Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Birth

ഉത്തർപ്രദേശിൽ സീൽ ചെയ്ത് പൂട്ടിയ ആശുപത്രിയിൽ പ്രസവം; അമ്മയും നവജാത ശിശുവും മരിച്ചു

ലക്നോ: ഉത്തർപ്രദേശിലെ മൗ ജില്ലയിൽ ആരോഗ്യ വകുപ്പ് സീൽ ചെയ്ത് പൂട്ടിയ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് അമ്മയും നവജാത ശിശുവും മരിച്ചു. ബല്ലിയ ജില്ലയിലെ തർഗൗലി സ്വദേശി അജിത് രാജ്ഭറിന്‍റെ ഭാര്യ സരിതയാണ് മരിച്ചത്. രത്തൻപുരയിലെ ഇന്ദ്രജീത് ആശുപത്രിയിലാണ് സംഭവം. സീൽ ചെയ്തിരുന്നതിനാൽ ആശുപത്രിയുടെ പ്രധാന കവാടം പൂട്ടിയിട്ടിരുന്നെങ്കിലും പിൻവഴികളിലൂടെ രഹസ്യമായി ആശുപത്രി നടത്തിവരികയായിരുന്നു.

സെപ്റ്റംബർ എട്ടിനാണ് ആശാ വർക്കറുടെ നിർദേശപ്രകാരം ഗർഭിണിയായ സരിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ നില ഗുരുതരമാണെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും ഡോ. ഹിമാൻഷു യാദവ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

എന്നാൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ നവജാത ശിശു മരിക്കുകയും സരിതയ്ക്ക് കടുത്ത രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. തുടർന്ന് ആശുപത്രി ജീവനക്കാർ തുടർചികിത്സ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ബന്ധുക്കൾ യുവതിയെ മൗവിലേയും പിന്നീട് വാരാണസിയിലേയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാരാണസിയിലെ ആശുപത്രിയിൽ വച്ചാണ് മരണം സ്ഥിരീകരിച്ചത്.

കഴിഞ്ഞ വർഷം ജില്ലാ മജിസ്ട്രേറ്റിന്‍റെ ഉത്തരവിനെത്തുടർന്നാണ് ആശുപത്രി ആരോഗ്യ വകുപ്പ് സീൽ ചെയ്ത് പൂട്ടിയത്. എന്നാൽ മുൻവശത്തെ ഗേറ്റിലെ സീൽ മാറ്റാതെ കെട്ടിടത്തിന്‍റെ പുറകുവശത്ത് പ്രത്യേക വഴിയുണ്ടാക്കി ആശുപത്രിയുടെ പ്രവർത്തനം തുടരുകയായിരുന്നു. വിവരമറിഞ്ഞ് സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും നേതൃത്വത്തിൽ ആശുപത്രി വീണ്ടും പൂർണമായി സീൽ ചെയ്തു. സംഭവത്തിൽ ആശുപത്രി നടത്തിപ്പുകാർക്കെതിരെ കേസെടുത്ത് നിയമനടപടികൾ ആരംഭിച്ചതായി ചീഫ് മെഡിക്കൽ ഓഫീസർ പങ്കജ് റായ് അറിയിച്ചു. പൂട്ടിയിട്ട കെട്ടിടത്തിൽ എങ്ങനെ ചികിത്സ നടന്നു എന്നതിനെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala

യുവതി വീട്ടിൽ പ്രസവിച്ചു; നവജാതശിശു മരിച്ചു

കടുത്തുരുത്തി: വീട്ടിൽ പ്രസവിച്ച യുവതിയെ രക്തം വാർന്ന് അവശനിലയിൽ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിനെ കാണാതായതിനെത്തുടർന്ന് ആശുപത്രി അധികൃതർ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ തുണിയിൽ പൊതിഞ്ഞുവച്ച നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.

കടുത്തുരുത്തി വെള്ളാശേരി തത്തപ്പള്ളി ആലുമ്മേൽ അനീഷിന്‍റെ ഭാര്യ കാർത്തിക (36)യാണ് വീട്ടിൽ പ്രസവിച്ചത്. ശനിയാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു സംഭവം. ‌ഇവർക്കു നാലു മക്കളുണ്ട്. രണ്ട് വയസുള്ള കുഞ്ഞ് പ്രസവസമയത്ത് കാർത്തികയുടെ കൂടെയുണ്ടായിരുന്നു.

കുഞ്ഞിന്‍റെ ദേഹത്ത് രക്തം പറ്റിപ്പിടിച്ചിരിക്കുന്നതു കണ്ട് അനീഷിന്‍റെ മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ കാർത്തികയെ കട്ടിലിൽ കണ്ടത്. തുടർന്ന് മുട്ടുചിറയിലെ ആശുപത്രിയിൽ എത്തിച്ചത്.

നവജാതശിശുവിനെ തുണിയിൽ പൊതിഞ്ഞ് മേശയ്ക്കു മുകളിൽ വച്ചിരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വീട്ടിൽ പ്രസവിക്കാനിടയായ സാഹചര്യം അന്വേഷിക്കുന്നതായി പോലീസ് അറിയിച്ചു.

District News

പിറവം പോരാട്ട ചൂടിലേക്ക്

പിറവം: പിറവം പോരാട്ട ചൂടിലേക്കടുക്കുന്പോൾ മണ്ഡലം നിലനിർത്താൻ യുഡിഎഫ് സ്ഥാനാർഥി അനൂപ് ജേക്കബും എതിരിടാൻ എൽഡിഎഫ് സ്ഥാനാർഥിയും മുൻ കോൺഗ്രസ് നേതാവുമായ സാബു കെ. ജേക്കബും പ്രചാരണ രംഗത്ത് സജീവമായി.

