District News
കാലടി: അതിരപ്പിള്ളി വനം റേഞ്ചിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി കാട്ടാനകൾ ചരിഞ്ഞ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം. വനംവകുപ്പിന്റെ ഭാഗത്തുനിന്നു ഗുരുതരമായ വീഴ്ചകൾ സംഭവിക്കുന്നുണ്ടെന്നും, ആനകളുടെ തുടർച്ചയായ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തി.
കഴിഞ്ഞ കുറച്ചു നാളുകളായി നിരവധി കാട്ടാനകളാണ് പ്രദേശത്ത് ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞത്. കഴിഞ്ഞ ദിവസം കല്ലാല എസ്റ്റേറ്റിലെ എരുമത്തടത്ത് ഏകദേശം ഒരു വയസുള്ള കുട്ടിയാന ചരിഞ്ഞിരുന്നു. ഉയരം കൂടിയ സ്ഥലത്ത് നിന്നു വീണപ്പോഴുണ്ടായ പരിക്കാണ് കുട്ടിയാനയുടെ മരണത്തിന് കാരണമെന്നാണ് വനം ഉദ്യോഗസ്ഥർ പറയുന്നത്.
അതിനും രണ്ടു ദിവസം മുൻപ് പ്ലാന്റേഷൻ കോർപറേഷൻ വെറ്റിലപ്പാറ ടിഎസ്ആർ ഫാക്ടറി പരിസരത്ത് വനാതിർത്തിയിൽ ഗർഭിണിയായ ആനയെയും ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ഇണ ചേരാനെത്തിയ മോഴയാനയുടെ ആക്രമണമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സമീപ കാലങ്ങ ളിൽ മലയാറ്റൂർ, അതിരപ്പിള്ളി റേഞ്ചുകളിൽ ഒട്ടേറെ കാട്ടാനകൾ ചരിഞ്ഞതായി റിപ്പോർട്ടുണ്ട്. ചത്ത ആനകളിൽ കൂടുതലും പിടിയാനകളാണ്.
മസ്തകത്തിൽ മുറിവേറ്റ കൊമ്പനെ വെറ്റിലപ്പാറ പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിൽ നിന്നാണ് രക്ഷാപ്രവർത്തകർ പിടികൂടിയത്. കോടനാട് അഭയാരണ്യ ത്തിൽ എത്തിച്ച് ചികിത്സ നൽകിയ ആന പിന്നീട് ചരിഞ്ഞു. ആനയുടെ മുറിവിനെക്കുറിച്ച് നാട്ടുകാർക്കിടയിൽ ഇപ്പോഴും ദുരൂഹത നിലനിൽക്കുന്നുണ്ട്.
ആനകൾ ചരിയുന്ന വിവരം വനംവകുപ്പ് ഉദ്യോഗസ്ഥർ മാസങ്ങൾ വൈകിയാണ് അറിയുന്നതെന്ന ആക്ഷേപവും ശക്തമാണ്. വാഴച്ചാൽ, പരിയാരം റേഞ്ചുകളിൽ ആനകളുടെ അവശിഷ്ടങ്ങൾ മാസങ്ങൾക്കു ശേഷമാണ് കണ്ടെത്തിയത്. ജഡം അഴുകി എല്ലും തോലും മാത്രമാകുന്ന സാഹചര്യത്തിൽ മരണകാരണം കണ്ടെത്താൻ കഴിയില്ലെന്നത് അന്വേഷണം വഴിമുട്ടാൻ കാരണമാകുന്നു.
വനത്തിനുള്ളിലെ പട്രോളിംഗിലെ പോരായ്മയും, ചില ഉദ്യോഗസ്ഥർ വിവരങ്ങൾ പുറംലോകം അറിയാതെ മറച്ചുവെക്കാൻ ശ്രമിക്കുന്നു എന്ന ആരോപണവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. കാട്ടാനകളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ കൃത്യസമയത്ത് പുറത്തുവിടുന്നില്ലെന്നും പരാതി ഉണ്ട്. വന്യമൃഗങ്ങളുടെ സംരക്ഷണത്തിൽ വനംവകുപ്പ് കൂടുതൽ ജാഗ്രത കാട്ടണമെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
District News
കാലടി: കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റ് ടിഎസ്ആർ ഫാക്ടറിക്ക് സമീപമുള്ള ശിവക്ഷേത്രത്തിനും സമീപത്തെ തൊഴിലാളികളുടെ ക്വാർട്ടേഴ്സുകൾക്കും നേരെ കാട്ടാന ആക്രമണം. ക്ഷേത്രത്തിന്റെ ശ്രീകോവിൽ കട്ടിളയും ഓഫീസിന്റെ വാതിലും തകർത്ത ആനകൾ, അകത്തുണ്ടായിരുന്ന സാധനങ്ങൾ വലിച്ചുവാരി പുറത്തെറിഞ്ഞു.
