Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Available

ഓണപ്പൂക്കള്‍ ഓണ്‍ലൈനിലും; ഒറ്റ ക്ലിക്കില്‍ വീട്ടിലെത്തും, കൊച്ചിയില്‍ സജീവമായി വിപണി

കൊച്ചി: ഓണക്കാലം കൊച്ചി നഗരത്തിന് നല്‍കുന്നത് മറ്റൊരു നിറമാണ്. തിരക്കേറിയ റോഡുകളും ഓഫീസുകളും ഫ്‌ലാറ്റുകളും വ്യാപാര കേന്ദ്രങ്ങളും ഓണത്തിന്റെ ആഘോഷച്ചൂടിലേക്ക് മാറും. പൂക്കളും ഓണക്കോടിയും സദ്യയും വിപണി തിരക്കുകളുമൊക്കെയായി നഗരം ഉത്സവലഹരിയിലാകും. തൃപ്പൂണിത്തുറയിലെ അത്തച്ചമയത്തോടെ കൊച്ചിയില്‍ ഓണാഘോഷത്തിന് തുടക്കമായിരിക്കുകയാണ്.

ഇതോടെ നഗരത്തില്‍ ഓണത്തിരക്കും വര്‍ധിച്ചു. അതിനാല്‍ തന്നെ നഗര ജീവിതത്തിന്റെ തിരക്കിനിടയില്‍ ആവശ്യത്തിന് പൂക്കള്‍ കണ്ടെത്തി വാങ്ങുക പലര്‍ക്കും വലിയ ജോലിയാണ്. ഈ ബുദ്ധിമുട്ടിന് പരിഹാരമാകുകയാണ് പൂക്കള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ഓണ്‍ലൈന്‍ ആപ്പുകളും വെബ്‌സൈറ്റുകളും. തിരക്കേറിയ നഗര ജീവിതത്തിനിടയില്‍ പൂക്കള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കുകയാണ്.

പൂവുണ്ടോ.കോം (poovundo.com), ഇന്‍സ്റ്റാമാര്‍ട്ട് (Instamart), സെപ്‌റ്റോ (Zepto), ബ്ലിങ്കിറ്റ് (Blinkit) തുടങ്ങിയ ആപ്പുകളിലും വെബ്‌സൈറ്റുകളിലും പൂ വില്‍പ്പന തകര്‍ക്കുകയാണ്. ഓണക്കാലത്ത് പൂക്കളുടെ ആവശ്യകത കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരം ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് പ്രസക്തിയേറുന്നത്. സാധാരണ പൂക്കച്ചവട കേന്ദ്രങ്ങളില്‍ പോയി ഓരോ ഇനവും തിരഞ്ഞെടുത്ത് വാങ്ങുന്നതിനു പകരം ആവശ്യമായ പൂക്കള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത് ലഭ്യമാക്കുകയാണ് പൂവുണ്ടോ.കോം ലക്ഷ്യമിടുന്നത്.

കൊച്ചി നഗരത്തില്‍ മാത്രമാണ് പൂവുണ്ടോ.കോം പ്രവര്‍ത്തിക്കുന്നത്. കൊച്ചിയില്‍ ഏത് കോണിലാണെങ്കിലും പൂവുണ്ടോ.കോമില്‍ ആവശ്യത്തിനുള്ള പൂക്കളും ഡെലിവറി ചെയ്യേണ്ട ഡേറ്റും സമയവും സബ്മിറ്റ് ചെയ്തു കൊടുത്തു കഴിഞ്ഞാല്‍ കൃത്യസമയത്ത് തന്നെ പൂക്കള്‍ കയ്യിലെത്തും. വാട്‌സാപ്പില്‍ മെസേജ് അയച്ചാലും പൂവുണ്ടോ.കോമില്‍ നിന്നും പൂക്കള്‍ വാങ്ങാം.

ഇന്‍സ്റ്റാമാര്‍ട്ട്, സെപ്‌റ്റോ, ബ്ലിങ്കിറ്റ് എന്നീ ആപ്പുകളില്‍ നിന്നും ആവശ്യാനുസരണം പൂക്കള്‍ വാങ്ങാം. ചെണ്ടുമല്ലി, ജമന്തി, വാടാര്‍മല്ലി, അരളി, റോസ് എന്നീ പ്രകൃതിദത്ത പൂക്കള്‍ എല്ലാ ആപ്പുകളിലും ലഭ്യമാണ്. നേരിട്ട് വിപണിയിലെത്തി പൂക്കള്‍ വാങ്ങാന്‍ സമയമില്ലാത്ത നഗരവാസികള്‍ക്ക് ഓണ്‍ലൈന്‍ സേവനം സൗകര്യപ്രദമായ വഴിയാകുകയാണ്. ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് അവസാന നിമിഷം ഓര്‍ഡര്‍ ചെയ്യുന്നതിനു പകരം നേരത്തെ ബുക്ക് ചെയ്യുന്നതാണ് ഉചിതം.

ഡെലിവറി ഏരിയ, ലഭ്യമായ പൂക്കളുടെ ഇനം, അളവ്, വില, ഡെലിവറി ാര്‍ജ് എന്നിവ ഓര്‍ഡര്‍ ചെയ്യുന്നതിന് മുമ്പ് പരിശോധിക്കുകയും വേണം. പരമ്പരാഗത പൂക്കച്ചവടത്തിന്റെ തിരക്കും പൂക്കളത്തിന്റെ ആവേശവും നിലനില്‍ക്കുമ്പോഴും അതിനൊപ്പം ഡിജിറ്റല്‍ സൗകര്യവും ചേരുകയാണ് കൊച്ചിയിലെ ഈ ഓണക്കാലത്ത്. വിരല്‍ത്തുമ്പിലെ ഏതാനും ക്ലിക്കുകളിലൂടെ പൂക്കള്‍ വീട്ടിലെത്തുമ്പോള്‍ നഗര ജീവിതത്തിലും ഓണത്തിന്റെ പൂവിളിക്ക് പുതിയൊരു വഴിയാണ് തുറക്കുന്നത്.

