Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parole

ബലാത്സംഗക്കേസ് കുറ്റവാളി റാം റഹീം സിംഗിന് 17-ാം തവണയും പരോൾ

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ 2017 മുതൽ തടവുശിക്ഷ അനുഭവിച്ചുവരുന്ന സ്വയംപ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീം സിംഗ് വീണ്ടും ജയിലിനു പുറത്ത്. 21 ദിവസത്തെ പരോൾ ലഭിച്ച അദ്ദേഹം ഹരിയാനയിലെ റോഹ്തക്കിലുള്ള സുനാരിയ ജയിലിൽനിന്ന് ഇന്നലെ പുലർച്ചയോടെ പുറത്തെത്തി.

രണ്ടു വനിതാ അനുയായികളെ ബലാത്സംഗം ചെയ്തതിന് 20 വർഷത്തെ തടവുശിക്ഷ അനുഭവിച്ചുവരുന്ന ഗുർമീത് റാം റഹീമിന് 17-ാം തവണയാണു പരോൾ ലഭിക്കുന്നത്.

കഴിഞ്ഞ മേയിൽ 30 ദിവസത്തെ പരോൾ ലഭിച്ചതിനുശേഷം രണ്ടു മാസത്തിനുള്ളിലാണ് വീണ്ടും പരോൾ ലഭിക്കുന്നത്. അതിനുമുമ്പ് ഈ വർഷം ജനുവരിയിൽ 40 ദിവസത്തെ പരോളും ലഭിച്ചിരുന്നു. 2020ൽ ആദ്യമായി പരോളിലിറങ്ങിയ റാം റഹീം ആറു വർഷത്തിനിടെ ഇതുവരെ 400ലധികം ദിവസമാണ് ശിക്ഷാ കാലാവധിക്കിടെ ജയിലിനുപുറത്ത് കഴിഞ്ഞത്.

രാം ചന്ദർ ഛത്രപതി എന്ന മാധ്യമപ്രവർത്തകൻ 2002ൽ കൊല്ലപ്പെട്ട കേസിൽ പഞ്ചാഹ്-ഹരിയാന ഹൈക്കോടതി ഈ വർഷം മാർച്ചിൽ ഗുർമീതിനെ വെറുതെ വിട്ടിരുന്നു.

ആത്മീയ സംഘടനയായ ദേര സച്ച സൗദയുടെ തലവനായ ഗുർമീത് റാം റഹീം സിംഗ് തന്‍റെ രണ്ടു വനിതാ അനുയായികളെ ബലാത്സംഗം ചെയ്തതിന്‍റെ പേരിൽ 2017ലാണ് ശിക്ഷിക്കപ്പെടുന്നത്. ഹരിയാനയിലും പഞ്ചാബിലും വലിയതോതിലുള്ള അക്രമങ്ങൾക്കു വഴിവച്ച ശിക്ഷാവിധിക്കുശേഷം ഗുർമീതിന്‍റെ അനുയായികളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ 40ലധികം പേർ കൊല്ലപ്പെട്ടിരുന്നു.

ഗുർമീതിന് വീണ്ടും പരോൾ ലഭിച്ചതിനെതിരേ കോൺഗ്രസ് രംഗത്തുവന്നു. വനിതാ സംവരണത്തിനും സ്ത്രീശക്തീകരണത്തിനും വേണ്ടി ബിജെപിക്ക് മുതലക്കണ്ണീർ ഒഴുക്കിക്കൊണ്ടിരിക്കാമെന്നും എന്നാൽ ഇതെല്ലാം വിലകുറഞ്ഞ ദൈനംദിന സീരിയൽ‌ നാടകമാണെന്നും കോൺഗ്രസ് മാധ്യമവിഭാഗം തലവൻ പവൻ ഖേര പറഞ്ഞു. ഈ പാർട്ടി എത്രത്തോളം ബലാത്സംഗ സൗഹൃദപരവും സ്ത്രീവിരുദ്ധവുമാണെന്ന് നമുക്കറിയാമെന്നും ഗുർമീതിന് പരോൾ ലഭിച്ചത് ചൂണ്ടിക്കാട്ടി ‌പവൻ ഖേര കുറ്റപ്പെടുത്തി.

Kerala

ടി.പിക്കേസ്; മുഹമ്മദ് ഷാഫിക്കും ഷിനോജിനും പരോൾ

കണ്ണൂർ: ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ. തടവുശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കാണ് 15 ദിവസത്തെ പരോൾ അനുവദിച്ചത്.

