Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : France

Europe

യൂറോപ്പിനെ ചാരമാക്കാൻ "അഗ്നി ഇരകൾ'; 184 പേർ അറസ്റ്റിൽ

പാരീസ്: യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപക നാശനഷ്ടം വിതയ്ക്കുന്ന കാട്ടുതീയുടെ പിന്നിൽ മനഃപൂർവം തീയിടുന്ന ക്രിമിനൽ സംഘങ്ങളുടെ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ഫ്രാൻസിൽ അന്വേഷണം ശക്തമാക്കി.

വേനൽക്കാലം ആരംഭിച്ചതുമുതൽ കാട്ടുതീയ്ക്ക് കാരണക്കാരെന്ന സംശയത്തിൽ 184 പേരെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി ലോറന്‍റ് ന്യൂനെസ് അറിയിച്ചു.

മധ്യഫ്രാൻസിലെ ബ്രെറ്റാഞ്ഞിൽ നിന്ന് രണ്ട് സംശയാസ്പദരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തീപിടിത്തമുണ്ടായ മേഖലകളിൽ അസ്വാഭാവിക സാഹചര്യത്തിൽ ഇവരെ പലതവണ കണ്ടതായി നാട്ടുകാർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

പുതിയ ഉഷ്ണതരംഗം; ആശങ്ക വർധിക്കുന്നു

ബുധനാഴ്ച മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ള പുതിയ ഉഷ്ണതരംഗം എത്തുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഫ്രാൻസിലും സ്പെയിനിലും ഗ്രീസിലും അധികൃതർ അതീവ ജാഗ്രതയിലാണ്.

ശക്തമായ കാറ്റും ഉയർന്ന ചൂടും കാട്ടുതീ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ ഇടയാക്കുമെന്ന ആശങ്ക നിലനിൽക്കുന്നു.

സ്പെയിനിൽ നിയന്ത്രണാതീതമായി തീ

സ്പെയിനിലെ കാസ്റ്റലോൺ മേഖലയിലെ കാട്ടുതീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. പതിനായിരത്തോളം ആളുകൾ ഒഴിപ്പിക്കൽ ഭീഷണിയിലാണെന്ന് അധികൃതർ അറിയിച്ചു.

ഗ്രീസിലെ പാറോസ് ദ്വീപിൽ ഒഴിപ്പിക്കൽ

വിനോദസഞ്ചാര കേന്ദ്രമായ പാറോസ് ദ്വീപിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്നാണ് തീപിടിത്തം ആരംഭിച്ചത്. തുടർന്ന് സമീപത്തെ 10 ഗ്രാമങ്ങളിലെ താമസക്കാരെ മുൻകരുതലിന്‍റെ ഭാഗമായി താത്കാലികമായി ഒഴിപ്പിച്ചു.

ബോർഡോയിൽ ആശ്വാസം

ഫ്രാൻസിലെ ബോർഡോയ്ക്ക് സമീപം മുൻകരുതലായി ഒഴിപ്പിച്ചിരുന്ന 57,000 പേർക്ക് സ്ഥിതിഗതികൾ മെച്ചപ്പെട്ടതിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങാൻ അധികൃതർ അനുമതി നൽകി.

സ്പെയിനിലും ഫ്രാൻസിലുമായി ഇതുവരെ മൂന്ന് ലക്ഷത്തിലധികം ആളുകളെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.

മനഃപൂർവം തീവയ്പ് നടത്തുന്നവർക്കെതിരേ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഫ്രഞ്ച് ഭരണകൂടം വ്യക്തമാക്കി.

Sports

അര്‍ജന്‍റീന, ഫ്രാന്‍സ്, നോര്‍വെ ടീമുകൾ കളത്തില്‍

മിസോറി: ഫിഫ 2026 ലോകകപ്പ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്‍റീനയും കളത്തിലേക്ക്. ലയണല്‍ മെസി നയിക്കുന്ന അര്‍ജന്‍റീന, ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 6.30നു കളത്തില്‍ ഇറങ്ങും. ഗ്രൂപ്പ് ജെയില്‍ അള്‍ജീരിയയാണ് മെസി സംഘത്തിന്‍റെ എതിരാളികള്‍.

കിരീടം നിലനിര്‍ത്താനുള്ള കരുത്ത് അര്‍ജന്‍റീനയ്ക്ക് ഉണ്ടോ എന്നാണ് സുപ്രധാന ചോദ്യം. പരിക്കേറ്റു വിശ്രമത്തിലായിരുന്ന ലയണല്‍ മെസി, ടീമിന്‍റെ പരിശീലന മത്സരത്തില്‍ കളത്തിലെത്തിയിരുന്നു. ഐസ് ലന്‍ഡിന് എതിരായ പരിശീലന മത്സരത്തില്‍ അര്‍ജന്‍റീന 3-0നു ജയിച്ചപ്പോള്‍ പെനാല്‍റ്റിയിലൂടെ മെസി ഒരു ഗോള്‍ നേടി.