 

District News

പടിഞ്ഞാറൻ കൊച്ചിയിൽ കുടിവെള്ളം കിട്ടാക്കനി

ഫോർട്ടുകൊച്ചി: കൊച്ചിയുടെ പടിഞ്ഞാറൻ മേഖലയിൽ കുടിവെള്ളം കിട്ടാതെയായിട്ട് അഞ്ചു നാൾ. കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തിലും കോർപറേഷൻ ഡിവിഷനുകളിലുമാണ് ജലത്തിന്‍റെ ലഭ്യത കുറവുമൂലം ജനം ദുരിതത്തിലായിരിക്കുന്നത്.

മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് കുറഞ്ഞതിനാല്‍ മരട് ജല ശുദ്ധീകരണ ശാലയില്‍ നിന്ന് കൊച്ചിയിലേക്ക് ലഭിക്കേണ്ട വെള്ളത്തിന്‍റെ അളവില്‍ കുറവു വന്നതാണ് ഏതാനും ദിവസങ്ങളായി തുടരുന്ന കുടിവെള്ള ക്ഷാമത്തിന് കാരണമായതെന്ന് ജല അഥോറിറ്റി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കരുവേലിപ്പടിയിലേക്ക് ലഭിക്കേണ്ടത് 27 എംഎല്‍ഡി വെള്ളമാണ്. ഇതില്‍ കുറവുണ്ടായി. ചെല്ലാനത്തേക്കും കുമ്പളങ്ങിയിലേക്കും ലഭിക്കേണ്ടത് 13 എംഎല്‍ഡി വെള്ളമാണ്. ഇതില്‍ എട്ടിൽ താഴെയാണ് ലഭിക്കുന്നത്.

ജനരോഷം രൂക്ഷമായതിനെ തുടർന്ന് കെ.ജെ. മാക്സി എംഎൽഎയുടെ നേതൃത്വത്തിൽ തോപ്പുംപടിയിൽ ജനപ്രതിനിധികളുടെയും ഉദ്ധ്യോഗസ്ഥരുടേയും യോഗം ചേർന്നു.

കുടിവെള്ളം മുടങ്ങുന്ന സാഹചര്യമുണ്ടായാല്‍ അത് യഥാസമയം ജനപ്രതിനിധികളെ അറിയിക്കണമെന്നും ജനപ്രതിനിധികള്‍ സൂചിപ്പിച്ച പരാതികള്‍ സമയ ബന്ധിതമായി പരിഹരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

കുടിവെള്ളത്തിന്‍റെ പമ്പിംംഗ് പ്രഷർ കുറവുവരുന്ന ദിവസങ്ങളിൽ കൂടുതൽ സമയം പമ്പിംഗ് അനുവദിക്കണമെന്നും ഒന്ന്, രണ്ടു വാർഡുകളിൽ ബൂസ്റ്റർ സംവിധാനം നടത്തണമെന്നും കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്‍റ് ഷാജി കുറുപ്പശ്ശേരി അറിയിച്ചു.ഇതിനിടെ 11 നും കുടിവെള്ളം മുടങ്ങുമെന്നും അറിയിപ്പുണ്ട്. ഇത് ജനജീവിതം കൂടുതൽ ദുസഹമാകു

District News

പറാലില്‍ വീണ്ടും കുടിവെള്ളം കിട്ടാക്കനി

ചങ്ങനാശേരി: വാഴപ്പള്ളി പഞ്ചായത്ത് 22-ാം വാര്‍ഡ് പറാല്‍ പാരിപ്പള്ളം പ്രദേശത്ത് ഒന്നരമാസമായി കുടിവെള്ളം ലഭിക്കുന്നില്ല. 15 കുടുംബങ്ങള്‍ ശുദ്ധജലം ലഭിക്കാതെ ദുരിതത്തില്‍. പറാല്‍ റോഡില്‍ താറമ്പ്രാല്‍ ജംഗ്ഷനു വടക്കുഭാഗത്തുള്ള പാരിപ്പള്ളം പ്രദേശത്താണ് പൈപ്പ് വെള്ളം മുടങ്ങിയിട്ട് ഒന്നരമാസം പിന്നിട്ടത്.

പലഭാഗങ്ങളിലും റോഡ് കുഴിച്ചെങ്കിലും പൈപ്പിന്‍റെ ചോര്‍ച്ച കണ്ടെത്താന്‍ വാട്ടര്‍ അഥോറിറ്റിക്കു കഴിഞ്ഞിട്ടില്ല. വാട്ടര്‍ അഥോറിറ്റി ജോലിക്കാര്‍ റോഡ് കുഴിച്ച് പൈപ്പ് പരിശോധിച്ചപ്പോള്‍ പ്ലാസ്റ്റിക്കും മാലിന്യങ്ങളും കണ്ടെത്തിയതായും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

വീടുകളിലേക്ക് എത്താന്‍ നടപ്പാത മാത്രമാണുള്ളത്. അതിനാല്‍ വിലകൊടുത്ത് കുടിവെള്ളം വാങ്ങാമെന്നു കരുതിയാല്‍ വാഹനങ്ങളില്‍ വെള്ളം എത്തിക്കാന്‍ സാധ്യമല്ല. പാടശേഖരത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമായതിനാല്‍ കിണറുകളിലെ വെള്ളം കുടിക്കാന്‍ യോഗ്യമല്ല. പൈപ്പിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്തി ശുദ്ധജലം എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Latest News

Corehub Up