Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CR7

കിരീടമില്ലാത്ത രാജാവ്

ഫിഫ ലോകകപ്പ് കിരീടമില്ലാതെ, കാല്‍പ്പന്ത് ലോകത്തിന്‍റെ രാജാവായ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ പടിയിറങ്ങി... ആറ് ലോകകപ്പില്‍ കളിച്ചെങ്കിലും ഒരു തവണപോലും ട്രോഫിയില്‍ ചുംബിക്കാനാവാതെയുള്ള മടക്കം.

എന്നാല്‍, രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് സിആര്‍7 വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. 2026 ഫിഫ ലോകകപ്പില്‍ സ്‌പെയിനിന് എതിരായ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിനു മുമ്പുതന്നെ ഇനിയൊരു ലോകകപ്പ് കളിക്കാന്‍ താനുണ്ടാകില്ലെന്ന് 41കാരനായ റൊണാള്‍ഡോ പറഞ്ഞിരുന്നു.

ലോക റിക്കാര്‍ഡ് ബാക്കി

ഏറ്റവും കൂടുതല്‍ ഫിഫ ലോകകപ്പ് എഡിഷനില്‍ കളിച്ചതിന്‍റെ റിക്കാര്‍ഡ് അര്‍ജന്‍റൈന്‍ ഇതിഹാസം ലയണല്‍ മെസിക്കൊപ്പം പങ്കിട്ടാണ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഭൂഗോളവേദിയില്‍നിന്നു മടങ്ങുന്നത്. മെസിയും റൊണാള്‍ഡോയും ആറ് ലോകകപ്പ് എ ഡിഷനില്‍ (2006, 2010, 2014, 2018, 2022, 2026) കളിച്ചിട്ടുണ്ട്.

2006ല്‍ ജര്‍മനിയില്‍ നടന്ന ലോകകപ്പിലായിരുന്നു പോര്‍ച്ചുഗല്‍ ജഴ്‌സിയില്‍ സിആര്‍7ന്‍റെ ഭൂഗോളപ്പോരിലെ അരങ്ങേറ്റം. 21കാരനായിരിക്കേ ആ ലോകകപ്പില്‍ ആറു മത്സരങ്ങള്‍ കളിച്ചു. ഒരു പെനാല്‍റ്റി ഗോള്‍ നേടി. സെമി ഫൈനലില്‍ വരെ ടീം എത്തിയതില്‍ പങ്കുവഹിച്ചു. 2026 ലോകകപ്പിലും ഗോള്‍ നേടിയതോടെ, ആറ് ഫിഫ ലോകകപ്പ് എഡിഷനില്‍ ഗോള്‍ നേടുന്ന ഏക താരമെന്ന നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കി.

27 മത്സരം, 11 ഗോള്‍

ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതില്‍ രണ്ടാം സ്ഥാനവുമായാണ് സിആര്‍7 വിടപറയുന്നത്. 27 മത്സരങ്ങളില്‍നിന്നായി 11 ഗോള്‍ സ്വന്തമാക്കി. 2018 റഷ്യന്‍ ലോകകപ്പില്‍ നാലു മത്സരങ്ങളില്‍നിന്ന് നാലു ഗോള്‍ നേടിയതാണ് ഏറ്റവും മികച്ച പ്രകടനം. അന്ന് സ്‌പെയിനിനെതിരേ ഫ്രീകിക്കിലൂടെ ഹാട്രിക്കും നേടിയിരുന്നു. 2026 ലോകകപ്പിലാണ് റൊണാള്‍ഡോ ഒന്നിലധികം ഗോള്‍ നേടുന്നതെന്നതും ശ്രദ്ധേയം.

രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരം (233) ഏറ്റവും കൂടുതൽ ഗോൾ (146) തുടങ്ങിയ റിക്കാർഡിന്‍റെ ഉടമയായ സിആർ7, പ്രഫഷണൽ കരിയറിൽ 1000 ഗോൾ എന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണ്. കരിയറിൽ 976 ഗോൾ റൊണാൾഡോയ്ക്കുണ്ട്. ആയിരത്തിലേക്ക് 24 എണ്ണത്തിന്‍റെ അകലം മാത്രം...

