സാഹിത്യത്തെ വിവിധ വീക്ഷണ കോണുകളിലൂടെ വിസ്തരിക്കുമ്പോൾ അതിൽ കടന്നുവരുന്ന വിജ്ഞാന ശാഖയാണ് ആകർഷകങ്ങളായ യാത്രാവിവരണങ്ങൾ. മുന്നിൽ പ്രത്യക്ഷപ്പെടുന്ന യാഥാർഥ്യങ്ങളെ വിരൽ ചൂണ്ടി വിവരിക്കുന്ന സത്യാന്വേക്ഷണത്തിലാണ് ഒരു സഞ്ചാരി ഏർപ്പെടുന്നത്.
സഞ്ചാരസാഹിത്യത്തിന് ആദരണീയനായ എസ്.കെ.പൊറ്റക്കാട് വളരെ കുറച്ചു വിവരണങ്ങളാണ് ഇരുപത് വർഷങ്ങൾക്ക് മുൻപ് മലയാള ഭാഷയ്ക്ക് നൽകിയിട്ടുള്ളത്.
അതിൽ നിന്ന് വ്യത്യസ്തങ്ങളായ വിശാല വിവരണങ്ങളാണ് ആധുനിക മലയാള സഞ്ചാര ശാഖയ്ക്ക് സാഹിത്യത്തിന്റെ സർവ്വമേഖലകളിലും കെെയൊപ്പ് ചാർത്തിയിട്ടുള്ള യുആർഎഫ് ലോക റിക്കാർഡ് ജേതാവായ കാരൂർ സോമനിൽ നിന്ന് ലഭിച്ചിട്ടുള്ളത്.
കാരൂരിന്റെ യാത്ര വിവരണങ്ങളായ ഇംഗ്ലണ്ട്, ഓസ്ട്രിയ, ഫ്രാൻസ്, ഇറ്റലി, ഫിൻലൻഡ്, ആഫ്രിക്ക, സ്പെയിൻ, റൊമേനിയ, മാസിഡോണിയ വായിച്ചാൽ ഈ രാജ്യങ്ങളിലേക്ക് ഒരു ദീർഘദുര യാത്ര ആവശ്യമില്ലെന്ന് തോന്നും. കാരൂരിന്റെ "കാറ്റിൽ പറക്കുന്ന പന്തുകൾ' സ്പെയിൻ യാത്ര വിവരണത്തെപറ്റി സി. രാധാകൃഷ്ണൻ എഴുതിയതും ഇതുതന്നെയാണ്.
പ്രഭാത് ബുക്ക്സ്, കെ.പി.ആമസോൺ ഇന്റർനാഷണൽ പബ്ലിക്കേഷൻ പുറത്തിറക്കിയ "കണ്ണിന് കുളിരായി 'ഫ്രാൻസ്) യാത്ര വിവരണം ഫ്രാൻസിന്റെ ഉൾകാഴ്ചകൾ അനുഭൂതി മാധുര്യത്തോടെ എഴുതിയിരിക്കുന്നു. ഏതൊരു കൃതിയും മധുരതരമാകുന്നത് അത് ഹൃദയാനുഭൂതിയായി മാറുമ്പോഴാണ്.
സഞ്ചാര സാഹിത്യത്തെ ഇത്ര മനോഹരമായി ചാരുതയോടെ എഴുതാൻ സർഗ്ഗധനരായ സാഹിത്യ പ്രതിഭകൾക്ക് മാത്രമേ സാധിക്കു. പ്രഭാത് ബുക്ക്സ് പ്രസാധകക്കുറിപ്പിൽ പറയുന്നത്.
"നേരിൽ കാണുന്ന കാഴ്ചകളാണ് അറിവുകൾ. പ്രകാശത്തിന്റെ നഗരമായ ഫ്രാൻസ് ഒരു സംസ്കാരമാണ്. ഒരിക്കലും പഠിച്ചുതീർക്കാനാവാത്ത പടയോട്ടത്തിന്റെ രക്തം പുരണ്ട ശവക്കല്ലറകൾ നിറഞ്ഞ നാട്.
അവിടുത്തെ കൽത്തുറുങ്കുകൾക്ക് പോലും സാഹിത്യത്തിന്റെ പ്രണയാതുരുത്വമുണ്ട്. അത് ടിവി പെട്ടിയിൽ അടയിരിന്നു കാണുന്ന മായാ കാഴ്ചകളല്ല. അതിലുപരി അനുഭവങ്ങളുടെ, അറിവിന്റെ ഉൾത്തുടുപ്പുകളാണ് ഈ സഞ്ചാര സാഹിത്യ കൃതിയിൽ എഴുതിയിരിക്കുന്നത്. ഈ കൃതി കുട്ടികൾക്ക് ഏറെ പ്രയോജന പ്പെടുന്നതാണ്'.
ഈ കൃതി വായിച്ചപ്പോൾ ഒരു സമ്പന്ന രാജ്യത്തിന്റെ സാമൂഹ്യ സംസ്കാരിക പാരമ്പര്യം ദാർശനിക ഭാവത്തോടെ സൂക്ഷ്മ സുന്ദരമായി അനാവരണം ചെയ്യുന്നു. അതൊരു വായനക്കാരന് അപൂർവ അനുഭവമാണ് നൽകുക. അധ്യായം ഏഴിൽ നെപ്പോളിയൻ പറയുന്നു.
"അസാധ്യം വിഡ്ഢികൾക്കുള്ളത്'. യൂറോപ്പിനെ കിടുകിടാ വിറപ്പിച്ചുകൊണ്ടിരിന്ന നെപ്പോളിയനെ 1815-ജൂൺ 15ന് ബെൽജിയത്തിലെ വാട്ടർലൂ യുദ്ധത്തിൽ ബ്രിട്ടൻ പരാജപ്പെടുത്തി അഫ്രിക്കയിലെ ബ്രിട്ടീഷ് അധിനതയിലുള്ള സെയിന്റ് ഹെലിനയിലേക്ക് നാടുകടത്തി.
നെപ്പോളിയന് മുൻപും ശേഷവും മനുഷ്യ ജീവിതം അരാജകത്വത്തിലേക്ക് വഴി മാറിയപ്പോൾ അവരുടെ ഭാരങ്ങളേറ്റെടുക്കാൻ ദുർബലരായ മനുഷ്യരുടെ മുന്നിൽ വിപ്ലവകാരികളായ സാഹിത്യ പ്രതിഭകൾ അണിനിരന്നു.
"മനുഷ്യരാശിയുടെ വളർച്ചക്ക് സർഗസൃഷ്ഠികളുടെ പങ്ക് വളരെ വലുതാണ്. അവരുടെ ജീവൻ തുടിക്കുന്ന വാക്കുകൾ വിലപ്പെട്ടതാണ്. സർഗപ്രതിഭക ളില്ലാത്തൊരു ലോകം ഇരുളടഞ്ഞതാണ്. ബുദ്ധിജീവിയായ വോൾട്ടയറെ നാടുകടത്തിയതുപോലെ വിക്ടർ ഹ്യൂഗൊയിക്കും ആത്മസംഘർഷത്തിന്റെ നാളുകളായിരിന്നു.