Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Boyfriend

 യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍

പത്തനംതിട്ട: അടൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ഷെഹനയുടെ സുഹൃത്ത് ഏഴുകുളം സ്വദേശി അരുണാണ് അറസ്റ്റിലായത്. 

ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസ്. സംഭവസമയം യുവതിയുടെ വീട്ടില്‍ ഉണ്ടായിരുന്ന അരുണിനെ അന്നുതന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വീട്ടിലെ സ്റ്റെയര്‍ കേയ്സിലാണ് ഷെഹന തൂങ്ങിമരിച്ചത്. തൂങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടത്തിലും തെളിഞ്ഞിരുന്നു. 

കഴിഞ്ഞ ദിവസമാണ് യുവതിയെ അടൂരിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അടൂര്‍ കോട്ടമുകള്‍ സ്വദേശിനിയാണ് ഷെഹന. ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു യുവതി.

തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം നടന്നത്. മരിച്ച ഷെഹനയുടെയും യുവാവിന്‍റെയും ശരീരത്തില്‍ രക്തപാടുകള്‍ കണ്ടെത്തിയിരുന്നു.

Kerala

ആണ്‍സുഹൃത്തിനെ കത്തി കാട്ടി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം: പ്രതികള്‍ പിടിയില്‍

കൊച്ചി: ആണ്‍സുഹൃത്തിനെ കത്തി കാണിച്ചു ഭയപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. നിരവധി കേസുകളില്‍ പ്രതികളായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി രാഹുല്‍ (39), തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് (28)എന്നിവരാണ് എറണാകുളം സെന്‍ട്രല്‍ പോലീസിന്‍റെ പിടിയിലായത്.

ഇക്കഴിഞ്ഞ ബുധനാഴ്ച എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് എതിര്‍വശമുള്ള കാടുപിടിച്ചു കിടക്കുന്ന ഹോട്ടല്‍ സമുച്ചയത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പതോടെ സൗത്ത് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ എത്തിയ സുഹൃത്തുക്കളായ യുവാവും യുവതിയും മഴ നനയാതിരിക്കാന്‍ ഈ കെട്ടിടത്തിനുള്ളില്‍ കയറി നിന്നു. മഴ ശക്തമായപ്പോള്‍ അവര്‍ മുകളിലത്തെ നിലയിലേക്കു കയറി.

ആ സമയം പ്രതികള്‍ ഈ കെട്ടിടത്തില്‍ മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു. മുകളിലേക്കു പോയ സുഹൃത്തുക്കള്‍ ഇവര്‍ ഇരിക്കുന്നത് കണ്ടില്ലായിരുന്നു. ഇവര്‍ പോയതിനെ പിന്നാലെ പ്രതികളും മുകളിലേക്ക് എത്തി. അവിടെ വച്ചാണ് സുഹൃത്തിനെ മര്‍ദിക്കുകയും കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് പരാതിക്കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത്. തുടര്‍ന്ന് യുവതി പ്രതികളില്‍ ഒരാളുടെ കൈയില്‍ കടിച്ചതിനുശേഷം അവിടെനിന്ന് ആണ്‍സുഹൃത്തുമായി ഓടി രക്ഷപ്പെടുകയായിരുന്നു. ആ സമയംതന്നെ അവര്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. ഉടന്‍തന്നെ പോലീസ് അവിടെ സ്ഥലത്തെത്തി. അപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു.

സംഭവത്തിനുശേഷം കടുത്ത മാനസിക സംഘര്‍ഷത്തിലായ യുവതി പരാതി നല്‍കാന്‍ വിമുഖത കാണിച്ചുവെങ്കിലും എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍ പ്രേമാനന്ദ കൃഷ്ണ മുന്‍കൈയെടുത്ത് പ്രത്യേക കൗണ്‍സലിംഗ് നല്‍കുകയും തുടര്‍ന്ന് പിറ്റേന്ന് ഉച്ചയോടെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജിജോയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. കുറ്റകൃത്യം നടന്ന കെട്ടിടത്തില്‍ സിസിടിവി കാമറ ഉണ്ടായിരുന്നില്ല. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളില്‍ ഒരാള്‍ സഞ്ചരിച്ച ബൈക്കില്‍നിന്നാണു കേസിന്‍റെ നിര്‍ണായക വിവരം ലഭിക്കുന്നത്. ആ ബൈക്കിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പോലീസിനെ പ്രതികളിലേക്ക് എത്തിച്ചത്.

