Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CMFRI

മത്തിയുടെ ലഭ്യതയില്‍ 13 ശതമാനം വര്‍ധന; ഏറ്റവും കൂടുതല്‍ മീന്‍ ലഭിച്ചത് എറണാകുളത്തുനിന്ന്

കൊച്ചി: സംസ്ഥാനത്ത് മത്തിയുടെ ലഭ്യതയില്‍ 13 ശതമാനം വര്‍ധനയെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്‍റെ (സിഎംഎഫ്ആര്‍ഐ) പഠനറിപ്പോര്‍ട്ട്.

കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന ലഭ്യതയാണിത്. 1.68 ലക്ഷം ടണ്ണുമായി സംസ്ഥാനത്ത് ഏറ്റവുമധികം പിടിച്ച മത്സ്യവും മത്തിയാണ്. 2013ന് ശേഷമുള്ള ഏറ്റവും വലിയ ലഭ്യതയാണിത്. കഴിഞ്ഞ വര്‍ഷം 1.49 ലക്ഷം ടണ്ണായിരുന്നു. കേരളത്തിലെ ആകെ സമുദ്രമത്സ്യ ലഭ്യത 6.24 ലക്ഷം ടണ്ണാണ്.

മത്തിക്കുപുറമെ കിളിമീന്‍, കണവ, കൂന്തല്‍, നീരാളി ഇനങ്ങളുടെ ലഭ്യതയിലും വര്‍ധനയുണ്ടായി. എന്നാല്‍ തിരിയാന്‍, ചെമ്മീന്‍, പാമ്പാട എന്നിവ കുറഞ്ഞു. മത്തി കഴിഞ്ഞാല്‍ അയില (62,269 ടണ്‍), കൊഴുവ (43,917 ടണ്‍), കിളിമീന്‍ (43,184 ടണ്‍), ചെമ്മീന്‍ (40,443 ടണ്‍) എന്നിവയാണു സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ലഭിച്ച മത്സ്യയിനങ്ങള്‍.

ശക്തമായ മഴയും ചരക്കുകപ്പല്‍ അപകടവും കാരണം മേയ്, ജൂണ്‍ മാസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ മത്സ്യബന്ധന ദിവസത്തില്‍ കുറവുണ്ടായി. സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മീന്‍ ലഭിച്ചത്. കൊല്ലം, കോഴിക്കോട് ജില്ലകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഹാര്‍ബറുകളില്‍ കൊല്ലം ജില്ലയിലെ നീണ്ടകരയാണ് മുന്നില്‍.

എറണാകുളം ജില്ലയിലെ മുനമ്പം രണ്ടാമതാണ്. അനുകൂലമായ പാരിസ്ഥിതിക ഘടകങ്ങളാണു മത്തിപോലുള്ള ചെറിയ മീനുകള്‍ക്ക് ഗുണകരമായതെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. നിയന്ത്രിത രീതിയിലുള്ള മത്സ്യബന്ധനവും സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ തീരങ്ങളില്‍നിന്നു പിടിച്ചത് 35.7 ലക്ഷം ടണ്‍ മത്സ്യമാണെന്നാണ് സിഎംഎഫ്ആര്‍ഐയുടെ പഠനറിപ്പോര്‍ട്ടിലുള്ളത്. മുന്‍ വര്‍ഷത്തേക്കാള്‍ രാജ്യത്തു മൂന്ന് ശതമാനത്തിന്‍റെ വര്‍ധനയുണ്ടായി.

ഏറ്റവുമധികം മത്സ്യം പിടിച്ചത് തമിഴ്‌നാടാണ്. 6.85 ലക്ഷം ടണ്‍. പ്രതികൂല കാലാവസ്ഥയും മത്സ്യബന്ധന നിരോധന കാലയളവ് നീട്ടിയതിനാലും ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടു ശതമാനം വര്‍ധനയോടെ കേരളം മൂന്നാം സ്ഥാനം നിലനിര്‍ത്തി. കേരളത്തിലേതു 6.24 ലക്ഷം ടണ്ണാണ്.

രാജ്യത്താകെ അയിലയാണ് ഏറ്റവും കൂടുതല്‍ ലഭിച്ച മത്സ്യം (2.70 ലക്ഷം ടണ്‍). സമുദ്ര മത്സ്യോത്പാദനത്തില്‍ കര്‍ണാടകയില്‍ 44 ശതമാനവും മഹാരാഷ്‌ട്രയില്‍ 18 ശതമാനവും വര്‍ധന രേഖപ്പെടുത്തി.

സമുദ്രമത്സ്യ മേഖലയില്‍നിന്നുള്ള വരുമാനത്തിലും വര്‍ധനയുണ്ടായി. രാജ്യത്താകെ ലാന്‍ഡിംഗ് സെന്‍ററുകളില്‍ 69,254 കോടി രൂപയും (10.45 ശതമാനം വര്‍ധന) ചില്ലറ വിപണിയില്‍ 97,702 കോടി രൂപയും (8.43 ശതമാനം വര്‍ധന) വിറ്റുവരവുണ്ടായി.

Latest News

Corehub Up