Viral

അവാർഡുകൾ മാത്രമല്ല ചിരിയും ഏറ്റുവാങ്ങി സിആർ7; ഗ്ലോബ് സോക്കർ വേദിയിലെ ആ വൈറൽ പ്രസംഗം

ദുബായിൽ അരങ്ങേറിയ 2025-ലെ ഗ്ലോബ് സോക്കർ അവാർഡ് വേദിയിൽ കായികലോകത്തെ വിസ്മയിപ്പിച്ച് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടി തിളങ്ങി.

ഇത്തവണ കളിക്കളത്തിലെ വേഗതയേക്കാൾ ആരാധകർ ചർച്ച ചെയ്തത് അദ്ദേഹത്തിന്‍റെ രസകരമായ പെരുമാറ്റവും വിനയം നിറഞ്ഞ നർമ്മമുഹൂർത്തങ്ങളുമാണ്.

തുടർച്ചയായ മൂന്നാം വർഷവും 'മിഡിൽ ഈസ്റ്റിലെ മികച്ച താരം' എന്ന ബഹുമതി സ്വന്തമാക്കിയ റൊണാൾഡോ, കരിയറിൽ ആയിരം ഗോളുകൾ എന്ന അപൂർവ നേട്ടത്തിലേക്ക് താൻ വൈകാതെ എത്തുമെന്ന പ്രഖ്യാപനവും വേദിയിൽ നടത്തി.

പുരസ്കാരം ഏറ്റുവാങ്ങാൻ വേദിയിലെത്തിയപ്പോൾ മൈക്കുകൾ ഉയരം കുറഞ്ഞ നിലയിലാണെന്ന് ശ്രദ്ധിച്ച റൊണാൾഡോ, അവ ശരിയാക്കുന്നതിനിടയിൽ 'ഇത് ചെറിയ ആൾക്കാർക്ക് വേണ്ടിയുള്ളതാണല്ലോ' എന്ന് തമാശ രൂപേണ പറഞ്ഞത് സദസിൽ ചിരി പടർത്തി.

ഈ തമാശ നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി. ഗൗരവക്കാരനായ ഫുട്ബോൾ താരത്തിന് പുറമെ റൊണാൾഡോയിലെ ഹ്യൂമർ സെൻസിനെ ആരാധകർ ഒന്നടങ്കം പുകഴ്ത്തുകയാണ്.

ചടങ്ങിനിടയിൽ അദ്ദേഹം യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കാനും സമയം കണ്ടെത്തി. ബാഴ്സലോണയുടെ കൗമാര താരം ലാമിൻ യമാൽ പുരസ്കാരം വാങ്ങുന്നതിനിടെ നടത്തിയ രസകരമായ മറുപടികൾ കേട്ട് റൊണാൾഡോ പൊട്ടിചിരിക്കുന്ന ദൃശ്യങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

താനൊരു പ്രത്യേക വ്യക്തിപ്രഭാവം ഉണ്ടാക്കിയെടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും മറ്റാരോടും തന്നെ താരതമ്യം ചെയ്യരുതെന്നുമുള്ള യമാലിന്‍റെ പക്വതയാർന്ന വാക്കുകളെ റൊണാൾഡോ പുഞ്ചിരിയോടെയാണ് വരവേറ്റത്.

ഫുട്ബോൾ ലോകത്തെ അവാർഡ് ജേതാവായ റൊണാൾഡോ ഇത്തവണ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ചിന് പുരസ്കാരം നൽകുന്ന അവതാരകനായും വേഷമിട്ടു.

