Education
തിരുവനന്തപുരം: കെ-ടെറ്റ് ഫെബ്രുവരി 2026 കാറ്റഗറി I, II, III, IV പരീക്ഷകളുടെ താത്കാലിക ഉത്തര സൂചികകൾ www.pareekshabhavan.kerala.gov.in, https://ktet.kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.
Education
തിരുവനന്തപുരം: സ്കോൾ - കേരള മുഖേന 2026-28 ബാച്ചിലേക്കുള്ള ഹയർസെക്കൻഡറി കോഴ്സുകളുടെ ഒന്നാം വർഷ പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ 31 വരെയും അറുപത് രൂപ പിഴയോടെ സെപ്റ്റംബർ 11 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം.
ഓൺലൈനായി ഇതിനോടകം രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റൗട്ടും, അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മാർഗമോ എത്തിക്കണം.
അന്വേഷണങ്ങൾക്ക്: 0471 2342950, 2342271, 2342369. ഇമെയിൽ: [email protected], വെബ്സൈറ്റ്: www.scolekerala.org.
Education
തിരുവനന്തപുരം: 2025-27 അധ്യയന വർഷത്തെ ഡിഎൽഎഡ് ജനറൽ കോഴ്സിന്റെ രണ്ടാം സെമസ്റ്റർ റെഗുലർ & സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 19, 22, 23 തീയതികളിൽ നടക്കും.
പരീക്ഷാ വിജ്ഞാപനം https:// par eekshabhavan.kerala.gov.in ൽ ലഭ്യമാണ്.
Education
തിരുവനന്തപുരം: സെൻട്രൽ പോളിടെക്നിക് കോളജിനു കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കെജിടിഇ പ്രിന്റിംഗ് (പ്രീ പ്രസ് ഓപ്പറേഷൻ, പ്രസ് വർക്ക്, പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ്) റെഗുലർ ആൻഡ് ഈവനിംഗ് കോഴ്സ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷാഫോമും വിശദമായ പ്രോസ്പെക്ടസും www.polyadmission.org യിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോം സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ് ട സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകൾ, അപേക്ഷാ ഫീസ് എന്നിവ സഹിതം 19നു വൈകുന്നേരം നാലിനു മുമ്പായി സെൻട്രൽ പോളിടെക്നിക് ഓഫീസിൽ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 0471 2360391.
Education
തിരുവനന്തപുരം: നാലാഞ്ചിറ മാര്‍ ബസേലിയോസ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ എം ടെക്കിന് വിവിധ ബ്രാഞ്ചുകളില്‍ എസ്സി /എസ്ടി വിഭാഗങ്ങള്‍ക്കായി റിസര്‍വ് ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് ഉള്‍പ്പെടെ ഒഴിവുകള്‍ ഉണ്ട്.
അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്ക് അസല്‍ രേഖകള്‍ സഹിതം 13, 14 തീയതികളില്‍ കോളജ് ഓഫീസില്‍ നേരിട്ട് ഹാജരായി അഡ്മിഷന് നേടാം. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ : 94424 08881
വിവിധ ബിടെക് പ്രോഗ്രാമുകളില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷന് എടുക്കുവാന്‍ താല്പര്യമുള്ളവര് 14ന് രാവിലെ 11ന് അസ്സല് രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ : 04712545868, 9447405869.
Education
ഇന്ത്യ ഗവണ്മെന്റിന്റെ ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍പെറ്റ് ടെക്നോളജി ബിടെക് - കാര്‍പെറ്റ് & ടെക്സ്റ്റൈല്‍ ടെക്നോളജി കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കോഴ്സിന് നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്റെ (NBA) അക്രഡിറ്റേഷനും നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസിന്റെ (NABL) അംഗീകാരവും ഉണ്ട്. ബിടെക് - കാര്‍പെറ്റ് & ടെക്സ്റ്റൈല്‍ ടെക്നോളജി പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കാര്‍പെറ്റ്, ടെക്സ്റ്റൈല്‍, അനുബന്ധ വ്യവസായ മേഖലകളില്‍ മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാണ്.
യോഗ്യത
a. അപേക്ഷകര്‍ 10+2 (ക്ലാസ് XII) പരീക്ഷയിലോ, ഏതെങ്കിലും സ്റ്റേറ്റ് ബോര്‍ഡ്, സെന്‍ട്രല്‍ ബോര്‍ഡ് അല്ലെങ്കില്‍ മറ്റേതെങ്കിലും ബോര്‍ഡ് നടത്തുന്ന തത്തുല്യമായ പരീക്ഷയിലോ കുറഞ്ഞത് 45% മാര്‍ക്കോടെ വിജയിച്ചിരിക്കണം. കണക്ക്, ഭൗതികശാസ്ത്രം എന്നിവ നിര്‍ബന്ധിത വിഷയങ്ങളായും ബയോടെക്നോളജി, ബയോളജി, വൊക്കേഷണല്‍ സബ്ജെക്ട് എന്നിവയില്‍ കുറഞ്ഞത് ഒന്നെങ്കിലും ഒരു ഐച്ഛിക വിഷയമായും പഠിച്ചിരിക്കണം / മൂന്ന് വര്‍ഷത്തെ ഒരു ഡിപ്ലോമ പരീക്ഷ കുറഞ്ഞത് 45% മാര്‍ക്കോടെ പാസായിരിക്കണം. എസ് സി, എസ്ടി വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് മാര്‍ക്കില്‍ 5 ശതമാനം ഇളവിന് അര്‍ഹതയുണ്ട്.
b. ജെഇഇ മെയിനില്‍ സാധുതയുള്ള സ്കോര്‍.
