Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bollywood News

ഇന്‍റിമേറ്റ് സീനിൽ കങ്കണ നായകന്‍റെ ചുണ്ട് കടിച്ചുമുറിച്ചോ..? പഴയ ചുംബനവിവാദത്തിൽ മറുപടിയുമായി കങ്കണ റണാവത്തും വീർ ദാസും

2014-ൽ പുറത്തിറങ്ങിയ റിവോൾവർ റാണി എന്ന ചിത്രത്തിൽ ചുംബനരംഗം ചിത്രീകരിക്കുന്പോൾ, കങ്കണ റണാവത്ത്, സഹനടൻ വീർ ദാസിന്‍റെ ചുണ്ടിൽ കടിച്ചുവെന്നും ചോര പൊടിഞ്ഞെന്നുമുള്ള വാർത്തകളിൽ പ്രതികരിച്ച് താരങ്ങൾ രംഗത്ത്. ബോളിവുഡിൽ പലപ്പോഴും പഴയ സിനിമകളിലെ രംഗങ്ങളും അതിനെച്ചൊല്ലിയുള്ള കിംവദന്തികളും വർഷങ്ങൾക്കുശേഷവും ചർച്ചയാകാറുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ഒരു മുതിർന്ന മാധ്യമപ്രവർത്തകയുടെ അഭിമുഖത്തോടെയാണ് പഴയ കഥ വീണ്ടും സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയായത്.

ശുദ്ധ അസംബന്ധം എന്നാണ് വീർ ദാസിന്‍റെ പ്രതികരണം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് താരം സത്യാവസ്ഥ വ്യക്തമാക്കിയത്. പ്രചരിക്കുന്ന കഥകളെല്ലാം വെറും ഭാവന മാത്രമാണെന്ന് താരം കുറിച്ചു:
ഒരു കാര്യം വ്യക്തമാക്കാം, ഈ കഥ തികച്ചും വ്യാജമാണ്. കങ്കണ സെറ്റിൽ പൂർണമായും പ്രൊഫഷണൽ ആയിരുന്നു. അവർ കഴിവും സർഗാത്മകതയുമുള്ള മികച്ച കലാകാരിയാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. അവർക്കെതിരെയുള്ള പ്രചാരണം തികച്ചും തെറ്റായ ഒന്നാണ്.

കൂടാതെ രാഷ്ട്രീയപരമായുമുള്ള തങ്ങളുടെ ഭിന്നതകളെക്കുറിച്ചും താരം പറഞ്ഞു. കോമഡി ഷോകളുടെ പേരിൽ കങ്കണ തന്നെ കുറ്റപ്പെടുത്തിയിട്ടുണ്ടാകും. എന്നാൽ സിനിമയുടെ സെറ്റിൽ തങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. കങ്കണയ്‌ക്കെതിരേ നടക്കുന്ന ഇത്തരം അപവാദ പ്രചാരണങ്ങൾ തികച്ചും അന്യായമാണെന്നും വീർ ദാസ് പറഞ്ഞു.

 

Movies

ഇത് എന്‍റെ ജീവിതാവസനം വരെ നിലനിൽക്കും; ധർമേന്ദ്രയുടെ വിയോഗത്തിൽ ഹേമമാലിനി

ഒരുപാട് നല്ല ഓർമകൾ സമ്മാനിച്ചാണ് ധർമേന്ദ്ര വിട വാങ്ങിയതെന്നും അദ്ദേഹം ഇല്ലാത്തതിന്‍റെ ശൂന്യത ജീവിതാവസനം വരെ നിലനിൽക്കുമെന്നും നടി ഹേമമാലിനി. ധർമേന്ദ്രക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ പങ്കുവച്ചായിരുന്നു നടിയുടെ കുറിപ്പ്.

