Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ArjunAyanki

27 വർഷം മുൻപ് നഷ്ടപ്പെട്ട പെരുവിരൽ തിരികെ ലഭിച്ചു; വ്യാജ പ്രചരണങ്ങൾക്കെതിരെ പി. ജയരാജന്‍

കണ്ണൂർ: സാമൂഹ്യമാധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചെന്ന് സിപിഎം നേതാവ് പി. ജയരാജന്‍. പോലീസിനെ വെല്ലുവിളിച്ചതിന് പിന്നാലെ പിടിയിലായ അര്‍ജുന്‍ ആയങ്കിയെ പി. ജയരാജന്‍ ചേര്‍ത്തു പിടിച്ച് നില്‍ക്കുന്ന വ്യാജ ചിത്രം ഉപയോഗിച്ചാണ് വ്യാജ പ്രചരണം.

സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് പി.ജയരാജൻ വ്യാജപ്രചരണത്തിനെതിരെ രംഗത്തെത്തിയത്. 27 വർഷം മുൻപ് നടന്ന ആർഎസ്എസ് ആക്രമണത്തിൽ നഷ്ടപ്പെട്ട ഇടതു കൈയിലെ പെരുവിരൽ, എഐ ഉപയോഗിച്ച് നിര്‍മിച്ച ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടതും ജയരാജൻ പോസ്റ്റിൽ ചൂണ്ടിക്കാട്ടി. വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി തുടങ്ങിയതായും പി.ജയരാജൻ വ്യക്തമാക്കി.

Kerala

അർജുൻ ആയങ്കി 14 ദിവസത്തേക്ക് റിമാൻഡിൽ; തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി

കണ്ണൂർ: സോഷ്യൽ മീഡിയ വഴി ആഭ്യന്തരമന്ത്രിയെ ഭീഷണിപ്പെടുത്തുകയും കലാപാഹ്വാനം നടത്തുകയും ചെയ്ത കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്‌ട്രേറ്റാണ് ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.

കണ്ണൂർ സൈബർ ക്രൈം പോലീസ് എടുത്ത കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ റിമാൻഡ് ചെയ്തത്. കോടതി ഉത്തരവിനെ തുടർന്ന് അർജുൻ ആയങ്കിയെ തലശ്ശേരി സബ് ജയിലിലേക്ക് കൊണ്ടുപോയി. നിലവിൽ അഭിഭാഷകർ ജാമ്യാപേക്ഷ നൽകിയിട്ടില്ല.

ഇയാളെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി എറണാകുളം ഊന്നുകൽ പോലീസ് തിങ്കളാഴ്ച കോടതിയിൽ പ്രൊഡക്ഷൻ വാറന്‍റിനായി അപേക്ഷ സമർപ്പിക്കും. അപേക്ഷ അനുവദിച്ചാൽ മാത്രമേ അർജുനെ എറണാകുളത്തേക്ക് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. 

Kerala

അർജുൻ ആയങ്കി അറസ്റ്റിൽ; പിടിയിലായത് കണ്ണൂരിൽ നിന്ന്

കണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കി പിടിയിൽ. സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് അർജുൻ ആയങ്കിയെ കണ്ണൂരിൽ നിന്ന് പിടികൂടിയത്. നേരത്തെ ഇയാൾ കണ്ണൂരിൽ നിന്ന് കടന്നുകളഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ആയങ്കിക്കായി വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ അർജുന്‍ ഒളിവിൽ പോകാൻ ഉപയോഗിച്ചിരുന്ന കാർ പോലീസ് കണ്ണൂരിൽ നിന്ന് കണ്ടെടുത്തിരുന്നു. ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്.

 

Kerala

പോലീസിന് തിരിച്ചടി; അർജുൻ ആയങ്കിയുടെ സഹായികൾക്ക് ജാമ്യം

കൊച്ചി : അർജുൻ ആയങ്കിയുടെ സഹായികളെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത നാല് പേർക്ക് കോടതി ജാമ്യം അനുവദിച്ചു. ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതികൾക്കാണ് പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നാലാം കോടതി ജാമ്യം നൽകിയത്.

കോതമംഗലം കോടതി അവധിയായിരുന്നതിനാൽ പ്രതികളെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കുകയായിരുന്നു. തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്. അതിനിടെ പോലീസ് വ്യാപകമായി തിരച്ചിൽ തുടരുന്നതിനിടെ അർജുൻ ആയങ്കി വീണ്ടും സാമൂഹിക മാധ്യമത്തിൽ പോസ്റ്റുമായി രംഗത്തെത്തി.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്‍റെ ഇന്നത്തെ പരാമർശങ്ങൾക്ക് മറുപടിയായാണ് പോസ്റ്റ്. സിപിഎമ്മിന് വേണ്ടി പ്രതികരിച്ചതിന്‍റെ പേരിൽ താൻ കള്ളക്കേസിൽ ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ടെന്നും ആയങ്കി പോസ്റ്റിൽ ആരോപിച്ചു. രാഷ്ട്രീയ പിന്തുണ തനിക്ക് ആവശ്യമില്ലെന്നും എന്നാൽ പിന്നിൽ നിന്ന് കുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Kerala

