ചെന്നൈ: ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ടിവികെ സർക്കാരിന്റെ തന്ത്രങ്ങൾക്ക് വീണ്ടും തിരിച്ചടി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഒഴിഞ്ഞ തിരുച്ചി ഈസ്റ്റ് ഉൾപ്പെടെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകൾ ഓഗസ്റ്റിൽ നടക്കില്ല.
ഈ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം തടഞ്ഞുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ ഓഗസ്റ്റ് 28 വരെ നീട്ടി. ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ വിലക്ക് നീട്ടിയത്. മുൻ തിരഞ്ഞെടുപ്പ് ഫലങ്ങൾ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് നടപടി.
അണ്ണാഡിഎംകെ എംഎൽഎമാരുടെ രാജിയിലൂടെ ഒഴിവ് വന്ന തിരുച്ചി ഈസ്റ്റ്, പെരുന്തുറ, അംബാസമുദ്രം, വിരലിമലൈ, കരൂർ എന്നീ മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ഇതോടെ അനിശ്ചിതത്വത്തിലായത്.