കരിയറിലെ സമാനമായ വെല്ലുവിളികളും പോരാട്ടവീര്യവും പങ്കുവെക്കുന്ന ഇരുവരും വേദി പങ്കിട്ടത് ആരാധകർക്ക് ഇരട്ടി മധുരമായി.

ലോകം കണ്ട രണ്ട് മികച്ച കായികതാരങ്ങൾ തമ്മിലുള്ള സൗഹൃദവും പരസ്പര ബഹുമാനവും ദൃശ്യമായ ആ രാത്രി ദുബായിലെ അറ്റ്‌ലാന്‍റിസ് റോയൽ ഹോട്ടലിൽ ഫുട്ബോൾ പ്രേമികൾക്ക് മറക്കാനാവാത്ത ഒരു അനുഭവം തന്നെയായിരുന്നു.

Sports

2026 ലോകകപ്പ്: മെസി Vs സിആർ7 ഫൈനല്‍ സാധ്യത

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും ഗ്ലാമര്‍ താരങ്ങളായ അര്‍ജന്‍റീനയുടെ ലയണല്‍ മെസിയും പോര്‍ച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 2026 ലോകകപ്പില്‍ നേര്‍ക്കുനേര്‍ ഇറങ്ങുന്ന സാധ്യതകളാണ് സജീവ ചര്‍ച്ചാവിഷയം.

2022 ലോകകപ്പ് ജേതാക്കളാണ് മെസിയുടെ അര്‍ജന്‍റീന. റൊണാള്‍ഡോയ്ക്ക് കന്നി ലോകകപ്പ് നേടാനുള്ള അവസാന അവസരമാണ് 2026. ഇനിയൊരു ലോകകപ്പിന് ഇരുവരും ഉണ്ടായേക്കില്ല. അതായത് മെസിയും റൊണാള്‍ഡോയും കളിക്കുന്ന അവസാന ലോകകപ്പ് ആയിരിക്കും 2026.

സാധ്യതകള്‍ ഇങ്ങനെ

ലോകകപ്പ് ഗ്രൂപ്പില്‍ അര്‍ജന്‍റീന ഗ്രൂപ്പ് ജെയിലും പോര്‍ച്ചുഗല്‍ കെയിലുമാണ്. ഫൈനല്‍ അടക്കമുള്ള ഏതൊരു നോക്കൗട്ട് ഘട്ടത്തിലും മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍വരാനുള്ള സാധ്യതയുണ്ട്.

സാധ്യത ഒന്ന്: ഇരുടീമും ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ടില്‍ പ്രവേശിച്ചാല്‍ ക്വാര്‍ട്ടറില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടും.

സാധ്യത രണ്ട്: അര്‍ജന്‍റീന ഗ്രൂപ്പ് ജെ ചാമ്പ്യന്മാരായും പോര്‍ച്ചുഗല്‍ ഗ്രൂപ്പ് കെയില്‍ രണ്ട്/മികച്ച മൂന്നാം സ്ഥാനക്കാര്‍ എന്നിങ്ങനെ നോക്കൗട്ടിലെത്തിയാല്‍ ഇരുടീമും സെമിയില്‍ ഏറ്റുമുട്ടാനുള്ള കളമൊരുങ്ങും.

സാധ്യത മൂന്ന്: ഇരുടീമും തങ്ങളുടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാല്‍ പ്രീക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും.

സാധ്യത നാല്: ഇതില്‍ ഒരു ടീം ഗ്രൂപ്പ് ചാമ്പ്യന്മാരും മറ്റേ ടീം രണ്ടാം സ്ഥാനക്കാരുമായാല്‍ സ്വപ്ന ഫൈനലിലുള്ള സാധ്യത തെളിയും. കാരണം, രണ്ട് ടീമും ഫിക്‌സചറിന്‍റെ എതിര്‍ഭാഗത്താകും. അതോടെ ഫൈനലില്‍ മാത്രം ഏറ്റുമുട്ടാനേ സാധ്യതയുള്ളൂ.

Latest News

Corehub Up