സിലബസ്
എന്‍ജിനിയറിംഗ് കെമിസ്ട്രി, എന്‍ജിനിയറിംഗ് മാത്തമാറ്റിക്സ്, ഫണ്ടമെന്റല്‍സ് ഓഫ് ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ്, ഫണ്ടമെന്റല്‍സ് ഓഫ് ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ്, ഫണ്ടമെന്റല്‍സ് ഓഫ് മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്, എന്വയേൺമെന്റ് ആന്‍ഡ് ഇക്കോളജി , എന്‍ജിനിയറിംഗ് ഗ്രാഫിക്സ് & ഡിസൈന്‍, ഫാബ്രിക് ടെക്നോളജി, ടെക്സ്റ്റൈല്‍ ഫൈബര്‍സ്, യാണ് ടെക്നോളജി, ഫാബ്രിക് ടെക്നോളജി, കെമിക്കല്‍ പ്രോസസിംഗ് ഓഫ് ടെക്സ്റ്റൈല്‍സ്, ടെക്സ്റ്റൈല്‍ ടെസ്റ്റിംഗ്, കാര്‍പെറ്റ് മാനുഫാക്ചര്‍, ടെക്സ്റ്റൈല്‍ ഡിസൈന്‍, ഹോം ടെക്സ്റ്റൈല്‍ ടെക്നോളജി, കാര്‍പെറ്റ് & ടെക്സ്റ്റൈല്‍ ടെക്നോളജി.
പ്രവേശനം
JOSA / CSAB (ജോയിന്റ് സീറ്റ് അലോക്കേഷന് അതോറിറ്റി / സെന്‍ട്രല്‍ സീറ്റ് അലോക്കേഷന് ബോര്‍ഡ്) വഴിയായിരിക്കും പ്രവേശനം. വിശദാംശങ്ങള്‍ക്കും അഡ്മിഷന് ഷെഡ്യൂളിനുമായി അപേക്ഷകര്‍ https://josaa. nic.in/ അല്ലെങ്കില്‍ https:// csab.nic.in/ സന്ദര്‍ശിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ടെലിഫോണ്‍: +91-9451951595
ഇ-മെയില്‍: [email protected]
വെബ്സൈറ്റ്: https://www.iict.ac.in
ലിങ്ക്: https://www.iict.ac.in/Admission2026-27.htm
Education
തിരുവനന്തപുരം: പാലക്കാട് മലമ്പുഴ ഐടിഐയിൽ നടന്ന കാമ്പസ് പ്ലേസ്മെന്റിലൂടെ 380 പേർക്ക് യുഎഇയിൽ തൊഴിൽ ലഭിച്ചു.
2026 ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടത്തിയ മൂന്നു ഘട്ട കാമ്പസ് റിക്രൂട്ട്മെന്റിലൂടെയാണ് 30ലധികം സ്വകാര്യ കമ്പനികളിലേക്കു പരിശീലനം പൂർത്തിയാക്കിയ 380 പേർക്ക് നിയമനം ലഭിച്ചത്.
2024-26 അധ്യയന വർഷത്തിൽ പരിശീലനം പൂർത്തിയാക്കിയ 680ൽ 380 പേർക്കാണ് വിദേശ തൊഴിൽ ലഭിച്ചത്. ശോഭ അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് കമ്പനിയിലേക്ക് 68 പേർക്ക് ഓഫർ ലെറ്റർ നൽകി.
തൊഴിൽസാധ്യത വർധിപ്പിക്കുന്നതിനായി കൂടുതൽ കമ്പനികളെ ഉൾപ്പെടുത്തി കാമ്പസ് പ്ലേസ്മെന്റ് ഡ്രൈവുകൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഐടിഐ അധികൃതർ അറിയിച്ചു.
Education
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM) ഇൻഡോർ, ‘എക്സിക്യൂട്ടീവ് പ്രോഗ്രാം ഇൻ ഹെൽത്ത്കെയർ മാനേജ്മെന്റ്’ കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
നിലവിലെ ജോലിയിൽ തുടർന്നുകൊണ്ടുതന്നെ മാനേജ്മെന്റ്, നേതൃത്വ പാടവം എന്നിവ മെച്ചപ്പെടുത്താനാഗ്രഹിക്കുന്ന ആരോഗ്യമേഖലയിലും അനുബന്ധ മേഖലകളിലും പ്രവർത്തിക്കുന്ന പ്രഫഷണലുകൾക്കു വേണ്ടിയുള്ളതാണ് ഒരു വർഷത്തെ ഈ പ്രോഗ്രാം. ‘ഡയറക്ട്-ടു-ഡിവൈസ്’ (Direct-to-Device) ലേണിംഗ് പ്ലാറ്റ്ഫോമിലൂടെയുള്ള തത്സമയ ഓൺലൈൻ ക്ലാസുകളായാണ് കോഴ്സ്.
ആരോഗ്യപരിപാലന രംഗത്തെ വിദഗ്ധർക്ക് തങ്ങളുടെ സാങ്കേതികവും ക്ലിനിക്കലുമായ അറിവുകൾക്കൊപ്പം ആരോഗ്യപരിപാലന മാനേജ്മെന്റിനെക്കുറിച്ചുള്ള ധാരണയും മെച്ചപ്പെടുത്താൻ സഹായിക്കുന്ന തരത്തിലാണ് കോഴ്സ് രൂപകല്പന ചെയ്തിരിക്കുന്നത്.
