Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attukal Temple

ആറ്റുകാൽ പൊങ്കാലയ്ക്കിടെ മോഷണ ശ്രമം; നാല് പേർ പിടിയിൽ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കെത്തിയവരുടെ സ്വർണാഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ‌. തമിഴ്നാട് സ്വദേശികളായ മീന, റോസ്ലി, ശാന്തി, മീനാക്ഷി എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്.

പൊങ്കാലയിടാനെന്ന വ്യാജേന തലസ്ഥാനത്തെത്തിയ പ്രതികളിൽ ഒരാൾ നടത്തിയ മോഷണ ശ്രമത്തെ തുടർന്നാണ് കവർച്ച സംഘം പിടിയിലായത്. സംഭാരം വാങ്ങാനുള്ള ക്യൂവിൽ നിൽക്കുമ്പോഴാണ് മാല മോഷ്ടിക്കാൻ ശ്രമിച്ചത്.

ഉടൻ‌തന്നെ സംഘത്തിലെ ഒരാൾ പിടിയിലായി. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഇവർ സംഘമായി എത്തിയതാണെന്ന് മനസിലായി. പിന്നാലെയാണ് മറ്റ് മൂന്ന് പേരെയും പിടികൂടിയത്. എന്നാൽ പ്രതികൾ പരസ്പര ബന്ധമില്ലാത്ത തരത്തിലാണ് മൊഴി നൽകുന്നതെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Kerala

ആറ്റുകാൽ ക്ഷേത്രത്തിൽ ബോംബ് ഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ വീണ്ടും ബോംബ് ഭീഷണി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് വ്യാജ ഭീഷണിയുണ്ടായിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ക്ഷേത്രത്തിന്‍റെ ഇമെയിലിലാണ് ശനിയാഴ്ച രാവിലെ ഭീഷണി സന്ദേശം വന്നത്. ഐഇഡികൾ ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചിട്ടുണ്ടെന്നും ബോംബ് വയ്ക്കാൻ സഹായിച്ചത് തമിഴ്‌നാട് പോലീസാണെന്നും നടൻ എസ്.വി.ശേഖറിന്‍റെ വീട്ടിലും ബോംബ് വെച്ചെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്.

വൈകുന്നേരം മൂന്നിന്ശേഷം എല്ലാവരും പ്രദേശത്ത് നിന്നും ഒഴിയണമെന്നും ബോംബ് പൊട്ടുമെന്നും സന്ദേശത്തിൽ പറയുന്നു. ഭീഷണിയെ തുടർന്ന് പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

Latest News

Corehub Up