പിന്തുണ ആവശ്യമില്ല, പിന്നിൽ നിന്ന് കുത്തരുത് ; ജയരാജനെതിരെ ആഞ്ഞടിച്ച് ആയങ്കി

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്‍റെ വിമർശനങ്ങൾക്ക് മറുപടിയുമായി അർജുൻ ആയങ്കി. ഒളിവിൽ കഴിയുന്ന അർജുൻ ഫേസ്ബുക്കിലൂടെയാണ് രംഗത്തെത്തിയത്. തനിക്ക് ആരുടെയും രാഷ്ട്രീയ പിന്തുണ ആവശ്യമില്ല. എന്നാൽ പിന്നിൽ നിന്ന് കുത്തരുതെന്നും ആയങ്കി പറഞ്ഞു.

അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണമെന്ന എം.വി. ജയരാജന്‍റെ പരാമർശമാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്. വെടിവയ്ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ആഭ്യന്തര വകുപ്പാണെന്ന തരത്തിലുള്ള ജയരാജന്‍റെ പരാമർശത്തിനെതിരെയും ആയങ്കി രംഗത്തെത്തി.

ശത്രുക്കളെക്കാൾ വലിയ ശത്രുവായാണ് ജയരാജൻ തന്നെ കാണുന്നതെന്നായിരുന്നു ആയങ്കിയുടെ വിമർശനം. അതേസമയം ആയങ്കിയുടെ ആരോപണങ്ങൾക്ക് രൂക്ഷമായ മറുപടിയുമായി എം.വി. ജയരാജനും രംഗത്തെത്തി. അർജുൻ ആയങ്കിയുടേത് ക്വട്ടേഷൻ രാഷ്ട്രീയമാണെന്നും അത്തരത്തിലുള്ള യാതൊരു പിന്തുണയും സിപിഎമ്മിന് ആവശ്യമില്ലെന്നും ജയരാജൻ വ്യക്തമാക്കി.

 

Kerala

പോലീസിന്‍റെ മിന്നൽ നീക്കം; അർജുൻ ആയങ്കിയുടെ സംഘത്തിലെ അഞ്ചുപേർ പിടിയിൽ

തിരുവനന്തപുരം: സ്വർണക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയുമായി അടുത്ത ബന്ധമുള്ള അഞ്ച് പേരെ തിരുവനന്തപുരം സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. തുമ്പ, തമ്പാനൂർ മേഖലകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

തുമ്പ സ്വദേശികളായ ഷൈജു, ഷാ, തമ്പാനൂർ സ്വദേശികളായ വെങ്കിടേഷ്, സംഗീത സുരേഷ്, ആദിത്യൻ എന്നിവരാണ് അറസ്റ്റിലായത്. തുമ്പ പോലീസും തമ്പാനൂർ പോലീസും ചേർന്നാണ് നടപടി സ്വീകരിച്ചത്. അർജുൻ ആയങ്കി തിരുവനന്തപുരത്തെത്തുമ്പോൾ സ്ഥിരമായി ഇവരോടൊപ്പം താമസിച്ചിരുന്നതായാണ് പോലീസിന്‍റെ കണ്ടെത്തൽ.

പ്രതികളുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ ആയങ്കിയുമായുള്ള അടുത്ത ബന്ധം സംബന്ധിച്ച വിവരങ്ങളും ലഭിച്ചതായി പോലീസ് പറഞ്ഞു. ഷൈജുവിനും ഷായ്ക്കുമെതിരെ തുമ്പ പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.

തലസ്ഥാന നഗരം കേന്ദ്രീകരിച്ച് അർജുൻ ആയങ്കി ഗുണ്ടാസംഘം രൂപീകരിച്ച് പ്രവർത്തിച്ചിരുന്നതായാണ് പോലീസിന്‍റെ കണ്ടെത്തൽ. ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്‍റെ നിർദേശപ്രകാരം ഗുണ്ടാസംഘാംഗങ്ങളെയും അർജുൻ ആയങ്കിയെയും പിടികൂടുന്നതിനുള്ള പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.

Kerala

അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണം: എം.വി.ജയരാജൻ

കോഴിക്കോട്: പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിയെ പിടികൂടാൻ മന്ത്രി രമേശ് ചെന്നിത്തല ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണം.

കേസുകളിൽ പ്രതിയായ ഒരാൾ പോലീസിനെ വെല്ലുവിളിച്ച് നടക്കുന്നത് ആശ്ചര്യകരമാണ്. ആയങ്കി എവിടെയാണോ ഉള്ളത് അവിടെ പോലീസ് എത്തി പിടികൂടാനുള്ള കരുത്ത് ആഭ്യന്തരമന്ത്രി കാണിക്കണം. ക്വട്ടേഷൻ സംഘങ്ങളുടെ പിന്തുണ സിപിഎമ്മിന് ആവശ്യമില്ലെന്നും ജയരാജൻ വ്യക്തമാക്കി.