നിലവിലെ ഫൈനലിസ്റ്റുകളായ കിലിയന്‍ എംബപ്പെയുടെ ഫ്രാന്‍സ്, സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിംഗ് ഹാലണ്ടിന്‍റെ നോര്‍വെ ടീമുകളും രാത്രി കളത്തിലെത്തും. അര്‍ധരാത്രി 12.30ന് ഫ്രാന്‍സ് സെനഗലിനെയും നാളെ പുലര്‍ച്ചെ 3.30ന് നോര്‍വെ ഇറാക്കിനെയും നേരിടും.

International

വിദ്യാർഥിയുടെ കൊലപാതകം; ഫ്രാൻസിൽ പ്രതിഷേധം

പാരീസ്: വലതുപക്ഷ പ്രവർത്തകനായ വിദ്യാർഥി കൊല്ലപ്പെട്ടതിൽ തലസ്ഥാനമായ പാരീസ് ഉൾപ്പെടെ ഫ്രാൻസിലെങ്ങും പ്രതിഷേധം.

ലിയോണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ സയൻസസ് വിദ്യാർഥി 23കാരനായ ക്വന്‍റിൻ ദെരാൻഖ് ആണ് ഒരുസംഘം മുഖംമൂടിധാരികളുടെ മർദനമേറ്റു മരിച്ചത്.

കൊലപാതകത്തിനു പിന്നിൽ തീവ്ര ഇടതുപക്ഷവും തീവ്ര ഇസ്‌ലാമിസ്റ്റുകളുമാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. ഫാസിസ്റ്റ് എന്ന് ആരോപിച്ചായിരുന്നു ആക്രമണം.

സംഭവത്തിൽ ആറുപേരെ കസ്റ്റഡിയിലെടുത്തതായി സ്റ്റേറ്റ് പ്രോസിക്യൂട്ടർ തിയറി ദ്രാൻ അറിയിച്ചു. പലസ്തീൻ വംശജയും യൂറോപ്യൻ പാർലമെന്‍റംഗവുമായ റിമ ഹസനെ പങ്കെടുപ്പിച്ച് കഴിഞ്ഞ വ്യാഴാഴ്ച ലിയോണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ സയൻസസിൽ ഒരു കോൺഫറൻസ് സംഘടിപ്പിച്ചിരുന്നു. ഇതിനെതിരേ കുടിയേറ്റ വിരുദ്ധ സംഘടനയായ നെമെസിസ് കളക്‌ടീവ് പ്രകടനം നടത്തിയിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്തതിനുശേഷമാണ് ക്വന്‍റിൻ ദെരാൻഖിനുനേരേ ആക്രമണമുണ്ടായത്.

Business

നിർണായക ധാതുക്കൾ; നാലു രാജ്യങ്ങളുമായി ഇന്ത്യ ചർച്ചയിൽ

ന്യൂഡൽഹി: പ്രധാന അസംസ്കൃത വസ്തുക്കളുടെ വിതരണം സുരക്ഷിതമാക്കുന്നതിനും ഉറപ്പാക്കുന്നതിനുമായി ഇന്ത്യ ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി ഇന്ത്യ നിർണായക ധാതുക്കളുടെ സംയുക്ത പര്യവേക്ഷണം, ഖനനം, സംസ്കരണം, പുനരുപയോഗം എന്നിവ ലക്ഷ്യമിട്ട് ബ്രസീൽ, കാനഡ, ഫ്രാൻസ്, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളുമായി ചർച്ചകൾ നടത്തുകയാണെന്ന് ഇതുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

പ്രധാനമായും ലിഥിയം, അപൂർവ ധാതുക്കൾ എന്നിവയിലായിരിക്കും ശ്രദ്ധകേന്ദ്രീകരിക്കുക. കൂടാതെ, ധാതു സംസ്കരണ സാങ്കേതികവിദ്യകളിൽ പങ്കാളിത്തം നേടാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. ചർച്ചകൾ അതീവ രഹസ്യമായാണ് നടക്കുന്നത്.

പല നിർണായക ധാതുക്കളുടെയും ആഗോള വിതരണത്തിൽ ആധിപത്യം പുലർത്തുന്നതും ഖനനത്തിലും സംസ്കരണത്തിലും നൂതന സാങ്കേതികവിദ്യ കൈവശമുള്ളതുമായ ചൈനയെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. കാർബണ്‍ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള ഉൗർജ പരിവർത്തന നടപടികൾ ഇന്ത്യ വേഗത്തിലാക്കുന്പോൾ വിവിധ രാജ്യങ്ങളുമായി സഹകരിക്കേണ്ടത് ആവശ്യകതയാണെന്ന് ഖനന വിദഗ്ധർ പറഞ്ഞു.