പിടിയിലായ രണ്ടു പ്രതികള്‍ക്കുമെതിരേ പത്തിലേറെ കേസുകളുണ്ട്. മുഖ്യപ്രതിയായ ഡാനിഷ് പോലീസിനെ ആക്രമിച്ചു രക്ഷപ്പെട്ട് ഓടി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപമുള്ള തോട്ടിലേക്ക് എടുത്തുചാടിയെങ്കിലും പിന്നാലെ എത്തിയ പോലീസ് ഇയാളെ പിടികൂടി.

Kerala

പെൺകുട്ടിയെ കാമുകനൊപ്പം പോകാൻ അനുവദിച്ച് കോടതി; കോടതി പരിസരത്ത് കൂട്ടത്തല്ല്

താമരശേരി: കാമുകന്‍റെ കൂടെ പോവാൻ പെൺകുട്ടിയെ താമരശേരി കോടതി അനുവദിച്ചതിന് പിന്നാലെ കോടതി പരിസരത്ത് ഇരുകൂട്ടരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. യുവതിയുടെ കുടുംബാംഗങ്ങളും യുവാവിന്‍റെ സുഹൃത്തുക്കളുമാണ് കോടതി പരിസരത്ത് പരസ്പരം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.

കഴിഞ്ഞ നാലിനാണ് മുക്കം സ്വദേശികളുടെ മകളെ കാണാതായത്. പിന്നാലെ കുടുംബം മുക്കം പോലീസിൽ പരാതി നൽകി. പിന്നാലെ ആൺസുഹൃത്തിനെയും യുവതിയേയും പോലീസ് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. പെൺകുട്ടിക്ക് പ്രായപൂർത്തിയായതിനാൽ (20) സ്വന്തം ഇഷ്ടപ്രകാരം ആൺസുഹൃത്തിനൊപ്പം വിടാൻ കോടതി തീരുമാനിക്കുകയായിരുന്നു.

തുടർന്ന് കോടതിക്ക് പുറത്തിറങ്ങിയപ്പോഴാണ് യുവതിയുടെ കുടുംബാംഗങ്ങളും യുവാവിന്‍റെ സുഹൃത്തുക്കളും തമ്മിൽ അടിപിടിയായത്. മകളെ അനുനയിപ്പിച്ച് വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകാൻ വീട്ടുകാർ ശ്രമിച്ചത് യുവാവ് എതിർത്തതാണ് അടിപിടിയിലെത്തിച്ചത്. പിന്നാലെ യുവതി യുവാവിനൊപ്പം പോവുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

National

വിവാഹം കഴിഞ്ഞു മടങ്ങവേ വധുവിനെ തോക്ക് ചൂണ്ടി മുൻ കാമുകൻ തട്ടിക്കൊണ്ടുപോയി

ഭുവനേശ്വർ: വിവാഹ ചടങ്ങുകൾക്കുശേഷം ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന നവവധുവിനെ മുൻ കാമുകൻ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച രാവിലെയാണ് സംഭവം.

ഒഡീഷയിലെ കാന്തമാലിൽ നടന്ന വിവാഹം ശേഷം ബോലാംഗീർ സ്വദേശിയായ വരൻ ഹരിബന്ധു പട്ടേലിനൊപ്പം ഭർതൃവീട്ടിലേക്ക് പോയ യുവതിയെയയാണ് കാമുകനും കൂട്ടാളികളും ചേർന്ന് തട്ടിക്കൊണ്ടുപോയത്.

വരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതികൾ വധുവിനെ ബലമായി വാഹനത്തിൽ നിന്ന് ഇറക്കി കൊണ്ടുപോകുകയായിരുന്നു. സംഭവത്തിൽ വരൻ തർഭ പോലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ഊർജിതമാക്കി.

