Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KPCC President

നൂറ് ദിനം ഗംഭീരം; സർക്കാരിന് കെപിസിസിയുടെ ഗുഡ് സർട്ടിഫിക്കറ്റ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ആദ്യ നൂറുദിനംഗംഭീര വിജയമെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. ഇന്ദിരാഭവനിൽ ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗമാണ് സർക്കാരിന്‍റെ പ്രവർത്തനം മികച്ചതെന്ന് വിലയിരുത്തിയത്. ജനങ്ങൾ പൂർണ തൃപ്തരാണെന്നും ഓണാഘോഷ പരിപാടികൾ മികച്ച രീതിയിൽ സംഘടിപ്പിച്ചെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഭക്ഷ്യവസ്തുക്കൾ സുലഭമായി ലഭ്യമാക്കി. കൃഷിവകുപ്പിന്‍റെ നേതൃത്വത്തിൽ പച്ചക്കറി, ഓണക്കിറ്റ് തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കി. ടൂറിസം ഓണാഘോഷ പരിപാടികളിൽ വലിയ ജനപങ്കാളിത്തമുണ്ടായി. ഓപ്പറേഷൻ തുഫാൻ വിജയകരമായിരുന്നെന്നും വയനാട് പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് മികച്ച രീതിയിൽ പ്രവർത്തിക്കാൻ സർക്കാരിന് കഴിഞ്ഞു. 

അതേസമയം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്കെതിരെ സണ്ണി ജോസഫ് വിമർശനം ഉന്നയിച്ചു. രാജ്യത്ത് നിലനിൽക്കുന്ന വൈദ്യുതി മേഖലയിലെ പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായത്. യുഡിഎഫ് സർക്കാർ 4.29 രൂപയ്ക്ക് വൈദ്യുതി ലഭ്യമാക്കാൻ ഉണ്ടാക്കിയ കരാർ ഇടതുസർക്കാർ റദ്ദാക്കിയതും പ്രതിസന്ധിക്ക് കാരണമായെന്ന് അദ്ദേഹം ആരോപിച്ചു. 

പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗളൂരുവിനെ മാറ്റി മൈസൂരു ഡിവിഷനുമായി ചേർത്ത കേന്ദ്രസർക്കാർ നടപടി കേരളത്തോടുള്ള അവഗണനയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെതിരെ കോൺഗ്രസ് നടത്തിയ സമരങ്ങൾ വിജയകരമായിരുന്നു. സംസ്ഥാന താൽപര്യങ്ങൾക്കൊപ്പം കേന്ദ്രഭരണകക്ഷിയായ ബിജെപി നിൽക്കുന്നില്ല.

എംപിമാരുടെ നേതൃത്വത്തിൽ പ്രധാന റെയിൽവേ സ്റ്റേഷനുകൾക്ക് മുന്നിൽ ഇനിയും സമരം നടത്തുമെന്ന് സണ്ണി ജോസഫ് അറിയിച്ചു. ബോർഡ്, കോർപറേഷൻ വിഭജനം ഉടൻ പൂർത്തിയാക്കുമെന്നും സർക്കാരിന്‍റെ പ്രവർത്തനങ്ങളിൽ പാർട്ടിയുമായുള്ള ഏകോപനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും കെപിസിസി പ്രസിഡന്‍റ് വ്യക്തമാക്കി.

Kerala

വൈഷ്ണയുടെ വോട്ടവകാശം പുനസ്ഥാപിച്ചത് നിയമവാഴ്ചയുടെ വിജയമെന്ന് കെപിസിസി അധ്യക്ഷൻ

തിരുവനന്തപുരം: വൈഷ്ണ സുരേഷിന് വോട്ടവകാശം പുനസ്ഥാപിച്ചത് ഹൈക്കോടതിയുടെ നീതിയുക്തമായ ഇടപെടലിന്‍റെ അടിസ്ഥാനത്തിലാണെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎല്‍എ.

ഇത് നിയമവാഴ്ചയുടെ വിജയമാണ്. സിപിഎമ്മിന്‍റെ അന്യായമായ ഭരണ ദുസ്വാധീനമാണ് വൈഷ്ണയ്ക്ക് വോട്ടവകാശം നിഷേധിച്ചത്. കോര്‍പ്പറേഷന്‍ സെക്രട്ടറിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും വൈഷ്ണയ്ക്ക് വോട്ടവകാശം നിഷേധിക്കരുതെന്ന് ഞാന്‍ ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സിപിഎമ്മിന്‍റെ സ്വാധീനത്തിന് വഴങ്ങി സര്‍ക്കാര്‍ സംവിധാനം നിയമവിരുദ്ധവും വസ്തുതാവിരുദ്ധവുമായി വൈഷ്ണയുടെ വോട്ടവകാശം നിഷേധിക്കുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചത്.

വൈഷ്ണയ്ക്ക് കോടതി ചെലവ് നല്‍കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബാധ്യസ്ഥമാണ്. കോടതിയുടെ നീതിയുക്തവും സമയോചിതവുമായ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ വൈഷ്ണയ്ക്ക് സ്ഥാനാർഥിത്വവും വോട്ടവകാശവും നിഷേധിക്കപ്പെടുമായിരുന്നു.

ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുന്ന ഉത്തരവാദിത്വത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഭരണാധികാരികളും ദുഷ്ടലാക്കോടെയുള്ള രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിക്കൊടുക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

Kerala

പിഎം ശ്രീ പദ്ധതി; സിപിഐ നിലപാടിനെ സ്വാഗതം ചെയ്ത് കെപിസിസി അധ്യക്ഷൻ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സിപിഐ നിലപാടിനെ സ്വാഗതം ചെയ്ത് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്ത്. പിഎം ശ്രീ പദ്ധതിയിൽ സിപിഐ നിലപാട് നല്ല കാര്യമാണെന്നും ഉറച്ച നിലപാട് ഉണ്ടായതിനെ സ്വാഗതം ചെയ്യുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.

അവഹേളിച്ചതിന് ഇത്രയെങ്കിലും പ്രതികരിക്കുന്നതിൽ സന്തോഷമുണ്ട്. പിഎം ശ്രീ നടപ്പിലാക്കുന്നില്ലെന്ന പ്രഖ്യാപനം തട്ടിപ്പാണ്. സിപിഐയെ കബളിപ്പിക്കാൻ സിപിഎമ്മിലെ വല്യേട്ടൻ പാർട്ടി വിചാരിച്ചാൽ നടക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

മന്ത്രി ശിവൻകുട്ടി ഉരുണ്ടുകളിക്കാൻ ശ്രമിക്കുകയാണെന്നും അതിൽ സിപിഐ വീഴുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുമോ എന്ന് ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നായിരുന്നു സണ്ണി ജോസഫിന്‍റെ ചിരിച്ചുകൊണ്ടുള്ള മറുപടി. മാധ്യമങ്ങൾ സ്വാഗതം ചെയ്യൂ എന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു.

Latest News

Corehub Up