യോഗ്യതാ മാനദണ്ഡം
ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 50 % മൊത്തം മാർക്കോടെയുള്ള ഡിപ്ലോമ അല്ലെങ്കിൽ ബിരുദം നേടിയ ആരോഗ്യപരിപാലന, അനുബന്ധ ആരോഗ്യ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രഫഷണലുകൾ അല്ലെങ്കിൽ സംരംഭകർ.
പ്രോഗ്രാം സിലബസ്
ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ് ഇൻ ഹെൽത്ത്കെയർ, സ്ട്രാറ്റജി ആൻഡ് എന്റർപ്രെനർഷിപ്, ബിസിനസ് എത്തിക്സ് ഇൻ ഹെൽത്ത്കെയർ, മാനേജിംഗ് ബിഹേവിയർ ഇൻ ഹെൽത്ത്കെയർ, ഹെൽത്ത്കെയർ മാനേജ്മന്റ്, ഇഷ്യൂസ് ഇൻ ഹെൽത്ത്കെയർ, ഓപ്പറേഷൻ എക്സല്ലെൻസ്, ഡാറ്റ അനലിറ്റിക്സ് & സിമുലേഷൻസ്.
അധ്യാപനരീതി
പ്രഭാഷണങ്ങൾ, ചർച്ചകൾ, പ്രോജക്റ്റ് പ്രവർത്തനങ്ങൾ, ടേം പേപ്പറുകൾ, അസൈൻമെന്റുകൾ എന്നിവയുടെ ഉചിതമായ ഒരു സംയോജനമായിരിക്കും അധ്യാപനരീതി.
വിശദാംശങ്ങൾക്ക്: ടെലിഫോൺ: 0731-2439739
ഇ-മെയിൽ: [email protected]
വെബ്സൈറ്റ്: https://iimidr.ac.in/
ലിങ്ക്: https://iimidr.ac.in/programmes/executive-programm es/long-duration-online-progr ammes/executive-progra mme-in-healthcare-manage ment-ephm/
Education
തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷമുള്ള വേക്കൻസി ജില്ല / ജില്ലാന്തര സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി ഇന്നു പ്രസിദ്ധീകരിക്കും.
ജില്ലയ്ക്കകത്തോ മറ്റ് ജില്ലയിലേക്കോ സ്കൂൾ മാറ്റത്തിനോ, കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ, അതേ സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കു മാറുന്നതിനോ കാൻഡിഡേറ്റ് ലോഗിനിലെ ‘Apply for School/Combination Transfer ലിങ്കിലൂടെ ഓൺലൈനായി നാളെ വൈകുന്നേരം നാലുവരെ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകും.
Education
കൊച്ചി: നാക് എ പ്ലസ് അംഗീകാരമുള്ള മംഗളൂരു യെനപോയ ഡീംഡ് യൂണിവേഴ്സിറ്റിയിൽ ബിഎസ്സി നഴ്സിംഗ്, ബിഫാം, ഹോമിയോപ്പതി (ബിഎച്ച്എംഎസ്) കോഴ്സുകളിലേക്ക് 20 വരെ സ്പോട്ട് അഡ്മിഷൻ നടത്തും.
1500 കിടക്കകളോടുകൂടിയുള്ള മെഡിക്കൽ കോളജും നൂറ് ഏക്കറിൽ അഞ്ചു കാന്പസുകളിലായി 40,000ത്തിൽ അധികം വിദ്യാർഥികൾ പഠിക്കുന്ന ഇന്ത്യയിലെ തന്നെ പ്രമുഖ ഡീംഡ് യൂണിവേഴ്സിറ്റിയാണ് യെനപോയ.
രാജ്യത്തെ പ്രഥമ അനാറ്റമേജ് ടേബിൾ, അത്യാധുനികമായ സിമുലേഷൻ ലാബ് എന്നിവയുൾപ്പെടെയുള്ള യെനപോയ യൂണിവേഴ്സിറ്റിയിൽ ആയുർവേദം, ഡെന്റൽ, നാച്ചുറോപ്പതി കോഴ്സുകളിലേക്കും ഇപ്പോൾ പ്രവേശനം നേടാൻ അവസരമുണ്ട്.
മെഡിക്കൽ ലബോറട്ടറി സയൻസ്, ഓപ്റ്റോമെട്രി, സൈക്കോളജി, ന്യൂട്രിഷൻ ആൻഡ് ഡയറ്ററ്റിക്സ്, ബിഎസ്സി മൈക്രോബയോളജി, ഡെന്റൽ ടെക്നോളജി, എംഎസ്സി സൈക്കോളജി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഫോറൻസിക് സയൻസ് തുടങ്ങി 150ലധികം യുജി, പിജി പ്രോഗ്രാമുകളാണ് മംഗളൂരു കാന്പസിലുള്ളത്.
യെനപോയ ബംഗളൂരു കാന്പസിൽ ബിബിഎ, ബിസിഎ, അനസ്തേഷ്യ ആൻഡ് ഓപ്പറേഷൻ തിയറ്റർ ടെക്നോളജി, കാർഡിയോ വാസ്കുലർ ടെക്നോളജി, എംസിഎ, എംബിഎ, ന്യൂട്രിഷൻ ആൻഡ് ഡയറ്ററ്റിക്സ്, ഫുഡ് ടെക്നോളജി, സൈക്കോളജി ഉൾപ്പെടെയുള്ള കോഴ്സുകളിലും പ്രവേശനം നേടാൻ ഇപ്പോൾ അവസരമുണ്ട്.
വിശദ വിവരങ്ങൾക്ക് yenepoya.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 91 6364 929 214, 91 6364 929 213.