ക്ഷേത്രത്തിന് തൊട്ടടുത്തുള്ള രാജേന്ദ്രൻ, ഷാജി എന്നിവരുടെ ക്വാർട്ടേഴ്സുകൾക്കുനേരെയാണ് ആക്രമണമുണ്ടായത്. ക്വാർട്ടേഴ്സിലെ സാധനസാമഗ്രികൾ നശിപ്പിച്ചു.ഒരു മാസം മുമ്പ് ഇതേ പ്രദേശത്തെ പള്ളിയും കാട്ടാനകൾ ആക്രമിച്ചിരുന്നു.
ടി.എസ്.ആർ ക്വാർട്ടേഴ്സ് പരിസരത്ത് ആനഭീഷണി രൂക്ഷമായതിനെ തുടർന്ന് അറുപതോളം കുടുംബങ്ങളാണ് ഇതിനകം സ്ഥലം മാറിപ്പോയത്. നിലവിൽ ഇവിടെയുള്ള തൊഴിലാളികൾ രാത്രികാലങ്ങളിൽ വെറ്റിലപ്പാറ ഭാഗത്തെ വാടകവീടുകളിലാണ് അന്തിയുറങ്ങുന്നത്. അതുകൊണ്ടുതന്നെയാണ് വലിയൊരു ദുരന്തം ഒഴിവായത്.
ലയങ്ങൾക്ക് ചുറ്റും പവർ ഫെൻസംഗ് സ്ഥാപിക്കണമെന്ന് തൊഴിലാളികളും യൂണിയനുകളും പലതവണ ആവശ്യപ്പെട്ടെങ്കിലും പ്ലാന്റേഷൻ മാനേജ്മെന്റെ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഫെൻസിംഗ് ഉണ്ടായിരുന്നെങ്കിൽ ഈ നാശനഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നു എന്ന് തൊഴിലാളികൾ പറയുന്നു.
തുടർച്ചയായ കാട്ടാന ആക്രമണങ്ങൾ മൂലം കോർപറേഷന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ മാനേജ്മെന്റ് കാണിക്കുന്ന നിഷ്ക്രിയത്വത്തിൽ കടുത്ത പ്രതിഷേധത്തിലാണ് പ്രദേശവാസികൾ. പ്രദേശത്ത് വനപാലകരും വാച്ചർമാരും കാട്ടാനക്കൂട്ടത്തെ തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും സംഘത്തിൽ അംഗബലം കുറവായതിനാലും പല സ്ഥലങ്ങളിലായി ആന ഇറങ്ങുന്നത് കൊണ്ടും അവരും നിസഹായരാണ്.
Kerala
തൃശൂർ: അതിരപ്പിള്ളി പിലാർ മൂഴിയിൽ 75കാരനെ കാട്ടാന ചവിട്ടിക്കൊന്നു. തെക്കൂടൻ സുബ്രൻ ആണ് മരിച്ചത്. ചായ കുടിക്കാനായി വീട്ടിൽ നിന്നിറങ്ങിയപ്പോഴായിരുന്നു സംഭവം.
തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടമാണ് ആക്രമിച്ചതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ് വഴിയരികിൽ കിടന്ന സുബ്രനെ ചായ്പ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷന്റെ വാഹനത്തിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.
Kerala
അതിരപ്പിള്ളി: വെള്ളച്ചാട്ടത്തിന്റെ പ്രവേശനകവാടത്തിനുസമീപം മലപ്പുറം സ്വദേശികൾ സഞ്ചരിച്ച ഫോർച്യൂണർ വാഹനം 50 അടി താഴ്ചയിലേക്കു മറിഞ്ഞു10 പേർക്കു പരിക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. വാഹനം പിറകോട്ടെടുത്തപ്പോൾ നിയന്ത്രണംവിട്ടു താഴേക്കു മറിയുകയായിരുന്നു.
ആയിഷ (32), ഷിമ (29), സഫാൻ (ആറ്), ശ്രീരാജ് (27), ഹാജിഷ (31), ആൻസിയ (12), മിലി (19), നേഹ (27), മുഹമ്മദ് സുൽത്താൻ, ക്ലാര (35) എന്നിവരെ പരിക്കുകളോടെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ നേഹയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Kerala
തൃശൂര്‍: അതിരപ്പിള്ളിയിൽ വിനോദസഞ്ചാരത്തിന് എത്തിയ സംഘം സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 10 പേർക്ക് പരിക്ക്. പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹാജിഷ, ശ്രീരാഗ്, ആയിഷ, ഷിമ, സഫാന്‍, ആന്‍സിയ, ക്ലാര, മിലി, മുഹമ്മദ് സുല്‍ത്താന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ പൊന്നാനി സ്വദേശി നേഹയെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം. 40 അടിയോളം താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. എറണാകുളം കലൂരിലുള്ള ഒരു ഹോട്ടലിലെ ജീവനക്കാരാണ് തിങ്കളാഴ്ച അതിരിപ്പിള്ളിയിലെത്തിയത്.
