Viral
ദുബായിൽ അരങ്ങേറിയ 2025-ലെ ഗ്ലോബ് സോക്കർ അവാർഡ് വേദിയിൽ കായികലോകത്തെ വിസ്മയിപ്പിച്ച് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടി തിളങ്ങി.
ഇത്തവണ കളിക്കളത്തിലെ വേഗതയേക്കാൾ ആരാധകർ ചർച്ച ചെയ്തത് അദ്ദേഹത്തിന്റെ രസകരമായ പെരുമാറ്റവും വിനയം നിറഞ്ഞ നർമ്മമുഹൂർത്തങ്ങളുമാണ്.
തുടർച്ചയായ മൂന്നാം വർഷവും 'മിഡിൽ ഈസ്റ്റിലെ മികച്ച താരം' എന്ന ബഹുമതി സ്വന്തമാക്കിയ റൊണാൾഡോ, കരിയറിൽ ആയിരം ഗോളുകൾ എന്ന അപൂർവ നേട്ടത്തിലേക്ക് താൻ വൈകാതെ എത്തുമെന്ന പ്രഖ്യാപനവും വേദിയിൽ നടത്തി.
പുരസ്കാരം ഏറ്റുവാങ്ങാൻ വേദിയിലെത്തിയപ്പോൾ മൈക്കുകൾ ഉയരം കുറഞ്ഞ നിലയിലാണെന്ന് ശ്രദ്ധിച്ച റൊണാൾഡോ, അവ ശരിയാക്കുന്നതിനിടയിൽ 'ഇത് ചെറിയ ആൾക്കാർക്ക് വേണ്ടിയുള്ളതാണല്ലോ' എന്ന് തമാശ രൂപേണ പറഞ്ഞത് സദസിൽ ചിരി പടർത്തി.
ഈ തമാശ നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി. ഗൗരവക്കാരനായ ഫുട്ബോൾ താരത്തിന് പുറമെ റൊണാൾഡോയിലെ ഹ്യൂമർ സെൻസിനെ ആരാധകർ ഒന്നടങ്കം പുകഴ്ത്തുകയാണ്.
ചടങ്ങിനിടയിൽ അദ്ദേഹം യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കാനും സമയം കണ്ടെത്തി. ബാഴ്സലോണയുടെ കൗമാര താരം ലാമിൻ യമാൽ പുരസ്കാരം വാങ്ങുന്നതിനിടെ നടത്തിയ രസകരമായ മറുപടികൾ കേട്ട് റൊണാൾഡോ പൊട്ടിചിരിക്കുന്ന ദൃശ്യങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
താനൊരു പ്രത്യേക വ്യക്തിപ്രഭാവം ഉണ്ടാക്കിയെടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും മറ്റാരോടും തന്നെ താരതമ്യം ചെയ്യരുതെന്നുമുള്ള യമാലിന്റെ പക്വതയാർന്ന വാക്കുകളെ റൊണാൾഡോ പുഞ്ചിരിയോടെയാണ് വരവേറ്റത്.
ഫുട്ബോൾ ലോകത്തെ അവാർഡ് ജേതാവായ റൊണാൾഡോ ഇത്തവണ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ചിന് പുരസ്കാരം നൽകുന്ന അവതാരകനായും വേഷമിട്ടു.
കരിയറിലെ സമാനമായ വെല്ലുവിളികളും പോരാട്ടവീര്യവും പങ്കുവെക്കുന്ന ഇരുവരും വേദി പങ്കിട്ടത് ആരാധകർക്ക് ഇരട്ടി മധുരമായി.
ലോകം കണ്ട രണ്ട് മികച്ച കായികതാരങ്ങൾ തമ്മിലുള്ള സൗഹൃദവും പരസ്പര ബഹുമാനവും ദൃശ്യമായ ആ രാത്രി ദുബായിലെ അറ്റ്ലാന്റിസ് റോയൽ ഹോട്ടലിൽ ഫുട്ബോൾ പ്രേമികൾക്ക് മറക്കാനാവാത്ത ഒരു അനുഭവം തന്നെയായിരുന്നു.
Sports
ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും ഗ്ലാമര്‍ താരങ്ങളായ അര്‍ജന്റീനയുടെ ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 2026 ലോകകപ്പില്‍ നേര്‍ക്കുനേര്‍ ഇറങ്ങുന്ന സാധ്യതകളാണ് സജീവ ചര്‍ച്ചാവിഷയം.
2022 ലോകകപ്പ് ജേതാക്കളാണ് മെസിയുടെ അര്‍ജന്റീന. റൊണാള്‍ഡോയ്ക്ക് കന്നി ലോകകപ്പ് നേടാനുള്ള അവസാന അവസരമാണ് 2026. ഇനിയൊരു ലോകകപ്പിന് ഇരുവരും ഉണ്ടായേക്കില്ല. അതായത് മെസിയും റൊണാള്‍ഡോയും കളിക്കുന്ന അവസാന ലോകകപ്പ് ആയിരിക്കും 2026.
സാധ്യതകള്‍ ഇങ്ങനെ
ലോകകപ്പ് ഗ്രൂപ്പില്‍ അര്‍ജന്റീന ഗ്രൂപ്പ് ജെയിലും പോര്‍ച്ചുഗല്‍ കെയിലുമാണ്. ഫൈനല്‍ അടക്കമുള്ള ഏതൊരു നോക്കൗട്ട് ഘട്ടത്തിലും മെസിയും റൊണാള്‍ഡോയും നേര്ക്കുനേര്വരാനുള്ള സാധ്യതയുണ്ട്.
സാധ്യത ഒന്ന്: ഇരുടീമും ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ടില്‍ പ്രവേശിച്ചാല്‍ ക്വാര്‍ട്ടറില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടും.
സാധ്യത രണ്ട്: അര്‍ജന്റീന ഗ്രൂപ്പ് ജെ ചാമ്പ്യന്മാരായും പോര്‍ച്ചുഗല്‍ ഗ്രൂപ്പ് കെയില്‍ രണ്ട്/മികച്ച മൂന്നാം സ്ഥാനക്കാര്‍ എന്നിങ്ങനെ നോക്കൗട്ടിലെത്തിയാല്‍ ഇരുടീമും സെമിയില്‍ ഏറ്റുമുട്ടാനുള്ള കളമൊരുങ്ങും.
സാധ്യത മൂന്ന്: ഇരുടീമും തങ്ങളുടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാല്‍ പ്രീക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും.
സാധ്യത നാല്: ഇതില്‍ ഒരു ടീം ഗ്രൂപ്പ് ചാമ്പ്യന്മാരും മറ്റേ ടീം രണ്ടാം സ്ഥാനക്കാരുമായാല് സ്വപ്ന ഫൈനലിലുള്ള സാധ്യത തെളിയും. കാരണം, രണ്ട് ടീമും ഫിക്സചറിന്റെ എതിര്ഭാഗത്താകും. അതോടെ ഫൈനലില്‍ മാത്രം ഏറ്റുമുട്ടാനേ സാധ്യതയുള്ളൂ.