Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Banks

ബാങ്കിൽനിന്ന് എൻആർഐകളുടെ വൻ പിൻവലിക്കൽ

മുംബൈ: ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ, വിദേശ ഇന്ത്യക്കാർ ആഭ്യന്തര ബാങ്ക് അക്കൗണ്ടുകളിൽനിന്ന് വൻതോതിൽ പണം പിൻവലിക്കുന്നു. മാർച്ചിൽ മാത്രം ഏകദേശം 2 ബില്യണ്‍ ഡോളറിന്‍റെ പിൻവലിക്കലാണു രേഖപ്പെടുത്തിയതെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

ഫെബ്രുവരിയിൽ 167.58 ബില്യണ്‍ ഡോളറായിരുന്ന പ്രവാസി ഭാരതീയരുടെ ആകെ നിക്ഷേപം മാർച്ച് അവസാനത്തോടെ 165.65 ബില്യണ്‍ ഡോളറായി ചുരുങ്ങി.

മാർച്ചിലുണ്ടായ വൻ പിൻവലിക്കൽ 2025-26 സാന്പത്തികവർഷത്തിലെ മൊത്തം പ്രവാസി നിക്ഷേപ വരവിനെ ബാധിച്ചിട്ടുണ്ട്. മുൻ സാന്പത്തികവർഷം (2024-25) 16.16 ബില്യണ്‍ ഡോളറായിരുന്ന പ്രവാസി നിക്ഷേപ വരവ്, ഇക്കഴിഞ്ഞ സാന്പത്തികവർഷത്തിൽ (2025-26) 14.41 ബില്യണ്‍ ഡോളറായി കുറഞ്ഞു.

ഭൗമരാഷ്‌ട്രീയ അനിശ്ചിതത്വങ്ങൾ നീണ്ടുനിന്നാൽ അത് പ്രവാസികളെ ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ ദോഷകരമായി ബാധിക്കുമെന്ന് ബാങ്കിംഗ് വിദഗ്ധരും സാന്പത്തിക ശാസ്ത്രജ്ഞരും വിലയിരുത്തുന്നു.

പശ്ചിമേഷ്യൻ സംഘർഷം ദീർഘകാലം നീണ്ടുനിൽക്കുകയും അവിടത്തെ ജനങ്ങളുടെ ജീവിതമാർഗത്തെ ബാധിക്കുകയും ചെയ്താൽ പ്രവാസി ഇന്ത്യക്കാരുടെ നിക്ഷേപ വരവിനെ അത് കൂടുതൽ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടർ പി.ആർ. ശേഷാദ്രി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

പിൻവലിക്കുന്നവരിൽ കൂടുതലും ഗൾഫ് പ്രവാസികൾ

മാർച്ചിലെ പ്രതിമാസ അറ്റനിക്ഷേപ പിൻവലിക്കൽ സൂചിപ്പിക്കുന്നത് വിദേശ ഇന്ത്യക്കാർ തദ്ദേശീയ ബാങ്കുകളിൽ പുതുതായി നിക്ഷേപിച്ചതിനേക്കാൾ കൂടുതൽ തുക പിൻവലിച്ചു എന്നാണ്. പ്രധാനമായും നോണ്‍ റെസിഡന്‍റ് എക്സേറ്റണൽ റുപ്പി അക്കൗണ്ടുകളിലും (എൻആർഇആർഎ), നോണ്‍ റെസിഡന്‍റ് ഓർഡിനറി (എൻആർഒ) അക്കൗണ്ടുകളിലും നിന്നാണ് മാർച്ചിൽ പണം വൻതോതിൽ പിൻവലിക്കപ്പെട്ടത്.

അതേസമയം, പാശ്ചാത്യരാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയവർ ഉപയോഗിക്കുന്ന വിദേശ കറൻസിയിലുള്ള ഫോറിൻ കറൻസി നോണ്‍ റെഡിസന്‍റ് ബാങ്ക് (എഫ്സിഎൻആർ (ബി)) നിക്ഷേപങ്ങൾ വലിയ മാറ്റമില്ലാതെ സ്ഥിരത പുലർത്തി. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരാണ് എൻആർഇആർഎ, എൻആർഒ അക്കൗണ്ടുകൾ കൂടുതലായി ഉപയോഗിക്കുന്നത്.