ധരം ജി... അദ്ദേഹം എനിക്ക് പലതുമായിരുന്നു. സ്നേഹനിധിയായ ഭർത്താവ്, ഞങ്ങളുടെ കുട്ടികളായ ഇഷയുടെയും അഹാനയുടെയും ആരാധ്യനായ പിതാവ്, സുഹൃത്ത്, തത്ത്വചിന്തകൻ, വഴികാട്ടി, കവി, എല്ലാ ആവശ്യങ്ങൾക്കും ഓടിച്ചെല്ലാൻ കഴിയുന്ന വ്യക്തി, അങ്ങനെ പലതുമായിരുന്നു. വാസ്തവത്തിൽ, അദ്ദേഹം എനിക്ക് എല്ലാമായിരുന്നു! നല്ല സമയങ്ങളിലൂടെയും ചീത്ത സമയങ്ങളിലൂടെയും ഞങ്ങൾ എപ്പോഴും കടന്നുപോയിട്ടുണ്ട്. സൗമ്യവും ഹൃദ്യവുമായ പെരുമാറ്റംകൊണ്ട് അദ്ദേഹം എന്‍റെ എല്ലാ കുടുംബാംഗങ്ങളുടെയും സ്നേഹത്തിന് പാത്രമായി.

ഒരു പൊതു വ്യക്തിത്വം എന്ന നിലയിൽ, കഴിവിനും പ്രശസ്തിക്കുമപ്പുറമുള്ള അദ്ദേഹത്തിന്‍റെ വിനയം അദ്ദേഹത്തെ വ്യത്യസ്തനാക്കി. ചലച്ചിത്രമേഖലയിൽ അദ്ദേഹത്തിന്‍റേതായി നിലനിൽക്കുന്ന പ്രശസ്തിയും നേട്ടങ്ങളും എന്നെന്നേക്കുമായി നിലനിൽക്കും.

എന്‍റെ വ്യക്തിപരമായ നഷ്ടം വിവരണാതീതമാണ്. അത് സൃഷ്ടിച്ച ശൂന്യത എന്‍റെ ജീവിതകാലം മുഴുവൻ നിലനിൽക്കും. വർഷങ്ങളോളം ഒരുമിച്ചു ജീവിച്ചതിന് ശേഷം നിരവധി നല്ല നിമിഷങ്ങളുടെ എണ്ണമറ്റ ഓർമകൾ അവശേഷിപ്പിച്ച് അദ്ദേഹം പോയിരിക്കുന്നു.’ ഹേമമാലിനി കുറിച്ചു.

നവംബർ 24ന് ആണ് ധർമേന്ദ്ര അന്തരിച്ചത്. മുംബൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം.

Movies

വീട്ടിൽ ബോധരഹിതനായി വീണു; നടൻ ഗോവിന്ദ ആശുപത്രിയിൽ

വീട്ടിൽ ബോധരഹിതനായി വീണതിനെത്തുടർന്ന് നടൻ ഗോവിന്ദയെ മുംബൈ ജുഹുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രിയാണ് 61-കാരനായ താരം ബോധരഹിതനായി നിലത്ത് വീണത്. ഉടനെ തന്നെ ആശുപത്രിയെലത്തിച്ച താരത്തിനെ വിവിധ പരിശോധനകൾക്കായി വിധേയനാക്കി.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗോവിന്ദയ്ക്ക് സ്വന്തം റിവോൾവറിൽ നിന്ന് അബദ്ധത്തിൽ ഇടതുകാലിൽ വെടിയേറ്റിരുന്നു. ശസ്ത്രക്രിയയിലൂടെ അന്ന് വെടിയുണ്ട പുറത്തെടുക്കുകയായിരുന്നു.

Movies

നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു; ആരോഗ്യം മെച്ചപ്പെട്ടെന്ന് കുടുംബം

ശ്വാസതടസത്തെ തുടർന്ന് ഒരാഴ്ചയിലധികമായി ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രശ്സ്ത നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു.

വീട്ടിൽ ചികിത്സ തുടർന്നാൽ മതിയെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്.

ധർമേന്ദ്ര അന്തരിച്ചു എന്ന രീതിയിൽ ചൊവ്വാഴ്ച രാവിലെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പിതാവിന്‍റെ ആരോഗ്യനില മെച്ചപ്പെടുകയാണെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും അഭ്യർഥിച്ച് മകൾ ഇഷാ ഡിയോൾ രംഗത്തെത്തിയിരുന്നു.

 

 

Latest News

Corehub Up