ധാതുക്കളുടെ കണ്ടെത്തൽ മുതൽ ഉത്പാദനം വരെയുള്ള ഖനനപ്രക്രിയയ്ക്കു വർഷങ്ങളെടുക്കും. പര്യവേക്ഷണത്തിനു മാത്രം അഞ്ചു മുതൽ ഏഴുവർഷം വരെ സമയമെടുക്കും. പലപ്പോഴും പ്രായോഗികമായ ഒരു ഖനിയില്ലാതെ പ്രവർത്തനം അവസാനിക്കുകയും ചെയ്യും.

ജനുവരിയിൽ ജർമനിയുമായി ഒപ്പിട്ട നിർണായക ധാതു കരാറിലെ പ്രധാന കാര്യങ്ങൾ ഈ പുതിയ ചർച്ചകളിലും ഉൾപ്പെടുത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പര്യവേഷണം, സംസ്കരണം, പുനരുപയോഗം എന്നിവയ്ക്കു പുറമെ ഇരുരാജ്യങ്ങളിലും മൂന്നാം രാജ്യങ്ങളിലും ധാതുസന്പത്ത് സ്വന്തമാക്കുന്നതിനും വികസിപ്പിക്കുന്നതിനും ഈ കരാർ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

നിലവിൽ ഫ്രാൻസ്, നെതർലാൻഡ്സ്, ബ്രസീൽ എന്നീ രാജ്യങ്ങളുമായി ചർച്ച നടന്നുവരികയാണ്. അതേസമയം കാനഡയുമായുള്ള കരാർ സജീവ പരിഗണനയിലാണെന്നും ഖനന മന്ത്രാലയമാണ് ഇതിനു നേതൃത്വം നല്കുന്നതെന്നും പറയുന്നു.

കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി മാർച്ച് ആദ്യവാരം ഇന്ത്യ സന്ദർശിക്കുമെന്നും യുറേനിയം, ഉൗർജം, ധാതുക്കൾ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് എന്നീ മേഖലകളിൽ കരാർ ഒപ്പിടുമെന്നും റിപ്പോർട്ടുകളുണ്ട്.
വരുന്ന ആഴ്ചകളിൽ നിർണായക ധാതുക്കളിലെ സഹകരണം ഒൗദ്യോഗികമാക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ടെന്ന് കാനഡയുടെ പ്രകൃതി വിഭവ മന്ത്രാലയം വ്യക്തമാക്കി. 

ഫ്രാൻസ്, നെതർലാൻഡ്സ്, ബ്രസീൽ രാജ്യങ്ങൾ ഇതിനോടു പ്രതികരിച്ചിട്ടില്ല. നിർണായക ധാതുക്കൾക്കായി ലോകമെന്പാടും പര്യവേക്ഷണം നടത്തുന്ന ഇന്ത്യ ഇതിനകം അർജന്‍റീന, ഓസ്ട്രേലിയ, ജപ്പാൻ എ്ന്നീ രാജ്യങ്ങളുമായി കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്. കൂടാതെ നിർണായക ധാതുക്കൾ കൂടി ഉൾപ്പെടുന്ന വിപുലമായ ഉഭയകക്ഷി കരാറുകൾക്കായി പെറു, ചിലി എന്നീ രാജ്യങ്ങളുമായി ചർച്ചകൾ നടത്തിവരികയാണ്.

ചൈനയിൽനിന്നുള്ള അപൂർവ ധാതുക്കളുടെ അമിത ആശ്രയത്വം കുറയ്ക്കുന്നതിനുള്ള വഴികൾ ചർച്ചചെയ്യാൻ ജി 7 രാജ്യങ്ങളിലെയും പ്രധാന സന്പദ്‌വ്യവസ്ഥകളിലെയും ധനമന്ത്രിമാർ കഴിഞ്ഞ മാസം വാഷിംഗ്ടണിൽ യോഗം ചേർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ അന്താരാഷ്ട്ര പങ്കാളിത്തം വിപുലീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.

2023ൽ ലിഥിയം ഉൾപ്പെടെ 20ലധികം ധാതുക്കൾ നിർണായകമായി ഇന്ത്യ പ്രഖ്യാപിച്ചു. രാജ്യത്തിന്‍റെ ഉൗർജ പരിവർത്തനത്തിനും വ്യവസായ-അടിസ്ഥാന സൗകര്യമേഖലകളിൽ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും ഈ ധാതുക്കൾ അത്യന്താപേക്ഷിതമാണെന്നും വിലയിരുത്തുന്നു.

Latest News

Corehub Up