Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flyover

Kozhikode

ചെറുവണ്ണൂരിൽ മേൽപ്പാലത്തിന്‍റെ നിര്‍മാണം മെല്ലെപ്പോക്കില്‍

കോഴിക്കോട്: ചെറുവണ്ണൂരിൽ നിർമിക്കുന്ന മേൽപാലത്തിന്‍റെ പ്രവൃത്തിവേഗത്തിലാക്കണമെന്ന് ആവശ്യമുയരുന്നു. മൂന്നുമാസമായി പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയാണ്.ഇതരസംസ്ഥാന തൊഴിലാളികളുടെ കുറവാണ് പ്രവൃത്തി നീണ്ടുപോകാന്‍ കാരണം.മഴക്കാലം എത്തിയതോടെ പ്രവൃത്തി കൂടുതല്‍ മന്ദീഭവിച്ച അവസ്ഥയായി.
കോഴിക്കോട് നഗരത്തിലെയും ചെറുവണ്ണൂർ മേഖലയിലെയും ഗതാഗതക്കുരുക്കിന് പരിഹാരമായി സിറ്റി റോഡ് ഇംപ്രൂവ്മെന്‍റ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 89.5 കോടി അനുവദിച്ചത്‌. കഴിഞ്ഞ വർഷം മേയ് 18ന്‌ നിർമാണം തുടങ്ങി. പില്ലറുകൾ, പില്ലർ ക്യാപ്പുകൾ, ഗർഡർ, സ്ലാബ് എന്നിവയുടെ നിർമാണം പൂർത്തിയായി. ഡ്രെയ്നേജ്, കേബിൾ ഡക്ട്‌ എന്നിവയുടെ പണി അവസാന ഘട്ടത്തിലാണ്‌. 84 ഗർഡറുകളിൽ 26 എണ്ണവും 15 തൂണുകളെ ബന്ധിപ്പിക്കുന്ന 13 സ്ലാബുകളും ഇനിയും നിർമിക്കാനുണ്ട്.

ഇതോടൊപ്പം ഇരുവശത്തേയും സർവീസ് റോഡുകളും കുറ്റമറ്റ രീതിയിലാക്കി സൂചകങ്ങളും വെളിച്ച സംവിധാനവും ഏർപ്പെടുത്തി മേൽപാലം തുറന്നുകൊടുക്കാനാകണമെങ്കിൽ മാസങ്ങളെടുക്കും. പ്രവൃത്തി വൈകുന്നത്‌ സ്ഥലം എംഎൽഎയും മുൻ പൊതുമരാമത്ത് മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ ഉന്നയിച്ചിരുന്നു.

അടുത്തമാസം പകുതിയോടെ മേൽപാലം പണി എതാണ്ട് പൂർത്തിയാകുമെന്നാണ് മന്ത്രി പി.കെ. ബഷീർ മറുപടി നൽകിയത്‌. 50 ശതമാനം മാത്രം പൂർത്തിയായ മേൽപ്പാലം പ്രവൃത്തിയുടെ അവലോകനയോഗം പോലും അടുത്തകാലത്തൊന്നും നടന്നിട്ടില്ല.പ്രവൃത്തി നീണ്ടുപോകുന്നത് ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ട്.

 

Kerala

സർക്കാരിന്‍റെ ലക്ഷ്യം മേൽപ്പാത പൂർത്തീകരിക്കുക മാത്രം; ഗർഡർ അപകടത്തിൽ പ്രതികരണവുമായി കെ.സി. വേണുഗോപാൽ

ആലപ്പുഴ: അരൂർ- തുറവൂർ മേൽപ്പാത നിർമാണത്തിനിടെ ഗർഡർ വീണുണ്ടായ അപകടം അങ്ങേയറ്റം വേദനയുണ്ടാക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഏത് സമയത്തും അപകടം എന്ന പേടിയിലായിരുന്നു. കേന്ദ്രത്തിനു പല തവണ കത്തെഴുതിയെന്നും പല പ്രാവശ്യം മുന്നറിയിപ്പ് കൊടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യ ജീവന് ഒരു വിലയും കൊടുക്കാത്ത സമീപനമാണ് ഉണ്ടായത്. അപകടം നടന്ന സ്ഥലത്ത് സൈൻ ബോർഡുകൾ പോലുമില്ല. പിഎസി യോഗം കൂടിയപ്പോഴും പറഞ്ഞിരുന്നു. സർവീസ് റോഡുകൾ മെച്ചപ്പെടുത്തി എടുക്കേണ്ടതാണെന്നും അതും അവിടെ ചെയ്തില്ലെന്നും വേണുഗോപാൽ പറഞ്ഞു.

ഇനിയും അപകടം ഉണ്ടാവാൻ പാടില്ല. സർക്കാരിന്‍റെ ആകെയുള്ള ലക്ഷ്യം മേൽപ്പാത പൂർത്തീകരിക്കുക മാത്രമാണ്. സുരക്ഷ ഉറപ്പാക്കാതെയാണ് നിർമാണം. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടലുകൾ നടത്തണമെന്നും കെ.സി കൂട്ടിച്ചേർത്തു.

Latest News

Corehub Up