Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KeralaPolice

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റുകൾ; ക്രൈംബ്രാഞ്ച് എഎസ്ഐക്ക് സസ്പെൻഷൻ

ഇടുക്കി: പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കുവെച്ചെന്ന ആരോപണത്തിൽ ക്രൈംബ്രാഞ്ച് എഎസ്ഐക്ക് സസ്പെൻഷൻ. ഇടുക്കി ക്രൈംബ്രാഞ്ചിലെ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ സജിത സലീമിനെയാണ് സസ്പെൻഡ് ചെയ്തത്.

ജില്ലാ പൊലിസ് മേധാവി ഡോ. എ. നസീം നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. എറണാകുളം റേഞ്ച് പൊലിസ് ഇൻസ്പെക്ടർ ജനറൽ എസ്. ശ്യാം സുന്ദറാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണവും പ്രഖ്യാപിച്ചു.

Kerala

പി.വിജയന് ക്ലീൻ ചിറ്റ്; അജിത് കുമാറിന് വീണ്ടും തിരിച്ചടി

തിരുവനന്തപുരം: ശബരിമലയിൽ നടപ്പാക്കിയിരുന്ന പുണ്യം പൂങ്കാവനം പദ്ധതിയിൽ നോഡൽ ഓഫീസർ പി.വിജയനെതിരെ അജിത് കുമാ‍ർ നൽകിയ റിപ്പോർട്ട് തള്ളി സർക്കാർ. അന്വേഷണത്തിൽ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പി.വിജയന് സർക്കാർ ക്ലീൻ ചിറ്റ് നൽകി.

ശബരിമലയിലെ മാലിന്യ നിർമാർജനവും ഭക്തജന സേവനവും ലക്ഷ്യമിട്ട് പോലീസ് നടപ്പിലാക്കി വന്നിരുന്ന മാതൃകാപരമായ പദ്ധതിയാണ് പുണ്യം പൂങ്കാവനം. എന്നാൽ പദ്ധതിയുടെ മറവിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന പരാതിയെത്തുടർന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അന്നത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാറിനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ പി. വിജയനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അജിത് കുമാർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ശബരിമല ചീഫ് കോ-ഓഡിനേറ്ററായ അദ്ദേഹം പദ്ധതി നിർത്തിവെക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. തുടർന്ന് സർക്കാർതലത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു.

ആഭ്യന്തര സെക്രട്ടറി നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പി.വിജയന്‍റെ നടപടികൾ പൂർണമായി തൃപ്തികരമാണെന്ന് സർക്കാർ കണ്ടെത്തിയത്. പദ്ധതിയിൽ യാതൊരുവിധ ക്രമക്കേടുകളും നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയ സർക്കാർ ഇതു സംബന്ധിച്ച് ഉത്തരവിറക്കി.

വരുന്ന മണ്ഡലകാലത്ത് പുണ്യം പൂങ്കാവനം പദ്ധതി വീണ്ടും സജീവമായി തുടരാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. നിലവിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപിയെന്ന നിലയിൽ പി. വിജയനാണ് ശബരിമലയുടെ ചുമതല വഹിക്കുന്നത്.

Kerala

അജിത് കുമാർ 'കളിച്ച കളിയെല്ലാം' പൊളിഞ്ഞു; സസ്പെൻഷൻ ഉത്തരവിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

തിരുവനന്തപുരം: രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ച സംഭവത്തിൽ സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ കുരുക്ക് മുറുകുന്നു. കേസ് അട്ടിമറിച്ചതിൽ അജിത് കുമാറിന് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന സസ്പെൻഷൻ ഉത്തരവിലെ നിർണായക വിവരങ്ങൾ പുറത്തുവന്നു.

അന്വേഷണ ഉദ്യോഗസ്ഥർ നൽകിയ മൊഴികളാണ് എഡിജിപിക്ക് തിരിച്ചടിയായത്. എഡിജിപിയുടെ ഓഫീസിലുണ്ടായിരുന്ന രണ്ട് ഗ്രേഡ് എസ്ഐമാർ കേസ് അന്വേഷണത്തിൽ നേരിട്ട് ഇടപെട്ടെന്നും സംഭവത്തിൽ അജിത്കുമാറിന്‍റെ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം അജിത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം നടത്താനും നീക്കമുണ്ട്. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണത്തിന് നേതൃത്വം നൽകും. വകുപ്പുതല അന്വേഷണവും സസ്പെൻഷൻ നടപടികളും അജിത് കുമാറിന്‍റെ കരിയറിനെത്തന്നെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

31ന് അദ്ദേഹത്തിന് ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കേണ്ടതായിരുന്നു. എന്നാൽ സസ്പെൻഷൻ നിലനിൽക്കുന്നതിനാൽ തൽക്കാലം സ്ഥാനക്കയറ്റം നൽകേണ്ടതില്ലെന്നാണ് സർക്കാരിന്‍റെ തീരുമാനം. വകുപ്പുതല അന്വേഷണം പൂർത്തിയാകുന്നതുവരെ പകരം മറ്റാരെയും ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്നും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

 

Latest News

Corehub Up