Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Instagram

സൈബർ ആക്രമണം; ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി ധർമേന്ദ്ര പ്രധാന്‍റെ മകൾ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പർ ചോർച്ചയിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ അദ്ദേഹത്തിന്‍റെ മകൾ നൈമിഷ പ്രധാൻ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി. വിദേശത്ത് ഉപരിപഠനം നടത്തിയതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വൻതോതിൽ സൈബർ ആക്രമണവും വിമർശനവും ഉയർന്നതിനെ തുടർന്നാണ് നടപടി.

യുഎസിലെ മസാച്യുസെറ്റ്സിലുള്ള ടഫ്റ്റ്സ് സർവകലാശാലയിലെ ഫ്ലെച്ചർ സ്കൂൾ ഓഫ് ലോ ആൻഡ് ഡിപ്ലോമസിയിൽ നിന്നാണ് നൈമിഷ എൽഎൽഎം രുദം പൂർത്തിയാക്കിയത്. നിലവിൽ യുസ്.-ഇന്ത്യ പാർട്ണർഷിപ്പ് ഫോറത്തിൽ സീനിയർ അസോസിയേറ്റായി പ്രവർത്തിക്കുകയാണ് ഇവർ.

നീറ്റ് ക്രമക്കേടിനെതിരെ രാജ്യതലസ്ഥാനത്ത് വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം നടക്കുകയാണ്. ഇതിനിടെ നൈമിഷയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കണ്ടെത്തിയ പ്രതിഷേധക്കാർ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും, വിദേശ പഠനത്തെ ചോദ്യം ചെയ്തും വ്യാപകമായി കമന്‍റുകൾ പോസ്റ്റ് ചെയ്യുകയായിരുന്നു. ടഫ്റ്റ്സ് സർവകലാശാലയുടെ ഔദ്യോഗിക അക്കൗണ്ടുകളിലും പ്രതിഷേധക്കാർ കമന്‍റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, നൈമിഷയ്‌ക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ ഒരു വിഭാഗം രംഗത്തെത്തി. വിഷയം വിദ്യാഭ്യാസ മന്ത്രിയുമായി ബന്ധപ്പെട്ടതാണെന്നും അതിലേക്ക് അദ്ദേഹത്തിന്റെ കുടുംബത്തെയും മകളെയും വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്നുമാണ് ഇവരുടെ വാദം.

 

National

ഇൻസ്റ്റഗ്രാമിലും റെക്കോർഡ് തിളക്കം; മോദിക്ക് 10 കോടി ഫോളോവേഴ്സ്

ന്യൂഡൽഹി: സമൂഹമാധ്യമത്തിൽ ചരിത്രം സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റഗ്രാമിൽ പത്തു കോടി ഫോളോവേഴ്സുള്ള ലോകത്തിലെ ആദ്യത്തെ രാഷ്‌ട്രീയ നേതാവായി മോദി മാറി. ആഗോളതലത്തിൽ തന്‍റെ ഡിജിറ്റൽ സ്വാധീനം വീണ്ടും ഉറപ്പിക്കുന്നതാണ് പ്രധാനമന്ത്രിയുടെ അപൂർവ നേട്ടം.

2014-ൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ച മോദി പത്തു വർഷത്തിനിടെ വൻ ജനപ്രീതിയാണു സ്വന്തമാക്കിയത്. ഔദ്യോഗിക പരിപാടികൾ, വിദേശ സന്ദർശനങ്ങൾ, സാംസ്കാരിക രംഗങ്ങൾ എന്നിവയ്ക്കൊപ്പം തന്‍റെ വ്യക്തിപരമായ വിശേഷങ്ങളും അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. യുവാക്കളുമായി നേരിട്ടു സംവദിക്കാനുള്ള പ്രധാനമന്ത്രിയുടെ ശൈലിക്ക് വലിയ സ്വീകാര്യതയാണുള്ളത്.

കണക്കുകളനുസരിച്ച് മറ്റു ലോക നേതാക്കളേക്കാൾ ബഹുദൂരം മുന്നിലാണ് മോദിയുടെ ജനപ്രീതി. രണ്ടാം സ്ഥാനത്തുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് 4.32 കോടി ഫോളോവേഴ്‌സ് മാത്രമാണുള്ളത്. അതായത് ട്രംപിനേക്കാൾ ഇരട്ടിയിലധികം ആളുകൾ മോദിയെ പിന്തുടരുന്നു. ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ (1.5 കോടി), ബ്രസീൽ പ്രസിഡന്‍റ് ലുല ഡ സിൽവ (1.44 കോടി) എന്നിവരാണ് തൊട്ടുപിന്നാലെയുള്ളത്. പട്ടികയിലെ ആദ്യ അഞ്ച് പ്രമുഖ നേതാക്കളുടെ മൊത്തം ഫോളോവേഴ്‌സിനേക്കാൾ കൂടുതലാണ് മോദിയുടെ മാത്രം എണ്ണം എന്നതും ശ്രദ്ധേയമായ വസ്തുതയാണ്.

ഇന്ത്യൻ രാഷ്ട്രീയത്തിലും പ്രധാനമന്ത്രിയുടെ ഡിജിറ്റൽ കരുത്ത് സമാനതകളില്ലാത്തതാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 1.61 കോടി ഫോളോവേഴ്‌സും, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 1.26 കോടി ഫോളോവേഴ്‌സുമാണുള്ളത്.

Kerala

പ്ലസ് വൺ വിദ്യാര്‍ഥിനി ജീവനൊടുക്കിയത് ഇൻസ്റ്റഗ്രാം സുഹൃത്തായ കൊറിയക്കാരൻ മരിച്ചതിൽ മനംനൊന്ത് ?

കൊച്ചി: സ്കൂളിലേക്കു പോയ പ്ലസ് വൺ വിദ്യാർഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പോലീസ്. ഇൻസ്റ്റഗ്രാം സുഹൃത്തായ കൊറിയൻ സ്വദേശിയായ യുവാവിന്‍റെ മരണത്തിൽ മനംനൊന്ത് ജീവനൊടുക്കുകയാണെന്ന് കാണിച്ച് പെൺകുട്ടി എഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തി.

ശാസ്‌താംമുകൾ കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്‍റെ മകൾ ആദിത്യ (16) യെയാണ് ചൊവ്വാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. ആദിത്യയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് കുറിപ്പ് ലഭിച്ചത്. കഴിഞ്ഞ 19ന് കൊറിയൻ സ്വദേശിയായ യുവാവ് മരിച്ചു. ഇയാളുടെ മരണത്തില്‍ മനംനൊന്ത് ജീവനൊടുക്കുന്നുവെന്നാണ് പെൺകുട്ടി കുറിപ്പിൽ എഴുതിയിരിക്കുന്നത്.

സംഭവത്തിൽ ചോറ്റാനിക്കര പേലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവ് ശരിക്കും മരിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ആദിത്യയുടെ ഫോൺ അടക്കമുള്ള വസ്തുക്കൾ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്. 

ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെയാണ് മണിക്കൂറുകള്‍ക്കകം മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുപരിസരത്തെ ക്വാറിയോട് ചേര്‍ന്നുള്ള വെള്ളക്കെട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

മാമലയിലെ ഒരു പാറമടയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു സ്‌കൂള്‍ ബാഗ് ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറാണ് പോലീസിനെ വിവരം അറിയിച്ചത്. ബാഗ് കണ്ട് സംശയം തോന്നി നാട്ടുകാരും പോലീസും നടത്തിയ പരിശോധനയില്‍ പാറമടയ്ക്കുള്ളിലെ വെള്ളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

 

 

 

 

Latest News

Corehub Up