District News
ഫോർട്ടുകൊച്ചി: കൊച്ചിയുടെ പടിഞ്ഞാറൻ മേഖലയിൽ കുടിവെള്ളം കിട്ടാതെയായിട്ട് അഞ്ചു നാൾ. കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തിലും കോർപറേഷൻ ഡിവിഷനുകളിലുമാണ് ജലത്തിന്റെ ലഭ്യത കുറവുമൂലം ജനം ദുരിതത്തിലായിരിക്കുന്നത്.
മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് കുറഞ്ഞതിനാല്‍ മരട് ജല ശുദ്ധീകരണ ശാലയില്‍ നിന്ന് കൊച്ചിയിലേക്ക് ലഭിക്കേണ്ട വെള്ളത്തിന്റെ അളവില്‍ കുറവു വന്നതാണ് ഏതാനും ദിവസങ്ങളായി തുടരുന്ന കുടിവെള്ള ക്ഷാമത്തിന് കാരണമായതെന്ന് ജല അഥോറിറ്റി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കരുവേലിപ്പടിയിലേക്ക് ലഭിക്കേണ്ടത് 27 എംഎല്‍ഡി വെള്ളമാണ്. ഇതില്‍ കുറവുണ്ടായി. ചെല്ലാനത്തേക്കും കുമ്പളങ്ങിയിലേക്കും ലഭിക്കേണ്ടത് 13 എംഎല്‍ഡി വെള്ളമാണ്. ഇതില്‍ എട്ടിൽ താഴെയാണ് ലഭിക്കുന്നത്.
ജനരോഷം രൂക്ഷമായതിനെ തുടർന്ന് കെ.ജെ. മാക്സി എംഎൽഎയുടെ നേതൃത്വത്തിൽ തോപ്പുംപടിയിൽ ജനപ്രതിനിധികളുടെയും ഉദ്ധ്യോഗസ്ഥരുടേയും യോഗം ചേർന്നു.
കുടിവെള്ളം മുടങ്ങുന്ന സാഹചര്യമുണ്ടായാല്‍ അത് യഥാസമയം ജനപ്രതിനിധികളെ അറിയിക്കണമെന്നും ജനപ്രതിനിധികള്‍ സൂചിപ്പിച്ച പരാതികള്‍ സമയ ബന്ധിതമായി പരിഹരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
കുടിവെള്ളത്തിന്റെ പമ്പിംംഗ് പ്രഷർ കുറവുവരുന്ന ദിവസങ്ങളിൽ കൂടുതൽ സമയം പമ്പിംഗ് അനുവദിക്കണമെന്നും ഒന്ന്, രണ്ടു വാർഡുകളിൽ ബൂസ്റ്റർ സംവിധാനം നടത്തണമെന്നും കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി അറിയിച്ചു.ഇതിനിടെ 11 നും കുടിവെള്ളം മുടങ്ങുമെന്നും അറിയിപ്പുണ്ട്. ഇത് ജനജീവിതം കൂടുതൽ ദുസഹമാകു
District News
ചങ്ങനാശേരി: വാഴപ്പള്ളി പഞ്ചായത്ത് 22-ാം വാര്‍ഡ് പറാല്‍ പാരിപ്പള്ളം പ്രദേശത്ത് ഒന്നരമാസമായി കുടിവെള്ളം ലഭിക്കുന്നില്ല. 15 കുടുംബങ്ങള്‍ ശുദ്ധജലം ലഭിക്കാതെ ദുരിതത്തില്‍. പറാല്‍ റോഡില്‍ താറമ്പ്രാല് ജംഗ്ഷനു വടക്കുഭാഗത്തുള്ള പാരിപ്പള്ളം പ്രദേശത്താണ് പൈപ്പ് വെള്ളം മുടങ്ങിയിട്ട് ഒന്നരമാസം പിന്നിട്ടത്.
പലഭാഗങ്ങളിലും റോഡ് കുഴിച്ചെങ്കിലും പൈപ്പിന്റെ ചോര്‍ച്ച കണ്ടെത്താന്‍ വാട്ടര്‍ അഥോറിറ്റിക്കു കഴിഞ്ഞിട്ടില്ല. വാട്ടര്‍ അഥോറിറ്റി ജോലിക്കാര്‍ റോഡ് കുഴിച്ച് പൈപ്പ് പരിശോധിച്ചപ്പോള്‍ പ്ലാസ്റ്റിക്കും മാലിന്യങ്ങളും കണ്ടെത്തിയതായും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
വീടുകളിലേക്ക് എത്താന്‍ നടപ്പാത മാത്രമാണുള്ളത്. അതിനാല്‍ വിലകൊടുത്ത് കുടിവെള്ളം വാങ്ങാമെന്നു കരുതിയാല്‍ വാഹനങ്ങളില്‍ വെള്ളം എത്തിക്കാന്‍ സാധ്യമല്ല. പാടശേഖരത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമായതിനാല്‍ കിണറുകളിലെ വെള്ളം കുടിക്കാന്‍ യോഗ്യമല്ല. പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി ശുദ്ധജലം എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.