Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New York

America

ഫൊക്കാന കൺവൻഷനിൽ 56 കാർഡ് ഗെയിം മത്സരം; രജിസ്ട്രേഷൻ ആരംഭിച്ചു

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനകളിലൊന്നായ ഫൊക്കാനയുടെ 2026 അന്തർദേശീയ കൺവൻഷന്‍റെ ഭാഗമായി പുരുഷന്മാർക്കായി ആവേശകരമായ 56 കാർഡ് ഗെയിം മത്സരം സംഘടിപ്പിക്കുമെന്ന് ഫൊക്കാന മെൻസ് ഫോറം അറിയിച്ചു.

മലയാളി സമൂഹത്തിനിടയിൽ ഏറെ ജനപ്രിയമായ ഈ കാർഡ് ഗെയിമിലൂടെ സൗഹൃദവും കൂട്ടായ്മയും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരം ഒരുക്കുന്നത്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുമിച്ച് ആഘോഷിക്കാവുന്ന രീതിയിലാണ് കൺവൻഷൻ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

മെൻസ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന 56 ഗെയിം മത്സരം കൺവൻഷനിലെ പ്രധാന ആകർഷണങ്ങളിലൊന്നാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. വിജയികൾക്ക് ട്രോഫികളും പ്രത്യേക കാഷ് സമ്മാനങ്ങളും നൽകും.

ഈ വർഷത്തെ ഫൊക്കാന കൺവൻഷൻ 2026 ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ അമേരിക്കയിലെ പെൻസിൽവാനിയയിലെ കൽഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്‍ററിൽ നടക്കും. ലോകോത്തര സൗകര്യങ്ങളുള്ള വിപുലമായ കൺവെൻഷൻ സെന്‍ററാണ് കൽഹാരി റിസോർട്ട്.

കൺവൻഷന്‍റെ ഭാഗമായി സാംസ്കാരിക പരിപാടികൾ, കലാപരിപാടികൾ, യുവജന-വനിതാ ഫോറം പരിപാടികൾ, ബിസിനസ് നെറ്റ്‌വർക്കിംഗ് സെഷനുകൾ, സൗന്ദര്യ മത്സരങ്ങൾ, കായിക-വിനോദ മത്സരങ്ങൾ, മോഹിനിയാട്ടത്തിലും ചെണ്ടമേളത്തിലും വേൾഡ് റിക്കാർഡിനുള്ള ശ്രമം, സാഹിത്യ സമ്മേളനങ്ങൾ, മീഡിയ സെമിനാറുകൾ, അവാർഡ് നിശകൾ എന്നിവയും അരങ്ങേറും.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികൾ പങ്കെടുക്കുന്ന ഈ മഹാസമ്മേളനത്തിൽ 56 ഗെയിം മത്സരം ഒരു പ്രത്യേക പരിപാടിയായിരിക്കുമെന്ന് 56 ഗെയിം മത്സരത്തിന്‍റെ ചെയർമാൻ സക്കറിയ പെരിയപ്പുറം (302-690-9227),കോഓർഡിനേറ്റേഴ്‌സ് ആയ വർഗീസ് തോമസ് (ജിമ്മിച്ചൻ 586-604-64740,ജോയി തട്ടാർകുന്നേൽ എന്നിവർ അറിയിച്ചു.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൺവൻഷൻ രജിസ്ട്രേഷനോടൊപ്പം മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

ഫൊക്കാന കൺവൻഷന്‍റെ ആഘോഷമികവ് വർധിപ്പിക്കുന്ന ഈ മത്സരം മലയാളി സമൂഹത്തിലെ ചീട്ടുകളി പ്രേമികൾക്ക് ആവേശകരമായ വേദിയാകുമെന്നാണ് പ്രതീക്ഷ എന്ന് പ്രസിഡന്‍റ് സജിമോൻ ആന്‍റണി അഭിപ്രായപ്പെട്ടു.

International

വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെ ന്യൂയോർക്കിലെത്തിച്ചു

 ന്യൂയോർക്ക്: അമേരിക്കയുടെ പിടിയിലായ വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും ന്യൂയോർക്കിൽ എത്തിച്ചു. അമേരിക്കൻ ലഹരിവിരുദ്ധ സേനയുടെ താവളത്തിൽ എത്തിച്ച് ചോദ്യം ചെയ്യും.