അർജുൻ ആയങ്കിയെ ആരെങ്കിലും പിന്തുണയ്ക്കുന്നുണ്ടെങ്കിൽ അവർ ക്വട്ടേഷൻ സംഘങ്ങളെയാണ് പിന്തുണയ്ക്കുന്നതായി കണക്കാക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. വളർന്നുവന്ന പാർട്ടി എന്ന തരത്തിൽ അർജുൻ ആയങ്കി നടത്തിയ പരാമർശത്തെയും ജയരാജൻ വിമർശിച്ചു.

Kerala

പോലീസിനെ 'കുരങ്ങ്കളിപ്പിച്ച്' അർജുൻ ആയങ്കി; കാർ കസ്റ്റഡിയിലെടുത്തു

കണ്ണൂർ: പോലീസിനെ നിരന്തരം വെല്ലുവിളിക്കുന്ന ക്വട്ടേഷൻ തലവൻ അർജുൻ ആയങ്കിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. ഇതിനിടെ അർജുൻ ഉപയോഗിച്ച കാർ വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്തു. വളപട്ടണത്തെ ഒരു വീട്ടിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു കാർ.

അർജുന്‍റെ ഭാര്യയുടെ പേരിലുള്ള കാറാണിത്. ബുധനാഴ്ച അർജുൻ കണ്ണൂരിലെത്തിയെന്നും നിലവിൽ ഇയാൾ കണ്ണൂർ ജില്ലയ്ക്കു പുറത്താണെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇയാളുമായി അടുത്ത ബന്ധമുള്ള 21 പേരെ വിവിധ സ്ഥലങ്ങളിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ഒളിവിലായിരിക്കുമ്പോഴും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അർജുന്‍റെ പ്രകോപനപരമായ ഇടപെടലുകൾ തുടരുകയാണ്. വധശ്രമം, സ്വർണം പൊട്ടിക്കൽ, പോലീസുകാരെ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ് അർജുൻ ആയങ്കി. കാർ കണ്ടെത്തിയത് അന്വേഷണത്തിൽ നിർണായക വഴിത്തിരിവാകുമെന്നാണ് പോലീസ് കരുതുന്നത്.

അർജുൻ ആയങ്കി വിഷയത്തിൽ എല്ലാം പോലീസ് നോക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അർജുൻ ആയങ്കിക്കെതിരെ തോക്ക് ഉപയോഗിക്കാൻ പോലീസിനു നിർദേശം ഉള്ളതായി അറിയില്ല. റൗഡികൾ പലതും പറയുമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായി സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചതിന് അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ് രജിസ്‌റ്റർ ചെയ്തു. എറണാകുളം റൂറൽ സൈബർ പോലീസാണ് കേസെടുത്തത്. മനോജ് ജോസ് ആഴകത്ത് എന്നയാൾ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടപടി.

Kerala

അര്‍ജുന്‍ ആയങ്കി കൊച്ചിയില്‍ തന്നെ? കര്‍ണാടകയിലേക്ക് കടന്നിട്ടില്ലെന്ന് പോലീസ്

കൊച്ചി: ദിവസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്ന ഗുണ്ടാ നേതാവ് അര്‍ജുന്‍ ആയങ്കി കൊച്ചിയില്‍ തന്നെ തുടരുന്നതായി സംശയം. കര്‍ണാടകയിലേക്ക് കടന്നുവെന്ന പ്രചാരണം പോലീസ് തള്ളി. നിലവില്‍ പ്രതിയുടെ സഹോദരന്‍ അഖിലും സുഹൃത്തുക്കളുമായി 20ല്‍ അധികം പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച കൊച്ചിയില്‍ നിന്നും രണ്ട് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തിരുന്നു.

തൃശൂര്‍, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നും പോലീസ് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തിരുന്നു. അര്‍ജുന്‍ ആയങ്കി ഉടന്‍ വലയിലാകും എന്നാണ് വിവരങ്ങള്‍. അതേസമയം, അര്‍ജുനായി വ്യാപക തെരച്ചില്‍ നടക്കുമ്പോഴും സമൂഹമാധ്യമങ്ങളില്‍ തുടര്‍ച്ചയായി പോസ്റ്റുകള്‍ എത്തുന്നത് പോലീസിന് വെല്ലുവിളിയാവുകയാണ്.

ഫേസ്ബുക്കില്‍ പോസ്റ്റുകളും ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറികളും തുടര്‍ച്ചയായി എത്തുന്നുണ്ട്. ഒളിവിലിരിക്കെ വരുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അര്‍ജുന്‍ തന്നെയാണോ ഇടുന്നത്, അതോ മറ്റാരെങ്കിലുമാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. അര്‍ജുനെ പിടികൂടാന്‍ മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആര്‍. മനോജിന്‍റെ നേതൃത്വത്തില്‍ പത്തംഗ സ്‌പെഷല്‍ സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.