Education
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകാമ്പസിലെ വിവിധ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ ഒഴിവുകളുണ്ട്.
ബിഎ ഭരതനാട്യം, ബിഎ മോഹിനിയാട്ടം എന്നീ പ്രോഗ്രാമുകളില്‍ എസ്ടി വിഭാഗത്തിലുള്ള ഒഴിവുകളിലേക്ക് നാളെ രാവിലെ 10.30ന് സ്പോട്ട് അഡ്മിഷന് നടത്തും.
ബിഎ മ്യൂസിക് പ്രോഗ്രാമില്‍ എസ്സി, എസ്ടി, ഇഡബ്ല്യുഎസ് സംവരണ സീറ്റുകള്‍ ഉള്‍പ്പെടെയുള്ള ഒഴിവുകളിലേക്ക് ഓഗസ്റ്റ് മൂന്നിനു രാവിലെ 10.30നാണ് സ്പോട്ട് അഡ്മിഷന്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ ബിഎ പ്രോഗ്രാമുകളില്‍ സംവരണ സീറ്റുകള്‍ ഉള്‍പ്പെടെയുള്ള ഒഴിവുകളിലേക്ക് ഓഗസ്റ്റ് മൂന്ന്, നാല് തീയതികളില്‍ രാവിലെ പത്തിന് സ്പോട്ട് അഡ്മിഷന് നടക്കും. ഒഴിവുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.
Education
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലുമുള്ള പിജി / പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെ എസ്സി/ എസ്ടി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഒഴിവുകളിലേക്ക് ഇന്നു രാവിലെ 10.30ന് സ്പോട്ട് അഡ്മിഷന് നടത്തുന്നു. വെബ്സൈറ്റ്: www.ssus.ac.in
Education
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ ബിടെക് ലാറ്ററൽ എൻട്രി (റെഗുലർ) കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പെഷൽ അലോട്ട്മെന്റിനുവേണ്ടി ബിടെക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ, ഇതുവരെ അലോട്ട്മെന്റ് ലഭിച്ചതും ലഭിക്കാത്തതുമായ എല്ലാപേർക്കും ഓൺലൈൻ ഓപ്ഷൻ സമർപ്പണം www.lbscentre. kerala.gov.in വഴി 2026 ജൂലൈ 24 വരെ ചെയ്യാം.
Education
കളമശേരി: കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയുടെ (കുസാറ്റ്) 2026-27 അധ്യയനവര്‍ഷത്തിലെ ബിടെക് പ്രോഗ്രാമുകളിലേക്കുള്ള റിയല്‍ ടൈം അഡ്മിഷനുവേണ്ടിയുള്ള രജിസ്ട്രേഷന് ഇന്നും നാളെയുമായി ഓണ്‍ലൈനായി ചെയ്യാം.
ക്യാറ്റ് 2026 റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ടിട്ടുള്ള എല്ലാവര്ക്കും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9778783191, 8848912606.
Education
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ പിജി (എംഎസ്സി) നഴ്സിംഗ് കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈലിലെ ഫോട്ടോ, ഒപ്പ് എന്നിവ പരിശോധിക്കാം.
അപേക്ഷയിൽ ന്യൂനതകളുണ്ടെങ്കിൽ പരിഹരിക്കുന്നതിനുമുള്ള അവസരം 23ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ www.cee.kerala.gov.in ൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2332120.
Education
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്സിംഗ് കോളജുകളിലേക്ക് 2026-27 വർഷത്തെ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.lbscentre. kerala.gov.in വഴി ഓൺലൈനായി 27 വരെ അപേക്ഷിക്കാം.
അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1000 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 500 രൂപയുമാണ്. അപേക്ഷകർക്ക് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ 25 വരെ ഫീസ് അടയ്ക്കാം. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അപ്ലോഡ് ചെയ്യണം.
അപേക്ഷകർ, ഫിസിക്സ്, കെമസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ് ടു പാസായിരിക്കണം കൂടാതെ 50 ശതമാനം മാർക്കോടെ ഇന്ത്യൻ നഴ്സിംഗ് കൗൺസിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ച ജിഎൻഎം കോഴ്സ് പാസായിരിക്കണം. അപേക്ഷകർ അക്കാദമിക വിവരങ്ങൾ സമർപ്പിക്കുന്ന സമയത്തുതന്നെ നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം.
അപേക്ഷാർഥികൾക്ക് ഉയർന്ന പ്രായപരിധി ബാധകമല്ല. സർവീസ് ക്വാട്ടയിലേക്കുള്ള അപേക്ഷാർഥികൾക്ക് 49 വയസാണ്. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363.
Education
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലും നടത്തുന്ന പിജി/ പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെ എസ്സി/ എസ്ടി കാറ്റഗറിയില്‍ ഉള്‍പ്പെടെയുള്ള ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റില്‍നിന്നാണു പ്രവേശനം നടത്തുക.
17ന് രാവിലെ പത്തിന് അതത് പഠന വകുപ്പുകളില്‍/ പ്രാദേശിക കാമ്പസുകളിലാണ് പ്രവേശന പരീക്ഷ. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതത് പ്രാദേശിക കേന്ദ്രം മേധാവി/പഠനവകുപ്പ് മേധാവി മുമ്പാകെ ഹാജരാകണം. വിവരങ്ങള്‍ക്ക് www. ssus.ac.in സന്ദർശിക്കുക.