യുഡിഎഫിനൊപ്പം നിന്നിട്ടുള്ള പിറവത്ത് ഏറെ ആത്മവിശ്വാസത്തോടെയാണ് അനൂപ് ജേക്കബ് മൂന്നാം അങ്കത്തിനിറങ്ങുന്നത്. കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പിലുണ്ടായ വിജയം യുഡിഎഫിന് നൂറു ശതമാനവും പ്രതീക്ഷയാണ്.

കേരള കോൺഗ്രസ് മാണി വിഭാഗത്തിന് നൽകിയ പിറവം സീറ്റിൽ സാബു കെ. ജേക്കബ് സ്ഥാനാർഥിയായത് ശ്രദ്ധേയമാണ്. പിറവം പഞ്ചായത്ത് പ്രസിഡന്‍റും പിന്നീട് നഗരസഭയായപ്പോൾ ചെയർപേഴ്സണുമായിരുന്ന കോൺഗ്രസുകാരനായിരുന്ന സാബു കെ. ജേക്കബ് പിറവത്ത് എൽഡിഎഫ് സ്ഥാനാർഥിയായി വന്നിരിക്കുകയാണ്. അനൂപ് ജേക്കബ് എംഎൽഎയുമായുള്ള പ്രശ്നങ്ങളാലാണ് താൻ യുഡിഎഫ് വിട്ടതെന്ന് സാബു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് അനൂപ് ജേക്കബ്

അനൂപ് ജേക്കബ് ഇന്നലെ നിയോജകമണ്ഡലം അതിർത്തിയായ തിരുവാങ്കുളം, ചോറ്റാനിക്കര മേഖലകളിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു. നാളെയാണ് അനൂപ് ജേക്കബ് നാമനിർദേശ പത്രിക സമർപ്പിക്കുന്നത്.
മേഖലയിൽ ധ്രുതഗതിയിൽ ഓട്ട പ്രദക്ഷി ണത്തിന് തുടക്കമിട്ട അനൂപ് വ്യാപാരികളെയും തൊഴിലാളികളെയും കണ്ട് സൗഹൃദം പുതുക്കി.

റോഡ് ഷോയുമായി സാബു കെ. ജേക്കബ്

റോഡ് ഷോയുമായി ജന്മനാടായ പിറവത്ത് പ്രചാരണം കുറിച്ച് എൽഡിഎഫ് സ്ഥാനാർഥി സാബു കെ. ജേക്കബ്. പിറവത്ത് ഐബി ജംഗ്ഷനിൽ നിന്നുമാരംഭിച്ച റോഡ് ഷോയിൽ പാർട്ടി പ്രവർത്തകരും വിവിധ മേഖലയിലെ തൊഴിലാളി പ്രവർത്തകരും പങ്കെടുത്തു. സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പി.ബി. രതീഷ് കുമാറാണ് നേതൃത്വം നൽകിയത്. ഇന്നു രാവിലെ പത്തിന് കൂത്താട്ടുകുളം നഗരത്തിൽ റോഡ് ഷോ നടക്കും. രാമപുരം കവലയിൽ നിന്നാണ് റോഡ് ഷോ ആരംഭിക്കുക.

International

ചൈനയിലെ ജനനനിരക്ക് റിക്കാർഡ് താഴ്ചയിൽ

 ബെയ്ജിംഗ്: 2025ൽ ചൈനയിലെ ജനനനിരക്കിൽ റിക്കാർഡ് ഇടിവ് രേഖപ്പെടുത്തി. ജനസംഖ്യ വർധിപ്പിക്കാൻ സർക്കാർ പല പദ്ധതികളും ആവിഷ്കരിക്കുന്നതിനിടെയാണ് ഇടിവുണ്ടായത്. കഴിഞ്ഞ വർഷം ജനനനിരക്ക് ആയിരത്തിന് 5.6 ആണ്.

മരണനിരക്ക് ആകട്ടെ, 8.04 ആണ്. 1949ൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് കഴിഞ്ഞവർഷമുണ്ടായത്. മരണനിരക്കാകട്ടെ, 1968നുശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലും.

തുടർച്ചയായ നാലാം വർഷമാണ് ചൈനയിൽ ജനനനിരക്കിൽ ഇടിവുണ്ടാകുന്നത്. 2025ൽ ജനസംഖ്യ 33.9 ലക്ഷം കുറഞ്ഞ് 140 കോടിയിലെത്തി. ജനനനിരക്ക് താഴ്ന്നുതുടങ്ങിയതോടെ 2016ൽ ചൈന ഒറ്റക്കുട്ടി നയം തിരുത്തി രണ്ടു കുട്ടികൾ എന്നാക്കിയിരുന്നു. അതിനുശേഷവും ജനനനിരക്ക് ഉയരാത്തതിനെത്തുടർന്ന് ദന്പതിമാർക്ക് മൂന്നു കുട്ടികൾ വരെ ആകാമെന്ന് 2021ൽസർക്കാർ ഉത്തരവിറക്കി.

ജനസംഖ്യ ഈ നിലയിൽ താഴ്ന്നാൽ 2100 ആകുന്പോഴേക്കും ഇപ്പോഴത്തേതിന്‍റെ പകുതി ജനങ്ങളേ ചൈനയിലുണ്ടാകൂ എന്നാണു കണക്കാക്കുന്നത്. മേഖലയിലെ അയൽരാജ്യങ്ങളായ സിംഗപ്പൂർ, തായ്‌വാൻ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിലും ജനനനിരക്കിൽ വലിയ ഇടിവാണുള്ളത്.

Latest News

Corehub Up