Kerala

അര്‍ജുന്‍ ആയങ്കി എവിടെ? വ്യാപക തെരച്ചിലിനിടെ പോസ്റ്റുകളിട്ട് പ്രകോപനം; കേസുകളുടെ എണ്ണവും കൂടുന്നു

കൊച്ചി: ദിവസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്ന ഗുണ്ടാ നേതാവ് അര്‍ജുന്‍ ആയങ്കിയ്ക്കായി വ്യാപക തെരച്ചില്‍. ഇതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശനെ അപമാനിച്ചു കൊണ്ട് സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ചതിനെതിരെ പ്രതിക്കെതിരെ വീണ്ടും കേസ് എടുത്തു. മനോജ് ജോസ് ആഴകത്ത് എന്നയാള്‍ ഡിജിപിക്ക് ഇമെയില്‍ വഴി അയച്ച പരാതിയില്‍ ആലുവ സൈബര്‍ പോലീസ് ആണ് കേസ് എടുത്തത്.

കോമാളി, നുണയന്‍, പറഞ്ഞ വാക്കിന് വിലയില്ലാത്തയാള്‍ എന്നതടക്കം അധിക്ഷേപ, അശ്ലീല പരാമര്‍ശങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ അര്‍ജുന്‍ ആയങ്കി നടത്തിയത്. ഇതില്‍പരം നാണക്കേട് കേരള ജനതയ്ക്കില്ല. ഇതിനേക്കാള്‍ നല്ലത് പിണറായി വിജയന്‍ ആയിരുന്നു എന്നല്ല, ഇതിനേക്കാള്‍ നല്ലത് ഉമ്മന്‍ചാണ്ടി ആയിരുന്നു എന്ന് പറയാന്‍ ആഗ്രഹിക്കുന്നുവെന്നാണ് അര്‍ജുന്‍ ആയങ്കി ഈ മാസം അഞ്ചിന് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

മുഖ്യമന്ത്രിയെ പൊതുസമൂഹത്തില്‍ അപമാനിച്ച് ജനങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കി ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടു കൂടി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു എന്നാണ് എഫ്‌ഐആര്‍ പറയുന്നത്. ഐടി ആക്ടുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

അതേസമയം, കോതമംഗലം സിഐയെയും ഊന്നുകല്‍ സിഐയെയും ഭീഷണിപ്പെടുത്തിയ കേസുകളില്‍ അര്‍ജുന്‍ ആയങ്കിക്കായി വ്യാപക തെരച്ചില്‍ തുടരുകയാണ്. അവസാന ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പോലീസിന്‍റെ അന്വേഷണം. പ്രതിയുടെ രണ്ടു സുഹൃത്തുക്കളെയും സഹോദരന്‍ അഖിലിനെയും പോലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

ഇന്ന് തിരുവനന്തപുരത്തും നിന്നും അര്‍ജുന്‍റെ അഞ്ച് സുഹൃത്തുക്കളെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അര്‍ജുനായി വ്യാപക തെരച്ചില്‍ നടക്കുമ്പോഴും സമൂഹമാധ്യമങ്ങളില്‍ തുടര്‍ച്ചയായി പോസ്റ്റുകള്‍ എത്തുന്നത് പോലീസിന് വെല്ലുവിളിയാവുകയാണ്.

ഒളിവിലിരിക്കെ വരുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അര്‍ജുന്‍ തന്നെയാണോ ഇടുന്നത്, അതോ മറ്റാരെങ്കിലുമാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. അര്‍ജുനെ പിടികൂടാന്‍ മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആര്‍. മനോജിന്‍റെ നേതൃത്വത്തില്‍ പത്തംഗ സ്‌പെഷല്‍ സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. പരമാവധി വേഗത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാണ് സംഘത്തിന് ലഭിച്ച നിര്‍ദേശം.

Kerala

മുട്ടിന് താഴെ വെടിവെച്ചാലും മുട്ടുകുത്തില്ല ; വീണ്ടും പോസ്റ്റുമായി അർജുൻ ആയങ്കി

തിരുവനന്തപുരം: പോലീസ് ഊർജിതമായ തെരച്ചിൽ നടത്തുന്നതിനിടെ പുതിയ പോസ്റ്റുമായി അർജുൻ ആയങ്കി. മുട്ടിന് താഴെ വെടിവെച്ചാലും മുട്ടുകുത്തില്ലെന്നും തന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണെന്നും പുതിയ പോസ്റ്റിൽ പറയുന്നു. വെറും നാല് കേസ് മാത്രം അവശേഷിക്കുന്ന തന്നെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരിൽ തീവ്രവാദിയാക്കി മാറ്റി.

കള്ളക്കേസിൽ ജയിലിലാക്കിയപ്പോൾ ജീവിതം താറുമാറായ ആളാണ് താൻ. മാനസിക രോഗത്തിലോ മദ്യലഹരിയിലോ അല്ല, പൂർണബോധത്തോടെ തന്നെയാണ് പ്രതികരിച്ചത്. തന്നെ കള്ളക്കേസിൽ ജയിലിലടച്ച കേസ് പുനരന്വേഷണം നടത്തണം. ചത്താലും ഭയപ്പാടില്ലെന്നും മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ലെന്നും അർജുൻ ആയങ്കി പുതിയ പോസ്റ്റിൽ പറയുന്നു.

കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് താനുള്ളത് എന്ന് പറഞ്ഞിരുന്നെങ്കിൽ റോഡിലിരുന്ന് കരയുന്ന സഹോദരിക്ക് അവരുടെ ഭർത്താവിനെ നേരത്തേ കിട്ടുമായിരുന്നെന്നും ആർജുൻ ആയങ്കി കുറിച്ചു. അതേസമയം വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് താനിരിക്കുന്നു എന്നും വൈകുന്നേരം അർജുൻ ആയങ്കി പോസ്റ്റ് ഇട്ടിരുന്നു.

അതിനിടെ അർജുൻ ആയങ്കി കാറിൽ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സഹോദരൻ അഖിലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. തൃശൂർ വടക്കുംനാഥ ക്ഷേത്രം മൈതാനത്ത് നിന്നാണ് അഖിലിനെ കസ്റ്റഡിയിലെടുത്തത്.

Kerala

ആഭ്യന്തര മന്ത്രിക്കും പോലീസിനും വെല്ലുവിളി; അര്‍ജുന്‍ ആയങ്കിയെ പിടികൂടാന്‍ പത്തംഗ പ്രത്യേക സംഘം

കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും പോലീസിനെയും വെല്ലുവിളിച്ച കുപ്രസിദ്ധ ക്രിമിനല്‍ അര്‍ജുന്‍ ആയങ്കിയെ പിടികൂടാന്‍ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ആലുവ റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍, മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍, ഊന്നുകല്‍ സിഐ, രണ്ട് എസ്‌ഐമാര്‍ അടക്കം പത്ത് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സ്‌ക്വാഡ് ആണ് രൂപീകരിച്ചത്.

എറണാകുളത്താണ് അര്‍ജുന്‍ ആയങ്കിയുടെ അവസാന ലൊക്കേഷന്‍ കണ്ടെത്തിയെങ്കിലും ഒളിവില്‍ കഴിയുന്ന പ്രതിയെ കണ്ടെത്താനായിട്ടില്ല. ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടുന്നുമുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിലും സുഹൃത്തുക്കളുടെ വീടുകളിലുമടക്കം പ്രത്യേക സ്‌ക്വാഡ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മേയ് മാസം പുന്നേക്കാട് റിസോര്‍ട്ടില്‍ സുഹൃത്തുക്കളുമായി ഒത്തുചേരുന്നതിനിടെ ക്രമിനല്‍ ഗൂഢാലോചനയ്ക്കുള്ള ശ്രമം എന്ന പേരില്‍ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് കണ്ണൂര്‍ സ്വദേശിയായ അര്‍ജുന്‍ ആയങ്കിയും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഇതിന്റെ തുടര്‍ച്ചയാണ് വെല്ലുവിളിയും ആവര്‍ത്തിച്ചുള്ള ഭീഷണിയും.

ഗൂഢാലോചനക്കേസില്‍ 21 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ കോതമംഗലം സിഐ പ്രശാന്ത് കുമാറിനെതിരെ സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കിയിരുന്നു. തന്നെ കള്ളക്കേസില്‍ കുടുക്കിയതിനാല്‍ പെന്‍ഷന്‍ വാങ്ങി ശിഷ്ടകാലം സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.

ഇതില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കുകയും ഊന്നുകല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആദര്‍ശിന് അന്വേഷണച്ചുമതല നല്‍കുകയും ചെയ്തു. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിക്കൊണ്ടുള്ള അര്‍ജുന്‍റെ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി വീണ്ടും പോലീസിനെതിരെ തിരിഞ്ഞത്.

ഊന്നുകല്‍ സിഐയെ വെല്ലുവിളിക്കുന്നതാണ് അര്‍ജുന്‍ ആയങ്കിയുടെ പോസ്റ്റ്. തന്നെ പിടിക്കാന്‍ കഴിയുമെങ്കില്‍ പിടിക്ക് എന്നാണ് വെല്ലുവിളി. മറ്റൊരു പോസ്റ്റില്‍ കോതമംഗലം സിഐ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ വേട്ടയാടുകയാണെന്നും ജയിലും തൂക്കുകയറും പ്രതീക്ഷിച്ചാണ് ഇപ്പോള്‍ ജീവിക്കുന്നതെന്നുമാണ് പോസ്റ്റിലുള്ളത്.

ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ചും അര്‍ജുന്‍ പോസ്റ്റ് പങ്കുവച്ചു. തന്നെയും സുഹൃത്തുക്കളെയും പ്രതികളാക്കി ജയിലലടക്കപ്പെട്ട കേസിനെപ്പറ്റി പുനരന്വേഷണത്തിന് ഉത്തരവിടാനും കള്ളക്കേസെടുത്ത് അധികാര ദുര്‍വിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാനും ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. എങ്കില്‍ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും. അല്ലാണ്ട് വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ് എന്നാണ് പോസ്റ്റ്.