അതിരപ്പിള്ളിയില്‍നിന്നും തിരിച്ചുപോരുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന ഫോര്‍ച്ചൂണര്‍ കാര്‍ പുറകിലേക്ക് എടുത്തു. ഇതിനിടെ അമിത വേഗതയിലായിരുന്ന കാർ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
നിയന്ത്രണം വിട്ട കാര്‍ പുഴയുടെ തീരം വരെയെത്തി. ടൂറിസം പോലീസും അതിരപ്പിള്ളി വനസംരക്ഷണ സമിതി പ്രവര്‍ത്തകരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടന്‍ 108 ആംബുലൻസില്‍ ചാലക്കുടി ആശുപത്രിയിലെത്തിച്ചു.
ഹോട്ടല്‍ ജീവനക്കാരായ എട്ട് പേരും ബംഗളൂരുവിൽ നിന്നമുള്ള രണ്ട് സുഹൃത്തുക്കളുമായാണ് അതിരപ്പിള്ളിയിലെത്തിയത്.
District News
അതിരപ്പിള്ളി: മലക്കപ്പാറ പാതയിൽ പോത്തുപാറ ഉന്നതിക്ക് സമീപം വീണ്ടും കാട്ടാനയെ പ്രകോപിപ്പിച്ച് ബൈക്ക് യാത്രക്കാർ. റോഡിൽ ആനയെ കണ്ട ബൈക്ക് യാത്രികർ ആനക്കരകിലെത്തി പ്രകോപിപ്പിക്കുകയായിരുന്നു.
ഏറെ നേരം യുവാക്കളുടെ നോക്കിനിന്ന കാട്ടാന പിന്നീട് ബൈക്ക് യാത്രക്കാരെ ഓടിച്ചു. ആനയുടെ മുന്പിൽ നിന്നും യുവാക്കൾ ഓടി രക്ഷപ്പെട്ടുകയാ യിരുന്നു. തമിഴ്നാട് സ്വദേശികളാണ് ബൈക്ക് യാത്രക്കാർ.
Kerala
തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാനക്കൂട്ടം നിർത്തിയിട്ട കാർ തകർത്തു. വാച്ചുമരത്ത് വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. അതിരപ്പിള്ളിയിൽ നിന്ന് മലക്കപ്പാറയ്ക്ക് പോകുകയായിരുന്ന അങ്കമാലി സ്വദേശികളുടെ വാഹനമാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ ആളപായമില്ല.
രാത്രിയിൽ വാഹനത്തിന്റെ എൻജിൻ തകരാറായതിനെ തുടർന്ന് യാത്രക്കാർ കുടുങ്ങുകയായിരുന്നു. സമീപത്ത് കാട്ടാനക്കൂട്ടം ഉണ്ടെന്ന് മനസിലാക്കിയ ഇവർ മറ്റൊരു വാഹനത്തിൽ അതിരപ്പള്ളിയിലേക്ക് തിരികെ പോയി. പിന്നീട് വാഹനം ശരിയാക്കുന്നതിനായി മെക്കാനിക്കുമായി വന്നപ്പോഴാണ് കാട്ടാനക്കൂട്ടം കാർ തകർത്ത നിലയിൽ കണ്ടത്.
District News
തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാനക്കൂട്ടം നിർത്തിയിട്ട കാർ തകർത്തു. വാച്ചുമരത്ത് വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. അതിരപ്പിള്ളിയിൽ നിന്ന് മലക്കപ്പാറയ്ക്ക് പോകുകയായിരുന്ന അങ്കമാലി സ്വദേശികളുടെ വാഹനമാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ ആളപായമില്ല.
രാത്രിയിൽ വാഹനത്തിന്റെ എൻജിൻ തകരാറായതിനെ തുടർന്ന് യാത്രക്കാർ കുടുങ്ങുകയായിരുന്നു. സമീപത്ത് കാട്ടാനക്കൂട്ടം ഉണ്ടെന്ന് മനസിലാക്കിയ ഇവർ മറ്റൊരു വാഹനത്തിൽ അതിരപ്പള്ളിയിലേക്ക് തിരികെ പോയി. പിന്നീട് വാഹനം ശരിയാക്കുന്നതിനായി മെക്കാനിക്കുമായി വന്നപ്പോഴാണ് കാട്ടാനക്കൂട്ടം കാർ തകർത്ത നിലയിൽ കണ്ടത്.