x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാസ്‌പോർട്ട് വിവാദം: പവൻ ഖേര മുൻകൂർ ജാമ്യത്തിനായി സുപ്രീം കോടതിയിൽ


Published: April 26, 2026 08:15 PM IST | Updated: April 26, 2026 08:15 PM IST

ന്യൂഡൽഹി: അസം മുഖ്യമന്ത്രിയുടെ ഭാര്യ റിനികി ഭുയാൻ ശർമയ്ക്ക് ഒന്നിലധികം വിദേശ പാസ്‌പോർട്ടുകളും വിദേശത്ത് അനധികൃത സ്വത്തുക്കളും ഉണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് വക്താവ് പവൻ ഖേര സുപ്രീംകോടതിയെ സമീപിച്ചു. ഗുവാഹത്തി ഹൈക്കോടതി അദ്ദേഹത്തിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഈ നീക്കം.

ഏപ്രിൽ ആദ്യവാരം ഡൽഹിയിലും ഗുവാഹത്തിയിലും നടത്തിയ വാർത്താസമ്മേളനങ്ങളിൽ, അസം മുഖ്യമന്ത്രിയുടെ ഭാര്യക്ക് യുഎഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾ ഉണ്ടെന്നും വിദേശത്ത് വലിയ നിക്ഷേപങ്ങൾ ഉണ്ടെന്നും പവൻ ഖേര ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി റിനികി ഭുയാൻ ശർമ നൽകിയ പരാതിയിൽ ഗുവാഹത്തി ക്രൈം ബ്രാഞ്ച് ഖേരയ്ക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തു.

ഏപ്രിൽ 24-ന് പവൻ ഖേരയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഗുവാഹത്തി ഹൈക്കോടതി ഉത്തരവിട്ടു. ഇത് വെറും അപകീർത്തിക്കേസ് മാത്രമല്ലെന്നും, വ്യാജരേഖകൾ ചമച്ചതുമായി ബന്ധപ്പെട്ട ഗൗരവകരമായ തെളിവുകൾ പ്രഥമദൃഷ്ട്യാ ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണവുമായി സഹകരിക്കാൻ അദ്ദേഹത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും കോടതി വ്യക്തമാക്കി.

നേരത്തെ തെലങ്കാന ഹൈക്കോടതി പവൻ ഖേരയ്ക്ക് ട്രാൻസിറ്റ് മുൻകൂർ ജാമ്യം നൽകിയിരുന്നെങ്കിലും സുപ്രീം കോടതി അത് സ്റ്റേ ചെയ്തിരുന്നു. തുടർന്ന് അസമിലെ കോടതിയെ സമീപിക്കാൻ നിർദേശിച്ചതിനെത്തുടർന്നാണ് അദ്ദേഹം ഗുവാഹത്തി ഹൈക്കോടതിയിൽ എത്തിയത്. അവിടെ തിരിച്ചടി നേരിട്ടതോടെയാണ് ഇപ്പോൾ വീണ്ടും സുപ്രീംകോടതിയുടെ സഹായം തേടിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കാലമായതിനാൽ ഈ കേസ് രാഷ്ട്രീയമായും വലിയ ചർച്ചയായിട്ടുണ്ട്. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഭീഷണിപ്പെടുത്തി വായടപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു. അതേസമയം, വ്യാജരേഖകൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തിയതിനാണ് കേസെടുത്തതെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കുന്നു. മെയ് 4-ന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമേ കേസിന്റെ ഗതി വ്യക്തമാകൂ എന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രതികരിച്ചു.

Tags : Pawan Khera Supreme Court anticipatory bail Latest News

Recent News

Corehub Up