അതേസമയം, ആദ്യ കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ അടുത്ത ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും. കോതമംഗലം സിഐക്കെതിരെ ഭീഷണി മുഴക്കിയ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനാല്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ഇനി സുപ്രീം കോടതിയെ സമീപിക്കേണ്ടി വരും.

 

 

Kerala

ഒളിവിലിരുന്ന് ഭീഷണി, ആഭ്യന്തരമന്ത്രിക്കെതിരെയും വെല്ലുവിളി; അര്‍ജുന്‍ ആയങ്കിയെ പിടികൂടാനാകാതെ പോലീസ്

കൊച്ചി: ഒളിവിലിരുന്ന് കോതമംഗലം, ഊന്നുകല്‍ പോലീസ് സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കുപ്രസിദ്ധ ക്രിമിനല്‍ അര്‍ജുന്‍ ആയങ്കിയെ പിടികൂടാനാവാതെ പോലീസ്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ അടക്കം കേന്ദ്രീകരിച്ച് പരിശോധന നടത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. എറണാകുളം ആയിരുന്നു പ്രതിയുടെ അവസാന ടവര്‍ ലൊക്കേഷന്‍.

കഴിഞ്ഞ മേയ് മാസം പുന്നേക്കാട് റിസോര്‍ട്ടില്‍ സുഹൃത്തുക്കളുമായി ഒത്തുചേരുന്നതിനിടെ ക്രിമിനല്‍ ഗൂഢാലോചനയ്ക്കുള്ള ശ്രമം എന്ന പേരില്‍ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് കണ്ണൂര്‍ സ്വദേശിയായ അര്‍ജുന്‍ ആയങ്കിയും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഇതിന്‍റെ തുടര്‍ച്ചയാണ് വെല്ലുവിളിയും ആവര്‍ത്തിച്ചുള്ള ഭീഷണിയും.

ഗൂഢാലോചനക്കേസില്‍ 21 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ കോതമംഗലം സിഐ പ്രശാന്ത് കുമാറിനെതിരെ സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കിയിരുന്നു. തന്നെ കള്ളക്കേസില്‍ കുടുക്കിയതിനാല്‍ പെന്‍ഷന്‍ വാങ്ങി ശിഷ്ടകാലം സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.

ഇതില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കുകയും ഊന്നുകല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആദര്‍ശിന് അന്വേഷണച്ചുമതല നല്‍കുകയും ചെയ്തു. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിക്കൊണ്ടുള്ള അര്‍ജുന്‍റെ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി വീണ്ടും പോലീസിനെതിരെ തിരിഞ്ഞത്.

ഊന്നുകല്‍ സിഐയെ വെല്ലുവിളിക്കുന്നതാണ് അര്‍ജുന്‍ ആയങ്കിയുടെ പോസ്റ്റ്. തന്നെ പിടിക്കാന്‍ കഴിയുമെങ്കില്‍ പിടിക്ക് എന്നാണ് വെല്ലുവിളി. കോതമംഗലം സിഐക്കെതിരായ ഭീഷണി ആവര്‍ത്തിച്ചിട്ടുമുണ്ട്.

കൊടുക്കാനുള്ള സമയമാകുമ്പോള്‍ കൊടുക്കും എന്നാണ് പരാമര്‍ശം. പിന്നാലെ മറ്റൊരു പോസ്റ്റില്‍ കോതമംഗലം സിഐ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ വേട്ടയാടുകയാണെന്നും ജയിലും തൂക്കുകയറും പ്രതീക്ഷിച്ചാണ് ഇപ്പോള്‍ ജീവിക്കുന്നതെന്നുമാണ് പോസ്റ്റിലുള്ളത്.

ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച് അര്‍ജുന്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. തന്നെയും സുഹൃത്തുക്കളെയും പ്രതികളാക്കി ജയിലിലടക്കപ്പെട്ട കേസിനെപ്പറ്റി പുനരന്വേഷണത്തിന് ഉത്തരവിടാനും കള്ളക്കേസെടുത്ത് അധികാര ദുര്‍വിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. എങ്കില്‍ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും. അല്ലാണ്ട് വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ് എന്നാണ് പോസ്റ്റ്.

അതേസമയം, ആദ്യ കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ അടുത്ത ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും.

Kerala

ഒളിവിലിരുന്ന് ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ വീണ്ടും കേസ്

കൊച്ചി: ഒളിവിലിരുന്ന് ഊന്നുകല്‍ സിഐയെ ഭീഷണിപ്പെടുത്തിയ അര്‍ജുന്‍ ആയങ്കിക്കെതിരെ ഊന്നുകല്‍ പോലീസ് കേസ് എടുത്തു. പിടിക്കാമെങ്കില്‍ പിടിച്ചോളൂ എന്ന ഭീഷണിക്ക് പിന്നാലെയാണ് അര്‍ജുന്‍ ആയങ്കിക്കെതിരെ പുതിയ കേസ് എടുത്തിരിക്കുന്നത്.

കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെ താന്‍ കീഴടങ്ങാമെന്ന് പറഞ്ഞ് അര്‍ജുന്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഊന്നുകല്‍ സിഐയ്ക്ക് സന്ദേശം അയക്കുകയും എന്നാല്‍ തന്നെ പ്രകോപിപ്പിച്ചതിനെ തുടര്‍ന്ന് വെല്ലുവിളിക്കുകയാണ് എന്നുമാണ് അര്‍ജുന്‍ ഭീഷണി സന്ദേശത്തില്‍ പറഞ്ഞത്.

ഇനി കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. നിനക്ക് പിടിക്കാന്‍ പറ്റുമെങ്കില്‍ നീ വന്ന് പിടിച്ചോളൂ. ഞാന്‍ എവിടെയുണ്ടെങ്കിലും നീ വന്ന് പിടിച്ചോളൂ എന്നാണ് അര്‍ജുന്‍ പറയുന്നത്. അതേസമയം, സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയതില്‍ അര്‍ജുന്‍ ആയങ്കിയെ അടക്കം ആറു പേരെ മേയിൽ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ വച്ചായിരുന്നു പ്രതികളെ കസ്റ്റഡിയിലെടുത്തത്. മരട് അനീഷിന്‍റെ കൂട്ടാളികളും കസ്റ്റഡിയിലെടുത്തവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തിരുന്നു.

ഈ കേസില്‍ 21 ദിവസത്തെ ജയില്‍ വാസത്തിനുശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു അര്‍ജുന്‍ ആയങ്കി സമൂഹമാധ്യമങ്ങളിലൂടെ കോതമംഗലം സിഐ പ്രശാന്തിനെ ഭീഷണിപ്പെടുത്തിയത്. സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ട ജീവിതം നയിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പോസ്റ്റ്. കോതമംഗലം സര്‍ക്കിള്‍ ഏമാന് ഒരു മനസ്സ് തുറന്ന കത്ത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്.

ആരെയൊക്കെയോ പ്രീതിപ്പെടുത്താന്‍ വേണ്ടിയായിരുന്നു തങ്ങള്‍ക്കെതിരായ നടപടി. പോലീസ് നടപടിയില്‍ തങ്ങളാരും ക്ഷമിച്ച് വീട്ടില്‍ പോയി കഞ്ഞിയും കുടിച്ച് കിടന്നുറങ്ങില്ല. തങ്ങളിത്ര പേരുടെ ജീവിതം ഒരൊറ്റ രാത്രി പുലരുമ്പോഴേക്ക് കീഴ്‌മേല്‍ മറിച്ച തന്നെ വെറുതെ വിടില്ലെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.

Kerala

കീഴടങ്ങാന്‍ ഉദ്ദേശമില്ല; സ്ഥിരം ഭീഷണി, അര്‍ജുന്‍ ആയങ്കിയെ പൂട്ടാനൊരുങ്ങി പോലീസ്

കൊച്ചി: കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ പൂട്ടാനൊരുങ്ങി പോലീസ്. ഇതിനിടെ പോലീസിനെ വീണ്ടും വെല്ലുവിളിച്ച് പ്രതി അര്‍ജുന്‍ ആയങ്കി. പിടിക്കാമെങ്കില്‍ പിടിച്ചോളൂ എന്നാണ് സമൂഹമാധ്യമത്തിലൂടെ അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

പിന്നാലെ താന്‍ കീഴടങ്ങാമെന്ന് പറഞ്ഞ് അര്‍ജുന്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഊന്നുകല്‍ സിഐയ്ക്ക് സന്ദേശം അയക്കുകയും എന്നാല്‍ തന്നെ പ്രകോപിപ്പിച്ചതിനെ തുടര്‍ന്ന് വെല്ലുവിളിക്കുകയാണെന്നും അര്‍ജുന്‍ ഭീഷണി സന്ദേശത്തില്‍ പറയുന്നു.

ഇനി കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. നിനക്ക് പിടിക്കാന്‍ പറ്റുമെങ്കില്‍ നീ വന്ന് പിടിച്ചോളൂ. ഞാന്‍ എവിടെയുണ്ടെങ്കിലും നീ വന്ന് പിടിച്ചോളൂ എന്നാണ് അര്‍ജുന്‍ പറയുന്നത്.

സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയതില്‍ അര്‍ജുന്‍ ആയങ്കിയെ അടക്കം ആറു പേരെ മെയ് മാസം കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ വെച്ചായിരുന്നു പ്രതികളെ കസ്റ്റഡിയിലെടുത്തത്. മരട് അനീഷിന്‍റെ കൂട്ടാളികളും കസ്റ്റഡിയിലെടുത്തവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തിരുന്നു.

ഈ കേസില്‍ 21 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു അര്‍ജുന്‍ ആയങ്കി സമൂഹമാധ്യമങ്ങളിലൂടെ കോതമംഗലം സിഐ പ്രശാന്തിനെ ഭീഷണിപ്പെടുത്തിയത്. സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ട ജീവിതം നയിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പോസ്റ്റ്. കോതമംഗലം സര്‍ക്കിള്‍ ഏമാന് ഒരു മനസ് തുറന്ന കത്ത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്.