ഇനി വെനസ്വേല അമേരിക്ക ഭരിക്കുമെന്നാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനം. അമേരിക്കൻ എണ്ണ കമ്പനികള്‍ വെനസ്വേലയിൽ പണം ഉണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു.

മഡൂറോ ഏകാധിപതിയാണെന്നും പടിഞ്ഞാറൻ അര്‍ധഗോളത്തിൽ അമേരിക്കൻ ആധിപത്യം പുനസ്ഥാപിച്ചെന്നും ട്രംപ് വ്യക്തമാക്കി. വെനസ്വേലയിൽ ആര്‍ക്ക് വേണമെങ്കിലും മഡൂറോയുടെ ഗതി വരാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

മഡൂറോയുടെ അഭാവത്തിൽ വൈസ് പ്രസിഡന്‍റ് ഡെൽസി റോഡ്രിഗസ് അധികാരം ഏറ്റെടുത്തേക്കും. അതേസമയം അമേരിക്കൻ അധിനിവേശത്തിൽ കരുതലോടെയാണ് ലോകരാജ്യങ്ങളുടെ പ്രതികരണം.

NRI

മംദാനിയുടെ വിജയം അവർക്കു വാർത്തയല്ല

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയുടെ മേയറായി സൊഹ്റാൻ മംദാനി തെരഞ്ഞെടുക്കപ്പെട്ടത് വലിയ വാർത്തയായി ഏതാണ്ട് എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ ആഹ്ലാദത്തോടെ വാർത്ത സ്വീകരിച്ചപ്പോൾ ഡാളസ് നഗരത്തിന്‍റെ സ്വന്തം ദിനപത്രമായ മോർണിംഗ് ന്യൂസ് നാലാം പേജിൽ താഴെ ഒരു കോളത്തിൽ ആറ് ഇഞ്ച് നീളത്തിൽ മാത്രമാണ് വാർത്ത നൽകിയത്.

ഇത് നടുക്കത്തോടെയാണ് മംദാനിയുടെ ആരാധകരും പത്രം പിന്താങ്ങുന്ന ഒരു ന്യൂനപക്ഷ സമുദായവും കണ്ടത്. ഈ പത്രത്തിന്‍റെ സ്ഥിരം വായനക്കാർ പ്രതീക്ഷിച്ചതു സാധാരണ ചെയ്യാറുള്ളത് പോലെ ഈ വാർത്ത വലിയ ചിത്രങ്ങളോടെ ആദ്യ പേജിൽ മുകളിൽ തന്നെ പ്രസിദ്ധീകരിക്കും എന്നാണ്.

വായനക്കാർ അമ്പരപ്പോടെ ഈ പത്രത്തിന്‍റെ കവറേജ് അന്യോന്യം ചർച്ച ചെയ്യുകയാണ്. ഡെമോക്രറ്റിക് പാർട്ടിയുടെ പുരോഗമന വിഭാഗത്തിന്‍റെ വിജയമായി ഈ വിജയം പത്രം വിശേഷിപ്പിച്ചു. അയഥാർഥമായ പ്രചാരണ വാഗ്ദാനങ്ങളാണ് പ്രചാരണ വിഭാഗം നൽകിയത് എന്ന് ചിലർ വിശേഷിപ്പിച്ചു എന്നും പത്രം പറഞ്ഞു.

ഈ വിജയത്തോടെ ന്യൂയോർക്കിന്‍റെ ആദ്യ മുസ്‌ലിം. സൗത്ത് ഏഷ്യൻ പാരമ്പര്യത്തിന്‍റെ ആദ്യ വ്യകതി, ആഫ്രിക്കയിൽ ജനിച്ച ആദ്യ വ്യക്തി, ഒരു നൂറ്റാണ്ടിനു ശേഷം മേയറാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്നിങ്ങനെ ധാരാളം വിശേഷണങ്ങൾക്കു മംദാനി യോഗ്യനായി.

 

Latest News

Corehub Up