x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏഴ് വർഷത്തിനിടെ ഒമ്പതു ക്രിമിനൽ കേസുകൾ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

വെബ് ഡെസ്ക്
Published: August 21, 2026 03:14 PM IST | Updated: August 21, 2026 03:14 PM IST

അർജുൻ ആയങ്കി

കണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച പ്രത്യേക ശിപാർശ ജില്ലാ കളക്ടർ അംഗീകരിച്ചതോടെയാണ് നടപടി. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന അർജുൻ ആയങ്കിക്ക് ജാമ്യം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് കാപ്പ ചുമത്തിയത്.

കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം അർജുൻ ആയങ്കിയെ കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കാനാണ് ഉത്തരവ്. അർജുൻ ആയങ്കിയെ ജയിൽ സൂപ്രണ്ടിന് മുന്നിൽ ഹാജരാക്കാൻ സിറ്റി പോലീസ് കമ്മീഷണർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.

കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഒമ്പത് ക്രിമിനൽ കേസുകളിൽ അർജുൻ ആയങ്കി പ്രതിയായിട്ടുണ്ടെന്നാണ് പോലീസിന്‍റെ വിശദീകരണം. ആഭ്യന്തര മന്ത്രിയെയും പോലീസ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയ കേസുകൾക്ക് പുറമെ സ്വർണം പൊട്ടിക്കൽ, സ്വർണക്കടത്ത് തുടങ്ങിയ കേസുകളിലും ഇയാൾ പ്രതിയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തണമെന്ന് പോലീസ് നേരത്തെ ശിപാർശ ചെയ്തിരുന്നു. ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ജില്ലാ കളക്ടറുടെ അംഗീകാരത്തോടെ കാപ്പ നടപടി നിലവിൽ വന്നത്. സംസ്ഥാന സർക്കാരും നടപടിയെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.

Tags : ArjunAyanki KAAPA Kannur KeralaPolice

Recent News

Corehub Up