എൻആർഇആർഎ നിക്ഷേപം മുൻ വർഷത്തെ 99.77 ബില്യണിൽനിന്ന് 98.56 ബില്യണ്‍ ആയി കുറഞ്ഞു. എൻആർഒ നിക്ഷേപം മുൻ വർഷത്തെ 34.09 ബില്യണിൽ നിന്ന് 33.33 ബില്യണ്‍ ആയി കുറഞ്ഞു. ഇതിനു വിപരീതമായി, എഫ്സിഎൻആർ (ബി) നിക്ഷേപം മുൻ വർഷത്തെ 33.72 ബില്യണിൽനിന്ന് 33.76 ബില്യണിന്‍റെ നേരിയ വർധന രേഖപ്പെടുത്തി.

Kerala

ഇപ്പോ പൊട്ടിക്കും! കൊച്ചിയിലെ ബാങ്കുകളില്‍ ബോംബ് ഭീഷണി

കൊച്ചി: കൊച്ചിയിൽ ബാങ്കുകൾക്കു ബോംബു ഭീഷണി. കൊച്ചിയിലെ സിറ്റി യൂണിയന്‍ ബാങ്കിന്‍റെ രണ്ടു ശാഖകളിലാണ് വ്യാജ ബോംബ് ഭീഷണി എത്തിയത്. സിപിഐ മാവോയിസ്റ്റ് സംഘടനയുടെ പേരിലാണ് ബാങ്കുകളിലേക്ക് ഈ മെയിലില്‍ ഭീഷണി സന്ദേശം എത്തിയത്. ബാങ്കില്‍ അമോണിയം നൈട്രേറ്റ് അടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയോടെ സ്‌ഫോടനം നടക്കുമെന്നുമാണ് സന്ദേശം എത്തിയത്.

എന്നാല്‍, ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാജ ഭീഷണി സന്ദേശത്തിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, മറ്റ് ജില്ലകളിലെ ബാങ്കുകളിലും സമാന സന്ദേശം എത്തിയിട്ടുണ്ടെന്നും വിവരവമുണ്ട്. പാലക്കാടും പരിശോധന നടക്കുന്നുണ്ട്.

Business

സംസ്ഥാനത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ 2133 കോടി രൂപ

കൊച്ചി: സംസ്ഥാനത്തു വിവിധ ബാങ്കുകളിലായി അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 2133 കോടി രൂപ. എറണാകുളം ജില്ലയിലാണ് ഇത്തരത്തിൽ ഏറ്റവും കൂടുതല്‍ തുക അണ്‍ക്ലെയിംഡ് അക്കൗണ്ടുകളുള്ളതെന്ന് ലീഡ് ബാങ്ക് ഡിസ്ട്രിക്‌ട് മാനേജര്‍ സി. അജിലേഷ് പറഞ്ഞു.

307 കോടിക്കു മുകളില്‍ രൂപയാണു ജില്ലയിലെ വിവിധ ബാങ്കുകളിലായി അവകാശികളില്ലാതെയുള്ളത്. 11.93 ലക്ഷം അക്കൗണ്ടുകളിലായാണ് ഇത്രയും തുകയുള്ളത്.

അതേസമയം, പത്തു വര്‍ഷം ഇടപാടുകള്‍ നടക്കാത്ത ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ റിസർവ് ബാങ്കിലേക്കു (ആര്‍ബിഐ) മാറ്റും. നിശ്ചിതസമയത്തിനുള്ളിൽ ഈ തുക നിയമപരമായി അക്കൗണ്ട് ഉടമയോ അവകാശികളോ പിൻവലിക്കുകയോ ഇടപാടുകൾ നടത്തുകയോ ചെയ്തില്ലെങ്കിലാണ് ആർബിഐയിലേക്കു മാറ്റുക.