Education
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തിൽ എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലെ ബിബിഎ, ബിസിഎ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 16വരെ നീട്ടി. പ്രവേശന പരീക്ഷ 25ന് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396,
Education
തിരുവനന്തപുരം: സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എംബിഎ (ഫുൾടൈം) 2026-28 ബാച്ചിലേയ്ക്കുള്ള ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള അഭിമുഖം 15നു രാവിലെ 10 മുതൽ നെയ്യാർഡാമിലെ കിക്മ കാമ്പസിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 9496366741, 85476 18290, www.kicma.ac.in.
Education
തൃശൂർ: 2025-26 അധ്യയനവർഷത്തിൽ എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ (സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ) പരീക്ഷകളിൽ എ പ്ലസ്, എ വണ്‍ കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർഥികളിൽനിന്നും ഭിന്നശേഷിക്കാരുടെ മക്കളിൽനിന്നും വിദ്യാഭ്യാസ പുരസ്കാരത്തിന് കെഡിഎഡബ്ല്യുഎ സംസ്ഥാന കമ്മിറ്റി അപേക്ഷ ക്ഷണിച്ചു.
28നു വൈകുന്നേരം അഞ്ചിനുമുന്‍പായി രക്ഷിതാക്കൾ വെള്ളപ്പേപ്പറിൽ തയാറാക്കിയ അപേക്ഷയും ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ ബോർഡ്, യുഡിഐഡി കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും വിദ്യാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ, സ്കൂൾ മേലധികാരികൾ സാക്ഷ്യപ്പെടുത്തിയ മാർക്ക്ലിസ്റ്റ്, രക്ഷിതാവിന്റെയും വിദ്യാർഥിയുടെയും ആധാർകാർഡിന്റെ കോപ്പി എന്നിവ സഹിതം കാദർ നാട്ടിക, ജനറൽ സെക്രട്ടറി, കെഡിഎഡബ്ല്യുഎ സംസ്ഥാനകമ്മിറ്റി. പി.ഒ. കിഴക്കുമുറി-680571, തൃശൂർ എന്ന വിലാസത്തിൽ അയയ്ക്കണം. വിവരങ്ങൾക്ക്: 9446627871, 7510906395.
Education
തിരുവനന്തപുരം: കേരളത്തിലെ വിവിധ സർക്കാർ ഫാർമസി കോളജുകളിലും സ്വാശ്രയ ഫാർമസി കോളജുകളിലും ലഭ്യമായ സീറ്റുകളിൽ 2026-27 അധ്യയന വർഷത്തെ എംഫാം കോഴ്സ് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക്, അവർ അപേക്ഷയിൽ നൽകിയ വിവരങ്ങൾ പരിശോധിക്കുന്നതിനുള്ള അവസരം 17ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
Education
തിരുവനന്തപുരം: 2026 മാർച്ച് മാസത്തിൽ നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയുടെ പുനർമൂല്യനിർണയം സുക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഫലം പൊതുവിദ്യാഭ്യാസവകുപ്പിന്റെ (ഹയർസെക്കൻഡറി വിഭാഗം) പോർട്ടലിൽ (hseportal. kerala. gov.in) ലഭ്യമാണ്.
Education
കാസര്‍ഗോഡ്: കേരള കേന്ദ്രസര്‍വകലാശാലയില്‍ 2026-27 അധ്യയനവര്‍ഷത്തെ നാലു വര്‍ഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് രജിസ്ട്രേഷന് ആരംഭിച്ചു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തിയ പൊതുപ്രവേശന പരീക്ഷയില്‍ (സിയുഇടി-യുജി) പങ്കെടുത്തവര്‍ക്ക് 17 വരെ സര്‍വകലാശാല വെബ്സൈറ്റ് www.cukerala.ac.in സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം.
ബിഎസ്സി (ഓണേഴ്സ്) ബയോളജി, ബികോം (ഓണേഴ്സ്) ഫിനാന്‍ഷ്യല്‍ അനലിറ്റിക്സ്, ബിസിഎ (ഓണേഴ്സ്), ബിഎ (ഓണേഴ്സ്) ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ബിഎസ്സി (ഓണേഴ്സ്) ഫിസിക്സ് (സെമികണ്ടക്ടര്‍), ബിഎസ്സി (ഓണേഴ്സ്) ഡാറ്റാ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ പ്രോഗ്രാമുകളാണ് സര്‍വകലാശാല നടത്തുന്നത്. ഇതില്‍ ബിഎ (ഓണേഴ്സ്) ഇന്റര്‍നാഷണല്‍ റിലേഷന്‍സ് തിരുവനന്തപുരം ക്യാപിറ്റല്‍ സെന്ററിലും മറ്റു പ്രോഗ്രാമുകള്‍ പെരിയ കാമ്പസിലുമാണ്.
ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാര്‍ക്ക് 500 രൂപയാണ് രജിസ്ട്രേഷന് ഫീസ്. 21, 22 തീയതികളിലായി പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് admissions@cu kerala.ac.in എന്ന ഇ മെയിലില്‍ പരാതികള്‍ അറിയിക്കാം. ജൂലൈ 23ന് പരാതികള്‍ പരിഗണിച്ച് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ആദ്യഘട്ട പ്രവേശനം 24 മുതല്‍ 26 വരെയും രണ്ടാംഘട്ടം 27നും 28നും മൂന്നാം ഘട്ടം 29 മുതല്‍ 31 വരെയും നടക്കും. 29ന് ക്ലാസുകള്‍ ആരംഭിക്കും. ഹെല്‍പ്പ് ലൈൻ: 0467 2309467.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2026-27 അധ്യയന വർഷത്തെ തസ്തികാ നിർണയത്തിൽ തസ്തിക നഷ്ടം സംഭവിക്കുന്ന കലാ-കായികാധ്യാപകരെ നിലനിർത്തുന്നതിനായി അധ്യാപക വിദ്യാർഥി അനുപാതം പുനഃക്രമീകരിച്ച് ഉത്തരവിറക്കി.