ആരെയൊക്കെയോ പ്രീതിപ്പെടുത്താന്‍ വേണ്ടിയായിരുന്നു തങ്ങള്‍ക്കെതിരായ നടപടി. പോലീസ് നടപടിയില്‍ തങ്ങളാരും ക്ഷമിച്ച് വീട്ടില്‍ പോയി കഞ്ഞിയും കുടിച്ച് കിടന്നുറങ്ങില്ല. തങ്ങളിത്ര പേരുടെ ജീവിതം ഒരൊറ്റ രാത്രി പുലരുമ്പോഴേക്ക് കീഴ്മേല്‍ മറിച്ച തന്നെ വെറുതെ വിടില്ലെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.

അര്‍ജുന്‍ ആയങ്കിയുടെ ഭീഷണി സന്ദേശം:

ഞാന്‍ നിന്നോട് കീഴടങ്ങാം, സ്റ്റേഷനിലേക്ക് വരാം എന്ന് പറഞ്ഞിട്ടും നിനക്ക് എന്നെ വന്ന് പിടിച്ചേ മതിയാവൂ എന്നുണ്ടെങ്കില്‍, നീ ഇങ്ങോട്ട് വന്ന് പിടിക്ക്. നീ ഇനി വന്ന് പിടിച്ചിട്ട് ഉണ്ടാക്കിയാല്‍ മതി. ഞാന്‍ ഇനി ജാമ്യം എടുത്തിട്ടേ വരുന്നുള്ളൂ.

അതിന് മുമ്പ് നിനക്ക് എന്നെ പിടിക്കാന്‍ പറ്റുമെങ്കില്‍ നീ പിടിക്ക്. അതിനാവശ്യമായി ഒരു കേസില്‍ എന്നെയും എന്റെ സുഹൃത്തുക്കളെയും കൂട്ടിക്കൊണ്ടുപോയി 21 ദിവസം ജയിലില്‍ കിടത്തിയ ആള്‍ നിന്റെ ആളായിരിക്കും. അപ്പോള്‍ അവന് കൊടുക്കേണ്ടത് ഞാന്‍ കൊടുത്തിട്ടുണ്ട്.

കൊടുക്കേണ്ടത് ഇതുവരെ മുഴുവന്‍ കൊടുത്തിട്ടില്ല, അത് കൊടുക്കും. ഞാന്‍ ഇത് കുറച്ചുകാലമായി പോലീസുകാരെ കാണാന്‍ തുടങ്ങിയിട്ട്. ഒരു കാക്കി കുപ്പായം ധരിച്ചിട്ട് കുറച്ച് ആളുകളുടെ ജീവിതം നശിപ്പിച്ചതിന്‍റെ ഭാഗമായിട്ട് ഒരാള്‍ വികാരപ്രകടനം നടത്തിയത് നീ എനിക്ക് സഹപ്രവര്‍ത്തനോടുള്ള സ്‌നേഹവും ആത്മാര്‍ഥതയും കൊണ്ട് വരിഞ്ഞൊഴുകുന്നുണ്ടെങ്കില്‍ നീയും അതേ സ്വഭാവമുള്ള ഒരുത്തനാണ്.

Kerala

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കു; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവിൽ തുടരവേ വീണ്ടും പോലീസിനു നേരെ ഭീഷണിയുമായി അർജുൻ ആയങ്കി. ഊന്നുകൽ സിഐക്കെതിരേയാണ് അർജുൻ ആയങ്കിയുടെ ഭീഷണി.

ഒളിവിലുള്ള തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ എന്നാണ് അർജുൻ ആയങ്കിയുടെ വെല്ലുവിളി. ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷേ, അല്ലാതെ പിടിച്ചെ മതിയാവൂ എങ്കിൽ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരൂയെന്നും പറ്റുമെങ്കിൽ പിടിക്കാനുമാണ് അർജുൻ ആയങ്കിയുടെ വെല്ലുവിളി. ‌

കള്ളക്കേസിൽ കുടുക്കിയ കോതമംഗലം സിഐക്കു പണിവച്ചിട്ടുണ്ടെന്നും സന്ദേശത്തിൽ അർജുൻ ആയങ്കി പറയുന്നു. ഭീഷണി ശ്രദ്ധയിൽ പെട്ടെന്നും പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചു. റിസോര്‍ട്ടിൽ പാര്‍ട്ടി നടത്തി കൂറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനിടയിൽ മേയ് മൂന്നിന് അര്‍ജുൻ ആയങ്കിയെയും സംഘത്തെയും കോതമംഗലം പോലീസ് പിടികൂടുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ടാണ് അർജുൻ ആയങ്കി കോതമംഗലം സി ഐക്കെതിരെ ഫേസ്ബുക്ക് കുറിപ്പ് വഴി പരസ്യ ഭീഷണിയും അധിക്ഷേപവും നടത്തിയത്. സമാധാനപരമായി പെൻഷൻ വാങ്ങി ശിഷ്ട ജീവിതം നയിക്കാൻ അനുവദിക്കില്ലെന്നായിരുന്നു അർജുൻ ആയങ്കിയുടെ പോസ്റ്റ്.

Latest News

Corehub Up