Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assault Case

നിയമസഭാ കൈയാങ്കളി; വനിതാ എംഎൽഎമാരെ കൈയേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

കൊച്ചി: കെ.എം.മാണിയുടെ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടന്ന സംഘർഷത്തിൽ സിപിഎമ്മിന് തിരിച്ചടി. വനിതാ എംഎൽഎമാരെ കൈയേറ്റം ചെയ്തെന്നാരോപിച്ച് നൽകിയ കേസ് ഹൈക്കോടതി റദ്ദാക്കി. യുഡിഎഫിന്‍റെ മുൻ എംഎൽഎമാരായ ശിവദാസൻ നായർ, ഡൊമിനിക് പ്രസന്‍റേഷൻ, എം.എ.വാഹിദ്, എ.ടി.ജോർജ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി.

സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഗീതാ ഗോപി എംഎൽഎയായിരുന്നു കേസിലെ പരാതിക്കാരി. കേസ് റദ്ദാക്കിയതോടെ നിയമസഭാ കൈയാങ്കളിയുമായി ബന്ധപ്പെട്ട് ഇനി ഒരു കേസ് മാത്രമാണ് നിലനിൽക്കുന്നത്. ഈ കേസിൽ ഇടത് എംഎൽഎമാർ വിചാരണ നേരിടേണ്ടിവരും.

വനിതാ എംഎൽഎമാരെ കൈയേറ്റം ചെയ്തെന്ന കേസും സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങളും ഒഴിവായതോടെ ശേഷിക്കുന്ന ഒറ്റ കേസിലാണ് ഇനി വിചാരണ നടക്കുക. കേസ് അടുത്ത മാസം 16ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും.

Kerala

ഗൺമാൻമാരുടെ 'രക്ഷാപ്രവർത്തനം'; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സതീശൻ

തിരുവനന്തപുരം: നവകേരളായാത്രയിൽ ആലപ്പുഴയിൽവച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാൻമാർ വളഞ്ഞിട്ട് മർദിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. സംഭവത്തിൽ ആലപ്പുഴ മജിസ്ട്രറ്റ് കോടതി പുനഃരന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ഇതുവരെ അന്വേഷണം നടത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.

എൽഡിഎഫ് സർക്കാർ നടത്തിയ ജനസമ്പർക്ക പരിപാടിയായ നവകേരള സദസ് ആലപ്പുഴ ജില്ലയിലെത്തിയപ്പോഴാണ് സംഭവം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കുമെതിരെ കോൺഗ്രസും യുവജന-വിദ്യാർത്ഥി സംഘടനകളും കരിങ്കൊടി വീശി വ്യാപകമായ പ്രതിഷേധം നടത്തിയിരുന്നു.

ഇതിനിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച എ.ഡി തോമസ്(നിലവിലെ ആലപ്പുഴ എംഎൽഎ), അജയ് ജ്യുവൽ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ വാർത്താ ചാനലുകൾ പുറത്തുവിട്ടതോടെയാണ് ഇക്കാര്യം ചർച്ചയായത്. സംസ്ഥാനത്ത് ഇത്തരത്തിൽ വിവിധയിടങ്ങളിൽ നടന്ന ആക്രമണങ്ങളെ മുഖ്യമന്ത്രി 'രക്ഷാപ്രവർത്തനം' എന്ന് വിശേഷിപ്പിച്ചതും വലിയ വിവാദമായിരുന്നു.

Kerala

ആയുധം ഉപയോഗിച്ച് ആക്രമിച്ചില്ല; കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമെന്ന് വീണാ ജോർജ്

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ കെഎസ്‌യു പ്രതിഷേധത്തിൽ മന്ത്രി വീണാ ജോർജ് അന്വേഷണ സംഘത്തിന് മൊഴി നൽകി. കേസ് രജിസ്റ്റർ ചെയ്ത് രണ്ടുമാസം പൂര്‍ത്തിയാകുമ്പോഴാണ് മന്ത്രി മൊഴി നല്‍കിയത്.

മന്ത്രിയെ ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്ന ഗണ്‍മാന്‍റെ പരാതിയിൽ അഞ്ച് കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. റെയില്‍വേ സ്റ്റേഷനിലുണ്ടായത് കരിങ്കൊടി പ്രതിഷേധമാണെന്നും ഇതിനിടെ ഉന്തുംതള്ളും ഉണ്ടായെന്നുമാണ് മന്ത്രിയുടെ മൊഴി.

പ്രമാദമായ കേസില്‍ തെരഞ്ഞെടുപ്പ് കഴിയും വരെ മൊഴി നല്‍കാതിരുന്ന മന്ത്രി രണ്ടുദിവസം മുമ്പാണ് വിശദമായ മൊഴി നല്‍കിയത്. എന്നാൽ ജില്ലാ ആശുപത്രിയിലെ വൂണ്ട് സര്‍ട്ടിഫിക്കറ്റില്‍ ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേറ്റതായി ഇല്ല.

സുരക്ഷ ഒരുക്കാന്‍ എത്തിയ ടൗണ്‍ സ്റ്റേഷനിലെ മൂന്ന് പോലീസുകാരുടെ മൊഴിയിലും വധശ്രമമില്ല. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മന്ത്രിയെ ആക്രമിക്കുന്നതിന് തെളിവു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

അതേസമയം ആയുധം ഉപയോഗിച്ച് മന്ത്രിയുടെ കഴുത്തിന് പരിക്കേല്‍പ്പിച്ചെന്ന ഗണ്‍മാന്‍റെ പരാതി ഇതോടെ പൊളിയുകയാണ്. സംഭവത്തിൽ റെയിൽവേ പോലീസ് ഉടൻ കുറ്റ പത്രം നൽകും.

Latest News

Corehub Up