ഇതു പ്രകാരം അധ്യാപക വിദ്യാർഥി അനുപാതം യുപി വിഭാഗത്തിൽ 1: 30 ആയിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു
National
ന്യൂഡൽഹി: ജുഡീഷറിയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാർശങ്ങളുടെ പേരിൽ വിവാദത്തിലായ എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ മാറ്റങ്ങൾ വരുത്തി എൻസിഇആർടി.
ജുഡീഷറിയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾ നീക്കം ചെയ്ത പരിഷ്കരിച്ച പതിപ്പിൽ 1947ലെ വിഭജനത്തിൽ കോൺഗ്രസിനെ നേരത്തേ കുറ്റപ്പെടുത്തിയതിൽ മാറ്റം വരുത്തിയിട്ടുണ്ട്.
ജാതി, മതം, വംശം, വർഗം, ശാരീരികപരിമിതി, ശാരീരികരൂപം, ലൈംഗികത, ലിംഗഭേദം എന്നീ വിവേചനങ്ങൾക്കുപുറമെ സാമ്പത്തികസ്ഥിതിയുടെ പേരിൽ മോശമായി പെരുമാറുന്നതും വിവേചനമാണെന്ന് പുതുക്കിയ പതിപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
പരിഷ്കരിച്ച പാഠപുസ്തത്തിൽ 1947ലെ വിഭജനത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസും വ്യാപകമായി എതിർത്തിരുന്നുവെന്നും അതു സ്വീകരിക്കുന്നതു മാത്രമാണോ മുന്നോട്ടുപോകാനുള്ള ഏക പോംവഴി എന്നത് ഇപ്പോഴും സംവാദവിഷയമാണെന്നുമാണ് പരാമർശമുള്ളത്. മുന്‍പുണ്ടായിരുന്ന ഹിറ്റ്ലർ പരാമർശങ്ങൾ നീക്കം ചെയ്ത പുതിയ പുസ്തകം വി.ഡി. സവർക്കറുടെ പേര് പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
National
ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റങ്ങൾ നിർദേശിക്കുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠൻ ബില്ല് സംബന്ധിച്ച സംയുക്ത പാർലമെന്ററി സമിതി റിപ്പോർട്ട് വർഷകാല സമ്മേളനത്തിൽ പാർലമെന്റിൽ സമർപ്പിച്ചേക്കും.
നിലവിലുള്ള യുജിസി, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ, നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ എന്നിവയ്ക്കുപകരം ഉന്നതവിദ്യാഭ്യാസ മേഖലയിലാകെ ഒരൊറ്റ നിയന്ത്രണ സംവിധാനം (സിംഗിൾ റഗുലേറ്റർ) കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ബില്ല് കഴിഞ്ഞ വർഷം ഡിസംബറിലാണ് ലോക്സഭയിൽ അവതരിപ്പിച്ചത്.
എന്നാൽ പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് കൂടുതൽ പരിശോധനയ്ക്കായി ജെപിസിക്കു കൈമാറാൻ തീരുമാനിക്കുകയായിരുന്നു. ബിജെപി എംപി ദഗ്ഗുബതി പുരന്ദേശ്വരി അധ്യക്ഷയായ 31 അംഗ പാർലമെന്ററി സമിതി ഈമാസം 17ന് ചേരുന്ന യോഗത്തിൽ ഈ കരട് റിപ്പോർട്ട് അംഗീകരിക്കുമെന്നാണ് സൂചന.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തെ തകർക്കുമെന്ന് പ്രതിപക്ഷം
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തെ തകർക്കുന്നതും കേന്ദ്രീകരണത്തിന് വഴിതുറക്കുന്നതുമാണ് പുതിയ ബില്ലിലെ പല വ്യവസ്ഥകളുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കഴിഞ്ഞദിവസം ചേർന്ന ജെപിസി യോഗത്തിൽ സംസ്ഥാനങ്ങളുടെ അധികാരങ്ങളിലുള്ള കടന്നുകയറ്റം, സർവകലാശാലകൾക്കു ഫണ്ട് അനുവദിക്കുന്നതിനുള്ള കൃത്യമായ മാനദണ്ഡങ്ങളുടെ അഭാവം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷ എംപിമാർ ഉന്നയിച്ചിരുന്നു.
നിലവിലെ സംവിധാനത്തിൽനിന്നു വിഭിന്നമായി പുതിയ കമ്മീഷന് സർവകലാശാലകൾക്കു നേരിട്ട് ഫണ്ട് അനുവദിക്കാനുള്ള അധികാരമുണ്ടായിരിക്കില്ല. ഫണ്ടിംഗ് സംബന്ധിച്ച തീരുമാനങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കുമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. ഇതടക്കമുള്ള വിഷയം ജെപിസിയിലെ പ്രതിപക്ഷ എംപിമാർ ഉന്നയിച്ചിരുന്നു.
കൂടാതെ രാജ്യത്തു പ്രവർത്തിക്കുന്ന വിദേശ സർവകലാശാലകളുടെ ഫീസ് ഘടനയിലെ സുതാര്യത ഉറപ്പാക്കാനും ഗുണനിലവാരം നിലനിർത്താനും പ്രത്യേക സംവിധാനം വേണമെന്നും സമിതിയിൽ ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ നിലവിലുള്ള നിരവധി സമിതികളുടെ പ്രവർത്തനങ്ങളിലെ ആവർത്തനങ്ങളും തടസങ്ങളും ഒഴിവാക്കാനാണ് പുതിയ ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്രസർക്കാർ വാദം.
