തിരുവനന്തപുരം: ആലപ്പുഴയിൽവച്ച് മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ സെഷൻസ് കോടതിയുടെ കണ്ടെത്തൽ വസ്തുതാവിരുദ്ധമെന്ന് എസ്ഐടി ഹൈക്കോടതിയിൽ. സെഷൻസ് കോടതിയുടെ മുൻകൂർ ജാമ്യ ഉത്തരവിലെ നിരീക്ഷണങ്ങൾ ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യൽ ആവശ്യമാണെന്നും ഹരജിയിൽ പറയുന്നു. ആലപ്പുഴ ജില്ലാ കോടതിയാണ് കേസിലെ അഞ്ചുപ്രതികൾക്ക് മുൻകൂർജാമ്യം അനുവദിച്ചത്. ഇതിനെതിരെയാണ് അന്വേഷണസംഘം ഹൈക്കോടതിയെ സമീപിച്ചത്.
ആലപ്പുഴ ജില്ല സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസാണ് നേരത്തെ മുൻകൂർ ജാമ്യഹരജിയിൽ വിധി പറഞ്ഞത്. പിണറായി വിജയന്റെ ഗൺമാൻ അനിൽകുമാർ അടക്കം അഞ്ച് പ്രതികളാണ് കേസിലുള്ളത്. സുരക്ഷാ ഉദ്യോഗസ്ഥരായ എസ്. സന്ദീപ് , വിപിൻ, അരുൺ. ഷൈജു എന്നിവരാണ് മറ്റു പ്രതികൾ.
Tags : nava kerala assault case