ആർബിഐയിലേക്കു മാറ്റിയ തുക അക്കൗണ്ട് ഉടമയുടെ അവകാശികൾക്കു നിയമപരമായ നടപടികൾ പൂർത്തിയാക്കി തിരിച്ചുകിട്ടാൻ അവസരമുണ്ടെന്ന് ലീഡ് ബാങ്ക് അധികൃതർ അറിയിച്ചു.

നോമിനിയെ ഉൾപ്പെടുത്തിയിട്ടുള്ള അൺക്ലെയിംഡ് അക്കൗണ്ടുകളിലെ തുക തിരിച്ചുകിട്ടാൻ എളുപ്പമാണ്. ഇതില്ലാത്ത അക്കൗണ്ടുകളിൽ അവകാശികള്‍ക്കു ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി അപേക്ഷിച്ചാൽ തുക ലഭിക്കും.

ഉദ്ഗം പോര്‍ട്ടലിലൂടെ ആര്‍ബിഐയിലേക്കു മാറ്റിയ അക്കൗണ്ടുകളുടെ വിവരങ്ങൾ ലഭ്യമാണ്. അതുപ്രകാരം ബന്ധപ്പെട്ട ബാങ്കുകൾ വഴിയാണ് തുക തിരിച്ചുകിട്ടാനുള്ള അപേക്ഷകളും മറ്റു നടപടിക്രമങ്ങളും നടത്തേണ്ടതെന്നും അധികൃതർ അറിയിച്ചു.

"നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന പ്രമേയവുമായി ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്ന അക്കൗണ്ടുകളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനും തുക തിരിച്ചുകിട്ടുന്നതിനും ലീഡ് ബാങ്കുകൾ‌ ജില്ലകൾ തോറും പ്രത്യേക ക്യാന്പുകൾ നടത്തുന്നുണ്ട്.

District News

എടിഎം മോഷണശ്രമം പരാജയപ്പെട്ടതിനു പിന്നാലെ ജ്വല്ലറിയി ൽ കയറി; കള്ളൻ പിടിയിൽ

തൃശൂര്‍: കുരിയച്ചിറയില്‍ ജ്വല്ലറി മോഷണശ്രമത്തിനിടെ കള്ളൻ പിടിയിൽ. ഞായറാഴ്ച രാത്രിയാണ് കുരിയച്ചിറയിലെ അക്കര ജ്വല്ലറിയിൽ മോഷണശ്രമം നടന്നത്. സംഭവത്തിൽ തൃശൂര്‍ കോര്‍പ്പറേഷനിലെ വൈദ്യുതി വിഭാഗം കരാര്‍ ജീവനക്കാരൻ പേരാമംഗലും സ്വദേശി ജിന്‍റോ (28) ആണ് പിടിയിലായത്.

ശനിയാഴ്ച രാത്രി തൃശൂര്‍ പൂങ്കുന്നത്തെ പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ എടിഎം കുത്തിതുറന്ന് മോഷണം നടത്താൻ ശ്രമിച്ചതും ജിന്‍റോയാണെന്ന് പോലീസ് അറിയിച്ചു. ജ്വല്ലറിയിൽ മോഷ്ടാവ് കയറിയതോടെ അലാം അടിയ്ക്കുകയായിരുന്നു. ഇതോടെ ജ്വല്ലറിയുടെ പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ കഴിയാതെ ജിന്‍റോ കുടുങ്ങിയത്.

ഇതിനിടയിൽ പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പൂങ്കുന്നത്തെ പഞ്ചാബ് നാഷണൽ ബാങ്കിലെ എടിഎമ്മിൽ കവര്‍ച്ചാ ശ്രമം ഉണ്ടായത്. മോഷണശ്രമത്തിനിടെ അലാം അടിച്ചതിനെതുടര്‍ന്ന് മോഷ്ടാവ് സ്ഥലം വിടുകയായിരുന്നു.

Latest News

Corehub Up