Kerala
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി നോളജ് വാലി പദ്ധതി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാവും പദ്ധതി നടപ്പാക്കുക. ഇതിനായി 100 കോടി വിലയിരുത്തി. വിദേശ സർവകലാശാലകളുമായി സഹകരണം ശക്തമാക്കും.
വിദേശ സർവകലാശാലകളിലേക്ക് പോകാതെ തന്നെ വിദ്യാർഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് പദ്ധതി.
ലോകത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വിദേശ സർവകലാശാലകളുമായും സഹകരിച്ച് ഏറ്റവും മികച്ച അക്കാഡമിക് പ്രോഗ്രാമുകൾ കേരളത്തിൽ കൊണ്ടുവരും. ആധുനിക കാലത്തിനനുസരിച്ചുള്ള കോഴ്സുകളും മികച്ച തൊഴിലവസരങ്ങളും മുൻനിര സ്ഥാപനങ്ങളുടെ പങ്കാളിത്തവും വഴി കേരളത്തെ ഒരു ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ നിക്ഷേപങ്ങളും വികസനവും സാധ്യമാക്കുന്നതിനായി സ്വകാര്യ സർവകലാശാല ബില്ലിൽ ആവശ്യമായ പരിഷ്കരണങ്ങൾ വരുത്തും. വയനാട് ട്രൈബൽ യൂണിവേഴ്സിറ്റിയുടെ വികസനത്തിനായി 50 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
Kerala
പാലക്കാട്: ജില്ലയില്‍ താപനില ഉയരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ജില്ലാ കളക്ടറുടെ നിര്‍ദേശം.
സ്കൂളുകൾ, പ്രഫഷണൽ/ടെക്നിക്കൽ ഉൾപ്പെടെയുള്ള കോളജുകൾ, കോച്ചിംഗ് സെന്ററുകൾ തുടങ്ങി എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളിലെയും ഫിസിക്കൽ ക്ലാസുകൾ ഇന്ന് മുതൽ താൽക്കാലികമായി നിർത്തിവയ്ക്കാനാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപഴ്സൻ കൂടിയായ ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
നിലവില്‍ ജില്ലയിലെ താപനില 40.1 ഡിഗ്രി സെൽഷ്യസ് ആണ്. അതേസമയം, അനുഭവഭേദ്യമായ ചൂട് 45 ഡിഗ്രി സെല്‍സ്യസ് വരെയാണ്. ഉയർന്ന അള്‍ട്രാ വയലറ്റ് ഇന്‍ഡക്സ്, സൂര്യാതപം, സൂര്യാഘാതം, ഡീഹൈഡ്രേഷൻ എന്നിവയ്ക്ക് സാധ്യതയുമുണ്ട്.
ഈ സാഹചര്യത്തില്‍ ക്ലാസ് മുറികളിലെ താപനില, വെന്റിലേഷൻ സൗകര്യങ്ങളുടെ അഭാവം, താപനില കുറയാനുള്ള സാധ്യത കുറവ് എന്നിവ പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Kerala
തൃശൂർ: സംസ്ഥാനത്തെ സ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷാഫലങ്ങളുടെ അടിസ്ഥാനത്തിൽ അക്കാദമികനിലവാരം മെച്ചപ്പെടുത്തുന്നതിനായി അടിയന്തരനടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി.
വിദ്യാഭ്യാസ ഉദ്യോഗസ്ഥരായ എഇഒ, ഡിഇഒ, ഡിഡി, ആർഡിഡി, വിഎച്ച്എസ്ഇ എഡി, എസ്എസ്കെ - ഡിപിസി എന്നിവരുടെ തൃശൂരിൽ ചേർന്ന യോഗത്തിലാണ് നിർദേശം. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി കെ. വാസുകി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് തുടങ്ങിയവരും പങ്കെടുത്തു.
അഞ്ചുമുതൽ ഉത്തരക്കടലാസുകൾ വിതരണംചെയ്ത് ക്ലാസ് പിടിഎ യോഗങ്ങൾ ചേർന്ന് രക്ഷിതാക്കളുമായി കുട്ടികളുടെ പഠനനിലവാരം ചർച്ചചെയ്യണം. അഞ്ചുമുതൽ ഒന്പതുവരെ ക്ലാസുകളിൽ നടപ്പിലാക്കിയ സബ്ജക്ട് മിനിമം (30% മാർക്ക്) പദ്ധതി കുട്ടികൾക്കു നീതിയുക്തമായി ഗുണംചെയ്തോ എന്നു വിലയിരുത്തണം. പിന്നാക്കംനിൽക്കുന്ന കുട്ടികൾക്കു പത്താം ക്ലാസ് മാതൃകയിൽ പ്രത്യേക ക്ലാസുകൾ നൽകണം.
കുട്ടികളുടെ സ്കോറുകൾ സമഗ്ര പ്ലസ് പോർട്ടലിൽ രേഖപ്പെടുത്തി താഴ്ന്ന ഗ്രേഡ് നേടിയവർക്കായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണം.എസ്ടി വിദ്യാർഥികൾക്കുള്ള എൻറിച്ച്മെന്റ് പ്രോഗ്രാം, ഇതരസംസ്ഥാനതൊഴിലാളികളുടെ കുട്ടികൾക്കുള്ള വോളന്റിയർ ക്ലാസുകൾ എന്നിവയുടെ പുരോഗതി ഉറപ്പാക്കണം.
