x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ.എം.കെ.റാമിന്‍റെ അറസ്റ്റ്: ഡിവൈഎസ്പിക്കെതിരായ ഫയൽ എഡിജിപിയുടെ മേശപ്പുറത്ത്

വെബ് ഡെസ്ക്
Published: August 11, 2026 08:03 PM IST | Updated: August 11, 2026 08:04 PM IST

നിതിൻ രാജ്, ഡോ. എം.കെ.റാം

തിരുവനന്തപുരം: നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഡോ. എം.കെ.റാമിനെ അറസ്റ്റ് ചെയ്തതിലെ വീഴ്ചയിൽ ഡിവൈഎസ്പിക്കെതിരെ നടപടിക്കു സാധ്യത. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലനെതിരെയുള്ള അന്വേഷണ ഫയൽ എഡിജിപി എച്ച്. വെങ്കിടേഷിന് കൈമാറി.

എഡിജിപിയുടെ ശിപാർശ സഹിതം സർക്കാരിന് സമർപ്പിക്കുന്ന ഈ ഫയലിന്‍റെ അടിസ്ഥാനത്തിലാകും ഉദ്യോഗസ്ഥനെതിരെ തുടർനടപടികൾ സ്വീകരിക്കുക. ഡോ. റാമിന്‍റെ അറസ്റ്റിൽ ഗുരുതര വീഴ്ച വരുത്തിയ ഡിവൈഎസ്പിയെ എന്തുകൊണ്ട് ഇതുവരെ സസ്പെൻഡ് ചെയ്യുന്നില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് അടങ്ങിയ ഫയൽ എഡിജിപിക്ക് മുന്നിലെത്തിയത്. സുധീർ കല്ലനെ അടിയന്തരമായി ക്രൈംബ്രാഞ്ചിൽ നിന്ന് സ്ഥലംമാറ്റണമെന്നത് ഉൾപ്പെടെയുള്ള കർശന ശിപാർശകൾ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിലുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ.

Tags : Dr. M.K. Ram Nitin Raj Death Case Police Crime Branch High Court

Recent News

Corehub Up