Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Approves

ചോദ്യപേപ്പർ ചോർത്തിയാൽ പണിപാളും; ശിക്ഷ കൂട്ടാനുള്ള ബിൽ തിങ്കളാഴ്ച ലോക്സഭയിൽ

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ തട്ടിപ്പുകൾക്കും തടയിടാൻ കടുപ്പമേറിയ നിയമവുമായി കേന്ദ്രസർക്കാർ. തട്ടിപ്പ് നടത്തുന്നവർക്കു പത്തു വർഷം വരെ കഠിനതടവും പത്തു കോടി രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്ലിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

തിങ്കളാഴ്ച ബിൽ ലോക്സഭയിൽ അവതരിപ്പിക്കും. പരീക്ഷാ ക്രമക്കേടുകളിൽ അതിവേഗ നീതി ഉറപ്പാക്കാൻ കേസിന്‍റെ വിചാരണ മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന നിർണായക വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചോദ്യപേപ്പർ ചോർച്ചയ്ക്കു പിന്നിലെ മാഫിയകളെയും തട്ടിപ്പുകാരെയും വേരോടെ പിഴുതെറിയുകയാണ് ലക്ഷ്യം. കേസ് അന്വേഷണവും വിചാരണയും മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കി പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

പരീക്ഷകളുടെ സുതാര്യത ചോദ്യം ചെയ്യപ്പെടുകയും ലക്ഷക്കണക്കിനു വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ശിക്ഷാ നടപടികൾ കൂടുതൽ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചത്. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തിരിമറികൾ തടയാനും ശക്തമായ വകുപ്പുകൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Kerala

സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലെ തസ്തികനിർണയം അംഗീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ 2024-25 അധ്യയനവർഷത്തെ തസ്തിക നിർണയം അംഗീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഏരിയ ഇൻസന്‍റീവ് പ്രോഗ്രാം പ്രകാരമുള്ള സ്കൂളുകളിൽ 2021 സെപ്റ്റംബർ ഒൻപതിനു മുൻപു നിയമനം ലഭിച്ച 34 അധ്യാപകർക്കും ഒരു അനധ്യാപകനും ഉത്തരവിലെ വ്യവസ്ഥകളിൽ ഇളവു നൽകി നിയമനം നൽകും.

നിയമനം നൽകുന്നതിന് ആവശ്യമായ തസ്തികകൾ നിലവിലുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം നിയമന അംഗീകാരം നൽകിയാൽ മതിയെന്ന വ്യവസ്ഥയിൽ മാനുഷിക പരിഗണന നൽകി പ്രത്യേക കേസായി പരിഗണിച്ചാണു നിയമന അംഗീകാരം.

National

പാര്‍ലമെന്‍ററി സമിതികളിലേക്കു നാമനിര്‍ദേശം ചെയ്യുന്നതിന് രാജ്യസഭാ അംഗീകാരം

ന്യൂഡല്‍ഹി: മൂന്ന് പാര്‍ലമെന്‍ററി സമിതികളിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നതിനുള്ള പ്രമേയങ്ങള്‍ക്ക് രാജ്യസഭ അംഗീകാരം നല്‍കി. 2026 മേയ് ഒന്നുമുതല്‍ ആരംഭിക്കുന്ന ഒരു വര്‍ഷം കാലാവധിയുള്ള ഒഴിവുകളിലേക്കാണ് നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിയുക.

പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി, പൊതുമേഖലാസ്ഥാപനങ്ങളുടെ കമ്മിറ്റി, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമത്തിനുള്ള കമ്മിറ്റി എന്നീ പാര്‍ലമെന്‍ററി സമിതികളിലേക്കാണ് പുതിയ അംഗങ്ങളായി എംപിമാരെ നാമനിര്‍ദേശം ചെയ്യുക.

പാര്‍ലമെന്‍ററികാര്യ സഹമന്ത്രി എല്‍.മുരുകനാണ് രാജ്യസഭാധ്യക്ഷന്‍റെ അനുമതിയോടെ പാര്‍ലമെന്‍ററി സമിതികളിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നതിനുള്ള മൂന്ന് വ്യത്യസ്ത പ്രമേയങ്ങള്‍ അവതരിപ്പിച്ചത്.

Business

കൊട്ടക് മഹീന്ദ്ര ബാങ്കിൽ ഇലക്‌ട്രോണിക് ഒപ്പിന് അനുമതി

കൊച്ചി: വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) രജിസ്‌ട്രേഷനും അക്കൗണ്ട് തുറക്കലും ഇലക്ട്രോണിക് ഒപ്പുകള്‍ വഴി നടത്തുന്നതിനുള്ള സൗകര്യം ആരംഭിച്ച ഇന്ത്യയിലെ ആദ്യ കസ്റ്റോഡിയനായി കൊട്ടക് മഹീന്ദ്ര ബാങ്ക്.

ഡിജിറ്റല്‍ ഒപ്പുകള്‍ ഉപയോഗിച്ച് ബാങ്ക് ഇതിനകം രണ്ട് എഫ്പിഐ ലൈസന്‍സുകള്‍ അനുവദിച്ചതായി അറിയിച്ചു.

സെബിയുടെ ഡിജിറ്റല്‍ പരിവര്‍ത്തന പദ്ധതിയോടു പൊരുത്തപ്പെടുന്നതാണ് ഈ നീക്കമെന്ന് അധികൃതർ അറിയിച്ചു.

 

Kerala

സാന്പത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്റ്ററിന് നാലു കോടി രൂപ കൂടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ യാത്രയ്ക്ക് അടക്കം വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിന് നാലു കോടി രൂപ കൂടി അനുവദിച്ചു സർക്കാർ. സാധാരണ ഗതിയിൽ ഉപയോഗത്തിനുശേഷം മാത്രം വാടകത്തുക നൽകുന്ന രീതിക്ക് വിപരീതമായി വരാനിരിക്കുന്ന മൂന്നു മാസത്തെ വാടക കൂടി മുൻകൂറായി നൽകിയിരിക്കുകയാണ്.

ട്രഷറി നിയന്ത്രണത്തിലും ഇളവുവരുത്തിയാണ് മുൻകൂറായി കോടികൾ വാടകയായി നൽകുന്നത്. അധിക ഫണ്ടായി ഈ മാസം 20നാണ് തുക അനുവദിച്ച് ഉത്തരവിറക്കിയത്. ഇതോടെ വിമാന കന്പനിയായ ചിപ്സണ്‍ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന് നാലു കോടി രൂപ ഉടൻ ലഭ്യമാകും.

2025 ഒക്ടോബർ 20 മുതൽ 2026 മാർച്ച് 19 വരെയുള്ള അഞ്ച് മാസത്തെ വാടകയാണ് ഇപ്പോൾ അനുവദിച്ചത്. ഇതിൽ ഡിസംബർ 20 മുതൽ മാർച്ച് 19 വരെയുള്ള മൂന്ന് മാസത്തെ വാടക മുൻകൂറായാണ് നൽകുന്നത്. ബാക്കി രണ്ട് മാസത്തെ കുടിശികയും ഇതിനൊപ്പം തീർക്കും. 80 ലക്ഷം രൂപയാണ് പ്രതിമാസ വാടക.

മാസതോറും 25 മണിക്കൂറാണ് പറക്കാവുന്ന സമയം. 25 മണിക്കൂർ കഴിഞ്ഞാൽ ഓരോ മണിക്കൂറിനും 90,000 രൂപ വീതം അധികം നൽകണമെന്നാണ് കരാർ വ്യവസ്ഥ.

Latest News

Corehub Up