Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assault Case

യുവതിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ

കോഴിക്കോട്: വീട്ടിൽ അതിക്രമിച്ചുകയറി യുവതിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മേരിക്കുന്ന് സ്വദേശിനിയായ അസ്‌മയെ ആക്രമിച്ച കേസിൽ പെരുവയൽ സ്വദേശി മയങ്ങോട്ട് ചാലിൽ വീട്ടിൽ നിയാസ് (30) ആണ് മെഡിക്കൽ കോളജ് പോലീസിന്‍റെ പിടിയിലായത്.

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. അസ്‌മ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചുകയറിയ പ്രതി പണം ആവശ്യപ്പെട്ടു. പണം നൽകാതിരുന്നതോടെ യുവതിയെ ആക്രമിക്കുകയും കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

തുടർന്ന് വീടിന്‍റെ ജനൽച്ചില്ലുകളും വീട്ടുപകരണങ്ങളും പ്രതി അടിച്ചുതകർത്തു. പ്രതിക്കെതിരെ ചങ്ങനാശേരി, കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

District News

എസ്ഐയെ മർദിച്ചകേസ്: തെളിവെടുപ്പ് നടത്തി

വെള്ളറട: വെള്ളറട സബ് ഇന്‍സ്‌പെക്ടര്‍ അഭിജിത്തിനെ മര്‍ദിച്ചു പരിക്കേല്‍പ്പിച്ച കേസുമായി ബന്ധപ്പെട്ട് വെള്ളറട ജംഗ്ഷനില്‍ തെളിവെടുപ്പുനടത്തി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രസാദിന്‍റെ നേതൃത്വത്തിലാണ് തെളിവെടുപ്പു പൂര്‍ത്തിയാക്കിയത്.

കഴിഞ്ഞദിവസം ചൂണ്ടിക്കല്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച ഘോഷയാത്രയിലെ ഗാനമേളയ്ക്കിടെയാണ് സംഘർഷമുണ്ടായത്. വെള്ളറട ജംഗ്ഷനിൽനടന്ന ഗാനമേളയ്ക്കിടെയുണ്ടായ ഗതാഗതം തടസം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് എസ്ഐ അഭിജിത്തിനെ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രദീപിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം ആക്രമിച്ചുപരിക്കേൽപ്പിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ അഭിജിത്ത് പാറശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രദീപിനെതിരേയും കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരെയും പോലീസ് കേസെടുത്തു.

 സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയും ആക്രമണം നടന്ന സ്ഥലത്തെക്കുറിച്ചുള്ള തെളിവെടുപ്പും പൂര്‍ത്തിയാക്കി. വരും ദിവസങ്ങളില്‍ അക്രമികള്‍ക്കെതിരേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ തുടങ്ങുന്നതിന്‍റെ ഭാഗമായാണു തെളിവെടുപ്പു നടത്തിയത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രസാദ്, സിവില്‍ പോലീസുകാരായ ദീപു, അഭിലാഷ്, സെലിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പു നടത്തിയത്.

Kerala

കോടതിയിലെത്തിയത് പത്ത് ദിവസത്തിൽ താഴെ, വന്നാൽ ഉറക്കം: നടിയെ ആക്രമിച്ച കേസിൽ അഡ്വ. ടി.ബി. മിനിക്കെതിരെ വിചാരണ കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനിക്കെതിരെ അതിരൂക്ഷ വിമർശനവുമായി വിചാരണ കോടതി.

വിചാരണ സമയത്ത് പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയത്. അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളത്. ആ സമയം ഉറങ്ങുകയാണ് പതിവെന്നും കോടതി വിമർശിച്ചു.

വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയിൽ എത്താറുള്ളത്. എന്നിട്ടാണ് കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല എന്ന് പറയാറുള്ളതെന്നും കോടതി വിമർശിച്ചു. കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് വിമർശനം. അതിജീവിതയുടെ അഭിഭാഷക ഇന്നും ഹാജരായിരുന്നില്ല.

Kerala

നടിയെ ആക്രമിച്ചകേസ്; വിധി തൃപ്തികരമല്ല, അപ്പീലുമായി മുന്നോട്ട് പോകുമെന്നു മന്ത്രി പി. രാജീവ്

കൊച്ചി: നടിയെ ആക്രമിച്ചകേസിൽ വിചാരണക്കോടതിയുടെ വിധി തൃപ്തികരമല്ലെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി ചർച്ച ചെയ്ത് ആവശ്യമായ തീരുമാനങ്ങൾ എടുക്കുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. വിധിയിന്മേൽ അപ്പീലുമായി മുന്നോട്ട് പോകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചി കോർപറേഷനിൽ എൽഡിഎഫിനുണ്ടായത് അപ്രതീക്ഷിത പരാജയമാണ്. മികച്ച ഭരണമെന്ന് വിലയിരുത്തപ്പെട്ടതായിരുന്നു കോർപറേഷനിലേത്. തോൽവിയിൽ സൂക്ഷ്മമായ പരിശോധന നടത്തും. തിരുത്തേണ്ടവ എന്തെല്ലാമെന്ന് ഗൗരവമായി പരിശോധിച്ച് നടപടിയെടുക്കും.

യുഡിഎഫ് കാലത്തുനിന്ന് എത്രമാത്രം വ്യത്യസ്തമാണ് എൽഡിഎഫ് ഭരണം എന്നത് വസ്തുതകളാണ്. അത് എന്തുകൊണ്ട് ജനങ്ങളിലേക്ക് എത്തിയില്ല എന്നതുൾപ്പെടെ ചർച്ച ചെയ്യും. നല്ല ആത്മവിശ്വാസത്തോടെ തിരിച്ചുവരുന്നതിനുള്ള എല്ലാ പരിശോധനയും എൽഡിഎഫ് നടത്തും. ജനങ്ങളുടെ വിശ്വാസം കൂടുതൽ ആർജിക്കുമെന്നും മന്ത്രി പറഞ്ഞു.

Kerala

ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്; പോലീസ് കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ പ്രതിയായ ബെയ്‌ലിൻ ദാസിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, തടഞ്ഞു വയ്ക്കൽ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ മേയ് 13 നാണ് സംഭവം. തർക്കത്തിനിടെ ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ബെയ്‌ലിൻ ദാസ് മർദിക്കുകയായിരുന്നു. അടികൊണ്ട് നിലത്ത് വീണിട്ടും എഴുനേൽപ്പിച്ച് വീണ്ടും മർദിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ ബെയ്‌ലിൻ ദാസിനെ മൂന്നാംദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Latest News

Corehub Up