Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dharmendra Pradhan

"അട്ടിമറി ശക്തികളുടെ ബി ടീം"; സിജെപി പ്രസ്ഥാനത്തിനെതിരെ ആഞ്ഞടിച്ച് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധരംഗത്തുള്ള 'കോക്രോച്ച് ജനതാ പാർട്ടി' പ്രസ്ഥാനം അട്ടിമറി ശക്തികളുടെ 'ബി ടീം' ആണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ജനാധിപത്യത്തിൽ ജനങ്ങളാൽ നിരസിക്കപ്പെട്ടവർ വേഷംമാറി വന്ന് രാജ്യത്തെ വ്യവസ്ഥിതിയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ദേശീയ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തെ വിഭജിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ഈ കൂട്ടർ മുദ്രാവാക്യം വിളിക്കുന്നതെന്നും ഇത്തരക്കാരെ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു.നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിദ്യാർത്ഥികളെ ഭയപ്പെടുത്താനും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുമാണ് ശ്രമിക്കുന്നത്. വിഷയത്തിൽ കോൺഗ്രസും രാഹുലും തരംതാണ രാഷ്ട്രീയമാണ് കളിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

 

Kerala

പിഎം ശ്രീ: മന്ത്രിസഭ തീരുമാനം നടന്നുവെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിസഭ തീരുമാനം നടന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചതിനു പിന്നാലെയായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം.

ഇടതുമുന്നണി തീരുമാനമാണ് നടപ്പാക്കിയത്. എസ്എസ്കെ ഫണ്ട് കേരളത്തിന്‍റെ അവകാശമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

സിപിഐയുടെ സമ്മർദത്തിനു പിന്നാലെയാണ് സർക്കാർ കേന്ദ്രത്തിന് കത്തയച്ചത്. കേന്ദ്രസർക്കാരിന് കത്തയക്കണമെന്നാവശ്യപ്പെട്ട് സിപിഐ മന്ത്രിമാർ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന സർക്കാർ കത്തയച്ചത്.

പിഎം ശ്രീയുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പം ഉണ്ടെന്നും സംസ്ഥാനം ഉപസമിതിയെ വച്ചിട്ടുണ്ടെന്നും കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ വാക്കാൽ അറിയിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നു.

Latest News

Corehub Up