Kerala

മലപ്പുറത്ത് കാണാതായ 14 വയസുകാരി മരിച്ച നിലയിൽ; പ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത് പിടിയിൽ

മലപ്പുറം: കരുവാരക്കുണ്ട് തൊടിയപ്പുലത്ത് കാണാതായ 14 വയസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിൽ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലാണ് കുട്ടി ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച സ്കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സംഭവത്തില്‍ പ്ലസ് വൺ വിദ്യാർഥിയായ 16 വയസുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിലാണ്.

കുട്ടിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നാണ് പ്രാഥമിക വിവരം. കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം. ബലാത്സംഗം നടന്നതായി പ്രതി പോലീസിനോട് പറഞ്ഞു.

Kerala

ഒളിച്ചോടിയ സ്ഥാനാർഥി ഹാജർ; ആൺസുഹൃത്തിനൊപ്പം വിട്ടു കോടതി

തലശേരി: വിവാദങ്ങൾക്കു വിരാമമിട്ടുകൊണ്ട് കാണാതായ യുഡിഎഫ് വനിതാ സ്ഥാനാർഥി പോലീസ് സ്റ്റേഷനിൽ ഹാജരായി. കോടതിയിൽ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്‌ടപ്രകാരം ആൺസുഹൃത്തിനോടൊപ്പം കോടതി വിട്ടയച്ചു. ഇതോടെ നവമാധ്യമങ്ങളും രാഷ്‌ട്രീയ പാർട്ടികളും കൊട്ടിഘോഷിച്ച ഒളിച്ചോട്ട വിവാദത്തിനു വിരാമമായി.

ചൊക്ലി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് സ്ഥാനാർഥിയും മുസ്‌ലിം ലീഗ് പ്രവർത്തകയുമായ മേക്കുന്ന് മത്തിപ്പറമ്പ് തൈപ്പറമ്പത്ത് അറുവയാണ് (32) ചൊവ്വാഴ്ച വൈകുന്നേരം ചൊക്ലി പോലീസ് സ്റ്റേഷനിൽ ഹാജരായത്.

അറുവയെ കാണാനില്ലെന്നും ബിജെപി പ്രവർത്തകന്‍റെ കൂടെ പോയതായും കാണിച്ച് മാതാവ് നജ്മ നൽകിയ പരാതിയിലാണ് ചൊക്ലി പോലീസ് കേസെടുത്തിരുന്നത്. ആൺസുഹൃത്ത് വലിയാണ്ടി പീടിക തൊണ്ടിയിന്‍റവിട താഴെ കുനിയിൽ റോഷിത്തിനോടൊപ്പം സ്റ്റേഷനിൽ ഹാജരായ അറുവയെ രാത്രിയിൽ തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്‍റെ മുമ്പിൽ ഹാജരാക്കുകയായിരുന്നു. തുടർന്നാണ് ആൺ സുഹൃത്തിനൊപ്പം പോകാൻ കോടതി അനുമതി നൽകിയത്.

മുസ്‌ലിം ലീഗ് പ്രവർത്തകയായ യുഡിഎഫ് സ്ഥാനാർഥി ബിജെപി പ്രവർത്തകനൊപ്പം ഒളിച്ചോടിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നു ബിജെപി മുൻ ജില്ലാ പ്രസിഡന്‍റ് എൻ. ഹരിദാസ് പറഞ്ഞു.

കാവി മുണ്ടുടുക്കുകയും തങ്ങളുടെ പ്രവർത്തകർക്കൊപ്പം നടക്കുകയും ചെയ്യാറുള്ള റോഷിത്ത് തങ്ങളുടെ പ്രവർത്തകനല്ല. റോഷിത്തും കുടുംബവും സിപിഎം ആണെന്നും ഹരിദാസ് വ്യക്തമാക്കി.

ആദ്യ വിവാഹത്തിൽ മക്കളുള്ള യുവതി ഒളിച്ചോട്ടം വിവാദമായതോടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽനിന്നു വിട്ടുനിന്നതായി നാട്ടുകാർ പറയുന്നു.

Latest News

Corehub Up