പാട്ന: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഇടതു വിദ്യാർഥി സംഘടനകൾ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ബന്ദിനു പിന്തുണ നൽകിയതിന് മുൻ മന്ത്രി തേജ് പ്രതാപിനെ പോലീസ് അറസ്റ്റ് ചെയ്തു.
ജുഡീഷൽ മജിസ്ട്രേറ്റ് പാട്നയിലെ ബിയൂർ ജയിലിലേക്കാണ് തേജിനെ റിമാൻഡ് ചെയ്തത്. അതേസമയം, തേജിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് അഭിഭാഷകനായ ജഗന്നാഥ് സിംഗ് പറഞ്ഞു.
തേജിനെ പാറ്റ്ന മാളിൽനിന്ന് ശനിയാഴ്ച വൈകുന്നേരം 7.30നാണ് അറസ്റ്റ് ചെയ്തതെങ്കിലും ഇന്നലെ വെളുപ്പിന് 12.15നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും വ്യാജ കേസാണിതെന്നും ജഗന്നാഥ് സിംഗ് കൂട്ടിച്ചേർത്തു.