കുട്ടികളിൽ മൂല്യബോധം, സഹിഷ്ണുത, പ്രകൃതിസ്നേഹം എന്നിവ വളർത്തുന്നതിനും ലഹരിവിരുദ്ധ അവബോധം സൃഷ്ടിക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്നേഹം എന്ന പുതിയ പദ്ധതി നടപ്പിലാക്കും.
Kerala
തിരുവനന്തപുരം: കേന്ദ്ര ഫണ്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കേന്ദ്രാവിഷ്കൃത പദ്ധതികൾ വഴി സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന ഫണ്ട് കേരളത്തിന്റെ അവകാശമാണെന്ന് ശിവൻകുട്ടി പറഞ്ഞു.
കേന്ദ്ര ഫണ്ട് ആരുടെയും ഔദാര്യമല്ല. ഈ ഫണ്ട് ഉപയോഗിക്കുന്നത് ഭിന്നശേഷി കുട്ടികൾ, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ തുടങ്ങിയ അർഹതപ്പെട്ടവർക്ക് വേണ്ടിയാണ്. ഈ ഫണ്ടിനായി ശ്രമിക്കുന്നത് സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ കടമയും ജനങ്ങളോടുള്ള പ്രതിബദ്ധതയുമാണെന്നും മന്ത്രി പറഞ്ഞു.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കാനുള്ള ആദ്യഘട്ട ശ്രമം പോലും സംസ്ഥാന താൽപര്യം മുൻനിർത്തിയാണ്. നമ്മുടെ വിദ്യാഭ്യാസ നിയമങ്ങൾക്കും പാഠ്യപദ്ധതിക്കും എതിരല്ലാത്ത ഭാഗങ്ങൾ മാത്രം സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.
വിദ്യാഭ്യാസത്തിന്റെ മതനിരപേക്ഷതയും പുരോഗമന സ്വഭാവവും കാത്തുസൂക്ഷിക്കുക എന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അടിയുറച്ച നിലപാടാണ്. അതിൽ ഒരു വിട്ടുവീഴ്ചയുമില്ല. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഒരു പദ്ധതിയെ ആശ്രയിച്ചല്ല മുന്നോട്ട് പോകുന്നത്. അത് നമ്മുടെ നയമാണ്. ഈ നയം ശക്തിപ്പെടുത്താൻ സംസ്ഥാനത്തിന് അർഹതപ്പെട്ട എല്ലാ ഫണ്ടുകളും നേടാൻ ഇനിയും ശ്രമിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രകോപിതനാകാൻ എന്താണ് കാരണമെന്ന് തനിക്കറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രകോപനം ഉണ്ടാക്കാനോ പ്രകോപിതനാക്കാനോ താനില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്എസ്കെ ഫണ്ട് കിട്ടാതിരുന്നാൽ അതിന്റെ ഉത്തരവാദിത്വം തനിക്കില്ലെന്ന് ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.
പിഎം ശ്രീയെ പറ്റി ശിവൻകുട്ടിയെ പഠിപ്പിക്കാൻ താൻ ആളല്ല. പിഎം ശ്രീയെ സംബന്ധിച്ചുള്ള ഇടതുപക്ഷ രാഷ്ട്രീയം ശിവൻകുട്ടിയെ പഠിപ്പിക്കാൻ തന്നെക്കാളും അവകാശമുള്ളത് എം.എ. ബേബിക്കും എം.വി. ഗോവിന്ദനുമാണ്. അവർ പഠിപ്പിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീയിലൂടെ ആർഎസ്എസിന്റെ വിദ്യാഭ്യാസ അജണ്ട നടപ്പിലാക്കാനുള്ള നീക്കം, അതിനെപ്പറ്റിയുള്ള ഇടതുപക്ഷത്തിന്റെ ശരിയെന്താണെന്ന് താൻ പഠിപ്പിക്കുന്നില്ല. അത് പഠിപ്പിക്കാൻ സിപിഎമ്മിന്റെ നേതാക്കന്മാരുണ്ട്.
പിഎം ശ്രീയും എസ്എസ്കെയും രണ്ടും ഒന്നല്ല. രണ്ടും കൂട്ടിക്കലർത്തുന്നത് ബിജെപിയുടെ രാഷ്ട്രീയമാണ്. അതല്ല എൽഡിഎഫ് രാഷ്ട്രീയം. എസ്എസ്കെ ഫണ്ട് ലഭിക്കാൻ നമുക്ക് അവകാശമുണ്ട്. എസ്എസ്കെ ഫണ്ട് തട്ടിപറിക്കാൻ കേന്ദ്രം ശ്രമിച്ചാൽ അതിനെ ഇടതുപക്ഷം നിയമപരമായും രാഷ്ട്രീയപരമായും എതിർക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
പിഎം ശ്രീയെ സംബന്ധിച്ച ജയപരാജയം അളക്കാൻ സിപിഐ ഇല്ല. ഇത് ഇടതുപക്ഷത്തിന്റെ വിജയമാണെന്നാണ് താൻ നേരത്തെ തന്നെ പറഞ്ഞിരുന്നത്. ഈ കത്ത് ഉൾപ്പെടെയുള്ള എല്ലാ കാര്യവും ഇടതുപക്ഷത്തിന്റെ വിജയമാണ്.
എൽഡിഎഫ് രാഷ്ട്രീയത്തിന്റെ ഐക്യത്തിനോ അടിത്തറയ്ക്കോ ഭംഗം വരുന്നത് ഒന്നും ചെയ്യില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.