കോൽക്കത്ത: ബംഗാൾ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി ഭവാനിപുർ മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു.
മുഖ്യമന്ത്രി മമത ബാനർജിയെ നേരിടാൻ ബിജെപി നിയോഗിച്ചിരിക്കുന്നത് സുവേന്ദുവിനെയാണ്. 25,000 വോട്ടിനു വിജയിക്കുമെന്ന് സുവേന്ദു അധികാരി അവകാശപ്പെട്ടു.
2021ൽ നന്ദിഗ്രാം മണ്ഡലത്തിൽ മമതയും സുവേന്ദുവും ഏറ്റുമുട്ടിയപ്പോൾ വിജയം സുവേന്ദുവിനായിരുന്നു. പിന്നീട് ഭവാനിപുരിൽ വിജയിച്ച തൃണമൂൽ സ്ഥാനാർഥി മമതയ്ക്കായി സീറ്റ് ഒഴിയുകയായിരുന്നു.
ഉപതെരഞ്ഞെടുപ്പിൽ മമത വിജയിച്ചു. സ്വന്തം തട്ടകമായ ഭവാനിപുരിൽ മമത എല്ലാത്തവണയും വിജയിച്ചു. മമതയുടെ വീട് ഈ മണ്ഡലത്തിലാണു സ്ഥിതി ചെയ്യുന്നത്.