വാഹനാപകടത്തിൽപ്പെട്ട് റോഡരികിൽ ചോരയൊലിപ്പിച്ചു കിടന്ന മയിലിനോട് ഒരുകൂട്ടം ആളുകൾ കാണിച്ച ക്രൂരതയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ജനരോഷത്തിന് കാരണമായിരിക്കുകയാണ്.
പരിക്കേറ്റ് എഴുന്നേൽക്കാൻ പോലും കഴിയാതെ വേദനകൊണ്ട് പിടഞ്ഞ ഇന്ത്യയുടെ ദേശീയ പക്ഷിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിന് പകരം, അവിടെക്കൂടിയ ചിലർ അതിന്റെ പീലികൾ ഓരോന്നായി പിഴുതെടുക്കുകയാണ് ചെയ്തത്.
വനംവകുപ്പിനെയോ മൃഗസംരക്ഷണ പ്രവർത്തകരെയോ വിവരമറിയിച്ച് പക്ഷിയെ ആശുപത്രിയിലെത്തിക്കാൻ ആരും തയ്യാറായില്ലെന്ന് മാത്രമല്ല, പിഴുതെടുത്ത മയിൽപ്പീലികളുമായി പലരും യാതൊരു മടിയുമില്ലാതെ നടന്നുപോകുന്നതും ദൃശ്യങ്ങളിൽ കാണാം.
കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ആ ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ് വന്യജീവി സ്നേഹികൾ പറയുന്നത്. തുടർന്ന് ഈ ക്രൂരതയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമാണ് ജനങ്ങളിൽ നിന്നും ഉയരുന്നത്.
സ്വാർഥലാഭത്തിന് വേണ്ടി ഒരു ജീവിയോട് മനുഷ്യത്വം മറന്ന് പെരുമാറിയവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് ഒട്ടനവധി ആളുകൾ ആവശ്യപ്പെടുന്നു.
1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം മയിലിനെ ഉപദ്രവിക്കുന്നതും അതിന്റെ ശരീരഭാഗങ്ങൾ കൈവശം വെക്കുന്നതും കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
പരിക്കേറ്റ മൃഗങ്ങളെയോ പക്ഷികളെയോ കണ്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നിരിക്കെ, ഇത്തരം നിയമലംഘനം നടത്തിയ കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന ആവശ്യം.
जिस देश में राष्ट्रीय पक्षी तक सुरक्षित नहीं…
— Debashish Sarkar ?? (@DebashishHiTs) May 28, 2026
वहाँ इंसानियत के ज़िंदा होने पर भी सवाल उठते हैं। ?
लोग मदद करने नहीं,
उसके पंख नोचने पहुंच गए…
शायद अब दिलों से इंसानियत खत्म होती जा रही है। ??️#NationalBird #NationalShame #Peacock pic.twitter.com/dsz54nLij7
Tags : JusticeForPeacock AnimalCruelty HumanityShamed WildlifeProtection ShockingVideo