രണ്ടര മാസം ജയിലിൽ കിടന്നാൽ ലഭിക്കുന്ന സ്വഭാവിക പരോൾ ആണെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. കഴിഞ്ഞ ദിവസം നാലാം പ്രതി രജീഷിനും പരോൾ ലഭിച്ചിരുന്നു. 20 ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്.

ടി.പിക്കേസ് പ്രതികൾക്ക് സർക്കാർ അനധികൃതമായി പരോൾ നകുന്നുവെന്ന് ആരോപണം നിലനിൽക്കുന്നതിനിടെയാണ് മുഹമ്മദ് ഷാഫിയും ഷിനോജ് പുറത്തിറങ്ങുന്നത്. ഈ കേസിലെ മറ്റൊരു പ്രതിയായ കൊടി സുനിക്ക് ഏഴുമാസത്തിനിടെ 60 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.

2024 ഡിസംബർ മുതൽ ജൂലൈവരെ മൂന്ന് പരോളുകളാണ് സുനിക്ക് അനുവദിച്ചത്. കൊടി സുനി ഉൾപ്പെടെയുള്ളവർക്ക് ഇഷ്ടംപോലെ പരോൾ അനുവദിക്കുന്നതിന് ജയിൽ ഡിഐജി വിനോദ് കുമാർ കൈക്കൂലി വാങ്ങിയത് വൻവിവാദമായിരുന്നു.

 

Kerala

ടി.പി.ചന്ദ്രശേഖരൻ വധക്കേസ്; ടി.കെ.രജീഷിന് വീണ്ടും പരോൾ

കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതി ടി.കെ.രജീഷിന് വീണ്ടും പരോൾ. 15 ദിവസത്തേക്കാണ് പരോൾ ലഭിച്ചിരിക്കുന്നത്. അഞ്ചുമാസത്തിനിടെ രണ്ടാമത്തെ പരോളാണ് ഇയാൾക്ക് അനുവദിച്ചിരിക്കുന്നത്.

സ്വാഭാവിക പരോളാണ് അനുവദിച്ചതെന്നാണ് ജയിൽ വകുപ്പിന്‍റെ വിശദീകരണം. കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരനാണ് ടി.കെ. രജീഷ്. കഴിഞ്ഞ ഒക്ടോബറിൽ ചികിത്സയ്ക്കായി ഇയാൾക്ക് പരോൾ അനുവദിച്ചിരുന്നു.

ടി.പിക്കേസ് പ്രതികൾക്ക് സർക്കാർ അനാവശ്യമായി പരോൾ നൽകുന്നുവെന്ന് ആരോപണം നിലനിൽക്കുന്നതിനിടെയാണ് ടി.കെ.രജീഷിന് പരോൾ അനുവദിച്ചിരിക്കുന്നത്.

 

 

Kerala

പെരിയ ഇരട്ടക്കൊലക്കേസ്; ഒരു പ്രതിക്ക് കൂടി പരോൾ

കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിൽ ഒരു പ്രതിക്കുകൂടി സർക്കാർ പരോൾ അനുവദിച്ചു. പതിനഞ്ചാം പ്രതി കല്യോട്ട് സ്വദേശി വിഷ്‌ണു സുരേന്ദ്രനാണു (സുര) പരോൾ അനുവദിച്ചത്.

ബേക്കൽ പോലീസ് സ്‌റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന വ്യവസ്‌ഥയോടെയാണു പരോൾ. കഴിഞ്ഞയാഴ്‌ച പത്താം പ്രതി രഞ്ജിത്തിനും പരോൾ ലഭിച്ചിരുന്നു. ഇനി കേസിൽ ശിക്ഷിക്കപ്പെട്ട കണ്ണൂർ ചപ്പാരപ്പടവ് സ്വദേശി സുരേഷിന് മാത്രമാണ് പരോൾ ലഭിക്കാൻ ബാക്കിയുള്ളത്.

ഇയാളുടെ അപേക്ഷയും പരിഗണനയിലാണ്. കേസിലെ ഒന്നാം പ്രതി പീതാംബരൻ, മറ്റു പ്രതികളായ അശ്വിൻ, ഗിജിൻ, ശ്രീരാഗ്, രഞ്ജിത്, സജു എന്നിവരും പരോളിലാണ്. അനിൽ കുമാർ, സുധീഷ് എന്നിവർ പരോൾ കാലാവധി കഴിഞ്ഞ് തിരിച്ചു ജയിലിലേക്കു പോയി.

പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. 2019 ഫെബ്രുവരി 17നാണു പെരിയ കല്യോട്ട് ശരത് ലാലിനെയും കൃപേഷിനെയും സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്.

Latest News

Corehub Up