Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AnimalCruelty

Special

സെൻട്രൽ പാർക്കിൽ കുതിരവണ്ടി വലിക്കുന്നതിനിടെ കുതിര കുഴഞ്ഞുവീണു ചത്തു; കണ്ണീരണിഞ്ഞ് വിനോദസഞ്ചാരികൾ

ന്യൂയോർക്കിലെ വിനോദസഞ്ചാര കേന്ദ്രമായ സെൻട്രൽ പാർക്കിൽ കുതിരവണ്ടി വലിക്കുന്നതിനിടെ കുതിര കുഴഞ്ഞുവീണ് ചത്ത സംഭവം സന്ദർശകരെയും ജനങ്ങളെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.

നുറെറ്റിൻ കിർബിയ്ക് എന്ന ഡ്രൈവർ ഓടിച്ചിരുന്ന വണ്ടിയിലെ 'ഡെനിസ്' എന്ന 14 വയസുള്ള കുതിരയാണ് കൺമുന്നിൽ വെച്ച് ജീവൻ വെടിഞ്ഞത്. ചൊവ്വാഴ്ച വൈകുന്നേരം എഴുപത്തിരണ്ടാം സ്ട്രീറ്റിലെ സെൻട്രൽ പാർക്ക് വെസ്റ്റിന് സമീപമായിരുന്നു ഈ ദാരുണമായ സംഭവം അരങ്ങേറിയത്.

സ്ട്രോബെറി ഫീൽഡ്സിന് താഴെ വെച്ച് പെട്ടെന്ന് നിലത്തുവീണ കുതിര ശ്വാസമെടുക്കാൻ പോലുമാകാതെ നാവ് പുറത്തേക്കിട്ട് പിടയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു. മിനിറ്റുകൾക്കുള്ളിൽ തന്നെ ഇതിന്‍റെ ജീവൻ നഷ്ടമാവുകയും ചെയ്തു.

റോഡിൽ ചലനമറ്റുകിടക്കുന്ന കുതിരയുടെ ദയനീയ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൺമുന്നിൽ നടന്ന ഈ ദാരുണമായ മരണം കണ്ട് അവിടെയുണ്ടായിരുന്ന പലരും പരസ്പരം കെട്ടിപ്പിടിച്ച് കരയുന്ന അവസ്ഥയുണ്ടായി.

നഗരത്തിലെ കുതിരവണ്ടി സർവീസുകൾ ഘട്ടംഘട്ടമായി നിർത്തലാക്കാൻ ലക്ഷ്യമിടുന്ന 'റൈഡേഴ്സ് ലാ' എന്ന നിയമത്തിന് പിന്തുണ പ്രഖ്യാപിച്ച് കൗൺസിൽ അംഗങ്ങൾ സിറ്റി ഹാളിന് മുന്നിൽ ഒത്തുകൂടാനിരിക്കെയാണ് ഈ ദുരന്തം സംഭവിച്ചത്.

മുൻപ് 2022-ൽ സമാനമായ രീതിയിൽ റോഡിൽ കുഴഞ്ഞുവീണു മരിച്ച 'റൈഡർ' എന്ന കുതിരയുടെ ഓർമ്മക്കായാണ് ഈ നിയമനിർമ്മാണത്തിന് തുടക്കം കുറിച്ചത്.

ഈ സാഹചര്യത്തിൽ, മൃഗങ്ങളുടെ സുരക്ഷ മുൻനിർത്തി സിറ്റി കൗൺസിൽ എത്രയും വേഗം ഈ നിയമം പാസാക്കണമെന്ന് മൃഗസംരക്ഷണ സംഘടനയായ പെറ്റ ശക്തമായി ആവശ്യപ്പെട്ടു.

പാർക്കിലെത്തിയ ജനങ്ങളെപ്പോലും മാനസികമായി തളർത്തിയ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ അധികാരികൾ ഇനിയെങ്കിലും വൈകരുതെന്നും, നിയമം നടപ്പിലാക്കാൻ മറ്റെന്ത് തെളിവാണ് വേണ്ടതെന്നും സംഘടന ചോദ്യം ചെയ്യുന്നു.

നഗരമധ്യത്തിലെ തിരക്കിലും ചൂടിലും കുതിരകളെക്കൊണ്ട് കഠിന ജോലി ചെയ്യിപ്പിക്കുന്നതിനെതിരെയുള്ള ജനരോഷം ഈ സംഭവത്തോടെ വീണ്ടും ശക്തമായിരിക്കുകയാണ്.

 

Latest News

Corehub Up