തടഞ്ഞ ഉത്തരവ് തുടരും. കേസിൽ രാഹുൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.

ഈ കേസിൽ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ആദ്യത്തെ പരാതിയിൽ വിശദമായ വാദം കേൾക്കുമെന്ന് കോടതി അറിയിച്ചുവെങ്കിലും വ്യാഴാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു.

വ്യാഴാഴ്ച്ച ക്രിസ്മസ് അവധിക്കായി കോടതി അടക്കുകയാണ്. ജനുവരി ആദ്യവാരത്തിലായിരിക്കും പിന്നീട് കോടതി തുറന്ന് പ്രവർത്തിക്കുക. അതേസമയം രണ്ടാമത്തെ പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ നൽകിയ അപ്പീലും പരിഗണിക്കുന്നത് മാറ്റി.

ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. മറുപടി നൽകാൻ സമയം വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതു പരിഗണിച്ചാണ് ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സിംഗിൾ ബെഞ്ച് അറിയിച്ചത്.

Kerala

രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യത്തിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ലൈംഗിക പീഡനത്തിന് ഇരയാക്കിയതുമായി ബന്ധപ്പെട്ട് രണ്ടാമത്തെ യുവതിയുടെ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

തെളിവില്ലെന്നും 2023ല്‍ നടന്ന സംഭവത്തില്‍ പരാതി നല്‍കാന്‍ വൈകിയെന്നും വിലയിരുത്തി തിരുവനന്തപുരം സെഷന്‍സ് കോടതി മുൻകൂർജാമ്യം അനുവദിച്ചത് ചോദ്യം ചെയ്താണു ഹര്‍ജി.

Kerala

ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചു; രാഹുൽ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ് പുറത്ത്. ഡിജിറ്റൽ തെളിവുകളടക്കം പരിശോധിച്ചശേഷമാണ് ജാമ്യാപേക്ഷ തള്ളിയതെന്ന് കോടതി ഉത്തരവിൽ പറയുന്നു.

ഗർഭഛിദ്രം നടത്താൻ രാഹുൽ നിർബന്ധിച്ചുവെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. യുവതി എതിർത്തുവെന്നതിനും തെളിവുണ്ട്. രാഹുലുമൊത്തുള്ള നല്ല ഭാവി ജീവിതം പരാതിക്കാരി പ്രതീക്ഷിച്ചിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

രാഹുലിനെതിരെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ എഫ്‌ഐആർ കൂടി പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രണ്ടാമതൊരു കേസ് വന്നതു കൊണ്ട് മാത്രം സ്ഥിരം കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

 

Kerala

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്; സന്ദീപ് വാര്യർ മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചു

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പീഡന പരാതി നൽകിയ യുവതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസിൽ സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് സന്ദീപ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

കേസിലെ നാലാം പ്രതിയാണ് സന്ദീപ് വാര്യർ. കോടതി പറയുന്ന ഏത് ഉപാധിയും അംഗീകരിക്കും. അന്വേഷണവുമായി സഹകരിക്കുമെന്നും ജാമ്യർജിയിൽ പറയുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അഭിഭാഷകനാണ് സന്ദീപിനായും മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

അതേസമയം സന്ദീപ് വാര്യരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.സി.റിയാസുദ്ദീൻ ഡിജിപിക്ക് പരാതി നൽകി. നേരത്തെ കേസിൽ രാഹുൽ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

Kerala

എംഎൽഎ ഓഫീസ് പൂട്ടി, ഫോൺ സ്വിച്ച് ഓഫ് ; രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങി

തിരുവനന്തപുരം: യുവതി പീഡന പരാതി നൽകിയതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ പോയതായി സൂചന. പാലക്കാട്ട് തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരുന്നു രാഹുൽ. എന്നാൽ പരാതി വന്നതിനു പിന്നാലെ രാഹുൽ എവിടെയാണെന്ന വിവരമൊന്നുമില്ല.

അദ്ദേഹത്തിന്‍റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഒരു ഫേസ്ബുക്ക് കുറിപ്പ് മാത്രമാണ് പ്രതികരണമായി വന്നത്. പാലക്കാട്ടെ എംഎൽഎ ഓഫീസ് പൂട്ടിയ നിലയിലാണ്. ഇന്ന് രാത്രി തന്നെ പരാതിക്കാരിയുടെ മൊഴി എടുക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ഒരുങ്ങുന്നത്.

യുവതി പരാതി നൽകിയതിന് പിന്നാലെ ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷ് മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിനിടെ രാഹുൽ മുൻകൂർ ജാമ്യത്തിന് ശ്രമം ആരംഭിച്ചു. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായി അദ്ദേഹം ബന്ധപ്പെട്ടതായും സൂചനയുണ്ട്.

കഴിഞ്ഞ ഓഗസ്റ്റിലാണ് രാഹുലിനെതിരേ ശബ്‌ദരേഖ പുറത്തുവന്നത്. പിന്നാലെ മൂന്നാംകക്ഷികളുടെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്.

ഇരയുടെ പരാതി ലഭിച്ചതോടെ കേസിൽ തുടർനടപടികൾ വേഗത്തിലാകും. രാഹുലിന്‍റെ അറസ്റ്റും ഉടനുണ്ടാകുമെന്നും സൂചനയുണ്ട്.

Latest News

Corehub Up