Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Support

ഉദയനിധിയുടെ പരാമർശത്തിൽ തൃഷയെ പിന്തുണച്ച് കങ്കണ റണാവത്ത്

വിജയം കൈവരിച്ചവരും ഉന്നത പദവികളിൽ ഇരിക്കുന്നതുമായ സ്ത്രീകളെ തളർത്താൻ അവരുടെ സ്വഭാവഹത്യ നടത്തുന്നത് പഴയൊരു തന്ത്രമാണെന്ന് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്.

തമിഴ്നാട് രാഷ്ട്രീയത്തിൽ തൃഷ കൃഷ്ണനെയും ഉദയനിധി സ്റ്റാലിനെയും ചുറ്റിപ്പറ്റി ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കങ്കണയുടെ പ്രതികരണം. കുല്ലുവിൽ ജില്ലാ വികസന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

"തമിഴ്‌നാട്ടിൽ നമ്മൾ കണ്ടതാണ്, പ്രശസ്തയായ ഒരു നടി വ്യക്തിപരമായ ബന്ധങ്ങളുടെ പേരിൽ അപമാനിക്കപ്പെട്ടു. ഒരു ബന്ധത്തിൽ ഇരുഭാഗത്തുള്ളവരും ഉൾപ്പെടുന്നുണ്ടെങ്കിലും, അധിക്ഷേപങ്ങൾക്കും സ്വഭാവഹത്യയ്ക്കും ഇരയാകുന്നത് എപ്പോഴും സ്ത്രീകൾ മാത്രമാണ്," കങ്കണ പറഞ്ഞു.

ഇത് ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും നടക്കുന്ന കാര്യമാണെന്നും സമൂഹത്തിൽ സ്ത്രീകൾക്ക് അർഹമായ ബഹുമാനം ലഭിക്കുന്നുണ്ടോ എന്ന് നമ്മൾ ആത്മപരിശോധന നടത്തണമെന്നും അവർ കൂട്ടിച്ചേർത്തു.

കാവേരി പ്രതിഷേധത്തിനിടെ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ നടി തൃഷയ്ക്കെതിരെ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പരാമർശമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.

Kerala

അന്ന് എതിർത്തു, ഇന്ന് നിലപാട് മാറി; സമൃദ്ധിക്ക് പിന്തുണയുമായി കൊച്ചി മേയർ

കൊച്ചി: കോർപറേഷന്‍റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിശപ്പുരഹിത പദ്ധതിയായ സമൃദ്ധിക്ക് പൂര്‍ണ പിന്തുണയുമായി മേയര്‍ വി.കെ. മിനിമോള്‍. 20 രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന ജനകീയ ഭക്ഷണശാല രാജ്യത്തിന് മാതൃകയാണ്.

കോർപറേഷന്‍റെ എല്ലാ പിന്തുണയും പദ്ധതിക്കുണ്ടാകുമെന്നും മേയർ പറഞ്ഞു. കഴിഞ്ഞ ഭരണസമിതി നടപ്പിലാക്കിയ ഈ പദ്ധതിക്ക് അന്നത്തെ പ്രതിപക്ഷമായിരുന്ന യുഡിഎഫ് എതിരായിരുന്നു. പദ്ധതിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച നേതാക്കളില്‍ ഒരാളായിരുന്നു വി.കെ. മിനിമോള്‍.

കോര്‍പറേഷന്‍റെ ഫണ്ട് ഉപയോഗിച്ചാണ് പ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും കോര്‍പറേഷന് വാടക പോലും കിട്ടുന്നില്ല എന്ന ആക്ഷേപം കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു. അതേസമയം 10 രൂപയ്ക്ക് ഊണ് നൽകുന്ന പദ്ധതിയായിട്ടാണ് ഇത് ആരംഭിച്ചത്.

 

Kerala

പോറ്റിയെ കേറ്റിയേ; ഗാനരചയിതാവിന് പിന്തുണയുമായി കോൺഗ്രസ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് തരംഗമായ പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിന്‍റെ രചയിതാവ് കുഞ്ഞബ്ദുള്ളയ്ക്ക് പിന്തുണയുമായി കോൺഗ്രസ്. നിയമപോരാട്ടത്തിന് പാർട്ടി പിന്തുണ നൽകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.

കുഞ്ഞബ്ദുള്ളയെ ഫോണിൽ വിളിച്ചാണ് പിന്തുണയറിയിച്ചത്. നിയമ പോരാട്ടത്തിൽ എല്ലാ വിധ സഹായങ്ങളും ഉറപ്പുനൽകിയ അദ്ദേഹം പാട്ടെഴുതിയതിനെ അഭിനന്ദിക്കുകയും ചെയ്തു. കേരളം ഒട്ടാകെയിന്ന് ഏറ്റുപാടുന്ന പാരഡി ഗാനത്തിന്‍റെ ശിൽപി ജി.പി. കുഞ്ഞബ്ദുള്ളയുമായി ഫോണിൽ സംസാരിച്ചു.

അത്രയേറെ ആകർഷിച്ച വരികൾക്ക് മനസിൽ തട്ടി അഭിനന്ദനമറിയിക്കുകയും ചെയ്‌തു. കേസിനെ നേരിടാനുള്ള എല്ലാ നിയമസഹായവും കോൺഗ്രസ് പ്രസ്ഥാനത്തിൽ നിന്നുണ്ടാകുമെന്ന ഉറപ്പ് നൽകിയിട്ടുണ്ടെന്ന് കെ.സി.വേണുഗോപാൽ സമൂഹമാധ്യമത്തിൽക്കുറിച്ചു.

Latest News

Corehub Up